സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 1, ചൊവ്വാഴ്ച

ഇന്ന് ദൈവം എന്റെ സ്വീകരണ മുറിയില്‍ വന്നു



      ഇന്നലെ രാവിലെ എഴരക്ക്‌ തുടങ്ങി ഏകദേശം എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടു നിന്ന ജോലിക്ക് ശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ട് എന്റെ ഒരു സുഹൃത്ത്‌ ഫ്രാന്‍സില്‍ നിന്ന് കൊണ്ട് വന്ന വൈന്‍ ഒരു ഗ്ലാസ്‌ അടിച്ചിട്ട് കിടന്നുറങ്ങിയതാണ്. കനത്ത മഴയും വരാന്‍ പോകുന്ന ശിശിരത്തിന്റെ തുടക്കമെന്നോണവും ബാംഗ്ലൂര്‍ തണുത്തു തുടങ്ങിയിരിക്കുന്നു. രാവിലത്തെ ചെറിയ തണുപ്പില്‍ പായില്‍ തന്നെ കുറച്ചു നേരം ഉണര്‍ന്നു കിടന്നു. ടി വിയില്‍ ചാനലുകള്‍ മാറി മാറി തപ്പുന്നതിനിടയിലാണ് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ സുകേഷ് കുട്ടന്‍ എന്ന കുട്ടിയുടെ പ്രകടനം കണ്ടത്. കുറച്ചു നാള്‍ മുമ്പ് ആരോ പറഞ്ഞു കേട്ടിരുന്നു ഇങ്ങനെ ഒരു മത്സരാര്‍ഥി ഈ പരിപാടിയില്‍ ഉണ്ടെന്നൊക്കെ. ഇന്ന് ആണ് അത് കാണാന്‍ ഒരു അവസരം കിട്ടിയത്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയാണ് ഈ പാടുന്നതെന്ന്  നിങ്ങള്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. അത്രയ്ക്ക് മനോഹരമായി സംഗീതത്തിന്റെ അരോഹണാവരോഹണങ്ങളെ സുകേഷ് നേരിട്ടു. അതി മനോഹരമായ ഒരു ശബ്ദത്തിനും ഉടമയാണ് സുകേഷ്. മാനസികമായി ചില അപാകതകള്‍ ഉള്ള ഒരു കുട്ടി പാടുന്നത് കണ്ടിട്ട് സഹതാപം കൊണ്ട് പുകഴ്ത്തി പറയുന്നതല്ല. അത്രയ്ക്ക് മനോഹരമാണ് ആ സംഗീതം. അതിനെ പറ്റി കൂടുതലെഴുതി വാക്കുകള്‍ പാഴാക്കുന്നില്ല. നിങ്ങള്‍ തന്നെ കണ്ടു നോക്കൂ. 



ഇത് മിസ്സ്‌ ചെയ്യരുത്. വീഡിയോ എംബെഡ്‌ ചെയ്യാന്‍ പറ്റുന്നില്ല.
 ലിങ്ക് ക്ലിക്ക് ചെയ്തു കാണൂ. അത്ഭുതകരം എന്ന് തന്നെ പറയണം 

ഹരി മുരളീ രവം - ദുബായിലെ ഒരു പെര്‍ഫോര്‍മന്‍സ്



     സുകെഷിന്റെ പ്രകടനം കണ്ടിട്ട് ഒരിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞുവത്രേ അദ്ദേഹം ആ വേദിയില്‍ അന്ന് ദൈവത്തെ കണ്ടു എന്ന്. ഇപ്പൊ എനിക്കും മനസ്സിലാവുന്നു അത്. കുറച്ചു നേരത്തേക്ക് ദൈവം ആ ടെലിവിഷന്‍ സ്ക്രീനില്‍ കൂടി എന്റെ മുന്നില്‍ വന്നോ എന്ന് ഞാന്‍ സംശയിച്ചു. തികച്ചും ദൈവീകമായ ഒരു കലയാണ് സംഗീതം എന്നാണല്ലോ പറയാറുള്ളത്. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ഒരു ഗുരുവും ഇല്ലാതെ വെറുതെ പാട്ട് കേട്ട് പഠിക്കുകയാണ് സുകേഷ്. സംഗീതം അജ്ഞാതമായ ഏതോ വഴികളിലൂടെ അവനിലേക്ക്‌ ഇറങ്ങി ചെല്ലുകയാണ്. സുകെഷിന്റെ എല്ലാ ഭാഗ്യവും അവന്റെ അമ്മയാണ്. സ്നേഹവും ക്ഷമയും കൊണ്ട് മകനെ ഇത്രയും വളര്‍ത്തി വലുതാക്കിയ അമ്മയ്ക്കും സുകെഷിനും എന്റെ സ്നേഹം നിറഞ്ഞ ഒരുപാടു ഉമ്മ. 

