സാങ്കേതികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാങ്കേതികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജനുവരി 30, വ്യാഴാഴ്‌ച

മോംഗോ ഡിബിയും ആധാറും പിന്നെ കുറെ മണ്ടത്തരങ്ങളും



ആമുഖം -

     ഈ പോസ്റ്റിനു ഒരു ആമുഖം ആവശ്യമുണ്ട്.  ഇക്കണോമിക് ടൈംസ്‌ പത്രത്തിൽ വന്ന ഒരു വാർത്തയെ  പറ്റിയാണ് ഈ പോസ്റ്റ്‌. ആധാർ പ്രൊജക്റ്റിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ ചാര ഏജൻസി ആയ സി ഐ എ സ്ഥാപിച്ച ഒരു കമ്പനി ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്റെ ജനസംഖ്യാ കണക്കുകൾ അവരുടെ കയ്യിൽ എത്തും എന്ന ആശങ്കകൾ വ്യക്തമായി വിവരിക്കുന്ന ഒരു വാർത്ത‍. സി പി എം അവരുടെ വെബ്‌സൈറ്റിൽ ഇതിനെതിരെ പോസ്റ്റ്‌ ഇട്ടു. ഇങ്ങനത്തെ വാർത്തകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്ന ദേശാഭിമാനി സഖാക്കൾക്കായി അത് വീണ്ടും പബ്ലിഷ് ചെയ്തു. പണ്ട് hot dog എന്നത് ചൂടൻ പട്ടി എന്ന് വിവർത്തനം ചെയ്തു ചരിത്രം സൃഷ്ടിച്ച അവർ ഇത്തവണ തെറ്റൊന്നും കൂടാതെ ആ ആശങ്ക സഖാക്കളിലേക്ക് പകർന്നു. മാധ്യമത്തിലും ഈ വാർത്ത‍ ചലനങ്ങൾ സൃഷ്ടിച്ചു. സത്യം പറഞ്ഞാൽ ഈ വാർത്തക്ക് കീഴിൽ ഉള്ള കമന്റുകളാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്.രാജ്യത്തിന്റെ രഹസ്യങ്ങൾ വിൽപ്പനക്ക്, ഭാരതത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടു, സോണിയ ഗാന്ധി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് തുടങ്ങി രാജ്യത്തെ മുസ്ലിം സമുദായ അംഗങ്ങളുടെ കണക്കെടുക്കാൻ വേണ്ടി മാത്രമാണ് ആധാർ എന്ന് വരെ അഭിപ്രായങ്ങൾ കണ്ടു. ബാലിശമെന്നു തോന്നുമെങ്കിലും ഇപ്പോൾ തന്നെ പല രീതിയിലും അരക്ഷിതത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഇങ്ങനെ ആശങ്കപ്പെട്ടത്തിൽ അത്ഭുതമില്ല. വർഷങ്ങളായി ഡാറ്റാബേസ് പ്രോഗ്രാമിംഗ് ചെയ്യുകയും കഴിഞ്ഞ രണ്ടു വർഷത്തോളമായിമോംഗോ ഡി ബി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക്  ആധാർ പോലെ ഒരു പ്രോജക്ടിൽ എങ്ങനെയാണ് വിവര ശേഖരണവും അതിന്റെ സൂക്ഷിപ്പും നടക്കുന്നതെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പഠിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇത് എഴുതുന്നത്‌. അതുള്ളവർക്കും വായിക്കാം. തെറ്റുകൾ ചൂണ്ടിക്കാട്ടാം.

എന്താണ് ഡാറ്റാബേസ് ? 

     എന്തെങ്കിലും ഒരു പ്രത്യേക  ക്രമത്തിൽ അടുക്കിസൂക്ഷിച്ചിരിക്കുന്ന വിവര ശേഖരമാണ് ഡാറ്റാബേസ്. ഉദാഹരണത്തിനു 04712424595 എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? ഒന്നും പിടി കിട്ടുന്നില്ല അല്ലേ ? പക്ഷെ STD Code - 0471 , Number - 2424595 എന്ന് മാറ്റിയെഴുതിയപ്പോൾ അതിനൊരു അർഥം വന്നു. നിങ്ങളുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഫോണ്‍ ബുക്ക്‌ മിക്കവാറും ഇതുപോലെയൊക്കെ തന്നെയായിരിക്കും നമ്പറുകൾ എഴുതുന്നത്‌. ആ ഫോണ്‍ ബുക്ക്‌ ഒരു ഡാറ്റാബേസ് ആണ്. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ ഇതുപോലെയാകും :

Name
STD Code
Phone Number
Kiran
011
32663535
Madhu
080
453242345
Priya
022
9824242
Ravi
040
121413

Excel പോലുള്ള ഓഫീസ് ആപ്ലിക്കേഷനുകളിലുംനിങ്ങൾക്ക് ഇത് പോലുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. ഒരു ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ,ബാങ്കിലേത് പോലുള്ള പണമിടപാടുകൾ, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വിവരങ്ങൾ ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളിൽ ശേഖരിച്ചു വയ്ക്കുന്നു. ഒരു സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ഏറ്റവും നിർണായകമായ ഒരു ഘടകമാണ് ഡാറ്റാബേസ്. SQL ( Structured Query Language ) എന്ന ഭാഷയിൽ എഴുതുന്ന കമാന്റുകൾ ഉപയോഗിച്ച് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയുടെ സ്വഭാവം അനുസരിച്ച് നമ്മൾ ശേഖരിക്കുന്ന ഡാറ്റായുടെ വലിപ്പവും കൂടും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?കോൾ കണക്ട് ചെയ്യുമ്പോൾ തന്നെ ആരെയാണോ നിങ്ങൾ വിളിക്കുന്നത്‌, അയാളുടെ പേര്, നമ്പർ, കാൾ സ്റ്റാർട്ട്‌ ചെയ്ത സമയം എന്നിവ സേവ് ആകും. ഇടയ്ക്കു വച്ച്കോൾ നിന്ന് പോയാലോ ഡിസ്കണക്ട് ചെയ്താലോ ഉടൻ തന്നെകോൾഅവസാനിച്ച സമയം, എത്ര സമയം സംസാരിച്ചു, ചാർജ് എത്രയായി തുടങ്ങിയ വിവരങ്ങളും സേവ് ആകുന്നു. ഇനി ഭാവിയിൽ എപ്പോൾ വേണമെങ്കിലും ആ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും. Microsoft SQL Server , Oracle , MySQL തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകൾ. 

കാലം വരുത്തിയ മാറ്റം 

പണ്ടൊക്കെ ഒരു ജി ബി ഉള്ള ഒരു ഡാറ്റാബേസ് ഒരു അപൂർവ സംഭവം ആയിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന അക്കാലത്ത് അതിൽ ശേഖരിക്കപ്പെടുന്ന ഡാറ്റായും അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. മൊബൈൽ ഫോണ്‍ , ടാബ്ലെറ്റ്സ്, ലാപ്ടോപ് / ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ തുടങ്ങി ഒട്ടനവധി മാർഗങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു ആൾക്കാർ പല തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫേസ്ബുക്ക്‌ , ട്വിറ്റെർ തുടങ്ങി സോഷ്യൽ നെറ്റ് വർക്കിംഗ്‌ പ്ലാറ്റ്ഫോമുകൾ വഴി ഓരോ നിമിഷവും ടണ്‍ കണക്കിന് വിവരങ്ങളാണ് വിവിധ ഡാറ്റാബേസ് സെർവറുകളിലേയ്ക്കു എത്തുന്നത്‌. ഡാറ്റാ എന്നത് ബിഗ്‌ ഡാറ്റാ  എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിമിഷം തന്നെ കോടിക്കണക്കിനു റ്റെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇത്രയും വലിയ വിവര ശേഖരത്തിൽ നിങ്ങൾക്ക് വേണ്ട സംഗതികൾ എങ്ങനെയാണ് കമ്പ്യൂട്ടർ ഇത്രയും വേഗം  അന്വേഷിച്ചു കണ്ടുപിടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ലളിതമായ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ചിത്രം സേവ് ചെയ്തു വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഫയൽ നെയിം നിങ്ങളുടെ പേര് തന്നെയാണ്. കുറച്ചു കാലം കഴിഞ്ഞു ഈ ഫയൽ എവിടെയാണ് സേവ് ചെയ്തത് എന്ന് നിങ്ങൾ  മറന്നു പോയി എന്നിരിക്കട്ടെ. ആ ഒരു സിംഗിൾ ഫയൽ കണ്ടു പിടിക്കാൻ നിങ്ങളുടെ വിൻഡോസ്‌ സെർച്ച്‌ എത്ര സമയം പ്രവർത്തിക്കുന്നു എന്ന് കണ്ടിട്ടില്ലേ ?  ഇതേ സ്ഥാനത്ത്  ബില്യൻ കണക്കിന് വിവരങ്ങൾ ഉള്ളപ്പോൾ എന്താവും സ്ഥിതി എന്ന് ഓർത്തു നോക്കൂ.

ബിഗ്‌ ഡാറ്റാബേസ് 

    ഗൂഗിളിനാണ് ആദ്യം ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടി വന്നത്. കാരണം അവരുടെ കൂറ്റൻ വിവര ശേഖരം തന്നെയാണ് . അവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായതാണ് ബിഗ്‌ ടേബിൾ എന്ന ആശയം. അവരുടെ ക്രോളർ പ്രോഗ്രാമുകൾ ലോകത്തെ പുതിയതും പഴയതുമായ വെബ്‌ സൈറ്റുകളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു അതിന്റെ ഒരു ഇൻടെക്സ്‌ തയ്യാറാക്കി സൂക്ഷിക്കുന്നു. നിങ്ങൾ സെർച്ച്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ കാണാം. ഒരു ഇ-മെയിൽ അയക്കുമ്പോൾ ഇതാണ് പുറകിൽ നടക്കുന്നത്.  ഈ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ  ഗൂഗിൾ നടത്തി വരുന്ന ഡാറ്റാ സെന്റർ കണ്ടു നോക്കൂ 

      ബിഗ്‌ ടേബിൾ അടിസ്ഥാനമാക്കി പിന്നീട് വികസിപ്പിക്കപ്പെട്ട ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളാണ് ഇപ്പോൾ ലോകത്തെ വമ്പൻ കമ്പനികളെ സഹായിക്കുന്നത്. Hadoop, Mongo DB, Cassandra, Couch DB ഇവയാണ് ഇതിലെ മുൻ നിരക്കാർ. ഇതിൽ മിക്കവയും ഓപ്പണ്‍ സോഴ്സ് ആണ്. ഓപ്പണ്‍ സോഴ്സ് എന്ന് വച്ചാൽ, ലളിതമായി പറഞ്ഞാൽ ,  ആ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ കോഡ് നിങ്ങൾക്ക് ലഭിക്കും എന്നാണർത്ഥം. ആ കോഡ് നിങ്ങൾക്ക് വായിച്ചു നോക്കാം, നിങ്ങളുടേതായ രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താം, സൌജന്യമായി തന്നെ അത് മറ്റുള്ളവർക്കും വിതരണം ചെയ്യാം. കൂടുതൽ മനസ്സിലാകണമെങ്കിൽ ഈ ലിങ്ക് വായിച്ചു നോക്കുക
മൈക്രോസോഫ്ട്‌ പോലുള്ള കമ്പനികൾ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകൾ ഒന്നും സൌജന്യമല്ല. ലൈസൻസ് കാശു കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് അവരൊക്കെ വിൽക്കുന്നത് . അതുകൊണ്ട് തന്നെ മുതൽ മുടക്കില്ലാതെ കമ്പ്യൂട്ടറൈസേഷൻ  ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇത്തരം സൗജന്യ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഒരു അനുഗ്രഹമാണ്. ( കമെർസ്യൽ സോഫ്റ്റ്‌വെയറുകൾ അവരുടെ കോഡ് പബ്ലിഷ് ചെയ്യാത്തത് കൊണ്ട് അത് വാങ്ങരുതെന്നും , പണം കൊടുത്തു അത് വാങ്ങുന്നവനു അതിന്റെ കോഡും കൊടുക്കണം എന്നൊരു വാദം ഓപ്പണ്‍ സോഴ്സിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. ഒരു കാർ വാങ്ങുമ്പോ അതെങ്ങനെ ഉണ്ടാക്കാം എന്നുള്ള വിവരം കൂടി കൊടുക്കണം എന്ന് പറയുന്നത് പോലുള്ള ഒരു ബോറൻ വാദമാണ് ഇത്. അതവിടെ നിൽക്കട്ടെ. നീണ്ട ഒരു ചർച്ച ആവശ്യമുള്ള ഒരു വിഷയമാണത് )

എന്തുകൊണ്ട് ആധാറിൽ ഇതുപയോഗിക്കുന്നു ?


