ആക്ഷേപഹാസ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആക്ഷേപഹാസ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഏപ്രിൽ 23, ബുധനാഴ്‌ച

മാദ്ധ്യമത്തിന്റെ കോപ്പിയടി !! അതും നമ്മുടെ പോസ്റ്റ്‌ !!

ഇന്നലെ രാവിലെ പതിവ് പോലെ നമ്മുടെ ഓണ്‍ലൈൻ പത്രങ്ങൾ ഒക്കെ വായിക്കുകയായിരുന്നു. അപ്പോഴാണ്‌ മാദ്ധ്യമം പത്രത്തിൽ "വോൾവോയും ഡ്രൈവർമാരും" എന്നൊരു ലേഖനം കണ്ടത്. ആദ്യത്തെ ഒരു പാരഗ്രാഫ് വായിച്ചപ്പോൾ താല്പര്യം തോന്നിയത് കൊണ്ട് മുഴുവൻ വായിച്ചു. അപ്പോഴാണ്‌ എവിടെയോ ഇത് മുമ്പ് വായിച്ചിട്ടുണ്ടല്ലോ എന്ന് തോന്നിയത്. അങ്ങനെ നമ്മുടെ ബ്ളോഗിന്റെ തന്നെ പഴയ പോസ്റ്റുകൾ എടുത്തു നോക്കി. അധികമൊന്നും തപ്പേണ്ടി വന്നില്ല. സാധനം കയ്യിൽ തടഞ്ഞു. 2011 ജൂണിൽ എഴുതിയ "ബാംഗ്ലൂര്‍-കേരള ബസ്സുകള്‍ : എത്ര സുരക്ഷിതം ? നിങ്ങള്‍ അറിയാന്‍" എന്ന പോസ്റ്റിന്റെ ഭൂരിഭാഗം സംഗതികളും അടിച്ചു മാറ്റി ഉണ്ടാക്കിയ ലേഖനം. മുമ്പൊരിക്കൽ ബെർളി സഹോദരൻ ഇത് പോലെ പ്രചോദനം കൊണ്ട് പോസ്റ്റ്‌ ഇട്ടതിന്റെ ഓർമ ഉണ്ടായിരുന്നത് കൊണ്ട് എന്റെ ഒരു സുഹൃത്തിനെ കൊണ്ട് രണ്ടും വായിപ്പിച്ചു നോക്കി.  പുള്ളിക്കാരനും പറഞ്ഞു ഇത് കോപ്പി ആണെന്ന്. അതുകൊണ്ടാണ് ഇത് എഴുതുന്നത്‌.  ഈ വാർത്ത‍ കോപ്പി ആണെന്ന് നമ്മൾ പലരും ആ വാർത്തയുടെ അടിയിൽ കമന്റ്‌ ചെയ്തെങ്കിലും കമന്റ്‌ ബോക്സ്‌  മോഡെറേറ്റഡ്  ആയതുകൊണ്ട് അതെല്ലാം അവർ ഒതുക്കി .ഈ ലേഖനം എഴുതിയ ചേട്ടൻ ഒരു ഓട്ടോമൊബൈൽ വിദഗ്ധൻ ആണ്, അതുകൊണ്ട് സാങ്കേതികമായ കാര്യങ്ങൾ എഴുതിയിട്ടുണ്ട് എന്നൊക്കെ ഒരാൾ ( മിക്കവാറും ഈ ലഖനം എഴുതിയ ആൾ തന്നെ ) ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്.

 ഈ ലേഖനത്തിന്റെ അവസാന ഭാഗം മിക്കവാറും ആ പോസ്റ്റിലെ അതെ സംഗതികൾ തന്നെ. ഈച്ച കോപ്പി ആണെന്ന് പറയാതിരിക്കാൻ നേരിയ തിരുത്തലുകൾ നടത്തിയിട്ടുണ്ടെങ്കിലും മഹാനായ ആ ലേഖകനു ചെറിയ ഒരു അക്കിടിയും പറ്റി. മൂന്നു കൊല്ലം മുമ്പ് സേലത്ത് തെറ്റായ ദിശയിൽ ഓടിച്ച ഒരു വോൾവോ ഉണ്ടാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് അന്ന് ആ പോസ്റ്റ്‌ ഇട്ടത്. നമ്മുടെ പോസ്റ്റിലെ ആ ആദ്യ വാചകം ഈ വാർത്തയിലെ അവസാന വാചകം ആയി തിരുകി കയറ്റിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സേലത്ത് വോൾവോ അപകടത്തിൽ എത്ര മലയാളികൾ മരിച്ചിട്ടുണ്ട് എന്ന് ഒന്ന് അന്വേഷിച്ചു നോക്കൂ. അപ്പൊ അറിയാം.

     പ്രിയ വായനക്കാരോട് ഒരു അപേക്ഷ. പണ്ട് കോപ്പിയടി നടന്നപ്പോ ചിലരൊക്കെ പറഞ്ഞു രണ്ടു പേർ ഒരേ രീതിയിൽ ചിന്തിച്ചതാവാം , കോപ്പി അല്ല എന്നൊക്കെ. മൂന്നു വർഷം മുമ്പ് ഞാൻ ചിന്തിച്ചത് ഇപ്പൊ ഈ ചേട്ടൻ അതേ ഓർഡറിൽ ചിന്തിച്ചു, എഴുതി എന്നൊന്നും പറഞ്ഞേക്കല്ലേ .. ഇത്തരത്തിലുള്ള കോപ്പി അടികൾ ഈ ബ്ളോഗിൽ നിന്ന് പലരും നടത്തിയിട്ടുണ്ട്. എന്നാലും ഒരു പത്രം അത് ചെയ്യുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇങ്ങനെ മറ്റുള്ളവരുടെ സൃഷ്ടികൾ അടിച്ചു മാറ്റി ആളാവുന്നവരോട് ഇപ്പൊ ദേഷ്യമൊന്നും തോന്നാറില്ല. അവരോടു സഹതാപം മാത്രമേയുള്ളൂ .. കഷ്ടം !!

മാദ്ധ്യമത്തിന്റെ വാർത്ത‍ ഇവിടെ കാണാം 








നമിച്ചു അണ്ണാ !!