ഇഷ്ടപ്പെടാഞ്ഞത് : 
മാനസികമായി വളര്‍ച്ചയില്ലാത്ത ഒരു കുട്ടിയെ അച്ഛനും അമ്മയും വെറുക്കുമെന്നാണോ ചാനല്‍ കരുതിയിരിക്കുന്നത് ? സ്വന്തം മകനോ മകളോ ഇങ്ങനെ ഒരു അസുഖം ബാധിച്ചാല്‍ അതൊരു വിഷമമായിരിക്കും. പക്ഷെ അതിനപ്പുറം ആ കുട്ടികള്‍ അച്ഛനമ്മമാരുടെ ഓമനകള്‍ ആണ്. അത്രയും സ്നേഹത്തോട് കൂടി തന്നെയാണ് അവരും  മക്കളെ വളര്‍ത്തുന്നത്. ഒരു ടി വി സീരിയല്‍ കഥയിലെ കണ്ണീര്‍ സീനുകള്‍ പോലെ ആ അമ്മയെ അവതരിപ്പിച്ചത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. അതിനൊരു ന്യായീകരണം ചാനല്‍ നിരത്തുന്നുണ്ട്‌. പലരും കത്തെഴുതി ചോദിക്കുന്നുവത്രേ ഓട്ടിസം ബാധിച്ചത് കൊണ്ട് കുട്ടിയെ വളര്‍ത്താന്‍ എന്തൊക്കെ വിഷമതകള്‍ ആണ് ആ അമ്മ അനുഭവിച്ചത് എന്നൊക്കെ. ആ ചോദ്യം ഒട്ടും ദയയില്ലാതെ ചാനല്‍ ആ പാവം അമ്മയോട് ചോദിച്ചു. ഈ ഒരു ചോദ്യം മാത്രമാണ് അവരില്‍ സങ്കടം ഉണ്ടാക്കുന്നതെന്ന് ആ അമ്മ തുറന്നു പറഞ്ഞു. അവരെ കൊണ്ട് അത് പറയിച്ചത് കൊണ്ടോ ആ പാവത്തിനെ കരയിച്ചത് കൊണ്ടോ കത്തയച്ചു എന്ന് പറയുന്ന മാനസിക രോഗികള്‍ക്ക് എന്ത് തേങ്ങാക്കുല ആണ് കിട്ടുന്നതെന്ന് സത്യമായിട്ടും എനിക്ക് മനസ്സിലാവുന്നില്ല. ടി വി സീരിയലുകളിലെ അവിഹിത ബന്ധവും അസംബന്ധ കഥകളും കണ്ടു ജീവിക്കുന്ന തരം താണ പ്രേക്ഷകര്‍ക്ക്‌ മാത്രമേ അതൊക്കെ ആസ്വദിക്കാന്‍ പറ്റൂ. ഇതിനു പകരം ആ മകന്റെ കഴിവ് കണ്ടെടുത്തു ഇത്രയും വലിയ ഒരു വേദി വരെ എത്തിച്ച ആ അമ്മയുടെ പ്രയത്നത്തെ ബഹുമാനിക്കുന്ന രീതിയില്‍ വേണം നമ്മള്‍ പ്രതികരിക്കാന്‍ എന്നാണു എന്റെ വിനീതമായ അഭിപ്രായം. 