സൌജന്യമാണ് എന്നത് മാത്രമല്ല, വളരെ ബ്രഹത്തായ ഡാറ്റാ ഏറ്റവും വേഗതയിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു ബിഗ്‌ ഡേറ്റ സോഫ്റ്റ്‌വെയർ ആണ് മൊംഗൊ ഡി ബി. വ്യാവസായിക ആവശ്യത്തിനായുള്ള ലൈസൻസ് സൌജന്യമാണ്. സപ്പോർട്ട് സേവനങ്ങളിലൂടെയും മറ്റുമാണ് അവർ വരുമാനം ഉണ്ടാക്കുന്നത്‌. 10 G എന്നായിരുന്നു ഈ കമ്പനിയുടെ ആദ്യത്തെ പേര്. ഈയിടെ മോംഗോ ഡി ബി എന്ന് അവർ പേര് മാറ്റുകയുണ്ടായി. ലിനക്സ്‌ , വിൻഡോസ്‌ , സോളാരിസ് , മാക്‌ ബേസുകളിൽ പ്രവർത്തിക്കുന്ന മൊംഗൊ പതിപ്പുകൾ ലഭ്യമാണ്. JSON ( Java Script Object Notation ) എന്ന ഒരു ഫോർമാറ്റിൽ ആണ് ഇത്തരം fluidic data സൂക്ഷിക്കപ്പെടുന്നത്. ലിനക്സ്‌ പോലുള്ള ഒരു സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റവും അപാഷെ പോലുള്ള ഒരു വെബ്‌ സെർവറും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയറും  ഒക്കെ വച്ച് അത്യധികം ശക്തിയുള്ള ഒരു  സംഗതി വളരെയെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. Raspberry Pi പോലുള്ള കുഞ്ഞൻ  കമ്പ്യൂട്ടർ മുതൽ നൂറു കണക്കിന് നോഡുകൾ ഉള്ള ഒരു distributed database farm വരെ ഇതിൽ ചെയ്യാം. ഹാർഡ്‌വെയർ വാങ്ങുന്ന ചെലവു മാത്രം മതി. ഇത്രയും നല്ല പ്രകടനം തരുന്ന ഇത് പോലുള്ള ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ , വേണമെങ്കിൽ നമുക്കും പറ്റും എന്നൊരു വാദത്തിനു പറയാം. പക്ഷെ കുറഞ്ഞത്‌ രണ്ടു വർഷം സമയവും ലക്ഷക്കണക്കിന്‌, ചിലപ്പോ കോടി കണക്കിന് മുതൽമുടക്ക് അത്തരം ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ തന്നെ ചെലവാകും. എങ്കിൽ തന്നെയും അത് എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. അതുകൊണ്ട് ആധാർ ടീം എളുപ്പവും പ്രായോഗികവും ആയ വഴി തെരഞ്ഞെടുത്തു എന്ന് പറയാം.

എന്താണിതിലെ സുരക്ഷാ പ്രശ്നം ?

In-Q-Tel എന്ന കമ്പനി മൊംഗൊ ഡി ബിയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു കമ്പനിയാണ്. ഇത് ഒരു CIA സ്പോണ്‍സേർഡ് കമ്പനി ആണെന്നതാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. മാത്രമല്ല മൊംഗൊയുടെ സി ഇ ഓ ആയ മാക്സ് ഡൽഹിയിൽ വന്നു ആധാറുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ കരാർ എന്താണ് എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷെ നമ്മുടെ വിവര സുരക്ഷയ്ക്ക് ഈ സംഗതിയുമായി വലിയ ബന്ധം ചിന്തിക്കേണ്ട കാര്യമില്ല. ഇതൊന്നുമല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ തന്നെയും വിവര സുരക്ഷ എന്നത് തീർത്തും വേറിട്ടതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്ന നെറ്റ് വർക്കുകൾ, സൂക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ, ഇവ ശേഖരിച്ചു വച്ചിരിക്കുന്ന ഡിസ്ക്കുകൾ അല്ലെങ്കിൽ storage servers എന്നിവയിൽ നിന്നൊക്കെ ഇത് കൈമോശം വരാനുള്ള സാധ്യത ഏറെയാണ്‌. അല്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ കോഡ് മോഡ്യൂൾ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ്‌ വഴി ആരും അറിയാതെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് അയച്ചു കൊടുക്കാൻ പറ്റും.  അങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെങ്കിൽ തക്കതായ security audit നടത്തുകയും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആണ് വേണ്ടത്. മൊംഗൊ ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയർ  ആണല്ലോ. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കോപ്പിയുടെ ഒരു കോഡ് പരിശോധിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചാര പ്രോഗ്രാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സെർവർ മഷീനുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നത്, എവിടെ നിന്നൊക്കെ , ആരൊക്കെ അതിൽ വിവരങ്ങൾ ചേർക്കുകയും എടുക്കുകയും ചെയ്യുന്നു എന്നൊക്കെ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ പറ്റും. കേട്ടിടത്തോളം വളരെ പ്രൊഫെഷണൽ ആയി ഒരു secure data center പ്ലാനിംഗ് ഈ പ്രൊജക്റ്റിനു വേണ്ടി നടക്കുന്നുണ്ട്. peta bytes കണക്കിന് ഡേറ്റ സൂക്ഷിക്കാൻ കഴിവുള്ള ഒരു ഡേറ്റ സെന്റർ നമ്മൾ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ , ഇത്തരം ഓഫു സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് കൊണ്ട് മാത്രം ആരും നമ്മുടെ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകില്ല. എത്ര സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാലും , നിങ്ങളുടെ നെറ്റ് വർക്കിന്റെ സുരക്ഷയാണ് പ്രധാനം. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരം ദേശീയ പ്രാധാന്യമുള്ള പല പ്രോജക്ടുകളും വളരെയധികം ബാലിശമായിട്ടാണ് കൈകാര്യം ചെയ്തു വരുന്നത്  ( ഇൻകം ടാക്സ് ഡിപാർട്ട്മെന്റ്  , പാസ്പോർട്ട്‌ സേവ തുടങ്ങി അപവാദങ്ങൾ ഇല്ലെന്നല്ല ) വോട്ടർ ഐ ഡി പ്രോജക്റ്റ് തന്നെ ഉദാഹരണം. ഈ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന പലരും ഓഫീസിൽ ഇരുന്നു സിനിമ ഒക്കെ ഡൌണ്‍ലോഡ് ചെയ്ത ശേഷം വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ തന്നെ അത് കോപ്പി ചെയ്തു വീട്ടിലൊക്കെ കൊണ്ട് പോയിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. നന്ദൻ നിലെക്കനി വിവരമുള്ള ആളായത് കൊണ്ട് അത്യാവശ്യം സിസ്റ്റമാറ്റിക് ആയിട്ടാണ് ആധാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമായിരിക്കും. ഓർക്കുക , ലോകത്ത് വികസിത രാജ്യങ്ങൾ ബില്യൻ കണക്കിന് ഡോളർ ചെലവാക്കി ചെയ്ത ഒരു സംഭവമാണ് അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ബജറ്റ് കൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്തു നമ്മൾ നടപ്പിലാക്കുന്നത്. സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇതിലെ കടുത്ത സാങ്കേതിക വെല്ലുവിളികൾ എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹവും ടീമും അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വാൽക്കഷണം 

CPM ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിലെ കാനേഷുമാരി കണക്കുകൾ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല. ഏതു വില്ലേജ് ഓഫീസിൽ ചെന്ന് പത്തോ നൂറോ കൊടുത്താലും പയറ് പോലെ കിട്ടുന്ന കാര്യം മാത്രമാണ് അത്.. ഹി ഹി 

2013 സെപ്റ്റംബർ 29, ഞായറാഴ്‌ച

വീണ്ടും ഡാറ്റ സെന്റർ ...

സർക്കാരിന്റെ ഡാറ്റ സെൻറർ റിലയൻസിനെ ഏൽപ്പിക്കാനുള്ള തീരുമാനം വന്നപ്പോൾ അതിനെ വിമർശിച്ചു ഞാൻ പണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു . കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഡാറ്റ സെൻറർ  കൈമാറ്റത്തെ പറ്റി സി ബി ഐ അന്വേഷണം പ്രഖാപിച്ചപ്പോൾ ആയിരുന്നു അത്  . ഒന്നര വർഷം കഴിഞ്ഞു. ദൌർഭാഗ്യകരം എന്ന് പറയട്ടെ. ഇപ്പോഴും ആ ഡാറ്റ സെൻറർ റിലയൻസിനു കൈമാറിയതിൽ ഉൾപ്പെട്ട കോടികളെ പറ്റി മാത്രമാണ് ചർച്ച. തീവ്രവാദവും കള്ളക്കടത്തും അഴിമതികളും ഒക്കെ കൊടി കുത്തി വാഴുന്ന ഇക്കാലത്തും വിവര സുരക്ഷയെ പറ്റി ആരും എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് മനസ്സിലാവുന്നില്ല .. ഒരു പുനർ വായനക്കായി ആ പോസ്റ്റ്‌ ഇതാ വീണ്ടും



ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



 കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.

എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  

     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 

നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 

പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -

അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ സെൻററുകളിൽ ഒരെണ്ണം നേരിട്ട് കാണൂ.
ഗൂഗിൾ ഡാറ്റ സെന്റർ 


2012 ഫെബ്രുവരി 23, വ്യാഴാഴ്‌ച

ഡേറ്റാ സെന്റര്‍ ആര് നടത്തിയാലും നമുക്കെന്ത് ?



     കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡേറ്റാ സെന്റര്‍ നടത്തിപ്പ് റിലയന്‍സിനു കൈമാറിയതിനെ പറ്റി സി ബി ഐ അന്വേഷിക്കും എന്ന് ഇന്ന് വാര്‍ത്ത വന്നല്ലോ. അച്യുതാനന്ദന്‍ പതിവ് പോലെ ഇതിനെ സ്വാഗതം ചെയ്യുകയും തന്റെ ഭരണത്തിനും മുമ്പ് കോണ്‍ഗ്രസ്‌ ഒരിക്കല്‍ ഇത് ടാറ്റയെ ഏല്‍പ്പിച്ചതും അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഇത് വെറുമൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. എന്താണ് ഈ സംഭവത്തിന്റെ ഗൌരവം എന്ന് മനസ്സിലാക്കാതെ പല സഖാക്കളും അഭിപ്രായങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഡേറ്റാ സെന്റര്‍ എന്ന് വച്ചാല്‍ സത്യത്തില്‍ എന്താണെന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് ഡേറ്റാ സെന്റര്‍ ? 

ഡേറ്റാ സെന്റര്‍ എന്ന് പറയുന്നത് ഒരു സോഫ്റ്റ്‌വെയര്‍ സിസ്ടെത്തിന്റെ ഹൃദയമാണ്. അതായതു നിങ്ങള്‍ ഒരു ഓഫീസ് സങ്കല്‍പ്പിക്കുക. അവിടെ നടക്കുന്ന വ്യവഹാരങ്ങളുടെ രേഖകള്‍ ആണ് അവിടത്തെ ഫയലുകളില്‍ ഉള്ളത്. എന്ത് സംഭവത്തിന്റെ ചരിത്രം  നോക്കണമെങ്കിലും  ഈ രേഖകള്‍ ആണ് ആധാരം. അപ്പോള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിച്ചു വയ്ക്കേണ്ട വിലപ്പെട്ട ഒരു വസ്തുവാണ് ഇത്. അത് പോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്കറിയാം ഇപ്പോള്‍ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും  കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയാണല്ലോ. അതായത് കേരളത്തിലെ ഇതു ജില്ലയിലെ, ഏതു താലൂക്കിലെയും പഞ്ചായത്തിലെയും വാര്‍ഡിലെയും വിവരങ്ങള്‍ ഒരു വിരല്‍ തുമ്പില്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശം. എന്നാല്‍ ഇങ്ങനെ പലരും അയക്കുന്ന വിവരങ്ങള്‍ ഒടുവില്‍ എവിടെയാണ് പോയി ഇരിക്കുന്നതെന്നറിയാമോ ? ഇതെല്ലാം ശേഖരിക്കപ്പെടുന്നത്‌ ഒരു സെന്‍ട്രല്‍ സെര്‍വര്‍ എന്ന് വിളിക്കപ്പെടുന്ന ശക്തിയും മെമ്മറിയും കൂടിയ ഒരു കമ്പ്യൂട്ടറില്‍ ആണ്. അതായതു കേരളത്തിലെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചിരിക്കുന്ന ഒരേ ഒരു സ്ഥലം. ബാക്കിയുള്ള എല്ലാ കമ്പ്യൂട്ടറുകളും ഇതില്‍ നിന്നാണ് വിവരം എടുക്കുന്നതും ശേഖരിച്ചു വയ്ക്കുന്നതും. ഇത്തരത്തിലുള്ള ഒന്നില്‍ കൂടുതല്‍ ഡേറ്റാ സെര്‍വറുകള്‍ വച്ചിരിക്കുന്ന ഒരു കേന്ദ്രത്തെ ആണ് ഡേറ്റാ സെന്റര്‍ എന്ന് വിളിക്കുന്നത്‌ എന്ന് ലളിതമായി പറയാം. ഒറാക്കിള്‍, മൈക്രോസോഫ്ട്‌ എസ് ക്യൂ എല്‍ സെര്‍വര്‍, മൈ എസ് ക്യു എല്‍ മുതലായ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാവും സാധാരണ ഈ ഡേറ്റാ മാനേജ് ചെയ്യുന്നത്. ഏതു കമ്പനി ആയാലും അവരുടെ ഡേറ്റാ സെന്ററുകള്‍ വളരെ സുരക്ഷിതമായി ആണ് സൂക്ഷിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറും കാവലുള്ള, അത്യന്താധുനിക നിരീക്ഷണ സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളില്‍ ആണ് ഇവ പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കം, തീ പിടിത്തം മുതലായവ നേരിടാനുള്ള സംവിധാനങ്ങള്‍, ഇരുപത്തി നാല് മണിക്കൂറും തടസ്സമില്ലാത്ത വൈദ്യുത സംവിധാനം , രണ്ടില്‍ കൂടുതല്‍ തട്ടുകള്‍ ഉള്ള access management തുടങ്ങി പൊന്നു പോലെ സൂക്ഷിക്കപ്പെടുന്ന സംവിധാനമാണ് ഡേറ്റാ സെന്റര്‍. മിക്ക അന്താരാഷ്‌ട്ര കമ്പനികളും അവരുടെ ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഹൂസ്ടന്‍ , ഫ്ലോറിഡ മുതലായ അമേരിക്കന്‍ നഗരങ്ങളില്‍ ആണ്. ഞാന്‍ ജോലി ചെയ്തിരുന്ന ഒരു കമ്പനി ഒരിക്കല്‍ ഇന്ത്യയിലെ അവരുടെ ആദ്യ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറി. ഡേറ്റാബേസ് മാനേജ്‌മന്റ്‌ ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാന്‍ അവിടെ പരിചയമുള്ള ഒരാളോട് അതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം ഒരു അമേരിക്കന്‍ ആയിരുന്നു. പുള്ളി പറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയില്‍ ഇത് വേണ്ട എന്ന് തീരുമാനിച്ചതത്രെ. അതായതു ഇന്ത്യയിലെ സ്ഥിരതയില്ലാത്ത വൈദ്യുത സംവിധാനങ്ങള്‍, കലാപങ്ങളും പൊടുന്നനെയുള്ള ബന്ദുകളും രാഷ്ട്രീയ കലാപങ്ങളും മറ്റും കൊണ്ട് അരക്ഷിതമായ അന്തരീക്ഷം , നൂറു ശതമാനം കൃത്യത പ്രതീക്ഷിക്കാന്‍  പറ്റാത്ത ഇന്റര്‍നെറ്റ്‌, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍ അദ്ദേഹം നിരത്തി. ഞാന്‍ കുറെയൊക്കെ തര്‍ക്കിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ അടിയറവു പറയേണ്ടി വന്നു. പുള്ളി പറഞ്ഞത് ഇതാണ്. മകനെ. നമ്മള്‍ ഒട്ടനവധി കമ്പനികളുടെ ഡേറ്റാ  ആണ് സൂക്ഷിക്കുന്നത്. അതായത് അവരുടെ ബിസിനെസ്സ് മുഴുവനായി തന്നെ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ അതിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. നിങ്ങള്‍ക്ക് ഉറപ്പുണ്ടോ അത് അവിടെ സാധ്യമാണെന്ന് ? എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍.