2014 ജനുവരി 30, വ്യാഴാഴ്‌ച

മോംഗോ ഡിബിയും ആധാറും പിന്നെ കുറെ മണ്ടത്തരങ്ങളും



ആമുഖം -

     ഈ പോസ്റ്റിനു ഒരു ആമുഖം ആവശ്യമുണ്ട്.  ഇക്കണോമിക് ടൈംസ്‌ പത്രത്തിൽ വന്ന ഒരു വാർത്തയെ  പറ്റിയാണ് ഈ പോസ്റ്റ്‌. ആധാർ പ്രൊജക്റ്റിനു ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ ചാര ഏജൻസി ആയ സി ഐ എ സ്ഥാപിച്ച ഒരു കമ്പനി ഉണ്ടാക്കുന്നതാണ്, അതുകൊണ്ട് സ്വാഭാവികമായും ഭാരതത്തിന്റെ ജനസംഖ്യാ കണക്കുകൾ അവരുടെ കയ്യിൽ എത്തും എന്ന ആശങ്കകൾ വ്യക്തമായി വിവരിക്കുന്ന ഒരു വാർത്ത‍. സി പി എം അവരുടെ വെബ്‌സൈറ്റിൽ ഇതിനെതിരെ പോസ്റ്റ്‌ ഇട്ടു. ഇങ്ങനത്തെ വാർത്തകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തുന്ന ദേശാഭിമാനി സഖാക്കൾക്കായി അത് വീണ്ടും പബ്ലിഷ് ചെയ്തു. പണ്ട് hot dog എന്നത് ചൂടൻ പട്ടി എന്ന് വിവർത്തനം ചെയ്തു ചരിത്രം സൃഷ്ടിച്ച അവർ ഇത്തവണ തെറ്റൊന്നും കൂടാതെ ആ ആശങ്ക സഖാക്കളിലേക്ക് പകർന്നു. മാധ്യമത്തിലും ഈ വാർത്ത‍ ചലനങ്ങൾ സൃഷ്ടിച്ചു. സത്യം പറഞ്ഞാൽ ഈ വാർത്തക്ക് കീഴിൽ ഉള്ള കമന്റുകളാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ എന്നെ പ്രേരിപ്പിച്ചത്.രാജ്യത്തിന്റെ രഹസ്യങ്ങൾ വിൽപ്പനക്ക്, ഭാരതത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടു, സോണിയ ഗാന്ധി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്ന് തുടങ്ങി രാജ്യത്തെ മുസ്ലിം സമുദായ അംഗങ്ങളുടെ കണക്കെടുക്കാൻ വേണ്ടി മാത്രമാണ് ആധാർ എന്ന് വരെ അഭിപ്രായങ്ങൾ കണ്ടു. ബാലിശമെന്നു തോന്നുമെങ്കിലും ഇപ്പോൾ തന്നെ പല രീതിയിലും അരക്ഷിതത്വം അനുഭവിക്കുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങൾ ഇങ്ങനെ ആശങ്കപ്പെട്ടത്തിൽ അത്ഭുതമില്ല. വർഷങ്ങളായി ഡാറ്റാബേസ് പ്രോഗ്രാമിംഗ് ചെയ്യുകയും കഴിഞ്ഞ രണ്ടു വർഷത്തോളമായിമോംഗോ ഡി ബി ഉപയോഗിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലക്ക്  ആധാർ പോലെ ഒരു പ്രോജക്ടിൽ എങ്ങനെയാണ് വിവര ശേഖരണവും അതിന്റെ സൂക്ഷിപ്പും നടക്കുന്നതെന്ന് ലളിതമായ ഭാഷയിൽ വിവരിക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌. സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് പഠിച്ചിട്ടില്ലാത്തവരെ ഉദ്ദേശിച്ചാണ് ഇത് എഴുതുന്നത്‌. അതുള്ളവർക്കും വായിക്കാം. തെറ്റുകൾ ചൂണ്ടിക്കാട്ടാം.

എന്താണ് ഡാറ്റാബേസ് ? 

     എന്തെങ്കിലും ഒരു പ്രത്യേക  ക്രമത്തിൽ അടുക്കിസൂക്ഷിച്ചിരിക്കുന്ന വിവര ശേഖരമാണ് ഡാറ്റാബേസ്. ഉദാഹരണത്തിനു 04712424595 എന്നത് എന്താണ് സൂചിപ്പിക്കുന്നത് ? ഒന്നും പിടി കിട്ടുന്നില്ല അല്ലേ ? പക്ഷെ STD Code - 0471 , Number - 2424595 എന്ന് മാറ്റിയെഴുതിയപ്പോൾ അതിനൊരു അർഥം വന്നു. നിങ്ങളുടെയൊക്കെ വീട്ടിൽ ഉപയോഗിക്കുന്ന ഫോണ്‍ ബുക്ക്‌ മിക്കവാറും ഇതുപോലെയൊക്കെ തന്നെയായിരിക്കും നമ്പറുകൾ എഴുതുന്നത്‌. ആ ഫോണ്‍ ബുക്ക്‌ ഒരു ഡാറ്റാബേസ് ആണ്. ഇത് കമ്പ്യൂട്ടറിന്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ ഇതുപോലെയാകും :

Name
STD Code
Phone Number
Kiran
011
32663535
Madhu
080
453242345
Priya
022
9824242
Ravi
040
121413

Excel പോലുള്ള ഓഫീസ് ആപ്ലിക്കേഷനുകളിലുംനിങ്ങൾക്ക് ഇത് പോലുള്ള വിവരങ്ങൾ സൂക്ഷിക്കാവുന്നതാണ്. ഒരു ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ,ബാങ്കിലേത് പോലുള്ള പണമിടപാടുകൾ, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ അതിന്റെ വിശദാംശങ്ങൾ തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വിവരങ്ങൾ ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളിൽ ശേഖരിച്ചു വയ്ക്കുന്നു. ഒരു സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ ഏറ്റവും നിർണായകമായ ഒരു ഘടകമാണ് ഡാറ്റാബേസ്. SQL ( Structured Query Language ) എന്ന ഭാഷയിൽ എഴുതുന്ന കമാന്റുകൾ ഉപയോഗിച്ച് ഡാറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. പ്രവർത്തന മേഖലയുടെ സ്വഭാവം അനുസരിച്ച് നമ്മൾ ശേഖരിക്കുന്ന ഡാറ്റായുടെ വലിപ്പവും കൂടും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോണ്‍ കാൾ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?കോൾ കണക്ട് ചെയ്യുമ്പോൾ തന്നെ ആരെയാണോ നിങ്ങൾ വിളിക്കുന്നത്‌, അയാളുടെ പേര്, നമ്പർ, കാൾ സ്റ്റാർട്ട്‌ ചെയ്ത സമയം എന്നിവ സേവ് ആകും. ഇടയ്ക്കു വച്ച്കോൾ നിന്ന് പോയാലോ ഡിസ്കണക്ട് ചെയ്താലോ ഉടൻ തന്നെകോൾഅവസാനിച്ച സമയം, എത്ര സമയം സംസാരിച്ചു, ചാർജ് എത്രയായി തുടങ്ങിയ വിവരങ്ങളും സേവ് ആകുന്നു. ഇനി ഭാവിയിൽ എപ്പോൾ വേണമെങ്കിലും ആ വിവരങ്ങൾ വീണ്ടെടുക്കാനും കഴിയും. Microsoft SQL Server , Oracle , MySQL തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിച്ച് വരുന്ന ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകൾ. 

കാലം വരുത്തിയ മാറ്റം 

പണ്ടൊക്കെ ഒരു ജി ബി ഉള്ള ഒരു ഡാറ്റാബേസ് ഒരു അപൂർവ സംഭവം ആയിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്ന അക്കാലത്ത് അതിൽ ശേഖരിക്കപ്പെടുന്ന ഡാറ്റായും അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. മൊബൈൽ ഫോണ്‍ , ടാബ്ലെറ്റ്സ്, ലാപ്ടോപ് / ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ തുടങ്ങി ഒട്ടനവധി മാർഗങ്ങൾ ഉപയോഗിച്ച് കോടിക്കണക്കിനു ആൾക്കാർ പല തരത്തിലുമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫേസ്ബുക്ക്‌ , ട്വിറ്റെർ തുടങ്ങി സോഷ്യൽ നെറ്റ് വർക്കിംഗ്‌ പ്ലാറ്റ്ഫോമുകൾ വഴി ഓരോ നിമിഷവും ടണ്‍ കണക്കിന് വിവരങ്ങളാണ് വിവിധ ഡാറ്റാബേസ് സെർവറുകളിലേയ്ക്കു എത്തുന്നത്‌. ഡാറ്റാ എന്നത് ബിഗ്‌ ഡാറ്റാ  എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിമിഷം തന്നെ കോടിക്കണക്കിനു റ്റെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും മറ്റുമാണ് ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇത്രയും വലിയ വിവര ശേഖരത്തിൽ നിങ്ങൾക്ക് വേണ്ട സംഗതികൾ എങ്ങനെയാണ് കമ്പ്യൂട്ടർ ഇത്രയും വേഗം  അന്വേഷിച്ചു കണ്ടുപിടിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? ലളിതമായ ഒരു ഉദാഹരണം പറയാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ചിത്രം സേവ് ചെയ്തു വച്ചിട്ടുണ്ട് എന്ന് വിചാരിക്കുക. ഫയൽ നെയിം നിങ്ങളുടെ പേര് തന്നെയാണ്. കുറച്ചു കാലം കഴിഞ്ഞു ഈ ഫയൽ എവിടെയാണ് സേവ് ചെയ്തത് എന്ന് നിങ്ങൾ  മറന്നു പോയി എന്നിരിക്കട്ടെ. ആ ഒരു സിംഗിൾ ഫയൽ കണ്ടു പിടിക്കാൻ നിങ്ങളുടെ വിൻഡോസ്‌ സെർച്ച്‌ എത്ര സമയം പ്രവർത്തിക്കുന്നു എന്ന് കണ്ടിട്ടില്ലേ ?  ഇതേ സ്ഥാനത്ത്  ബില്യൻ കണക്കിന് വിവരങ്ങൾ ഉള്ളപ്പോൾ എന്താവും സ്ഥിതി എന്ന് ഓർത്തു നോക്കൂ.