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഒരു വിളക്ക് കൂടി അണഞ്ഞു - ജോണ്‍സന്‍ മാഷിന് വിട




     പണ്ടെവിടെയോ വായിച്ചതാണ്. ഒരു സിനിമയുടെ പാട്ടുകളുടെ റിക്കോര്‍ഡിംഗ് നടക്കുകയാണ്. പാട്ട് പാടുന്നത് ഗാന ഗന്ധര്‍വന്‍ ആയ യേശുദാസ്. സംഗീത സംവിധായകന്‍ പഠിപ്പിച്ചു കൊടുത്ത ഈണം യേശുദാസ് പാടി. പക്ഷെ എവിടെയോ എന്തോ കുഴപ്പം. കേള്‍ക്കുന്നവര്‍ക്ക് അത് ഫീല്‍ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തോട് നേരിട്ട് പറയാന്‍ എല്ലാവര്‍ക്കും പേടി. പക്ഷെ അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സംഗീത സംവിധായകന്‍ അത് യേശുദാസിനോട് തുറന്നു പറഞ്ഞു. വീണ്ടും രണ്ടു തവണ കൂടി പാടിയെങ്കിലും ആ ഭാഗം വീണ്ടും പിഴച്ചു. സംഗീത സംവിധായകന്‍ അദ്ദേഹത്തോട് വീണ്ടും പറഞ്ഞു ആ ഭാഗം ശരിയായില്ല. ഒന്ന് കൂടി പാടണം എന്ന്. പക്ഷെ യേശുദാസ് വഴങ്ങിയില്ല. ഇത്രയുമൊക്കെ മതി. എന്റെ ഈ മധുര ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടോളും എന്ന് ചെറിയ ഒരു ഈര്‍ഷ്യയോടെ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ സംഗീത സംവിധായകന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. താന്‍ ഉണ്ടാക്കിയ ഈണം അതെ പടി പാടുക എന്നതാണ് ഗായകന്റെ ജോലി. അത് അതു പോലെ തന്നെ എനിക്ക് കിട്ടണം എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞു യേശുദാസ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപോയി. നിര്‍മാതാവും സംവിധായകനും ആകെ പുലിവാല് പിടിച്ചു. എന്ത് വന്നാലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്ന് സംഗീത സംവിധായകന്‍ ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ നിര്‍മാതാവും സംവിധായകനും പോയി യേശുദാസിനെ കണ്ടു സംസാരിച്ചു ഒരു വിധത്തില്‍ വീണ്ടും സ്റ്റുഡിയോയില്‍ എത്തിച്ചു. അടുത്ത തവണ ആ പാട്ട് പാടിയത് പെര്‍ഫെക്റ്റ്‌ ആയിട്ടായിരുന്നു. പാടിക്കഴിഞ്ഞതോടെ സംഗീത സംവിധായകന്‍ അതു ഓക്കേ പറഞ്ഞു. അതു കേട്ടതോടെ യേശുദാസിന്റെ ദേഷ്യവും എങ്ങോട്ടോ പമ്പ കടന്നു. പിന്നെ ഒരുപാടു ചിത്രങ്ങളില്‍ ഒരു പാട് മനോഹര ഗാനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നിച്ചു.