എന്തുകൊണ്ട് ഇത്രയും പ്രാധാന്യം ?  


     നിങ്ങള്‍ക്ക് ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നു വയ്ക്കുക . നിങ്ങളുടെ ബാങ്ക് ബാലന്‍സ് , മറ്റു പണമിടപാടുകള്‍ മുതലായവ ബാങ്കിന്റെ സെര്‍വറില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. ഈ സെര്‍വര്‍ ഉപയോഗിക്കാന്‍ ആ സെര്‍വര്‍ മാനേജ് ചെയ്യുന്നവര്‍ക്കോ അതിലേക്കു ലോഗിന്‍ ചെയ്യാന്‍ അധികാരമുള്ളവര്‍ക്കോ സാധിക്കും. അതായത് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിങ്ങള്‍ ഒരാള്‍ മാത്രമല്ല കാണുന്നതെന്ന് ചുരുക്കം. സര്‍ക്കാരിന്റെ ഒരു ഡേറ്റാ സെന്ററില്‍ സ്വാഭാവികമായും സൂക്ഷിക്കാനിടയുള്ള വിവരങ്ങള്‍ എന്തൊക്കെയാവാം എന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി / മതം തിരിച്ചുള്ള ജനസംഖ്യ വിവരങ്ങള്‍, സാമ്പത്തിക അടിസ്ഥാനത്തിലുള്ള പട്ടികകള്‍ , നികുതി അടയ്ക്കുന്നവരുടെ വിവരങ്ങള്‍, സ്വത്തു വിവരങ്ങള്‍, എന്നിങ്ങനെ വളരെയധികം സെന്‍സിറ്റീവ് ആയ, തൊട്ടാല്‍ പൊട്ടുന്ന വിവരങ്ങള്‍ ആണ് ഇവിടെ വന്നു ചേരുന്നത്. അതിന്റെ സൂക്ഷിപ്പധികാരം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്ത് സംഭവിക്കാം എന്ന് ഇന്ത്യയില്‍ ഇത് വരെ സംഭവിച്ചിട്ടുള്ള ചരിത്രം അറിയാവുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ വരെ ചോരുന്ന നമ്മുടെ ഭാരതത്തില്‍ ഇത്തരം സ്ഥിതി വിവര കണക്കുകള്‍ അപകടകരമായ കൈകളില്‍ എത്തിച്ചേര്‍ന്നാല്‍ എന്ത് സംഭവിക്കാം ? ദുഖകരമായ ഒരു സംഗതി എന്താണെന്ന് വച്ചാല്‍ വിവര സുരക്ഷയെ പറ്റിയല്ല ഇപ്പോഴത്തെ ചര്‍ച്ച എന്നതാണ്. ടി സി എസ്സിനും എച് സി എല്ലിനും റിലയന്‍സിനും തമ്മില്‍ നടന്ന ടെണ്ടര്‍ ലേലത്തിനെ പറ്റിയാണ് ഇപ്പോഴത്തെ ചര്‍ച്ച. കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ പദ്ധതി ജനങ്ങളുടെ വിവര ശേഖരണം നടത്തി അതുപയോഗിച്ചു അവരെ ചാപ്പ കുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അക്രോശിച്ച വി എസ് അച്യുതാനന്ദനോ അതിവേഗം ബഹുദൂരം യാത്ര ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയോ ഇവിടത്തെ പ്രകടമായ സുരക്ഷ പാളിച്ചയെ പറ്റി മിണ്ടുന്നില്ല. 


നമ്മുടെ സ്ഥാപനങ്ങള്‍ എന്ത് ചെയ്യുന്നു ? 


പാവം പൌരന്റെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഒരുപാട് സാങ്കേതിക സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ , സി ഡാക് തുടങ്ങി അനവധി സ്ഥാപനങ്ങള്‍. ഒരു ഡേറ്റാ സെന്റര്‍ മര്യാദയ്ക്ക് നടത്താനുള്ള അറിവ് ഇവന്മാര്‍ക്കൊന്നുമില്ലെങ്കില്‍ പിന്നെ എന്ത് കോക്കനട്ട് ആണ് ഇവരൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ? എന്തുകൊണ്ട് നമുക്ക് എല്ലാത്തിനും സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നു ? എവിടെയാണ് ലൂപ് ഹോള്‍ ? എന്നിങ്ങനെ ചില സംശയങ്ങള്‍ എനിക്കുണ്ട്. എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോ ആവോ


വാല്‍ക്കഷണം .. സുരക്ഷയെക്കുറിച്ച്  -



അല്ലെങ്കിലും വിവര സുരക്ഷ എന്നത് ഇന്ത്യയില്‍ ഒരു വന്‍ തമാശ മാത്രമാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ഒട്ടനവധി രാജ്യങ്ങളുടെ ഡേറ്റ പ്രോസസ്സിംഗ് നടക്കുന്ന ഒരു സ്ഥലമാണ് ബാന്‍ഗ്ലൂര്‍. വൈറ്റ് ഹൌസിലെ ചില ഓഫീസുകളുടെ ബാക്ക് ഓഫീസ് ജോലികള്‍ ചെയ്യുന്നത് ഇവിടെയാണ്‌. കൂടാതെ സിറ്റി ബാങ്ക്, ഡോയിഷ് ബാങ്ക് , തുടങ്ങി ലോകത്തെ ഒന്നാം നിര ബാങ്കുകളുടെ ജോലികളും ഇവിടെ നടക്കുന്നു. ഇവരുടെയൊക്കെ ഇവിടത്തെ ഓഫീസുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഒക്കെ നിങ്ങള്‍ ഒരിക്കല്‍ കണ്ടു നോക്കണം. ഭൂമിയുടെ മറുവശത്തിരുന്ന് ഇവിടത്തെ സംവിധാനങ്ങള്‍ നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ ലഭ്യമാണ്. ഇവിടെയുള്ള ഓഫ്‌ ഷോര്‍ കേന്ദ്രങ്ങളില്‍ ഇരുപത്തി നാല് മണിക്കൂറും കാവലും , സി സി ടി വി സംവിധാനവും എല്ലാം ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ വരെ background checking കഴിഞ്ഞിട്ടാണ് ഓരോ ജീവനക്കാരനും പ്രോജക്ടില്‍ പ്രവേശിക്കുന്നത്. ഓഫീസില്‍ ഒരു വാതിലില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ തന്റെ കാര്‍ഡ്‌ ഉപയോഗിച്ച് കയറാന്‍ പറ്റൂ. ഒരാള്‍ കാര്‍ഡ്‌ swipe ചെയ്തതിനു ശേഷം അയാളുടെ വാലില്‍ തൂങ്ങി വേറൊരാള്‍ കയറുന്നത് തടയാന്‍ Turn Style മിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.


ക്യാമറ ഉള്ള മൊബൈല്‍ ഫോണുകള്‍, മെമ്മറി ഉപകരണങ്ങള്‍, ക്യാമറ തുടങ്ങി ഒരുവിധമുള്ള ഒരു സാധനവും അകത്തു കൊണ്ട് പോകാന്‍ പറ്റില്ല. എന്തിനേറെ പറയുന്നു. ഒരിക്കല്‍ ഒരു ബിസ്ലേരി ബോട്ടില്‍ അകത്തേക്ക് കൊണ്ട് പോയ എന്നെ തടഞ്ഞു നിര്‍ത്തി അതിന്റെ ലേബല്‍ ഇളക്കി മാറ്റിയിട്ടാണ് സെക്യൂരിറ്റി അകത്തേയ്ക്ക് വിട്ടത്. അത്രയ്ക്ക് പ്രാധാന്യമാണ് ഡേറ്റായ്ക്ക് ഉള്ളത്. നമ്മുടെ ഇവിടത്തെ വിഷയം വിവര സുരക്ഷയാണ്.. അല്ലാതെ ടെണ്ടറിലെ വില വ്യത്യാസമല്ല. 

2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

മലയാള സിനിമയിലെ ഫിലിമില്ലാ പരീക്ഷണങ്ങള്‍



     മലയാളത്തില്‍ ഇപ്പോള്‍ പുതിയ തരത്തിലുള്ള സിനിമകളുടെ വസന്തകാലമാണല്ലോ. സ്ക്രീനില്‍ മാത്രമല്ല അതിനു പുറകിലും ഇപ്പോള്‍ പരീക്ഷണങ്ങള്‍ ഒരുപാടു നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്നേറ്റമായി തോന്നിയത് ഡിജിറ്റല്‍ മൂവി മേകിംഗ് ആണ്. ലോകത്തെ സാമ്പ്രദായിക സിനിമ, അഥവാ സീരിയസ് മൂവി മേക്കിംഗ് ഇപ്പോഴും ഫിലിം ഉപയോഗിച്ചാണ്. എന്നാല്‍ ഇന്ന് ആര്‍ക്കും തന്റെ ആശയം ഏറ്റവും കുറഞ്ഞ ചിലവില്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ പറ്റും. അത്രയ്ക്കും അവിശ്വസനീയമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച.

    ജയറാം ഏതോ സിനിമയില്‍ പറയുന്നതു പോലെ ക്യാമറ വച്ച് ഷൂട്ട്‌ ചെയ്തു ആ ഫിലിം കഴുകി അത് പ്രിന്റ്‌ ചെയ്തു കൊടുക്കുന്നതിനാണല്ലോ ഫോട്ടോഗ്രഫി എന്ന് പറയുക. എന്നാല്‍ ഫിലിം ഇല്ലാതെ ചിത്രമെടുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഹോളിവുഡില്‍ ഇത്തരം ചിത്രങ്ങള്‍
പുതിയതല്ല. Paranormal Activity പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. എന്നാല്‍  മലയാള സിനിമയില്‍ ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ പടിപടിയായാണ് നടന്നു കൊണ്ടിരിക്കുന്നത്. ഫിലിം പ്രോജെക്ഷന്‍ ആണ് നമ്മള്‍ ആദ്യം ഡിജിറ്റല്‍ സിസ്റ്റം പരീക്ഷിച്ചത്. മൂന്നാമതൊരാള്‍ എന്ന ചിത്രമാണ്‌ മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ പ്രോജെക്ഷന്‍ ഉപയോഗിച്ചത്. അതായതു ഫിലിം ഡിജിറ്റല്‍ ഡാറ്റ  ആക്കി മാറ്റിയിട്ടു അത് ഉപഗ്രഹം വഴി തീയെറ്ററിലെയ്ക്ക് നേരിട്ട് പ്രക്ഷേപണം ചെയ്യുക. അപ്പൊ അത്രയും പ്രിന്റുകളുടെ ചെലവ് ലാഭിക്കാന്‍ സാധിക്കും. പിന്നീട് ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചെറിയ ശ്രമങ്ങള്‍ കണ്ടു. 