ബിഗ്‌ ഡാറ്റാബേസ് 

    ഗൂഗിളിനാണ് ആദ്യം ഇതിനൊരു പരിഹാരം കണ്ടു പിടിക്കേണ്ടി വന്നത്. കാരണം അവരുടെ കൂറ്റൻ വിവര ശേഖരം തന്നെയാണ് . അവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഉണ്ടായതാണ് ബിഗ്‌ ടേബിൾ എന്ന ആശയം. അവരുടെ ക്രോളർ പ്രോഗ്രാമുകൾ ലോകത്തെ പുതിയതും പഴയതുമായ വെബ്‌ സൈറ്റുകളിൽ കയറിയിറങ്ങി വിവരങ്ങൾ ശേഖരിച്ചു അതിന്റെ ഒരു ഇൻടെക്സ്‌ തയ്യാറാക്കി സൂക്ഷിക്കുന്നു. നിങ്ങൾ സെർച്ച്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇവിടെ കാണാം. ഒരു ഇ-മെയിൽ അയക്കുമ്പോൾ ഇതാണ് പുറകിൽ നടക്കുന്നത്.  ഈ വിവരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ  ഗൂഗിൾ നടത്തി വരുന്ന ഡാറ്റാ സെന്റർ കണ്ടു നോക്കൂ 

      ബിഗ്‌ ടേബിൾ അടിസ്ഥാനമാക്കി പിന്നീട് വികസിപ്പിക്കപ്പെട്ട ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളാണ് ഇപ്പോൾ ലോകത്തെ വമ്പൻ കമ്പനികളെ സഹായിക്കുന്നത്. Hadoop, Mongo DB, Cassandra, Couch DB ഇവയാണ് ഇതിലെ മുൻ നിരക്കാർ. ഇതിൽ മിക്കവയും ഓപ്പണ്‍ സോഴ്സ് ആണ്. ഓപ്പണ്‍ സോഴ്സ് എന്ന് വച്ചാൽ, ലളിതമായി പറഞ്ഞാൽ ,  ആ സോഫ്റ്റ്‌വെയർ പ്രോഗ്രാമിന്റെ കോഡ് നിങ്ങൾക്ക് ലഭിക്കും എന്നാണർത്ഥം. ആ കോഡ് നിങ്ങൾക്ക് വായിച്ചു നോക്കാം, നിങ്ങളുടേതായ രീതിയിൽ അതിൽ മാറ്റങ്ങൾ വരുത്താം, സൌജന്യമായി തന്നെ അത് മറ്റുള്ളവർക്കും വിതരണം ചെയ്യാം. കൂടുതൽ മനസ്സിലാകണമെങ്കിൽ ഈ ലിങ്ക് വായിച്ചു നോക്കുക
മൈക്രോസോഫ്ട്‌ പോലുള്ള കമ്പനികൾ പുറത്തിറക്കുന്ന സോഫ്റ്റ്‌വെയറുകൾ ഒന്നും സൌജന്യമല്ല. ലൈസൻസ് കാശു കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളാണ് അവരൊക്കെ വിൽക്കുന്നത് . അതുകൊണ്ട് തന്നെ മുതൽ മുടക്കില്ലാതെ കമ്പ്യൂട്ടറൈസേഷൻ  ചെയ്യാനുദ്ദേശിക്കുന്നവർക്ക് ഇത്തരം സൗജന്യ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകൾ ഒരു അനുഗ്രഹമാണ്. ( കമെർസ്യൽ സോഫ്റ്റ്‌വെയറുകൾ അവരുടെ കോഡ് പബ്ലിഷ് ചെയ്യാത്തത് കൊണ്ട് അത് വാങ്ങരുതെന്നും , പണം കൊടുത്തു അത് വാങ്ങുന്നവനു അതിന്റെ കോഡും കൊടുക്കണം എന്നൊരു വാദം ഓപ്പണ്‍ സോഴ്സിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നുണ്ട്. ഒരു കാർ വാങ്ങുമ്പോ അതെങ്ങനെ ഉണ്ടാക്കാം എന്നുള്ള വിവരം കൂടി കൊടുക്കണം എന്ന് പറയുന്നത് പോലുള്ള ഒരു ബോറൻ വാദമാണ് ഇത്. അതവിടെ നിൽക്കട്ടെ. നീണ്ട ഒരു ചർച്ച ആവശ്യമുള്ള ഒരു വിഷയമാണത് )

എന്തുകൊണ്ട് ആധാറിൽ ഇതുപയോഗിക്കുന്നു ?


സൌജന്യമാണ് എന്നത് മാത്രമല്ല, വളരെ ബ്രഹത്തായ ഡാറ്റാ ഏറ്റവും വേഗതയിലും കൃത്യതയോടെയും കൈകാര്യം ചെയ്യാൻ കഴിവുള്ള  ഒരു ബിഗ്‌ ഡേറ്റ സോഫ്റ്റ്‌വെയർ ആണ് മൊംഗൊ ഡി ബി. വ്യാവസായിക ആവശ്യത്തിനായുള്ള ലൈസൻസ് സൌജന്യമാണ്. സപ്പോർട്ട് സേവനങ്ങളിലൂടെയും മറ്റുമാണ് അവർ വരുമാനം ഉണ്ടാക്കുന്നത്‌. 10 G എന്നായിരുന്നു ഈ കമ്പനിയുടെ ആദ്യത്തെ പേര്. ഈയിടെ മോംഗോ ഡി ബി എന്ന് അവർ പേര് മാറ്റുകയുണ്ടായി. ലിനക്സ്‌ , വിൻഡോസ്‌ , സോളാരിസ് , മാക്‌ ബേസുകളിൽ പ്രവർത്തിക്കുന്ന മൊംഗൊ പതിപ്പുകൾ ലഭ്യമാണ്. JSON ( Java Script Object Notation ) എന്ന ഒരു ഫോർമാറ്റിൽ ആണ് ഇത്തരം fluidic data സൂക്ഷിക്കപ്പെടുന്നത്. ലിനക്സ്‌ പോലുള്ള ഒരു സൗജന്യ ഓപ്പറേറ്റിംഗ് സിസ്റ്റവും അപാഷെ പോലുള്ള ഒരു വെബ്‌ സെർവറും മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഡാറ്റാബേസ് സോഫ്റ്റ്‌വെയറും  ഒക്കെ വച്ച് അത്യധികം ശക്തിയുള്ള ഒരു  സംഗതി വളരെയെളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. Raspberry Pi പോലുള്ള കുഞ്ഞൻ  കമ്പ്യൂട്ടർ മുതൽ നൂറു കണക്കിന് നോഡുകൾ ഉള്ള ഒരു distributed database farm വരെ ഇതിൽ ചെയ്യാം. ഹാർഡ്‌വെയർ വാങ്ങുന്ന ചെലവു മാത്രം മതി. ഇത്രയും നല്ല പ്രകടനം തരുന്ന ഇത് പോലുള്ള ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയെടുക്കണമെങ്കിൽ , വേണമെങ്കിൽ നമുക്കും പറ്റും എന്നൊരു വാദത്തിനു പറയാം. പക്ഷെ കുറഞ്ഞത്‌ രണ്ടു വർഷം സമയവും ലക്ഷക്കണക്കിന്‌, ചിലപ്പോ കോടി കണക്കിന് മുതൽമുടക്ക് അത്തരം ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ തന്നെ ചെലവാകും. എങ്കിൽ തന്നെയും അത് എത്രത്തോളം വിജയകരമാകും എന്ന് ഉറപ്പിച്ചു പറയാനും പറ്റില്ല. അതുകൊണ്ട് ആധാർ ടീം എളുപ്പവും പ്രായോഗികവും ആയ വഴി തെരഞ്ഞെടുത്തു എന്ന് പറയാം.