     മുകളില്‍ പറഞ്ഞ സംഗീത സംവിധായകന്‍ ആരെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവും. ഇന്നലെ രാത്രി നമ്മളെ വിട്ടു പിരിഞ്ഞ ജോണ്‍സന്‍ മാഷ്.  തന്റെ ഗുരുവായ ദേവരാജന്റെ രീതികള്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുടര്‍ന്ന, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ആയിരുന്നു ജോണ്‍സന്‍. നിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കുമായിരുന്നില്ലാത്ത ദേവരാജന്റെ അതെ രീതികള്‍ ആയിരുന്നു ജോണ്‍സന്റെയും. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരുപാടു മനോഹര ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പോയത്. അതിനെക്കാളുപരി അനുവാചകന്റെ സ്വകാര്യ ദുഖങ്ങളുടെയും സന്തോഷങ്ങളുടെയും വേദനകളുടെയും മധുര നൊമ്പരങ്ങളുടെയും ഓര്‍മകളുമായി അലിഞ്ഞു ചേര്‍ന്ന ഒട്ടനവധി ഗാനങ്ങള്‍. മാനസികമായ ചില അസ്വസ്ഥതകളുടെ ഇരുട്ടില്‍ നിലച്ചു പോയി എന്ന് തന്നെ ഒരിട എല്ലാവരും വിശ്വസിച്ച അദ്ദേഹം ഫോട്ടോഗ്രാഫറിലെ മനോഹരമായ ഗാനങ്ങളുമായി തിരിച്ചു വന്നു. കൈരളി ടി വിയില്‍ ഒരു സംഗീത പരിപാടിയില്‍ ജഡ്ജ് ആയി. അലങ്കോലമായ വേഷത്തില്‍, വാര്‍ധക്യം ബാധിച്ച മുഖത്തോട് കൂടി  അദ്ദേഹം ആ കസേരയിലിരുന്നു പറഞ്ഞ ചില സംഗതികള്‍ ചിലപ്പോഴൊക്കെ നമ്മെ അത്ഭുതപ്പെടുത്തി.  അദ്ദേഹം സ്വബോധതോട് കൂടി തന്നെയാണോ സംസാരിക്കുന്നതു എന്ന് വിഡ്ഢിയായ ഞാന്‍ അന്ന് ചിന്തിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു... സംഗീതത്തിനല്ലാതെ വേറൊന്നിനും പ്രലോഭിപ്പിക്കാന്‍ പറ്റാത്ത, തന്റെ വഴിയിലൂടെ ശരിക്ക് വേണ്ടി തലയുയര്‍ത്തി നടന്ന ഒരു ധിക്കാരി ആയിരുന്നു അദ്ദേഹമെന്ന്. പ്രിയപ്പെട്ട ജോണ്‍സന്‍ മാഷ് മരിച്ചിട്ടില്ല എന്ന്  വിശ്വസിക്കാനാണ് എനിക്കിഷ്ടം...

2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

ഗായത്രിയെ വെല്ലു വിളിക്കാന്‍ ജയചന്ദ്രന് എന്താണ് അര്‍ഹത ?