കാനോന്‍ എന്ന കമ്പനി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അഥവാ D Series ക്യാമറകള്‍ ആണ് ന്യായമായ വിലയുള്ളതും HD Format വരെ സപ്പോര്‍ട്ട് ചെയ്യുന്നതും. ഇതില്‍ മുന്നേ വന്ന ചില മോഡലുകള്‍ ഉപയോഗിച്ചാണ് സീനിയര്‍ മാന്‍ഡ്രെക്ക് , ഗുലുമാല്‍, ട്രെയിന്‍ തുടങ്ങിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ആ ക്യാമറയുടെ ഒരു വികൃതമായ ഉപയോഗമായിരുന്നു ഈ ചിത്രങ്ങളില്‍ കണ്ടതെന്നേ ഞാന്‍ പറയൂ. പിന്നെയുള്ളതാണ് ഫാന്റം, റെഡ് വണ്‍ എന്നീ ഡിജിറ്റല്‍
മൂവി ക്യാമറകള്‍. ഇത് വളരെ വില പിടിച്ചതാണ്. അതോടൊപ്പം തന്നെ ഫിലിമിനോട് സമാനമായ ഗുണ നിലവാരം ഉള്ള ചിത്രങ്ങള്‍ തരികയും ചെയ്യും. ചെലവു ചുരുക്കി പടമെടുക്കുന്ന മലയാള സിനിമയ്ക്ക്‌ ഇത് എന്ത് ഗുണമാണ് ഉണ്ടാക്കുക എന്ന് എടുത്തു പറയേണ്ട കാര്യമില്ല. 

 ഈ വഴിത്താരയില്‍ ഏറ്റവും റിമാര്‍ക്കബിള്‍ എന്ന് വിളിക്കാവുന്ന രണ്ടു സിനിമകളെ കുറിച്ചാണ് സത്യത്തില്‍ ഈ പോസ്റ്റ്‌. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടിക്കൊണ്ടിരിക്കുന്ന സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ , ചാപ്പ കുരിശു എന്നിവയാണ് ആ ചിത്രങ്ങള്‍. അതില്‍ തന്നെ ചാപ്പ കുരിശ് ആണ് ഒരു ബോള്‍ഡ് ആയ ശ്രമം എന്ന് ഞാന്‍ പറയും. കാരണം താരതമ്യേന വില കുറഞ്ഞ Cannon 7D  എന്ന പ്രശസ്തമായ ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ചാണ് ചാപ്പ കുരിശു ചിത്രീകരിച്ചിരിക്കുന്നത്. ഒരു പാട്ടില്‍ വില പിടിച്ച ഒന്ന് രണ്ടു ലെന്‍സ്‌ ഉപയോഗിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ആ ചിത്രത്തിലെ മികച്ച രംഗങ്ങള്‍ പലതും ഈ ക്യാമറ വച്ചാണ് എടുത്തിരിക്കുന്നത്. എത്ര ലളിതമാണ് ഇതെന്ന് നോക്കൂ. 
ഇതില്‍ ഷൂട്ട്‌ ചെയ്ത ചിത്രത്തെ ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് വഴി കുറച്ചു കൂടി ഭംഗിയാക്കിയിട്ടുണ്ട്. ഇതിന്റെ സംവിധായകനായ സമീര്‍ താഹിര്‍ ബേസിക്കലി  ഒരു സിനിമാട്ടോഗ്രാഫര്‍ ആയതു കൊണ്ട് അതിന്റെ ഗുണങ്ങള്‍ ചിത്രത്തില്‍ കാണാനുണ്ട്. 

അത് പോലെ തന്നെയാണ് റെഡ് വണ്‍. ഡിജിറ്റല്‍ മൂവി ക്യാമറകളുടെ തല തൊട്ടപ്പന്‍ ആണ് ഇവന്‍. ഈ ക്യാമറ ഉപയോഗിച്ചാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സിനിമ. വില പിടിച്ച ഈ ക്യാമറയുടെ ഗുണനിലവാരം ആ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

സംവിധായകന്‍ ആഷിക് അബു ... സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിന്റെ ഷൂട്ടിംഗ് 

ചാപ്പ കുരിശ് - നോക്കൂ എത്ര ലളിതമായാണ് ഇത് ചിത്രീകരിചിരിക്കുന്നതെന്ന് .
ആ കുട്ടുകത്തില്‍ ഇരിക്കുന്നയാളുടെ കയ്യിലുള്ളതാണ് ക്യാമറ

ഇനി ഈ ചിത്രങ്ങളിലെ ചില പാട്ടുകള്‍ 





സന്തോഷ്‌ പണ്ഡിറ്റിന് മാത്രമല്ല നിങ്ങള്‍ക്കും ഇതൊക്കെ പറ്റും. ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ ഇപ്പൊ നിങ്ങള്‍ക്ക് വേണ്ടത് നല്ലൊരാശയം മാത്രം. സമീറും ആഷിക്കും അത്  തെളിയിച്ചു കഴിഞ്ഞു. എന്താ നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ ? 

2011 ജൂൺ 3, വെള്ളിയാഴ്‌ച

ദയാനിധിയും കലാനിധിയും 323 ലൈനുകളും

ഇന്നലെ വന്ന വാര്‍ത്ത‍ കണ്ടില്ലേ ? സ്വന്തം വീട്ടില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തുന്ന ടെലികോം മന്ത്രി. 


വാര്‍ത്ത‍ കണ്ടിട്ടില്ലാത്തവര്‍ക്കായി അല്പം : 

സി ബി ഐ നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യങ്ങള്‍. മന്ത്രി എന്ന നിലയ്ക്കുള്ള സൌജന്യ ഫോണ്‍ ലൈന്‍ സ്വന്തം ബിസിനസ്‌ നു ഉപയോഗിച്ച ഒരു മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല ദയാനിധി മാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അത് എത്രത്തോളം കൌശലത്തോട് കൂടി ചെയ്തു എന്ന നിലയ്ക്കാണ്. വീട്ടില്‍ നിന്നുള്ള ലൈനില്‍ നിന്ന് ഒന്നും രണ്ടുമല്ല മുന്നൂറ്റി ഇരുപത്തി മൂന്നു കണക്ഷന്‍ എടുത്തു സ്വന്തം ചാനല്‍  ആയ സണ്‍ ടിവി ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു. മത്രിയുടെ വീട്ടില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ ടി വി ഓഫീസിലേക്ക് റോഡിനടിയില്‍ കൂടി രഹസ്യ അതിവേഗ കേബിള്‍ വലിച്ചു അതിലൂടെയാണ് രണ്ടു കെട്ടിടങ്ങളും തമ്മിലുള്ള ബന്ധം ഉണ്ടാക്കിയിരുന്നത്. ഇത് സാധാരണ ലൈനുകള്‍ ആയിരുന്നില്ല. അതിവേഗ ഡാറ്റ ട്രാന്‍സ്ഫര്‍ ജോലികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഐ സ് ഡി എന്‍ ലൈനുകള്‍ ആയിരുന്നു ഇതൊക്കെ. തങ്ങളുടെ വീഡിയോ , മറ്റു ഡാറ്റ ട്രാന്‍സ്ഫര്‍ ജോലികള്‍ക്കെല്ലാം സണ്‍ ടി വി ഇതാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്നത്. തികച്ചും സൌജന്യമായി. !!. മുന്നൂറില്‍ കൂടുതല്‍ ലൈന്‍ ഉള്ളത് കൊണ്ട് മന്ത്രിയുടെ വീട്ടില്‍ തന്നെ ഒരു രഹസ്യ എക്സ്ചേഞ്ച് കൂടി സജ്ജീകരിച്ചിരുന്നു. ബി എസ് എന്‍ എല്‍ ന്റെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം കാണാനാവുന്ന രീതിയില്‍ ആയിരുന്നത്രെ ഇത് പ്രോഗ്രാം ചെയ്തിരുന്നത്. ബി എസ് എന്‍ എല്ലിന്റെ സാധാരണ ജോലിക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവാത്ത രീതിയില്‍ ആയിരുന്നു എല്ലാം കോണ്‍ഫിഗര്‍ ചെയ്തിരുന്നത്. കോടികള്‍ വില വരുന്ന സേവനങ്ങള്‍ തികച്ചും സൌജന്യമായി മന്ത്രിയുടെ സഹോദരനായ കലാനിധിയുടെ ഉടമസ്ഥതയില്‍ ഉള്ള സണ്‍ ടി വി അനുഭവിക്കുകയായിരുന്നു. 

    രാജയ്ക്ക് ശേഷം ഇതാ വേറൊരു അഴിമതി കഥ കൂടി. സത്യം പറഞ്ഞാല്‍ ഇത് ഡി എം കെ കഴിഞ്ഞ കാലയളവില്‍ നടത്തിയ നാറിയ ഭരണത്തിന്റെ ബാക്കിപത്രത്തിലെ തുടക്ക അദ്ധ്യായങ്ങള്‍ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്. ഇതിനേക്കാള്‍ വലിയ കഥകള്‍ പുറത്തു വരാനിരിക്കുന്നതെ ഉള്ളൂ എന്ന് തോന്നുന്നു. കരുണാനിധിയും മക്കളും ചെറുമക്കളും അനന്തിരവന്മാരും ചേര്‍ന്ന് നടത്തിയ സ്വെശ്ചാധിപത്യ ഭരണം ആയിരുന്നല്ലോ അത്. ഇപ്പൊ തന്നെ 2 G സ്പെക്ട്രം കേസില്‍ പെട്ട് കുരുക്കിലായിരിക്കുന്ന മാരന്റെ തലയില്‍ വീണ മറ്റൊരടി ആയി ഈ കേസ്. സണ്‍ ഗ്രൂപ്പിന്റെ കയ്യിലായിരുന്നല്ലോ തമിഴ്നാടിലെ എല്ലാ മാധ്യമങ്ങളും. സ്വന്തം ഉടമസ്ഥതയില്‍ ഉള്ള ഈ സ്ഥാപനങ്ങള്‍ ഒക്കെ എതിരാളികളെ തകര്‍ക്കാന്‍ അവര്‍ ബുദ്ധിപരമായി ഉപയോഗിച്ചുവെങ്കിലും ജനങ്ങള്‍ക്ക്‌ വെളിവ് വച്ചത് കൊണ്ട് തിരിച്ചടി കിട്ടി. ആരോ പറഞ്ഞ പോലെ ജനങ്ങള്‍ക്ക്‌ സൌജന്യമായി ടി വി നല്‍കിക്കൊണ്ട് കരുണാനിധി പണി ചോദിച്ചു വാങ്ങുകയായിരുന്നു. സൌജന്യമായി ലഭിച്ച ആ ടി വി സെറ്റുകളിലൂടെയാണ്‌ മന്ത്രിമാര്‍ നടത്തിയ അഴിമതിയുടെ കഥകള്‍ മുഴുവന്‍ ജനങ്ങള്‍ കണ്ടത്. റുപര്‍ട്ട് മര്‍ഡോക്കിനെക്കാള്‍ വലിയ പണികള്‍ ആണ് ഈ ചേട്ടന്മാര്‍ നടത്തിയിരുന്നത്. എന്തായാലും കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ജനങ്ങള്‍ ഇതിനോടൊക്കെ പ്രതികരിച്ചു തുടങ്ങി എന്നാണ്. 

വാല്‍കഷണം :

എന്തിരനിലെ ക്ലൈമാക്സ്‌ ലുള്ള അദ്ഭുത ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞതാണ്. അവന്‍ ചെന്നയില്‍ ആയിരുന്നപ്പോഴാണ് അത് ഷൂട്ട്‌ ചെയ്തതത്രേ. ചെന്നൈ നഗരത്തെ എയര്‍ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ഒരു ഫ്ലൈ ഓവര്‍ ഉണ്ട്. ഇപ്പോഴും തിരക്ക് പിടിച്ച ആ ഫ്ലൈ ഓവര്‍ പീക്ക് അവറില്‍ മൂന്നു നാല് മണിക്കൂര്‍ അടച്ചിട്ടിട്ടാണ് അവിടെ ഷൂട്ടിംഗ് നടത്തിയത്. സ്വന്തം അധികാര ബലം കൊണ്ട് പാവം ജനങ്ങളെ അത്രയും നേരം വലച്ച ഒരു കൂട്ടം അധികാരികള്‍. പണ്ട് എം ജി ആറിനെതിരെ നിന്നപ്പോള്‍ കരുണാനിധി ഉയര്‍ത്തിക്കാട്ടിയ മുദ്രാവാക്യങ്ങള്‍ ഒക്കെ ഇപ്പോള്‍ കാലം ചെന്നപ്പോള്‍ എവിടെ പോയി നില്‍ക്കുന്നു എന്ന് ചിന്തിച്ചു നോക്കൂ. 



2010 ഒക്‌ടോബർ 6, ബുധനാഴ്‌ച

പാസ്പോര്‍ട്ട്‌ - സേവാ .. കീ ജയ്‌

          സത്യം പറയാമല്ലോ ... നമ്മുടെ സ്വതന്ത്ര ഭാരതത്തില്‍ ഇങ്ങനെയും സര്‍ക്കാര്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഇന്ന് മനസ്സിലായി. കഥയിലേക്ക്‌ കടക്കുന്നതിനു മുമ്പ്  പശ്ചാത്തലം കുറച്ചു വിവരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രായം കുറച്ചായിട്ടും ഇത് വരെ പാസ്‌പോര്‍ട്ട്‌  ഇല്ലാത്ത  ഒരു ഇന്ത്യന്‍ പൌരന്‍ ആണ് ഈ ദുശാസ്സനന്‍. അങ്ങനെ ഇരിക്കെ ആണ് ജോലി മാറാന്‍ തോന്നിയത്. പുതിയ കമ്പനിയില്‍ പാസ്പോര്‍ട്ട്‌ നിര്‍ബന്ധം  ആണ് എന്ന് പറഞ്ഞു. സാരമില്ല. അറുപതു ദിവസത്തിനുള്ളില്‍ ശരിയാക്കാം എന്നാ ഉറപ്പില്‍ അവര്‍ ജോലി തന്നു. പണി തന്നു എന്ന് വേണം പറയാന്‍. ഇത് മുഴുവന്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അത് തോന്നും.

     കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബംഗ്ലൂര്‍ ആണ് താമസം. അന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു നാട്ടില്‍ പോയി അപേക്ഷിക്കാന്‍. പാസ്‌പോര്‍ട്ടില്‍ സ്ഥിരം വിലാസം വരുന്നതാണ് നല്ലതെന്ന്. അങ്ങനെ ഒടുവില്‍ ഒരുവിധം ലീവ് ഒക്കെ സംഘടിപ്പിച്ചു നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് തന്നെ പാസ്പോര്‍ട്ട്‌ ഓഫീസിന്റെ  വെബ്‌സൈറ്റില്‍ പോയി അപേക്ഷ ഒക്കെ ഫില്‍ ചെയ്തു വച്ച്. നാട്ടില്‍ പോയി എന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരു ട്രാവല്‍ ഏജെന്റിനെ കണ്ടു. പുള്ളി പറഞ്ഞതനുസരിച്ച് പത്താം ക്ലാസ്സ്‌ പാസ്സായതിന്റെ തെളിവായി SSLC ബുക്കിന്റെ "കാപ്പി", വോട്ടര്‍ അയി ഡി യുടെ കാപ്പി , ഫോട്ടം, അങ്ങനെ പലവക സാധനങ്ങള്‍ റെഡി ആക്കി. തത്കാല്‍ വഴി അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ പാസ്സ്പോര്‍ത്ടുമായി തിരിച്ചു പോവാം എന്ന് കരുതി അതിനാണ് അപേക്ഷ ശരിയാക്കിയത്. രാവിലെ എട്ടു മണിക്ക് തന്നെ കൈതമുക്കിലുള്ള പാസ്സ്പോര്‍ട്ട് ഓഫീസിലെത്തി.ചുറ്റിനും ഒരുപാടു ഫോടോസ്ടറ്റ് കടകള്‍, അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നവര്‍, അങ്ങനെ അനുബന്ധ വ്യവസായങ്ങള്‍ അനേകം. അക്ഷരം അറിഞ്ഞു കൂടാത്ത പാവങ്ങളെ ഒക്കെ അവന്മാര്‍ എല്ലാവരും കൂടി ജ്യൂസ് എടുക്കുന്നുണ്ട്. ഒരുവിധം എല്ലാം ശരിയാക്കി. അപ്പൊ പുള്ളി പറയുന്നു ഒരു നോട്ടറി ഒപ്പിട്ട അഫ്ഫിടവിറ്റ് വേണം എന്ന്. ഞാന്‍ ഒന്ന് ഞെട്ടി. ബട്ട്‌ പുള്ളിക്ക് ഒരു കുലുക്കവുമില്ല. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അപ്പൊ അതാ ഒരു അമ്മൂമ്മ വരുന്നു. പുള്ളി അവരുടെ കയ്യില്‍ ഒരു കടലാസ്സില്‍ എന്റെ പേരും അഡ്രസ്സും എഴുതി കൊടുത്തു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ അതാ അവര്‍ തിരിച്ചു വരുന്നു. കയ്യില്‍ നല്ല ഒന്നാംതരം ചൂടന്‍ അഫ്ഫിടവിറ്റ് ഒരെണ്ണം. നാനൂറു രൂപ കൊടുത്തു. അതും വാങ്ങി അവര്‍ പോയി. മണി ഒന്‍പതു ആയി. എല്ലാം ഒരു ചാക്ക് നൂല്‍ കൊണ്ട്  തുന്നിക്കെട്ടി ഒരു ഫയല്‍ ആക്കി പുള്ളി എന്റെ കയ്യില്‍ തന്നു. ഇതും കൊണ്ട് നേരെ അകതോട്ടു കയറിക്കോളാന്‍ പറഞ്ഞു. 


     ഗുരു കാരണവന്മാരെയും അച്ഛനെയും അമ്മയെയും മനസ്സില്‍ ധ്യാനിച്ച് അകത്തേക്ക് കയറി. അകത്തു കുതിരയെടുപ്പിനുള്ള ജനക്കൂട്ടം. പൊടികുഞ്ഞുങ്ങളുമായി വന്നവരുണ്ട്. പ്രായമായവരുണ്ട്. പത്താം ക്ലാസ് കഴിഞ്ഞു വിരിഞ്ഞിറങ്ങിയിരിക്കുന്ന പയ്യന്മാര്‍ ഉണ്ട്. എല്ലാവരും കൂടി ഒരു ചെറിയ ഹാളിലാണ്. കയറുന്ന ഇടതു തന്നെ ഒരു ചേട്ടന്‍ ഇരിപ്പുണ്ട്. ഭവ്യതയോടെ ഫയല്‍ അവിടെ കൊണ്ട് കാണിച്ചു. പുള്ളി അതില്‍ ഒരു നമ്പര്‍ ഇട്ടു തന്നു. മുന്നൂറ്റി ഒന്ന്. കൊള്ളാം. നിന്ന് നിന്ന് എന്റെ പരിപ്പിളകും എന്നൊക്കെ വിചാരിച്ചു അകത്തു കയറി. നിന്ന് തിരിയാന്‍ ഇടമില്ല. പാവം കൊച്ചു കുട്ടികള്‍ ഒക്കെ ഭയങ്കര കരച്ചില്‍. അമ്മമാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. അന്വേഷങ്ങല്കായി ഒരു കൌണ്ടര്‍ ഉണ്ട്. അവിടെ എന്തെങ്കിലും അന്വേഷിക്കാന്‍ ചെല്ലുന്നവരെ അവിടിരിക്കുന്ന ചേട്ടന്‍ പല്ലും നഖവും ഉപയോഗിച്ചാണ് നേരിടുന്നത്. അതുകൊണ്ട് അങ്ങേരെ പേടിച്ചു ആരും അങ്ങോട്ട്‌ അടുക്കുന്നില്ല.അഞ്ചു കൌണ്ടെര്‍ ഉണ്ട്. അതില്‍ പത്തും ഇരുപതും പേര്‍ നില്‍പ്പുണ്ട്. എന്താണ് പരിപാടി എന്ന് വച്ചാല്‍ , ഇടയ്ക്കിടയ്ക്ക് മൈക്കില്‍ കൂടി വിളിച്ചു പറയും. അപ്പൊ ആ ആള്‍ക്കാര്‍ ക്യൂവില്‍ പോയി നില്‍ക്കണം. എന്റെ നമ്പര്‍ വന്നപ്പോ രണ്ടു മണിക്കൂര്‍ ആയി. ഇപ്പൊ ക്ലോസ് ആവും. അങ്ങനെ ഒടുവില്‍ നിരങ്ങി നിരങ്ങി മുന്നിലെത്തി. ഒരു പ്രായമായ സ്ത്രീ ആണ് അവിടിരിക്കുന്നത്‌. പാവം പണിയെടുത്തു അവരും തളര്‍ന്നിരിക്കുന്നു. എന്റെ SSLC ബുക്ക്‌  എടുത്തു നോക്കി. അമ്മയുടെ പേര് കമ്പ്ലീറ്റ്‌ ആയി ഇല്ല എന്ന് പറഞ്ഞു. വോട്ടര്‍ ഐ ഡി നോക്കി. അതില്‍ മുഴുവന്‍ സ്പെല്ലിംഗ് മിസ്റെക്. പക്ഷെ SSLC ബൂക്കിലെത് ഒരു തെറ്റായിരുന്നില്ല. ബാക്കി രേഖകളില്‍ ഉള്ളത് പോലെ പേര് മുഴുവന്‍ ആയിട്ടില്ല എന്നെ ഉള്ളു. അപ്പൊ തന്നെ പുള്ളിക്കാരി പറഞ്ഞു ഇത് പറ്റില്ല എന്ന്. അത് കേട്ടതും എന്റെ സകല നാഡികളും തളര്‍ന്നു. രണ്ടു ദിവസത്തെ കഠിനാധ്വാനം ആണ് പാഴായത്. അങ്ങനെ നിരാശനായി പുറത്തിറങ്ങി. തമ്പാനൂര്‍ ചെന്ന് അടുത്ത ബസ്‌ പിടിച്ചു വീട്ടിലെത്തി. 

     ഇനി എന്ത് ചെയ്യണം എന്ന് രാത്രി മുഴുവന്‍ കൂലംകക്ഷമായി ഇരുന്നു ആലോചിച്ചു. വോട്ടര്‍ ഐ ഡി ആദ്യം ശരിയാക്കണം. ആരോ പറഞ്ഞു താലൂക് ഓഫീസില്‍ എലെക്ഷന്‍ കമ്മിഷന്‍ ഓഫീസ് ഉണ്ട്. അവിടെ പോയാല്‍ കിട്ടും എന്ന്. അങ്ങനെ രാവിലെ തന്നെ ദോശയും ചായയും അടിച്ചിട്ട് ഇറങ്ങി. അവിടെ ചെന്ന് ഓഫീസ് കണ്ടു പിടിച്ചു. അവന്മാരോട് കാര്യം പറഞ്ഞു. എന്റെ കാര്‍ഡ്‌ മുഴുവന്‍ തെറ്റുകള്‍ ആണ്. ശരിയാക്കണം എന്ന്. അവന്‍ എന്നെ ദഹിപ്പിക്കുന്നത് പോലെ ഒന്ന് നോക്കി. 'എത്ര തവണ പത്രത്തില്‍ പരസ്യം ചെയ്തതാണ് ഹേ... കാര്‍ഡിലെ തെറ്റുകള്‍ ശരിയാക്കാന്‍ ചെല്ലേണ്ട സമയം. അപ്പോഴൊന്നും വരാതെ ഇപ്പൊ വന്നാല്‍ എന്ത് പറയണം ? ' പുള്ളി പൊട്ടിത്തെറിച്ചു. 'ചേട്ടാ. ഞാന്‍ പുറത്താണ് ജോലി ചെയ്യുന്നത്. ഇവിടത്തെ പത്രത്തില്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. അതുകൊണ്ടാ.. ഒന്ന് സഹായിക്കണം .. ' വളരെ താഴ്മയായി പറഞ്ഞു നോക്കി. 'ഇല്ല. ഈയിടക്ക് പരസ്യം വന്നതല്ലേ . ഇപ്പൊ സിസ്റ്റം ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ് . ഇനി അടുത്ത പരസ്യം വരുമ്പോ വാ' അവന്‍ നിര്‍വികാരനായി പറഞ്ഞു. സംസാരിച്ചു നോക്കി. ഒരു രക്ഷയുമില്ല. അവന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. എലെക്ഷന്‍ കമ്മിഷന്‍ മുഴുവന്‍ അവന്റെ ചുമലില്‍ ആണെന്ന ഭാവം. എന്ത് ചെയ്യാന്‍. പുറത്തിറങ്ങി. എനിക്കിപ്പോഴും മനസ്സിലാവാത്ത ഒരു കാര്യം എന്താന്നു വച്ചാല്‍. ഈ കാര്‍ഡ്‌ തന്നിരിക്കുന്നത് ഒരാളെ തിരിച്ചറിയാനാണ്. അതില്‍ ശരിയായ വിവരങ്ങളും തെളിമയുള്ള ഫോട്ടോയും ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് അത് തരുന്നവരുടെ ചുമതല അല്ലെ ? ഇനി എന്തെങ്കിലും കാരണം കൊണ്ട് അതില്‍ തെറ്റ് വന്നാല്‍ തക്കതായ രേഖകളുടെ പിന്‍ബലത്തില്‍ അത് തിരുത്തി കൊടുക്കേണ്ട ഒരു സ്ഥിരം സംവിധാനം ഉണ്ടാവേണ്ടതല്ലേ ? ഭാരതം മുഴുവന്‍ ഉള്ള ഒരു സിസ്റ്റം ആണ് ഇതെന്നോര്‍ക്കണം. 

     എന്തായാലും അങ്ങനെ കാര്‍ഡ്‌ തിരുത്തല്‍ എന്ന പ്രതീക്ഷ അവസാനിച്ചു. അടുത്ത ദിവസമായി. ഇന്നും കൂടിയേ ലീവ് ഉള്ളു. ഒരു കാര്യം ചെയ്യാം. SSLC ബുക്കിലെ അമ്മയുടെ പേര് ശരിയാക്കിയേക്കാം. പരീക്ഷ ഭവനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോ ആകെ രസം. ഇത് ശരിയാക്കണമെങ്കില്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുള്ള ഒരു രേഖ, പഠിച്ച സ്കൂളില്‍ നിന്നുള്ള ശുപാര്‍ശ കത്ത് എന്നിവ വേണം എന്ന്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്ന കാലത്തല്ല നോം ജനിച്ചത്‌. അതുകൊണ്ട് എനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. അങ്ങനെ നേരെ ഞാന്‍ ജനിച്ച ആശുപത്രിയില്‍ പോയി. അച്ഛനെയും അമ്മയെയും കൂട്ടി. അവിടെ നിന്ന്  അവരുടെ ശുപാര്‍ശ കത്ത് സംഘടിപ്പിച്ചു. ഇനി അത് കൊണ്ട് പഞ്ചായത്തില്‍ പോണം. പോയി. അത് അച്ഛനെ ഏല്‍പ്പിച്ചു. അച്ഛന്‍ രണ്ടു മൂന്നു ദിവസം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി അത് 
സംഘടിപ്പിച്ചു. പാവം അച്ഛന്‍. നടന്നു നടന്നു ഒരു പരുവമായി. എന്ത് ചെയ്യാനാ. ഉടന്‍ പരീക്ഷ ഭവനില്‍ പോയിട്ട് കാര്യമില്ല. വോട്ടര്‍ അയി ഡി ഇപ്പോഴും ഒരു വിദൂര സ്വപ്നമാണ്. ഇനി അവരുടെ നോട്ടിഫിക്കേഷന്‍ വരുന്നത് വരെ വെയിറ്റ് ചെയ്യണം. ചുവപ്പ് നാട എന്ന് കേട്ടിട്ടേ ഉള്ളു . ഇപ്പൊ കണ്ടു. 