എന്താണിതിലെ സുരക്ഷാ പ്രശ്നം ?

In-Q-Tel എന്ന കമ്പനി മൊംഗൊ ഡി ബിയിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്ന ഒരു കമ്പനിയാണ്. ഇത് ഒരു CIA സ്പോണ്‍സേർഡ് കമ്പനി ആണെന്നതാണ് ഈ വിവാദങ്ങൾക്ക് എല്ലാം കാരണം. മാത്രമല്ല മൊംഗൊയുടെ സി ഇ ഓ ആയ മാക്സ് ഡൽഹിയിൽ വന്നു ആധാറുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ കരാർ എന്താണ് എന്നതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷെ നമ്മുടെ വിവര സുരക്ഷയ്ക്ക് ഈ സംഗതിയുമായി വലിയ ബന്ധം ചിന്തിക്കേണ്ട കാര്യമില്ല. ഇതൊന്നുമല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ തന്നെയും വിവര സുരക്ഷ എന്നത് തീർത്തും വേറിട്ടതും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്ന നെറ്റ് വർക്കുകൾ, സൂക്ഷിക്കപ്പെടുന്ന കമ്പ്യൂട്ടറുകൾ, ഇവ ശേഖരിച്ചു വച്ചിരിക്കുന്ന ഡിസ്ക്കുകൾ അല്ലെങ്കിൽ storage servers എന്നിവയിൽ നിന്നൊക്കെ ഇത് കൈമോശം വരാനുള്ള സാധ്യത ഏറെയാണ്‌. അല്ലെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ചെറിയ കോഡ് മോഡ്യൂൾ കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇന്റർനെറ്റ്‌ വഴി ആരും അറിയാതെ ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് അയച്ചു കൊടുക്കാൻ പറ്റും.  അങ്ങനെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെങ്കിൽ തക്കതായ security audit നടത്തുകയും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ആണ് വേണ്ടത്. മൊംഗൊ ഒരു ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയർ  ആണല്ലോ. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കോപ്പിയുടെ ഒരു കോഡ് പരിശോധിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും ചാര പ്രോഗ്രാമുകൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നിങ്ങളുടെ സെർവർ മഷീനുകൾ ആരൊക്കെയാണ് ഉപയോഗിക്കുന്നത്, എവിടെ നിന്നൊക്കെ , ആരൊക്കെ അതിൽ വിവരങ്ങൾ ചേർക്കുകയും എടുക്കുകയും ചെയ്യുന്നു എന്നൊക്കെ വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ പറ്റും. കേട്ടിടത്തോളം വളരെ പ്രൊഫെഷണൽ ആയി ഒരു secure data center പ്ലാനിംഗ് ഈ പ്രൊജക്റ്റിനു വേണ്ടി നടക്കുന്നുണ്ട്. peta bytes കണക്കിന് ഡേറ്റ സൂക്ഷിക്കാൻ കഴിവുള്ള ഒരു ഡേറ്റ സെന്റർ നമ്മൾ ഉണ്ടാക്കാനും തുടങ്ങിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ , ഇത്തരം ഓഫു സോഫ്റ്റ്‌വെയർ ഉപയോഗിച്ചത് കൊണ്ട് മാത്രം ആരും നമ്മുടെ വിവരങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകില്ല. എത്ര സുരക്ഷിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാലും , നിങ്ങളുടെ നെറ്റ് വർക്കിന്റെ സുരക്ഷയാണ് പ്രധാനം. നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇത്തരം ദേശീയ പ്രാധാന്യമുള്ള പല പ്രോജക്ടുകളും വളരെയധികം ബാലിശമായിട്ടാണ് കൈകാര്യം ചെയ്തു വരുന്നത്  ( ഇൻകം ടാക്സ് ഡിപാർട്ട്മെന്റ്  , പാസ്പോർട്ട്‌ സേവ തുടങ്ങി അപവാദങ്ങൾ ഇല്ലെന്നല്ല ) വോട്ടർ ഐ ഡി പ്രോജക്റ്റ് തന്നെ ഉദാഹരണം. ഈ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന പലരും ഓഫീസിൽ ഇരുന്നു സിനിമ ഒക്കെ ഡൌണ്‍ലോഡ് ചെയ്ത ശേഷം വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കുകളിൽ തന്നെ അത് കോപ്പി ചെയ്തു വീട്ടിലൊക്കെ കൊണ്ട് പോയിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. നന്ദൻ നിലെക്കനി വിവരമുള്ള ആളായത് കൊണ്ട് അത്യാവശ്യം സിസ്റ്റമാറ്റിക് ആയിട്ടാണ് ആധാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമായിരിക്കും. ഓർക്കുക , ലോകത്ത് വികസിത രാജ്യങ്ങൾ ബില്യൻ കണക്കിന് ഡോളർ ചെലവാക്കി ചെയ്ത ഒരു സംഭവമാണ് അതിന്റെ ഒരു ചെറിയ ശതമാനം മാത്രം ബജറ്റ് കൊണ്ട് ഇന്ത്യ പോലുള്ള ഒരു രാജ്യത്തു നമ്മൾ നടപ്പിലാക്കുന്നത്. സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ഇതിലെ കടുത്ത സാങ്കേതിക വെല്ലുവിളികൾ എത്രത്തോളം ഉണ്ട് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ഈ സാഹചര്യത്തിൽ അദ്ദേഹവും ടീമും അഭിനന്ദനം അർഹിക്കുന്ന പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വാൽക്കഷണം 

CPM ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിൽ തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയിലെ കാനേഷുമാരി കണക്കുകൾ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടേണ്ട ഒരു കാര്യവുമില്ല. ഏതു വില്ലേജ് ഓഫീസിൽ ചെന്ന് പത്തോ നൂറോ കൊടുത്താലും പയറ് പോലെ കിട്ടുന്ന കാര്യം മാത്രമാണ് അത്.. ഹി ഹി 

2013 ഏപ്രിൽ 24, ബുധനാഴ്‌ച

മോഡി - ചൈന - പിണറായി - സ്വാഹാ i



     അങ്ങനെ മോഡി ശിവഗിരി ഇളക്കി മറിച്ചിട്ട്  പോയി . മോഡിയെ കേരളത്തിൽ കയറ്റിയതിന്റെ പേരിൽ വലതു പക്ഷവും ഇടതു പക്ഷവും ബഹളം വച്ചു . കുട്ടി സഖാക്കൾ മോഡിയുടെ കോലം കത്തിച്ചു. വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ പോയത് പോലെയായി അത് . രാഷ്ട്രീയം ഒഴിവാക്കി മാന്യമായ രീതിയിൽ മറുപടി നൽകി അദ്ദേഹം തിരിച്ചു പോയി . ഈ വാർത്താ  കോലാഹലം കണ്ടിട്ട് തോന്നിയ ചില കാര്യങ്ങൾ പറയാം .. 

എന്തുകൊണ്ട് ശിവഗിരി ?