'çÌÞ{ßÕáÁᑚ ÉÞGáµÞçøÞ¿í ÈNæ{LßÈÞÃí ¥tÎÞÏ ¦øÞÇÈ µÞGáKÄí? çdÖÏ ç¸Þ×ÞÜßæÈçMÞÜáUÕVAí ¥VÙßAáKÄßçÜæù dÉÞÇÞÈc¢ ÈWµáKÄÞÏß çÄÞKáKá. çÌÞ{ßÕáÁßçÈÞ¿í ÈNZ µÞGáK ¨ Éøß·ÃÈ ¥ÕVAí Äßøß‚ßçBÞGßÜïçÜïÞ?, çµø{Jᑚ ²øá ÎcâØßµí ÁÏùµí¿VAᢠçÌÞ{ßÕáÁᑚ ²øá ædÉÞÁcâØùᢠ¥ÕØø¢ æµÞ¿áJßGßÜï. " - അടുത്ത കാലത്ത് ഇത്തരം ഒരു അഭിപ്രായം തുറന്നു പറഞ്ഞത് ഗായികയായ ഗായത്രി ആണ്. അപ്പോള്‍ ആരും പ്രതികരിച്ചില്ലെങ്കിലും ഇപ്പോഴിതാ പ്രശസ്ത സംഗീതസംവിധായകനായ എം ജയചന്ദ്രന്‍ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു .  " çdÖÏ ç¸Þ×ÞÜßÈí ¥VÙßAáKÄßçÜæù dÉÞÇÞÈc¢ ÈWµáKá ®Ká ÉùÏáK ·ÞÏdÄß ¦Æc¢ ¥ÕV ÉÞ¿ßÏ ÉÞGáµZ çµZAâ. ¥Äᑚ çÉÞØàxàÕíØí ÎÈØßÜÞAâ. æÕùáæÄ µÞ¿¿‚á æÕ¿ßæÕ‚ßGá µÞøcÎßÜï.  çdÖÏ ²øá ¼àÈßÏØÞÃí. ºßdÄÏᢠØá¼ÞÄÏᢠµÝßEÞW ¦ æÜÕÜßçÜAí ©ÏVKáÕøÞX µÝßÏáK ·ÞÏßµÏÞÏß ¾ÞX µÞÃáKÄí çdÖÏÏÞÃí. ¦çøÞ·cÉøÎÞÏ ÎWØøÎÞÃí ©çgÖßAáKæÄCßW ·ÞÏdÄß çdÖÏÏáæ¿ ÉÞGáµZAâ. ¥ÄßW ÈßKí ÈÜï ÉÞÀBZ ©ZæAÞUâ. 
ÉÝϵÞÜ ·ÞϵçøÏᢠآ·àÄØ¢ÕßÇÞϵçøÏᢠçÈÞAâ, ÈNáæ¿ ÎÞØíçxÝíØí ÉÞ¿ß‚ ·ÞϵøßW ÉÜøá¢ ÎÜÏÞ{ßµ{ßÜï. ¼ÞȵßÏN, ¼ßAßÏN, ØáÖàÜÞN, ÎÞÇáøßÏN, ÕÞÃß ¼ÏùÞ¢ §ÄáçÉÞÜ ®dÄçÏÞ ·ÞϵV. §ÕøÞøá¢ ÎÜÏÞ{ßÏÜï. ÎÞÈØææÎçÈ Õøâ ®K ·ÞÈ¢ ÈNZ çµGÄí ÎKÞçÆÏáæ¿ ÖÌíÆJßÜÞÃí.µ¿çÜ ÈàÜA¿çÜ... ®K ·ÞÈ¢ ÉÞ¿ßÏÄíí ÄÜÄí æÎÙíÎâÆí ¥çÜï,  ®ØíÉßÌß, ÖCV ÎÙÞçÆÕX Äá¿Bà ®dÄçÏÞ ·ÞϵV ÉÞ¿áKáIí. ÎÜÏÞ{ßµZ §ÕæøæÏÞæA ¥¢·àµøß‚ßGáIí. ®¿áJá ÉùçÏI ÎæxÞøá ÕØíÄáÄ, ÈNáæ¿ ºßdÄ纂ß, Øá¼ÞÄ纂ß, çÏÖáÆÞØí ØÞV  §ÕæøÞæA ¥ÈcÍÞ×ÏßW µÝßÕáæÄ{ßÏß‚Õøá¢ ¥¢·àµÞø¢ çÈ¿ßæÏ¿áJÕøáÎÞÃí. ¥VÙÄÏáæICßW ¥ÈcÍÞ×ÏßæÜ Ø¢·àÄØ¢ÕßÇÞϵøá¢ ÉÞ¿ÞX Õß{ßAá¢. ¥ÄßÈí ¥VÙÄ ·ÞÏdÄßAí §ÈßÏᢠÕKßGßÜï. æÕùáæÄ ¥ÍßdÉÞÏBZ ÉùÏÞæÄ ®æa ¥Èá¼Jß Ø¢·àÄJßW µâ¿áÄW ÇcÞÈßAáµÏᢠdÉÞµí¿àØí 溇áµÏᢠçÕÃæÎKÞÃí ®ÈßAá çÄÞKáKÄí "

ശ്രേയ ഘോശാല്‍ ഒരു മികച്ച ഗായികയല്ലെന്നു  ആരും പറയില്ല. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇത്ര അനായാസമായി പാടുന്ന മറ്റൊരു അന്യ ഭാഷ ഗായിക ഇല്ല തന്നെ. ഇത്ര ചെറുപ്പത്തില്‍ തന്നെ നാല് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സുന്ദരിയായ ഈ പാട്ടുകാരി ഇപ്പോഴും ആദ്യ ഗാനം പാടുന്ന അതേ ഗൌരവത്തോടു കൂടിയാണ് എല്ലാ പാട്ടുകളും പാടുന്നത്. പാട്ടുകളുടെ വാക്കുകള്‍ , അതിന്റെ അര്‍ഥം, ഭാവം എല്ലാം മണിക്കൂറുകളോളം എടുത്തു പഠിച്ചതിനു ശേഷമാണ്  ശ്രേയ ഇപ്പോഴും പാട്ട് പാടുന്നത്. ആ അര്‍പണ ബോധത്തെയും സ്വര ശുദ്ധിയും നമ്മള്‍ അംഗീകരിക്കുക  തന്നെ വേണം. അതുകൊണ്ട്  ശ്രേയയെ ഇത്തരം ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല.