ഇനി കഥയുടെ ബാന്‍ഗ്ലൂര്‍ വെര്‍ഷന്‍

     പുതിയ കമ്പനിയില്‍ ഒരു ബംഗാളി ഒപ്പം പണിയെടുക്കുന്നുണ്ട്.  പുള്ളി ദിവസവും ഒരു സൈറ്റ് എടുത്തു നോക്കിയിട്ട് പാസ്പോര്‍ട്ട്‌ ഉടന്‍ കിട്ടും എന്നൊക്കെ 
പറഞ്ഞു നടക്കുന്നുണ്ട്. അങ്ങേര പറഞ്ഞപ്പോഴാണ് അറിയുന്നത് ഇവിടത്തെ സിസ്റ്റം എങ്ങനെ ആണെന്ന്. വിശദമായി പറയാം. 

     ഭാരതത്തില്‍ ആദ്യമായി രണ്ടു പാസ്പോര്‍ട്ട്‌ സേവാ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഒന്ന് ചാണ്ടിഗര്‍ , രണ്ടാമതെത് ബാന്‍ഗ്ലൂര്‍. പരീക്ഷണ അടിസ്ഥാനത്തില്‍ ആണ് 
ഇത് തുടങ്ങിയിരിക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആണ് ഇതിന്റെ ടെക്നോളജി പാര്‍ട്ണര്‍. ഒരു പാസ്പോര്‍ട്ട്‌ ലഭിക്കാനോ പുതുക്കാനോ അങ്ങനെ  
പാസ്സ്പോര്‍ട്ട് സംബന്ധമായ എല്ലാ സേവനങ്ങളും വളരെ സൌകര്യപ്രദമായി ലഭിക്കാനുള്ള ഒരു ആകര്‍ഷകമായ സിസ്റ്റം.  ഒരു പുതിയ പാസ്സ്പോര്‍ട്ട് ലഭിക്കാന്‍ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ്.

1. http://passportindia.gov.in എന്ന വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്ക്ക് ഒരു ലോഗിന്‍ നെയിം , പാസ്സ്‌വേര്‍ഡ്‌ എന്നിവ കിട്ടും.
2. അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിക്കാം. അല്ലെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്തിട്ട് പ്രിന്റ്‌ ഔട്ട്‌ എടുത്തു ഫില്‍ ചെയ്തിട്ട് സേവ കേന്ദ്രത്തില്‍ കൊണ്ട് പോയി കൊടുത്താലും മതി.
3. അപേക്ഷയുടെ ഒപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദമായ ലിസ്റ്റ് ഇതില്‍ ഉണ്ട്. ഇതിലുള്ള ഡോക്യുമെന്റ് അഡ്വൈസര്‍ ഉപയോഗിച്ച് എന്തൊക്കെ ആണ് വേണ്ടതെന്നു  നിങ്ങള്‍ക്ക് പരിശോധിക്കാം. ഇവിടെ ആണ് ഇവര്‍ വ്യത്യസ്തര്‍ ആവുന്നത്. നിങ്ങളുടെ അഡ്രസ്‌ പ്രൂഫ്‌ ആയി നിങ്ങള്ക്ക്  ബി എസ് എന്‍ എല്‍ ബില്‍ , ബാങ്ക് സ്റ്റെമെന്റ്റ്‌, അങ്ങനെ വിശദമായ ഒരു ലിസ്റ്റ് ഉണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും രേഖകള്‍ കൊടുത്താല്‍ മതി. അത് നിങ്ങള്‍ തന്നെ പരിശോധിച്ച് നോക്കു. 

4. അടുത്ത പരിപാടി അപേക്ഷ ഫില്‍ ചെയ്യലാണ്. വളരെ ലളിതമായ ഒരു ഫോം ആണ്. അതില്‍ എല്ലാം നിങ്ങള്‍ക്ക് തന്നെ പൂരിപ്പിക്കാന്‍ സാധിക്കും. ഇത്രയും ചെയ്തു കഴിയുമ്പോള്‍ ഇങ്ങള്‍ക്ക്‌ ഒരു അപ്പോയിന്റ്മെന്റ് എടുക്കാം. മൂന്നു ഓഫീസ് ആണ് ഇവിടെ ഉള്ളത്. അതില്‍ ഏറ്റവും അടുതുള്ളതില്‍
നോക്കി. ഒരാഴ്ച കഴിഞ്ഞുള്ള ഒരു ഡേറ്റ് ഉണ്ട്. ക്ലിക്ക് ചെയ്തു. ഡേറ്റ്, ടൈം, ചെല്ലേണ്ട ഓഫീസിന്റെ വിലാസം ഇവ ഒക്കെ ഉള്ള ഒരു സ്ലിപ് അതാ വരുന്നു. അതിന്റെ ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു. 

     പറഞ്ഞ സമയത്ത് തന്നെ അതില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലുള്ള ഓഫീസില്‍ എത്തി. പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഒരു ഓഫീസ് ആണ്  എനിക്ക് കാണാന്‍ കഴിഞ്ഞത്. നമ്മുടെ അപ്പോയിന്റ്മെന്റ് സ്ലിപ് കാണിക്കുമ്പോള്‍ സെക്യൂരിറ്റി അത് ലോഗ് ബുക്കില്‍ എന്റര്‍ ചെയ്തിട്ട് ഒരു നമ്പര്‍ എഴുതിയിട്ട് അകത്തേക്ക് വഴി കാണിച്ചു. അതീവ കര്‍ശനമായ സുരക്ഷ പരിശോധന ഉണ്ട്. ബാഗ്‌ തുറന്നു നോക്കി. മെറ്റല്‍ ദിടക്ട്ടര്‍ വച്ച് ദേഹം മുഴുവന്‍ പരിശോധിച്ചു. അകത്തു കയറി. എയര്‍ കണ്ടിഷന്‍ ചെയ്ത അത്യുഗ്രന്‍ ഓഫീസ്. ഇലക്ട്രോണിക് ഡിസ്പ്ലേ സിസ്റെംസ് , വിശ്രമിക്കാന്‍ കസേരകള്‍, വൃത്തിയുള്ള പരിസരം, അങ്ങനെ ആകര്‍ഷകമായ ഉള്‍വശം. ടോക്കന്‍ കൌന്ടരില്‍ പോയി ടോക്കന്‍ വാങ്ങി. കുറച്ചു പേരെ മാത്രമേ ഒരേ സമയം കടത്തി വിടു. അതുകാരണം അകത്തു
ഒരു തിരക്കുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു എന്റെ ടോക്കന്‍ നമ്പര്‍ വിളിച്ചു. എന്നിട്ട് പുള്ളി ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അകത്തേക്ക് പോയി. 






     ഒരു പെണ്‍കുട്ടി എല്ലാ രേഖകളും പരിശോധിച്ചു. പുള്ളിക്കാരി എന്റര്‍ ചെയ്യുന്ന വിവരങ്ങള്‍ നമുക്കും കാണാന്‍ ഒരു ഡിസ്പ്ലേ നമ്മുടെ നേരെയും വച്ചിട്ടുണ്ട്. ഒരു ക്യാമറ , സ്കാനര്‍ , പ്രിന്‍റര്‍ എന്നിവയും ഉണ്ട്. ഫോട്ടോ കോപ്പി എടുക്കാന്‍ സൗകര്യം ഉണ്ട്. ഇത് പോലത്തെ ഇരുപതോളം കൌണ്ടറുകള്‍ ആ ഹാളിലുണ്ട്.  ഫോട്ടോ അവര്‍ തന്നെ എടുത്തു.  പാസ്പോര്‍ട്ട്‌ ന്റെ  ഒരു പ്രിവ്യു കാണിച്ചു തന്നു.

 ഫീ വാങ്ങിച്ചു. എന്നിട്ട് പുള്ളിക്കാരി അത് അപ്രൂവ് ചെയ്തു. എടുത്ത സമയം പത്തു മിനിറ്റ്.  ഇത് കൌണ്ടര്‍ A ആണ്. ഇനി B കൌണ്ടര്‍ ലേക്ക് പോവാന്‍ പുള്ളിക്കാരി പറഞ്ഞു. അവിടെ ചെന്നപ്പോ തന്നെ ഒരാള്‍ വന്നു നമ്മുടെ ടോക്കന്‍ സ്ലിപ് നോക്കിയിട്ട്  B ഗ്രൂപ്പിലെ ഒരു കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അടുത്ത ലെവല്‍ വെരിഫിക്കേഷന്‍ കഴിഞ്ഞു. ഇനി ലാസ്റ്റ് കൌണ്ടര്‍. C കൌണ്ടര്‍.  അവിടെ ചെന്ന് അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞു. അങ്ങനെ ആകെ എടുത്ത സമയം അര മണിക്കൂര്‍. എക്സിറ്റ് കൌണ്ടര്‍ കാണിച്ചു തന്നു. അവിടെ ചെന്ന് അക്നോലെട്ജ്മെന്റ്റ് വാങ്ങി. പുറത്തിറങ്ങി. 

     സത്യം പറയാമല്ലോ. ഇത്തരം ഒരു അനുഭവം ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് കിട്ടുന്നത്. ഇനി പാസ്സ്പോര്‍ട്ട് സ്റ്റാറ്റസ് അറിയാന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി നോക്കിയാല്‍ മതി. പാസ്പോര്‍ട്ട്‌ റെഡി ആവുമ്പോള്‍ നിങ്ങള്‍ക്ക് SMS ലഭിക്കും. ഇത് സംബന്ധമായ എല്ലാ സംശയങ്ങളും തീര്‍ക്കാനും സ്റ്റാറ്റസ് അറിയാനും ഒക്കെ സൌജന്യമായി വിളിക്കാവുന്ന കാള്‍ സെന്റെര്‍ നമ്പരുകള്‍ ഉണ്ട്. ഞാന്‍ അതില്‍ ഒന്ന് വിളിച്ചു നോക്കി. വളരെ മാന്യമായും വിനയത്തോടെയും ഉള്ള മറുപടി ആണ് ലഭിച്ചത്. ഇതിന്റെ ബുദ്ധികേന്ദ്രം ആരായാലും അവര്‍ക്ക് നമോവാകം. വണ്ടര്‍ഫുള്‍ സിസ്റ്റം !!!

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു കേന്ദ്രം അത്യാവശ്യമാണ്. ടെക്നോളജി ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായി  എങ്ങനെ ഉപയോഗിക്കാം എന്ന് ഭരണാധികാരികള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ രാഷ്ട്രീയം പറയുകയല്ല.
സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുള്ളത് പോലുള്ള ഒരു താല്‍പര്യവും ആവേശവും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ല. പണ്ട് രാജീവ്‌ ഗാന്ധി കമ്പ്യൂട്ടര്‍ കൊണ്ട് വരാന്‍ ശ്രമിച്ചപ്പോ സമരവും ബന്ദും നടത്തിയവരല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍.
അത് കൊണ്ട് എന്ത് നേടി. നമ്മുടെ രാജ്യം കുറച്ചു കൊല്ലം പുറകിലായി. അത്ര തന്നെ. ഇനിയെങ്കിലും അത്തരം പേക്കൂത്തുകള്‍ നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. പണ്ടത്തെ  പോലെ വിവരമില്ലാതവരല്ല ജനങ്ങള്‍ മുഴുവന്‍. എല്ലാ പ്രായത്തിലുള്ള ജനങ്ങള്‍ക്കും
ഇപ്പൊ വിവരം കൂടുതലാണ്. ഓര്‍ക്കുക. അതോടൊപ്പം തന്നെ പാസ്പോര്‍ട്ട്‌ സേവ കേന്ദ്രത്തിനു കടുത്ത ഭാഷയില്‍ നന്ദിയും അഭിവാദനങ്ങളും അര്‍പ്പിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. പ്രിയ ബംഗ്ലൂര്‍ മലയാളികളെ.. ഈ സൗകര്യം ഉപയോഗപ്പെടുതുവിന്‍.. ആനന്ദത്തോടെ ജീവിപ്പിന്‍. 

2010 ജൂലൈ 27, ചൊവ്വാഴ്ച

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

കണ്ടാല്‍ വികിപീടിയ തന്നെ. എന്നാല്‍ കയ്യിലിരുപ്പോ.. ഹെന്‍റമ്മേ .. !!!