ഒരു പ്രത്യക്ഷ ഹിന്ദുത്വ വാദിയായ ശ്രീ മോഡിയെ ശിവഗിരി പോലെ മതേതര വീക്ഷണം പുലർത്തുന്ന ഒരു മഠത്തിൽ കൊണ്ട് വന്നത് അത്ഭുതകരമായ ഒരു സംഭവമൊന്നുമല്ല എന്ന് മര്യാദക്ക് ദിനപത്രം വായിക്കുന്ന ഏതൊരു മലയാളിക്കും അറിയാം. ജാതിക്കും മതത്തിനും അതീതമായി ജീവിക്കാനാവില്ല എന്നും ജീവിക്കാൻ ജാതി പറഞ്ഞേ പറ്റൂ എന്ന്  പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ശ്രീനാരായണ 'ധർമ പരിപാലന' യോഗം നടത്തിയ ഒരു രാഷ്ട്രീയ നീക്കം മാത്രമാണ് ഇത് . നായരീഴവ സഖ്യത്തിൽ  പുതിയ സാധ്യതകൾ സ്വപ്നം കാണുന്ന അദ്ദേഹവും ശ്രീ സുകുമാരൻ നായരും ഇനിയും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിക്കും. ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഒരാൾ  പോലും ഇത്തരം നീക്കങ്ങളെ അനുകൂലിക്കുകയോ  വെള്ളാപ്പള്ളി പറയുന്നതും കേട്ട് അവർ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം , കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവും ഈഴവർ ആണ് . അതുകൊണ്ട് തന്നെ ഈഴവരുടെ രാഷ്ട്രീയവും ഇടതു പക്ഷ രാഷ്ട്രീയം തന്നെയാണ് . സ്വത്തിന്റെയും അധികാരത്തിന്റെയും പേരിൽ  സ്വാമിമാർ തമ്മിലടിച്ച അന്ന് നഷ്ടപ്പെട്ടതാണ് ആ പുണ്യ സ്ഥലത്തിന്റെ പവിത്രത. അത് കൊണ്ട് മോഡി എന്നൊരാൾ അവിടെ കാൽ കുത്തിയത് കൊണ്ട് ശിവഗിരിക്ക്  ഇനി പുതിയതായി ഒന്നും സംഭവിക്കാനില്ല. കേരള രാഷ്ട്രീയത്തിൽ ഇനി ശിവഗിരിയും ഒരു രാഷ്ട്രീയ കേന്ദ്രമായി മാറുമോ എന്ന് മാത്രമേ അറിയാനുള്ളൂ. 

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ 

കേരള രാഷ്ട്രീയം നൂറ്റാണ്ടുകൾ പുറകിലാണ് എന്ന് വീണ്ടും തെളിയിച്ചു. ശിവഗിരി പോലുള്ള ഒരു സ്ഥാപനം കാവി പൂശാനുള്ള ശ്രമം എന്ത് വില കൊടുത്തും തടയണം എന്ന് വലതു ഇടതു പക്ഷങ്ങൾ ഒരേ ശബ്ദത്തിൽ പ്രസ്താവിചു. പച്ചയായ രാഷ്ട്രീയം മാത്രമാണ് ഇത് എന്നേ  എനിക്ക് പറയാനുള്ളൂ . ശിവഗിരിയിലെ ചടങ്ങിൽ ഒരൊറ്റ കോണ്‍ഗ്രസ്‌ പ്രവർത്തകനും പങ്കെടുക്കില്ല എന്ന് കേരള യാത്രക്കിടയിലും ചെന്നിത്തല പ്രഖ്യാപിചു. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയ ഒരു ഗുരുവും അദ്ദേഹത്തിന്റെ സ്മാരകമായ മഠം കയ്യേറാനുള്ള ബി ജെ പിയുടെ ഒരു ശ്രമം മാത്രമായി കണ്ട രമേശ്‌ വർഷങ്ങൾക്കു മുമ്പ് മഠത്തിൽ നടന്ന അധികാര തർക്കങ്ങൾ, സംഘട്ടനം വരെ നടന്നിട്ടും മഠത്തിൽ സമാധാനം സ്ഥാപിക്കാനും ആ സ്ഥാപനത്തിന്റെ മതേതര സ്വഭാവം തിരിച്ചു പിടിക്കാനും വ്യകതിപരമായ നിലയിലും കോണ്‍ഗ്രസ്‌ പാർട്ടി എന്ന നിലക്കും എന്തൊക്കെ ചെയ്തു എന്ന് ഒരു സ്വയം വിമർശനം നടത്തേണ്ടതുണ്ട്. ഭാരതത്തിൽ നടന്ന പല കൂട്ടക്കൊലകൾക്കും മൌനാനുവാദം നൽകിയ ഒരു പാർട്ടി എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ ചമയുന്നത് ? ഇന്ദിര ഗാന്ധിയെ വധിച്ചത് ഒരു സിഖുകാരൻ ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നൂറു കണക്കിന് സിഖ് വംശജരെ കോണ്‍ഗ്രസ്‌ പ്രവർത്തകർ കൊന്നൊടുക്കിയത് ഒരു യാഥാര്ത്യം മാത്രമാണ് . ബാബറി മസ്ജിദ് തകർക്കപെട്ടപ്പോൾ ഭാരതം ഭരിച്ചത് ആരായിരുന്നു ? കുറഞ്ഞത്‌ ഈ രണ്ടു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം പറഞ്ഞിട്ട് പോരേ ഇങ്ങനെ രക്തം തിളപ്പിക്കേണ്ടത് ?

ഇടത്തോട്ട് പോയ ഇടതു പക്ഷം 

ഇടതു പക്ഷം അതിനെക്കാൾ തമാശകൾ സംഘടിപ്പിച്ചു . മോഡിയെ വിളിച്ചു എന്നറിഞ്ഞു ഞെട്ടിപ്പോയ പിണറായി സഖാവ് ശിവഗിരിയുടെ ഭാവിയോർത്ത്   ദുഖിചു. ഡി വൈ എഫ് ഐ സഖാക്കൾ തലസ്ഥാനത്ത് പ്രതീകാത്മക തൂക്കു കയറുമായി മോഡി വിരുദ്ധ പ്രകടനം നടത്തി . ഇതൊക്കെ കണ്ടു മോഡി വിരളും എന്നവർ കരുതിയെങ്കിലും ഇതിനെക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീൽ പോയിട്ടില്ല പുള്ളെ എന്ന് പറഞ്ഞു മോഡി സ്വന്തം പണി തീർത്തു തിരികെ പൊയി. കോണ്‍ഗ്രസ്‌കാർ നടത്തിയതിനേക്കാൾ അപഹാസ്യമായി ഇവരുടെ പ്രകടനങ്ങൾ . ടി പി ചന്ദ്രശേഖരൻ എന്നൊരു മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ ദിവസവും കൂറ് മാറുന്നതിലെ അസ്വാഭാവികത ഈ പാർട്ടിക്ക് ഒരു വിഷയമല്ല. 
പരോളിൽ വന്ന അബ്ദുൽ നാസർ മദനിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഇക്കാര്യത്തിൽ പറഞ്ഞത് ഒരൂ കൂട്ടക്കൊലയുടെ ഉത്തരവാദി പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ല എന്നും ഇത് തടയപ്പെടെണ്ടതും ആണെന്നുമാണ്. സാങ്കേതികമായി നോക്കിയാൽ മദനിയും മോഡിയും  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രമാണ് . പിന്നെ എന്തിനീ അഭ്യാസം ? വോട്ട് തന്നെ കാരണം . ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിൽ ചെയ്തു വന്ന ചരിത്രപരമായ മണ്ടത്തരങ്ങൾ ഇനി ആവർത്തിക്കരുതെന്ന കരുതലോടെയുള്ള ഒരു പ്രവർത്തി മാത്രമാണ് ഇത് എന്ന് തൊന്നുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം നടന്നു വരുന്ന തീവ്രവാദി പ്രവർത്തനങ്ങളെ അപലപിക്കാനോ എതിർക്കാനോ ഒരു ചെറുവിരൽ അനക്കാൻ ശ്രമിക്കാത്ത ഈ പാർട്ടി ആരെയാണ് വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത് ?

കോളടിച്ചവർ 

ഇതൊക്കെക്കൊണ്ട് ലോട്ടറി അടിച്ചത് ബി ജെ പിക്കാണ് . ശിവഗിരിയെയും സന്യാസിമാരെയും മുന്നിൽ നിരത്തി ഒരു ഓളം ഉണ്ടാക്കാൻ അവര്ക്ക് സാധിചു. ഇതിന്റെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടിയാലും അതിശയിക്കണ്ട . ബാക്കി പാർട്ടിക്കാർ അതിനു വെള്ളവും വളവും ഇട്ടു കൊടുക്കുകയും ചെയ്തു. ചെന്നിത്തല പറഞ്ഞു മോഡിയെ അനുകൂലിക്കുന്ന ഒരാൾ പോലും കേരളത്തിലുണ്ടാവില്ല എന്നു. എന്തിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്ന് മനസ്സിലാവുന്നില്ല. മലയാളികളുടെ അത്രയുംജാതീയമായി ചിന്തിക്കുകയും പുറമേ അഭിനയിക്കുകയും ചെയ്യുന്ന ഒരു ജനക്കൂട്ടം വേറെ ഉണ്ടാവില്ല .  അടുത്ത തെരഞ്ഞെടുപ്പിൽ കാണാം . 