പക്ഷെ ഗായത്രി ആണ് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് എന്ന നിലയ്ക്ക് ഇത്തരം ഒരു അഭിപ്രായം നമ്മള്‍ ഗൌരവത്തോടെ കാണണം. ആരാണ് ഗായത്രി ? ഹിന്ദുസ്ഥാനിയിലും ക്ലാസ്സിക്കല്‍ മ്യൂസിക്കിലും വര്‍ഷങ്ങളോളം പഠിക്കുകയും അതി ഗംഭീരമായി പാടാനും കഴിവുള്ള ഒരു മികച്ച ഗായിക തന്നെയാണ് ഗായത്രി. ഒട്ടനവധി മികച്ച ഭജനുകളും ഗായത്രിയുടെതായി ഉണ്ട്. 
ദീന ദയാലോ രാമ, എന്തെ നീ കണ്ണാ , തുമ്പി കിന്നാരം മുതലായ സിനിമ ഗാനങ്ങളിലൂടെയും ഗായത്രിയെ നമ്മള്‍ അറിയും. ഇളയരാജയുടെ സ്വപ്ന പദ്ധതി ആയ തിരുവാസഗത്തില്‍ പാടിയതും മറ്റാരുമല്ല. സ്വന്തം അഭിപ്രായംതുറന്നു പറയാന്‍ ഗായത്രി കാണിച്ച ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.


 ഗായത്രിയുടെ മുകളിലത്തെ അഭിപ്രായ പ്രകടനത്തില്‍ അല്പം വാസ്തവം ഉണ്ടെന്നു തന്നെ വേണം പറയാന്‍. ജയചന്ദ്രന്‍ പറയുന്ന പോലെ ഉള്ള ഒരു സിനിമാ അന്തരീക്ഷം അല്ല ഇപ്പോഴുള്ളത്. 
മലയാള സിനിമ കൊടംപക്കത്തു നിന്ന് പൂര്‍ണമായും കേരളത്തിലേക്ക് വന്നു കഴിഞ്ഞു. പണ്ടത്തെ പോലെ ഹിറ്റായ ഒരു ഹിന്ദി പാട്ടെടുത്ത്‌ വാക്കുകള്‍ മാറ്റി മലയാളം അറിഞ്ഞു കൂടാത്ത ഏതെങ്കിലും ഒരു പാട്ടുകാരനെ കൊണ്ട് വികൃതമായി പാടിച്ചിരുന്ന കാലമൊക്കെ പോയി. നല്ല പ്രതിഭയുള്ള സംഗീതജ്ഞര്‍ ഒരുപാടുണ്ട് ഇവിടെ. ജയചന്ദ്രന്‍ സൂചിപ്പിച്ച ഗായകരില്‍ എത്ര പേരുടെ ആലാപനം അത്രയ്ക്ക് ശുദ്ധമായിരുന്നു എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്. ര എന്ന അക്ഷരം റ എന്ന് പാടാത്ത എത്ര പേര്‍ ഉണ്ടിതില്‍ ? അത് പോലെ യേശുദാസിന്റെ കാര്യം. ഹിന്ദിയില്‍ ഇത്രയും ഹിറ്റ്‌ പാട്ടുകള്‍ പാടിയ അദ്ദേഹത്തെ പോലത്തെ ഒരു ഗന്ധര്‍വ ഗായകന് എന്തുകൊണ്ട് ഹിന്ദി വിട്ടു വരേണ്ടി വന്നു എന്നതിന്റെ ഉത്തരം ദാസേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവരുടെ സ്നേഹത്തെ പറ്റിയൊന്നും ജയചന്ദ്രന്‍ കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ല. 

    മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന നിലപാടെടുക്കുന്ന ഒരു കലാകാരന്‍ ആണ് ജയചന്ദ്രന്‍ എന്ന് പറയാതെ വയ്യ. അദ്ദേഹം ഉണ്ടാക്കുന്ന സംഗീതം ശ്രേയക്ക് മാത്രം പാടാവുന്ന ഒന്നല്ല താനും. മലയാളത്തില്‍ ശ്രേയയുടെ മെന്റര്‍ ജയചന്ദ്രന്‍ ആണ്.  തന്റെ മിക്ക പാട്ടുകള്‍ക്കും ഭംഗി കൂട്ടാന്‍ ശ്രേയയുടെ മധുര ശബ്ദം ഉപയോഗിക്കുന്നു എന്നത് മനസ്സിലാക്കാം. പക്ഷെ അതുകൊണ്ട് ബാക്കിയുള്ളവര്‍ എല്ലാം വില കുറഞ്ഞ ഗായകര്‍ എന്ന നിലപാട് ശരിയല്ല.  ശ്വേത മോഹന്‍ , രാജ ലക്ഷ്മി മുതലായ ഗായികമാര്‍ ഗുണ നിലവാരം കുറഞ്ഞവരാ ണെന്നാണോ ജയചന്ദ്രന്‍ ധരിച്ചു വച്ചിരിക്കുന്നത് ? പിന്നെ, അര്‍ഹതയുടെ കാര്യം നോക്കുകയാണെങ്കില്‍ , ഇപ്പറയുന്ന ജയചന്ദ്രന് ഇങ്ങനൊരു അഭിപ്രായം പറയാന്‍ എന്ത്  അവകാശം ? അദ്ദേഹത്തിന്റെ ചില പാട്ടുകളെങ്കിലും കോപ്പി ആണ്.  ബാലെട്ടനിലെയും അകലെയിലെയും ഗാനങ്ങള്‍ ഉദാഹരണം.  മാത്രമല്ല തികച്ചും വ്യത്യസ്തമായതു എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തരം സംഗീതം അല്ല്ല അദ്ദേഹത്തിന്റേത്. എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ. അദ്ദേഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജിബാല്‍ ചെയ്യുന്ന സംഗീതമാണ് കുറച്ചു കൂടി ജെനുവിന്‍ ആയി എനിക്ക് തോന്നിയിട്ടുള്ളത്. ഈ അടുത്ത  കാലത്തിറങ്ങിയ  സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍, അറബികഥ മുതലായവ ശ്രദ്ധിച്ചു നോക്കൂ.

ഒരു സംഗീതകാരന് ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ എങ്ങനെ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. സരസ്വതീ ദേവിയുടെ അനുഗ്രഹം വേണ്ട ഒരു ദൈവീക കലയാണ്‌ സംഗീതം.
ഒരാളും തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉന്നതര്‍ ആണെന്ന് അഹങ്കരിക്കാന്‍ പാടില്ലാത്ത ഒരു കല.

 ജയചന്ദ്രന്‍ തന്റെ അഭിമുഖത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. "ഗായത്രിയുടെ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാന്‍ മാത്രം സംഗീതപരമായി ഗായത്രി വളര്‍ന്നിട്ടില്ല" എന്ന് ". അത്രയ്ക്കും നിലവാരമില്ലാത്ത ഒരു ഗായികയാണോ ഗായത്രി ? നമ്മെ വിട്ടു പോയ രവീന്ദ്രന്‍ മാഷ്‌ തന്റെ ഏറ്റവും നല്ല കീര്‍ത്തനങ്ങളില്‍ ഉള്‍പെട്ട ദീനദയാലോ രാമ, സൂത്രധാരനിലെ രാമ ഹരേ എന്നീ ഗാനങ്ങള്‍ ഗായത്രിയെ കൊണ്ടാണ് പാടിച്ചത്‌. നരനിലെ തുമ്പി കിന്നാരം, മുല്ലയിലെ കണ്ണിന 
വാതില്‍ ചാരാതെ, റിതുവിലെ പുലരുമോ മുതലായ മധുര ഗാനങ്ങള്‍ പാടിയ ഗായികയാണ് ഗായത്രി.


കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല. ഗായത്രി പാടിയ ചില പാട്ടുകള്‍ താഴെ പങ്കു വയ്ക്കുന്നു. അതിനു മുമ്പ് ബാലേട്ടന്റെ പാട്ടിന്റെ രണ്ടു വേര്‍ഷനുകള്‍ കേട്ട് നോക്കൂ. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.





തുമ്പി കിന്നാരം



ദീന ദയാലോ രാമാ  



കണ്ണിന്‍ വാതില്‍ ചാരാതെ


താമര നൂലിനാല്‍ 



തിരികെ ഞാന്‍ വരുമെന്ന 



ഇങ്ങനെ നീളുന്നു ഗാനങ്ങള്‍. 

2011 മാർച്ച് 3, വ്യാഴാഴ്‌ച