     ഈ വാര്‍ത്ത‍ വായിച്ചിട്ടു ചിരി വന്നിട്ട് സഹിക്കാന്‍ വയ്യ. അമ്മാതിരി പണി ആണ് അമേരിക്കക്ക് കിട്ടിയിരിക്കുന്നത്. എന്തൊക്കെയായിരുന്നു വാചകം. മലപ്പുറം കത്തി, മെഷീന്‍ ഗണ്‍ എന്ന് വേണ്ട ടാവടിക്കുന്നതില്‍ ഒരു ലിമിറ്റും ഇല്ലായിരുന്നു. അത് മാത്രമോ. ഇംഗ്ലീഷ് സിനിമ വല്ലതും കണ്ടു കഴിഞ്ഞാല്‍ എല്ലാം ബാക്കി രാജ്യങ്ങളെ പറ്റിക്കുന്നതും അവരുടെ സീക്രട്ട് ഒക്കെ അടിച്ചോണ്ട് പോകുന്നതും ആയിരുന്നു. എന്നിട്ട് ഇപ്പൊ അമേരിക്ക ആരായി എന്ന് നോക്കു. ഒന്നും രണ്ടുമല്ല ആറു വര്‍ഷം യു എസ് അഫ്ഗാനിസ്ഥാനില്‍ നടത്തിയ യുദ്ധത്തിന്‍റെ പുറത്തു വിട്ടിട്ടില്ലാത്ത വിവരങ്ങള്‍ ഒറ്റയടിക്ക് പുറത്തായി. 

വികിലീക്സ് എന്നൊരു സൈറ്റ് ഉണ്ട്. വികിപീടിയയുടെ ചുവടു പിടിച്ചു വന്നിരിക്കുന്ന ഈ സൈറ്റ് 2007 മുതല്‍ നിലവിലുണ്ട്. ഇതിന്‍റെ ലക്‌ഷ്യം  എന്താന്നു വച്ചാല്‍ നമ്മള്‍ സീക്രെട്ട് സീക്രെട്ട് എന്ന് പറഞ്ഞു സൂക്ഷിക്കുന്ന എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ അത് പുറത്താക്കുക എന്നതാണ്. ഇത് കേള്‍ക്കുമ്പോ നിങ്ങള്‍ക്ക് തോന്നും ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലുള്ള ക്രൈം, ഫയര്‍  മുതലായ വാരികകള്‍ ഒക്കെ ചെയ്യുന്നതെന്ന്. എന്നാല്‍ ഇവിടെ ഒരു ചെറിയ വ്യത്യാസം ഉണ്ട്. ശക്തമായ ഒരു ജനാധിപത്യം നിലവില്‍ വരുത്താനും സാധാരണക്കാരന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി അഴിമതി തടയുക എന്നതു മുന്‍ നിര്‍ത്തിയും ആണ് വികി ലീക്സ് പ്രവര്‍ത്തിക്കുന്നത്. സുതാര്യമായ ഒരു സിസ്റ്റം താരതമ്യേന മികച്ചതായിരിക്കും എന്ന ലളിതമായ തത്വം.ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ സംഗതി ആണെന്ന് കരുതരുത്. വികി ലീക്സ് ന്‍റെ ഹോം പേജില്‍ പറയുന്നത് ശരിയാണെങ്കില്‍ 2007 ലെ കെനിയ തിരഞ്ഞെടുപ്പില്‍ നേതാവായിരുന്ന ഡാനിയല്‍ മരപ് മോയ് പുറത്തു വിട്ട ഇരുനൂറു കോടി ഡോളറിന്‍റെ അഴിമതി കഥകള്‍ മൊത്തം പോലെ ചെയ്ത വോട്ടിന്റെ പത്തു ശതമാനത്തോളം മറിക്കുന്നതില്‍ ആണ് കലാശിച്ചത്. 

     തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടം അത്യന്താധുനിക സാങ്കേതിക വിദ്യകളും ക്രിപ്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിച്ച് രഹസ്യമായി ആണ് ഇവര്‍ സൂക്ഷിക്കുന്നത്. വികിപീടിയയില്‍ നിന്നു വ്യത്യസ്തമായി വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാനോ മാറ്റി മറിക്കാണോ സാധ്യമല്ല. താങ്ങള്‍ ചെയ്യുന്നതിനെ 'Principled Leaking' എന്നാണ് വികി ലീക്സ് വിളിക്കുന്നത്‌. വളരെ രസകരമായ വിവരങ്ങള്‍ ഈ സൈറ്റില്‍ നിങ്ങള്‍ക്ക് കാണാം. രാഷ്ട്രീയക്കാരെ മാത്രമല്ല കുത്തക കമ്പനികള്‍, ശക്തി കേന്ദ്രങ്ങള്‍ മുതലായവരും ഇവരുടെ കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ട്. വമ്പന്‍ രഹസ്യം എന്ന് പറഞ്ഞു നമ്മളെ ഒന്നും കാണിക്കാതെ രാജ്യങ്ങളും സ്ഥാപനങ്ങളും മറ്റും ഒളിച്ചു വച്ചിരിക്കുന്ന പല രേഖകളും ഇവിടെ വന്നാല്‍ കണ്ടു രസിക്കാം.

ദുശ്ശാസ്സനന്‍ വെറുതെ അതില്‍ കയറി ഇന്ത്യ എന്ന് സെര്‍ച്ച്‌ ചെയ്തു നോക്കി. ദാ കിടക്കുന്നു. ആകെ തമാശ. ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പോകുന്ന യൂനിക് ഐ ടിയെ പറ്റിയുള്ള രഹസ്യ രേഖ . മാത്രമല്ല ഇതിനെ പറ്റിയുള്ള സകല വിവരങ്ങളും ( നടപ്പിലാക്കാനുള്ള ഉദ്ദേശ ചിലവായ 3000 കോടിയുടെ കണക്കു സഹിതം ). കിംഗ്‌ ഫിഷര്‍ - എയര്‍ ഡെക്കാന്‍ - എയര്‍ സ്പീഡ് ലീസ് അഗ്രീമെന്റ് ( Kingfisher CLO & Company Secretary ആയ ഭരത് രാഘവന്‍ ഒപ്പ് വച്ച രേഖ ),
ഗോവയില്‍ പണ്ട് മുങ്ങി മറിച്ചു എന്ന് കരുതിയിട്ടു പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞ , ബ്രിട്ടീഷ്‌ വിദ്യാര്‍ത്ഥിനി ആയിരുന്ന സ്കാര്‍ലെറ്റ് കീലിങ്ങിന്‍റെ കേസുമായി ബന്ധപ്പെട്ട അനവധി രേഖകള്‍ ( ആയിരത്തി ഇരുനൂറു പേജ് വരുന്ന ഇ-മെയിലുകള്‍ ഉള്‍പ്പെടെ ), 2002 ഇല്‍ കശ്മീര്‍ താഴ്വരയില്‍ നടന്ന തെരഞ്ഞെടുപ്പിന്‍റെ രേഖകള്‍ അങ്ങനെ അനേകം ഔദ്യോകിക രഹസ്യ രേഖകള്‍ ഇവിടെ വായിക്കാം. 

മുകളില്‍ പറഞ്ഞ അഫ്ഘാന്‍ യുദ്ധ രേഖകള്‍ ഇത് വരെ മാധ്യമങ്ങളില്‍ വരാത്ത പല ഞെട്ടിക്കുന്ന വാര്‍ത്തകളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു. ചിലത് കേട്ടോളു

1. താപ നില തിരിച്ചറിഞ്ഞു ലക്‌ഷ്യം കണ്ടു പിടിക്കാന്‍ കഴിവുള്ള ചെറിയ മിസ്സിലുകള്‍ താലിബാന്‍ ഉപയോഗിച്ചിരുന്നു.    ഈ വാര്‍ത്ത‍ അമേരിക്ക ഇത് വരെ പുറത്തു വിട്ടിട്ടില്ല. 1980 ഇല്‍ മുജാഹിദ്ദീന്‍ സോവിയറ്റ് ആര്‍മിയെ പരാജയപ്പെടുത്താന്‍  ഉപയോഗിച്ച മുഖ്യ ആയുധം ഇതായിരുന്നു. 

2. എഴുപതിലധികം കമാണ്ടോകളെ തിരിച്ചറിഞ്ഞു കൊലപ്പെടുത്താന്‍ വേണ്ടി ഒബാമയുടെ ആശിര്‍വാദത്തോടെ രൂപം കൊടുത്ത ഒരു ടാസ്ക് ഫോഴ്സ് ആണ്   Task ഫോഴ്സ് 373 . എന്നാല്‍ ചിലപ്പോഴെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ പൌരന്മാരെ ആള് മാറി കൊലപ്പെടുത്തുന്നതില്‍ ആണ് അവസാനിച്ചത്‌. ഈ വാര്‍ത്തകളൊന്നും ഒരിക്കലും പുറത്തു വരാറില്ല

3. അഫ്ഗാനിസ്ഥാനില്‍ അവിടത്തെ ചാര ഏജന്സിക്ക് സാമ്പത്തിക സഹായം ചെയ്തു തങ്ങളുടെ ഒരു സബ്സിടയറി പോലെ അമേരിക്ക ഉപയോഗിക്കുന്നുണ്ട്. 

ഇങ്ങനെ ഇങ്ങനെ ഒരുപാടു രഹസ്യങ്ങള്‍. ഇന്ന് തന്നെ വികി ലീക്സ് വായിച്ചു നോക്കു. ഇങ്ങനൊരെണ്ണം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുന്നില്ലേ ? 

2010 ജൂലൈ 21, ബുധനാഴ്‌ച

എന്താണീ ഐ ടി ബുജി ?

     കുറച്ചു നാള്‍ മുമ്പ് ഇത് എഴുതാന്‍ തോന്നിയെങ്കിലും പിന്നെ അത് മറന്നു പോയതായിരുന്നു. ഇപ്പൊ വീണ്ടും ഇത് ഓര്‍ക്കാന്‍ കാരണം കേരളത്തിലെ ഏറ്റവും വലിയ ബ്ലോഗ്ഗര്‍ അന്ന് അവകാശപ്പെടുന്ന ഒരാളുടെ ബ്ലോഗില്‍ നടന്നു കൊണ്ടിരിക്കുന്ന വാക്പയറ്റ് ആണ്. ഈ ചേട്ടന്‍ എപിക് ബ്രൌസര്‍, റുപ്പീ ഫോണ്ട് എന്നിവ രണ്ടും വന്‍ സംഭവങ്ങള്‍ ആയി അവതരിപ്പിച്ചതിനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ ജോലി ചെയ്യുന്ന പാവങ്ങള്‍ ചോദ്യം ചെയ്തതാണ് പേര് കേട്ട ബുദ്ധിജീവിയും കേരളത്തിലെ ബ്ലോഗ്ഗര്‍മാരുടെ നേതാവ് എന്ന് സ്വയം ഭാവിക്കുന്ന രീതിയില്‍ ബ്ലോഗ്ഗുന്ന ഇദ്ദേഹത്തെ പ്രകോപിപ്പിച്ചത്. എന്തായാലും ആ വിവരക്കേടിനു നൂറു കണക്കിന് ആള്‍ക്കാര്‍ തക്ക മറുപടി കൊടുത്തു കഴിഞ്ഞു. ഇവിടെ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ പോസ്റ്റുകളിലും കമന്റുകളിലും  വിപുലമായി ഉപയോഗിച്ചിട്ടുള്ള ഐ ടി ബുദ്ധിജീവി എന്ന വാക്കാണ്‌. മാത്രമല്ല പുള്ളിയുടെ ആരാധകര്‍ ആയ ചിലര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരെ മൊത്തം ചൊറി തവളകള്‍ , നാറികള്‍ എന്നൊക്കെ തരാതരം പോലെ വിളിച്ചിട്ടുണ്ട്. ഒന്നുകില്‍ അസൂയ. അല്ലെങ്കില്‍ വിവരക്കേട് . അത്രയേ ദുശ്ശാസ്സനനു ഇതിനെ പറ്റി പറയാനുള്ളൂ.


     കമ്പ്യൂട്ടറില്‍ കൊട്ടുന്ന എല്ലാവരെയും സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തന്‍ ആയ ഒരാള്‍ ആയാണ് സമൂഹം കാണുന്നത്. സിനിമകളിലും മാധ്യമങ്ങളിലും വിവരമില്ലാത്തവര്‍ പടച്ചു വിടുന്ന മണ്ടത്തരങ്ങള്‍ ആണ് ഈ ഫീല്‍ഡില്‍ ജോലി ചെയ്യാത്ത ആള്‍ക്കാര്‍ മനസ്സിലാക്കുന്നത്‌. ഒരിക്കല്‍ ഏതോ മാസികയില്‍ സുരേഷ് ഗോപി പറഞ്ഞ ഒരു വാചകം ഓര്‍മ വരുന്നു. കുറച്ചു കോളേജ് കുട്ടികള്‍ സുരേഷിനെ അഭിമുഖം നടത്തുകയായിരുന്നു. അതില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച മഞ്ജുളനും ഉണ്ടായിരുന്നു. പുള്ളിയുടെ നീട്ടി വളര്‍ത്തിയ മുടി കണ്ടിട്ട് സുരേഷ് ഗോപി പറഞ്ഞതാണ്‌. എപ്പോഴെങ്കിലും ഒരു സോഫ്റ്റ്‌വെയര്‍ എന്ജിനീയരുടെ വേഷം ചെയ്യേണ്ടി വരുമ്പോള്‍ താന്‍ ഇത് ഉപയോഗിക്കും എന്ന്. എന്താ ഇതിന്‍റെ അര്‍ഥം ? സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന് പറയുന്നവന്‍ വെറുതെ കോലം കെട്ടി വാചകമടിച്ചു നടക്കുന്നവന്‍ എന്നോ ? ഇതൊക്കെ പറയുന്നവര്‍ ബാംഗ്ലൂര്‍ , ഹൈദരാബാദ്, പൂനെ മുതലായ സ്ഥലങ്ങളില്‍ പോയി എന്താണ് ശരിക്കുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ എന്ന് മനസ്സിലാക്കാന്‍ ഒന്ന് ശ്രമിക്കൂ. ഈ തെറ്റിധാരണ ഉണ്ടാവാന്‍ ഉള്ള ഒരു കാരണം ആയി എനിക്ക് തോന്നിയിട്ടുള്ളത് ഈ മേഖലയിലെ വൈവിധ്യം ആണ്. ഐ ടി എന്ന രണ്ടക്ഷരത്തില്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് മാത്രമല്ല ഉള്ളത്. ബി പി ഓ , കാള്‍ സെന്‍റെര്‍ മുതലായ അനുബന്ധ ജോലികളും പെടും. ബി പി ഓ യില്‍ ഒക്കെ ജോലി ചെയ്യുന്നവര്‍ അവരുടെ ജോലിയുടെ പ്രത്യേക സ്വഭാവം കാരണം വേറെ കള്‍ച്ചര്‍ ശീലിക്കുന്നതായി കാണുന്നുണ്ട്. പ്രീ ഡിഗ്രി, ഡിഗ്രി ഒക്കെ കഴിഞ്ഞു കോളേജ് കഴിഞ്ഞു ഇറങ്ങുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് കിട്ടുന്ന ഒരു ജോലി ആണ് ഇത്. ഇംഗ്ലീഷ് നന്നായിരുന്നാല്‍ മതി.
പിന്നെ ദിവസവും അവര്‍ കൂടുതലും ഇട പഴകുന്നത് വിദേശികളുമായാണ്. ആ സംസ്കാരം സ്വാഭാവികമായും അവരിലെക്കും പകരും. എന്ന് വച്ചു ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെല്ലാം വെറും വേസ്റ്റുകള്‍ ആണെന്ന നിലക്കുള്ള പരാമര്‍ശങ്ങള്‍ ഖേദകരമാണ്. 

     ഇനി ആരാണിവിടെ ബുദ്ധി ജീവി എന്നത് . സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിംഗ് ചെയ്യുന്നവരെല്ലാം ബുദ്ധിജീവികള്‍ അല്ല. ഇവിടത്തെ പല ഡെവലപ്പ്മെന്റ് പ്രോജെക്ടുകളുടെയും ഡിസൈന്‍ പുറത്താണ് ചെയ്യുന്നത്. എന്നാല്‍ അഡോബി പോലുള്ള ചില കമ്പനികള്‍ എല്ലാ ജോലികളും ഇവിടെ ചെയ്ത ചരിത്രവും ഉണ്ട്. ഉദാഹരണം പേജ് മേക്കര്‍ 6. ഇത് പൂര്‍ണമായും ഭാരതത്തില്‍ ഡിസൈന്‍ ചെയ്തു ഡെവലപ്പ് ചെയ്തതാണ്. ഈ മേഖലയിലെ യഥാര്‍ത്ഥ ബുദ്ധിജീവികള്‍ എന്ന് പറയുന്നത് ഇതില്‍ ഒക്കെ റിസര്‍ച്ച് ചെയ്യുകയും മറ്റും ചെയ്യുന്ന ആള്‍ക്കാര്‍ ആണ്. അതായതു പുതിയ പ്രോഗ്രാമ്മിംഗ് ഭാഷകള്‍ കണ്ടുപിടിക്കുന്നവര്‍, പുതിയ ഡാറ്റാബേസ് മോഡലുകള്‍ ഉണ്ടാക്കുന്നവര്‍, അല്‍ഗോരിതത്തിന്റെ അനാലിസിസ് ചെയ്യുന്നവര്‍ മുതലായ ആള്‍ക്കാര്‍.
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത് കൊണ്ട് മാത്രം ഒരാള്‍ ബുദ്ധി ജീവി ആവുന്നില്ല.

     വേറൊരു തമാശ എന്താന്നു വച്ചാല്‍ ബില്‍ ഗേട്സ് ന്‍റെ കാര്യമാണ്. കുത്തക കമ്പനികള്‍ക്കെതിരെ ഉള്ള എല്ലാ സമരവും പാവം ഗെറ്സിന്റെ തന്തക്കു വിളിയില്‍ ആണ് സമരക്കാര്‍ അവസാനിപ്പിക്കുക. അത് മാത്രമല്ല ആള്‍ക്കാര്‍ തമാശ ആയി അത്യാവശ്യം പ്രോഗ്രാമ്മിംഗ് ഒക്കെ ചെയ്യുന്നവരെ 'നീ ഒരു ഒന്ന് ഒന്നര ബില്‍ ഗേട്സ് ആണെടാ ' ന്നു പറഞ്ഞാണ് അഭിനന്ദിക്കുന്നതു. ശരിയാണ്. ബില്‍ ഗേട്സ് സ്വന്തം കഴിവ് കൊണ്ട് മാത്രം ലോകത്തെ പിടിച്ചടക്കിയ ഒരാള്‍ ആണ്.  ടിക് ടാക് ടോ പോലുള്ള ഗെമുകളും ഇദ്ദേഹത്തിന്‍റെ സൃഷ്ടി ആണെന്ന് എത്രപേര്‍ക്കറിയാം. പക്ഷെ ഇതില്‍ കൂടുതല്‍ പുള്ളി ചെയ്ത ഒരു നല്ല കാര്യം എന്താന്ന് വച്ചാല്‍ ഗ്രാഫിക്കല്‍ ഇന്‍റെര്‍ഫേസ് വഴി കമ്പുടിംഗ് ഈസി ആക്കുകയും അത് വഴി കമ്പ്യൂട്ടര്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്തു എന്നതാണ്. അതിന്‍റെ പേരില്‍ ലോകം എന്നും അദ്ദേഹത്തെ ഓര്‍മിക്കും. അതായതു ഭൂലോക കുത്തക എന്ന് നാട്ടുകാര്‍ വിളിക്കുന്ന അംബാനി പണ്ട് അഞ്ഞൂറ് രൂപയ്ക്കു മൊബൈല്‍ ഇറക്കിയത് പോലെ. ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു. അംബാനിയെ വെറുതെ വിട്ടേക്കണേ. ഒഹ്. വിഷയത്തില്‍ നിന്നു മാറി പോയി. അപ്പൊ ബില്‍ ഗേട്സ് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്ന ഒരു ബുജി. അതിനെക്കാള്‍ പ്രതിഭ തെളിയിച്ച ഒരുപാടു റിയല്‍ ഐ ടി ബുജികള്‍ ഇന്ന് ലോകത്ത് ജീവിചിരുപ്പുണ്ട്. ഗൂഗിള്‍ സ്ഥാപിച്ച ലാറി പേജ് , സെര്‍ജി ബിന്‍ എന്നിവര്‍. ഒരു റിസര്‍ച്ച് പ്രോജക്റ്റ് എന്ന നിലക്ക് അവര്‍ തുടങ്ങിയ ഒരു ചെറിയ സംഭവമാണ് ഗൂഗിള്‍. ഇന്ന് ഗൂഗിള്‍ വെബ്‌ ലോകത്തെ സത്യത്തിന്റെ മറ്റൊരു വാക്കാണ്‌. തുച്ചമായ മുതല്‍  മുടക്കില്‍ അവര്‍ തുടങ്ങിയ ഈ സര്‍വീസ് ഇന്ന് ലോകമെമ്പാടും ആയി ചിതറികിടക്കുന്ന പത്തു ലക്ഷം സെര്‍വറുകള്‍ ആണ് ഇന്ന് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ഒരു ദിവസം ഗൂഗിള്‍ പ്രോസെസ്സ് ചെയ്യുന്നത് നൂറു കോടി സെര്‍ച്ച്‌ അപേക്ഷകള്‍ ആണ്. ഗൂഗിള്‍ അവരുടെ സൈറ്റുകളില്‍ ഉപയോഗിച്ച പല ഡിസൈന്‍ രീതികളും ആണ് ഇന്ന് ലോകത്തെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ആയി കരുതപ്പെടുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞ ചേട്ടന്മാരുടെ പേര് എത്രപേര്‍ക്കറിയാം ? ഇങ്ങനെ ഒരുപാടു ഒരുപാടു ബുദ്ധിജീവികള്‍ മേയുന്ന ഒരു മേഖലയില്‍ ഏതെങ്കിലും ബ്രൌസര്‍ പെയിന്റ് അടിച്ചു കൊണ്ട് വന്നിട്ട് തങ്ങള്‍ സ്വന്തമായി ഒരു ലോകോത്തര ബ്രൌസര്‍ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും കേട്ടുകൊണ്ടിരിക്കുമോ. അതാണിവിടെ സംഭവിച്ചത്.




അതുകൊണ്ട് ഇനി ഐ ടി എന്നും ബുദ്ധി ജീവി എന്നുമൊക്കെ വിളിക്കുമ്പോ ഒരു നിമിഷം ചിന്തിക്കൂ. എന്നിട്ട് എന്ത് വേണേല്‍ പറഞ്ഞോ. അറ്റ്‌ ലീസ്റ്റ് എന്താണ് ഈ ജോലിയില്‍ നടക്കുന്നതെന്ന് മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ.

2010 ജൂലൈ 12, തിങ്കളാഴ്‌ച

നിങ്ങളുടെ പോസ്റ്റുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാം - ഒരു ട്യൂട്ടോറിയല്‍

     എല്ലാം ഷെയര്‍ ചെയ്യുക എന്നതാണല്ലോ പുതിയ ലോകത്തിന്‍റെ മുദ്രാവാക്യം. .. സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ ആയ ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, ഗൂഗിള്‍ ബസ്സ്‌ മുതലായവ ഇങ്ങനെ ആണല്ലോ വളര്‍ന്നു വലുതായത്. ഇപ്പൊ എന്തും എല്ലാം ഷെയര്‍ ചെയ്യുവാന്‍ ഒരുപാടു ഓപ്ഷനുകള്‍ ഉണ്ട്. ചില ബ്ലോഗുകളില്‍ പോസ്റ്റുകളുടെ അടിയില്‍ ആ പോസ്റ്റ്‌ മേല്‍പറഞ്ഞ സൈറ്റുകളില്‍ ഷെയര്‍ ചെയ്യാനുള്ള ബട്ടണുകള്‍ കണ്ടിട്ടില്ലേ. അത് ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് ആ പോസ്റ്റ്‌ ഇന്‍സ്റ്റന്റ് ആയി ഷെയര്‍ ചെയ്യാം. അതായതു താഴെ കാണുന്ന പോലെ


മുകളില്‍ കാണിച്ചിരിക്കുന്നത് ബ്ലോഗ്ഗറില്‍ തന്നെ ലഭ്യമായ ഒരു ഇന്‍ ബില്‍റ്റ് സംഗതി ആണ്. ഇത് ചെയ്യാന്‍ എളുപ്പമാണ്. Settings --> Design --> Page Elements ഇല്‍ പോകുക. എന്നിട്ട് Blog Posts എന്ന element ഇല്‍ ഒരു എഡിറ്റ്‌ ബട്ടണ്‍ ഉണ്ട്. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വേറൊരു സ്ക്രീന്‍ ലഭിക്കും. അതില്‍ പോയി ഷെയര്‍ ബട്ടന്‍സ് എനേബിള്‍ ചെയ്താല്‍ മതി. താഴത്തെ പടം ശ്രദ്ധിക്കൂ..


ഇതില്‍ ജിമെയില്‍, ബ്ലോഗ്ഗര്‍, ട്വിറ്റെര്‍, ഫേസ്ബുക്ക്‌, ഗൂഗിള്‍ ബസ്സ്‌ എന്നിവ ലഭിക്കും. ഇതല്ലാതെ നിങ്ങള്‍ക്ക് കൂടുതല്‍ ബട്ടണുകള്‍ വേണമെന്നുണ്ടെങ്കില്‍ താഴെ പറയുന്ന പരിപാടി പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് അത്ര എളുപ്പമല്ല എന്ന് മാത്രം. എങ്ങനെ ചെയ്യണം എന്നുള്ളത് താഴെ വിവരിക്കാം. 

1. ആദ്യം ഈ ലിങ്കില്‍  പോയി ഒരു ടെക്സ്റ്റ്‌ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. 
2. നിങ്ങളുടെ ബ്ലോഗ്ഗര്‍ layout പേജില്‍ പോവുക. Edit HTML ക്ലിക്ക് ചെയ്യുക 
3. Download Full Template ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ ബ്ലോഗ്ഗിന്‍റെ ഒരു ഫുള്‍ ബാക്കപ്പ് എടുക്കുക. 
4. Expand Widget Templates എന്നുള്ളത് ടിക്ക് ചെയ്യുക.
    

5. എന്നിട്ട് ആ ബോക്സില്‍ കാണുന്ന കോഡ് മുഴുവന്‍ ഒരു നോട്പാഡ് ഫയലിലേക്ക് കോപ്പി ചെയ്യുക.
6. ഈ കോഡില്‍ താഴെ പറയുന്ന ലൈന്‍ സെര്‍ച്ച്‌ ചെയ്യുക.