മോഡിയെ പറ്റി തോന്നിയത് :

മോഡി എന്ന് പറയുന്നത് ഒരു വികസന നായകനോ ഭാരത്തിന്റെ ഭാവിയാണെന്നോ എന്നൊന്നും ഞാൻ പരയുന്നില്ല. പക്ഷെ അദ്ദേഹം ഒന്നാംതരം ഒരു നേതാവ് അഥവാ ലീഡർ ആണെന്നു പറയാതെ വയ്യ. ഭാരതത്തിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നിൽ പ്രതി സ്ഥാനത്ത് നില്ക്കുന്ന ഒരാൾ മൂന്നു തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, മുഖ്യമന്ത്രി ആയി എന്ന് മാത്രമല്ല ഭാരതത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥി എന്ന് വരെ എത്തി നില്ക്കുന്നത് സൂചിപ്പിക്കുന്നത് എന്താണ് ?  നല്ലതായാലും ചീത്തയായാലും ഒരു നേതാവിന് വേണ്ട കഴിവുകൾ തികച്ചും വ്യത്യസ്തമാണ് . കേരളത്തിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ നേതാവ് എന്നാ വിശേഷണത്തിന് അർഹനായ ഒരേ ഒരാൾ മാത്രമേ ഉള്ളൂ . പിണറായി ആണ് ആ നേതാവ് . അച്ചുതാനന്ദനെ പോലെ ഒരു കള്ള നാണയം അല്ല അങ്ങെർ. കുറഞ്ഞത്‌ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്ക്കുന്നു എന്ന ഒരു ഗുണമെങ്കിലും അദ്ദേഹത്തിനുണ്ട്`. 

മുകളിൽ എഴുതിയത് എന്റെ ചിന്തകൾ മാത്രമാണ് . നിങ്ങൾക്ക് യോജിക്കാം, വിയൊജിക്കാം. പക്ഷെ ഇത് കണ്ടിട്ട് ദുശാസ്സനൻ ഒരു വർഗീയ വാദിയാണെന്ന് മാത്രം പറയരുതേ. 

കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ശ്രദ്ധക്കായി - ഒരു വാല്ക്കഷണം 
പണ്ട് ഈ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞ പോലെ ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയപ്പെടുന്ന ഒരു സ്ഥലത്ത് ചൈന പട്ടാളം അതിക്രമിച്ചു കയറിയതിനെ പറ്റി വൻ സംഘർഷ സാധ്യത നില നിൽക്കുകയാണ് . എ കെ ആന്റണി പ്രശ്നം പരിഹരിക്കാൻ വേണ്ടി ഓടി നടക്കുകയാണ് . ആ സ്ഥലം ഇനി നമുക്ക് തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല . ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ചൈന കാണിക്കുന്ന ഈ അക്രമത്തിനെതിരെ ഇപ്പറയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പുലർത്തുന്ന മൌനത്തിനെ എന്ത് പേര് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത് ?

2013 മാർച്ച് 13, ബുധനാഴ്‌ച

ഇന്നൊരു സുദിനം


     സത്യം പറഞ്ഞാല്‍ സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയാണ് കേള്‍ക്കുന്നത് അല്ലേ  ? കുറച്ചു കാലമായി ഒന്നും എഴുതാതിരുന്ന ഒരാളെ പ്രചോദിപ്പിക്കുന്ന എന്തൊക്കെ വിഷയങ്ങളാണ് മുന്നില്‍.. .. ഗണേഷ് കുമാറിനു കിട്ടിയ അടി, രാം സിംഗ് എന്ന നിരപരാധിയുടെ ആത്മഹത്യ,  പി സി ജോര്‍ജിന്‍റെ  കുട്ടി , ബാലകൃഷ്ണപിള്ളയുടെ മകനെ കണ്ടെത്തല്‍ , അമൃതയുടെ കരാട്ടെ കളി,പഴയ പോപ്പിന്‍റെ  രാജി. പുതിയ പോപ്പിന്‍റെ  തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായുള്ള കറുത്ത പുകയും വെളുത്ത പുകയും ,  മദനിയുടെ കരച്ചില്‍,  ബിട്ടി മൊഹന്തി തുടങ്ങി ഇന്നിതാ ഇറ്റലി നമ്മളെ ഫൂളാക്കിയത് വരെയെത്തി നില്‍ക്കുന്നു കഥകള്‍.ഓരോന്നായി ഓര്‍ത്തെടുക്കട്ടെ.

ഗണേഷിനു കിട്ടിയ അടി 

സത്യത്തില്‍ ഇത് ഗണേഷിന്‍റെ കഥയല്ല . പി സി ജോര്‍ജ് എന്ന മഹാത്മാവിന്‍റെ കഥയാണ്‌.പീ സി ജോര്‍ജ് എന്ന മഹാനായ ജന നേതാവ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഈയടുത്ത കാലത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത് . ചുറ്റിനും പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഒരു മന്ത്രി മന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകീ ഭര്‍ത്താവു മന്ത്രിയെമര്‍ദിച്ചു  എന്ന  വാര്‍ത്ത മംഗളം എന്ന മഹത്തായ പത്രമാണ്‌ കണ്ടെത്തിയത്. ഇനി അത് വായിച്ചിട്ടാരെങ്കിലും  ഇത്രയും നിഷ്കളങ്കരായ നമ്മളെ ആരെയെങ്കിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചാലോ എന്ന സന്ദേഹം കാരണം ഉറക്കം നഷ്ടപ്പെടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പാവം ജോര്‍ജ് ഇത് പറഞ്ഞു പോയത്. കറണ്ട് പോയതിന്‍റെ  പേരില്‍ ഇലെക്ട്രിസിറ്റി  ഓഫീസില്‍ അദ്ദേഹം നടത്തിയ ഒരു തിറയാട്ടം പണ്ട് യൂടൂബില്‍ കണ്ടിട്ടുണ്ട്. ആ തെറ്റിധാരണ മാറിയത് ഇപ്പോഴാണ്. ഇത്രയും നല്ല ഉദ്ദേശത്തോടു കൂടി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തല്‍ കേരള സമൂഹം എങ്ങനെ ആണ് എടുത്തതെന്ന് നമ്മള്‍ കണ്ടു. അതവിടെ നില്‍ക്കട്ടെ. നമ്മളോടൊക്കെ ദൈവം ചോദിച്ചോളും. അതുകഴിഞ്ഞ് എണീറ്റ്‌ നില്‍ക്കാന്‍ ശേഷിയില്ലാത്ത ഗൌരിയമ്മയും ലോനപ്പന്‍ നമ്പാടനും ആ പാവത്തിനെ പറഞ്ഞതോ അങ്ങേര്‍ക്കു പണ്ട് ഒരു സെറ്റപ്പില്‍ ഒരു കുട്ടിയുണ്ടായിരുന്നെന്ന് . 

ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി 

     ഗണേഷിനു  കിട്ടിയ രണ്ടാമത്തെ അടി എന്താണെന്നല്ലേ ? മറ്റൊന്നുമല്ല. സ്വന്തം അച്ഛനും സര്‍വോപരി കേരള കോണ്‍ഗ്രസ്‌ ( ബാ ക്രി ) ഗ്രൂപ്പ്‌ ഉടമയുമായ ബാലകൃഷ്ണ പിള്ളയദ്യം  തക്കം നോക്കി തന്നെ കൊടുത്തു അടി. പ്രവര്‍ത്തി പരിചയത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നു പിള്ള തെളിയിച്ചു . ഒരു ഉപാധിയുമില്ലാതെ മകനെ സ്വന്തം കാല്‍ക്കല്‍ വരുത്തിച്ചു പിള്ള വീണ്ടും മഹാനായി. മാത്രമല്ല പൊതു ശത്രുവായ ജോര്‍ജിനെതിരെ രണ്ടു പേരും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ലേഡി ടാര്‍സന്‍ 

എന്തൊക്കെയായിരുന്നു അമൃതയെ പറ്റി  പാണന്മാര്‍ പാടി നടന്നത്. പെണ്‍ പുലി , പെണ്‍  സിംഹം തുടങ്ങി എല്ലാ ആണ്‍ മൃഗങ്ങളെയും പെണ്ണുങ്ങളുടെ പേര് വിളിച്ചു അവര്‍ അമൃതയ്ക്ക് ചാര്‍ത്തി കൊടുത്തു. ഞാന്‍ ഒരു സംഭവം ആണെന്ന് പുള്ളിക്കാരിയും കിട്ടുന്ന സ്ഥലങ്ങളിലൊക്കെ സൂചിപ്പിച്ചു. ഒടുവില്‍ പോലീസ് ക്യാമറ തപ്പി നോക്കിയപ്പോഴോ .. ആട് കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയിലായി. പക്ഷെ അമൃത അവരെ തല്ലിയ  വാര്‍ത്തയ്ക്കു കിട്ടിയതിന്‍റെ പകുതിയുടെ പകുതി വാര്‍ത്താ പ്രാധാന്യം ഈ ഒരു കണ്ടെത്തലിനു കിട്ടിയില്ല .

മഹാ മിടുക്കന്‍ 

ഉള്ളതില്‍ മിടുക്കന്‍ ലവനാണ്. ഓടീഷയില്‍  നിന്ന് വന്നു ഇത്രയും കാലം നമ്മളെയെല്ലാം പറ്റിച്ചു ഇവിടെ സുഖമായി ജീവിച്ച ഈ ചേട്ടന്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ അല്ലെ . കൂടുതല്‍ എഴുതുന്നില്ല . അദ്ദേഹത്തിന്‍റെ കഥയൊന്നും അങ്ങനെയിങ്ങനെ ഒരു വരിയില്‍ എഴുതാന്‍ പറ്റുന്നതല്ല.  

ഇനി എനിക്ക് പറയാനുള്ളത് 

ഈ സംഭവങ്ങളില്‍ യഥാര്‍ത്ഥ ഹീറോകള്‍  ആരാണെന്ന് അറിയാമോ ? മറ്റാരുമല്ല. നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പത്ര പ്രവര്‍ത്തനത്തിന്‍റെ  നിര്‍വചനം പോലുമറിയാത്ത ഏത്  വിവരം കെട്ടവനും  പണിയെടുക്കാവുന്ന ഒരു മേഖലയാണ് മലയാള മാധ്യമ സ്ഥാപനങ്ങള്‍. .നാറിയ സീരിയലുകളും തരം  താണ കുറ്റാന്വേഷണ പരിപാടികളും റിയാലിറ്റി ഷോകളും കൊണ്ട് ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ ചാനലുകളില്‍ ഇതൊന്നും ഒരു വാര്‍ത്തയേ അല്ല.   ഗണേഷ് കുമാര്‍ സ്വന്തം കഴിവ് തെളിയിച്ച ഒരു മന്ത്രിയാണ്. കേരളത്തില്‍ പല പുതിയ പദ്ധതികളും കൊണ്ട് വന്നു വിജയിപ്പിച്ച ഒരു നേതാവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ  സ്വകാര്യ ജീവിതം ചുരണ്ടിയെടുത്ത് സമൂഹത്തില്‍ വാര്‍ത്തയാക്കാനും വിഴുപ്പലക്കാനും നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മന്ത്രി സമൂഹത്തിനു മുഴുവന്‍ മാതൃക ആകേണ്ട ഒരാളാണെന്നും അദ്ദേഹം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നുമൊക്കെയുള്ള ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ പൊതുജനത്തിന് അറിയാത്ത കഥകള്‍ ആരാണ് ഇങ്ങനെ ചര്‍ച്ചക്ക് വയ്ച്ചത്‌ എന്ന് എല്ലാവരും മറന്നു. ഏറ്റവും വലിയ തമാശ കണ്ടത് കൈരളി ചാനലില്‍ ആണ്. അവരുടെ വാര്‍ത്തയില്‍ മന്ത്രിയുടെ കവിളിനു ചുറ്റും ഒരു ചുവന്ന വൃത്തം വരച്ചിട്ടു അടി കൊണ്ട പാട് ആയി വാര്‍ത്തയില്‍ കാണിക്കുന്നത് കണ്ടു . ഒരു സംശയം മാത്രം. കേരളത്തില്‍ ആരാണ്  ഇത് വരെ  ജീവിതത്തില്‍ ഒരു മന്ത്രിയെ മാതൃക ആക്കിയിരിക്കുന്നതെന്ന്.ഇരുപത്തി നാല് മണിക്കൂറും അവിഹിത ബന്ധങ്ങളുടെയും പരസ്ത്രീ ഗമനത്തിന്‍റെയും കഥകള്‍ പറയുന്ന ഈ ചാനലുകള്‍ക്ക് ഇങ്ങനത്തെ ഉപദേശങ്ങള്‍ നല്‍കാനുള്ള ധാര്‍മിക ബാധ്യത ഉണ്ടോ എന്ന നിസ്സാര ചോദ്യത്തിന് ഒരു ഉത്തരം ആര് തരും ?

ഏറ്റവും ചീഞ്ഞ പരിപാടി കണ്ടത് ഇന്നലെയാണ്. ഡല്‍ഹി പീഡന കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചാനലുകളില്‍ വന്ന ചര്‍ച്ചകള്‍. .തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് വന്ന വീഴ്ച, കൊലപാതകം, എന്ന് തുടങ്ങി ഒട്ടേറെ പരാതികള്‍. .. . ഒരു തടവ്‌ പ്രതി മരിക്കാതിരിക്കണമെങ്കില്‍ എന്ത് ചെയ്യണം ? ഇരുപത്തി നാല് മണിക്കൂറും അവനു കാവല്‍ കൊടുക്കണോ ? ഒരു പെണ്‍കുട്ടിയെ ഇതിലും ക്രൂരമായി ഒരാള്‍ക്കും കൊല്ലാന്‍ കഴിയില്ല. അങ്ങനെ ഒരാള്‍ അവിടെ തൂങ്ങി മരിച്ചെങ്കില്‍ അത് കുറ്റബോധം കൊണ്ടല്ല . മറിച്ചു  സമൂഹത്തിലേക്കു ഇറങ്ങി ചെല്ലേണ്ട ഒരു സാഹചര്യം ഉണ്ടായാല്‍ അവിടെ കിട്ടാന്‍ പോകുന്ന ശിക്ഷയെ കുറിച്ചുള്ള പേടി മാത്രമാണ് കാരണം. കഴിഞ്ഞയാഴ്ച കേരളത്തില്‍ മൂന്നു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ദൃശ്യം ടിവിയില്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകും. അയാളുടെ ഭീതി നിറഞ്ഞ മുഖത്ത് കാണാന്‍ കഴിഞ്ഞത് പേടി മാത്രമാണ്. ജനങ്ങള്‍ തല്ലിക്കൊല്ലുമോ  എന്ന പേടി. ഇടതു പക്ഷം ഈ സംഭവത്തെ കണ്ടത് വലതു പക്ഷത്തിന്‍റെ  വീഴ്ചയായാണ് . മരിച്ചയാളുടെ മനുഷ്യാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. മനുഷ്യാവകാശത്തെ പറ്റി  ഘോരഘോരം പ്രസംഗിക്കുന്നവര്‍ 16 വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇതേ  തീഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട രാജന്‍ പിള്ളയെ മറന്നു. ആ വാര്‍ത്തകള്‍ ഒന്ന് കൂട് വായിച്ചു നോക്കുന്നതും ഈയടുത്ത കാലത്ത് ആ കേസില്‍ വന്ന കോടതി വിധിയും ഒന്ന് കണ്ടു നോക്കുക. 

ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഒരു പീടനമോ മരണമോ ഉണ്ടാകുമ്പോള്‍ കൂടി നിന്ന് മെഴുകു തിരി കത്തിച്ചത് കൊണ്ടോ കൂട്ടയോട്ടം നടത്തിയത് കൊണ്ടോ ഫേസ് ബുക്ക്‌ കൂട്ടായ്മ ഉണ്ടാകിയത് കൊണ്ടോ ഒരു പോസ്റ്റ്‌ ഇട്ടതു കൊണ്ടോ രാജ്യം മാറാന്‍ പോകുന്നില്ല . എന്ത് മാറ്റം ഉണ്ടാകണമെങ്കിലും അത് ഉണ്ടാക്കേണ്ടത് ഒരു വ്യക്തിയുമാണ്. അല്ലാതെ നിങ്ങളുടെ നേതാവ് മാറിയത് കൊണ്ടോ നിങ്ങളെ ഭരിക്കുന്ന പാര്‍ട്ടി മാറിയത് കൊണ്ടോ നിങ്ങള്‍ രക്ഷപെടില്ല . ഭാരതത്തില്‍ നിങ്ങള്‍ ജീവിക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിലാണ്. അല്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിതമല്ല ഇവിടെ . ഒരു ഭാരതീയന്‍ എവിടെ പോയി കൊല്ലപ്പെട്ടാലും നമുക്ക് അത് കേവലം വാര്‍ത്ത മാത്രമാണ്. പക്ഷെ മറ്റുള്ള രാജ്യങ്ങളെ നോക്കൂ. ഒരു അമേരിക്കന്‍ പൌരന്‍ എവിടെയെങ്കിലും പോയി എന്തെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവര്‍ എങ്ങനെ ആണ് പെരുമാറുന്നത് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ രാജ്യം മഹത്തായ ഒരു രാജ്യമാണ്, അഹിംസ ആണ് നമ്മുടെ ശക്തി എന്നൊക്കെ നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി വെറുതെ പറഞ്ഞു നടക്കുന്നതാണ്. ശക്തിയുള്ളവനേ സമാധാനം ഉറപ്പു വരുത്താന്‍ കഴിയൂ എന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ , അത് കൊണ്ട് നമുക്ക് ഇങ്ങനെ ബാക്കിയുള്ളവന്റെ കഥകളും ചര്‍ച്ച ചെയ്തു പാട്ടും പാടി സിനിമയും കണ്ടു സന്തോഷത്തോടെ ജീവിക്കാം . നിങ്ങള്‍ വാര്‍ത്തയില്‍ പെടാത്തിടത്തോളം കാലം ഇത്രയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പറ്റുന്ന വേറൊരു രാജ്യം ലോകതുണ്ടാവില്ല . മേരാ  ഭാരത്‌ മഹാന്‍ 


2012 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മനശ്ശാസ്ത്രന്ജന്‍ ഡോക്ടര്‍ അപ്പഹാജ അഥവാ Psychologists in disguise :)



ഇത് നിങ്ങള്‍ക്കറിയാവുന്ന നടന്‍ അപ്പഹാജയെ പറ്റിയല്ല. നിങ്ങള്‍ക്കൊക്കെ അറിയാവുന്ന ഒരേ ഒരു മനശാസ്ത്രന്ജന്‍ ഡോക്ടര്‍ പി എം മാത്യൂ വെല്ലൂര്‍ ആണല്ലോ. അദ്ദേഹത്തെ പറ്റിയും അല്ല ഈ പോസ്റ്റ്‌ . അദ്ദേഹത്തെയും വെല്ലുന്ന പലരും നമ്മുടെ ഇടയില്‍ ഒളിച്ചു കഴിയുന്നുണ്ട്. അവരെ പറ്റിയാണ് ഈ പോസ്റ്റ്‌... .ഈ പോസ്റ്റില്‍ പറയുന്നവര്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആരുമായും ഒരു ബന്ധവുമില്ല എന്ന് ആണയിട്ടു പറഞ്ഞു കൊള്ളുന്നു .

വണ്ടിയില്‍ ട്രിപ്പ്‌ അടിക്കുന്നവര്‍ :
സര്‍ക്കാര്‍ ബസ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ കണ്ടിട്ടില്ലേ ജീപ്പിലും ടെമ്പോയിലും ആളെ കയറ്റി ട്രിപ്പ്‌ അടിക്കുന്നവര്‍. പല ഉള്‍ പ്രദേശങ്ങളിലും ഇവരാണ് ജനങ്ങള്‍ക്ക്‌ ഏക ആശ്രയം. ജങ്ക്ഷനില്‍ ഒക്കെ നിര്‍ത്തി ആളെ വിളിച്ചു കയറ്റുമ്പോള്‍ ഇവര്‍ പ്രയോഗിക്കുന്ന മനശാസ്ത്രപരമായ ഒരു തന്ത്രം ഉണ്ട്. വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി എഞ്ചിന്‍ ഇരപ്പിച്ചു ഇരപ്പിച്ചു നിര്‍ത്തും. നമുക്ക് തോന്നും വണ്ടി ഇപ്പം വിടും എന്ന്. ഡ്രൈവര്‍ ആണെങ്കില്‍ പ്രയാസപ്പെട്ടു വണ്ടി ഓടിക്കുന്നത് പോലെ വന്‍ ആക്ടിംഗ് ആയിരിക്കും. ഒരിഞ്ചു അല്ലെങ്കില്‍ രണ്ടു ഇഞ്ച്‌ ഒക്കെ വണ്ടി മുന്നോട്ടും പിന്നോട്ടും ഒക്കെ നീക്കിക്കൊണ്ടിരിക്കും. ഡ്രൈവറുടെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കണ്ടാല്‍ തോന്നും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണെന്ന് . പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ നസീറും ഷീലയും ഇംപാല കാറില്‍ പട്ടു പാടി പോകുന്ന സീനുകള്‍ ഓര്‍മയില്ലേ.. അത് പോലെ ആണ് പുള്ളീടെ ആക്ടിംഗ്. ഡ്രൈവറും കിളിയും കൂടി നടത്തുന്ന ഈ കലാപരിപാടിയില്‍ വീണു നമ്മള്‍ അകത്തു കയറി എന്ന് തന്നെയിരിക്കട്ടെ. ഒരിക്കലും നിങ്ങള്‍ക്ക് ഒരു വിഷമം തോന്നില്ല. ഈ ബഹളം കാണുമ്പോ വണ്ടി ദാ പോണു എന്ന് നിങ്ങള്‍ക്കും തോന്നും. പല തത്വ ചിന്തകന്മാരും പറഞ്ഞിട്ടുണ്ടല്ലോ പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന്. അത് പോലൊരു സംഗതി ആണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ ഡ്രൈവര്‍ അങ്കിള്‍ പ്രയോഗിക്കുന്നത്. ഇങ്ങേരെ നമ്മള്‍ നമിക്കണ്ടേ ? പറയ്‌ 

ഓട്ടോ ഡ്രൈവര്‍മാര്‍ :
ചിലപ്പോ ഒക്കെ നമ്മള്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോ ബസ്‌ വരാതെ കാത്തിരുന്നു മുഷിയുമല്ലോ. അപ്പൊ ദൈവം അയച്ച പോലെ വരുന്ന ഓട്ടോ ഡ്രൈവര്‍മാരെ ഓര്‍മയില്ലേ ? അപ്പൊ നമ്മള്‍ എന്തായാലും ആ ഓട്ടോ പിടിക്കും. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ കഴിവ് പുറത്തു വരുന്നത് മറ്റു ചില അവസരങ്ങളിലാണ്. അതായതു നിങ്ങള്‍ ഒരു ബസ്‌ കാത്തു നില്‍ക്കുകയാണെന്ന്യ്ക്കുക. കുറച്ചു നേരം നിന്ന് നോക്കി. ഒന്ന് രണ്ടു ബസ്‌ ഒക്കെ വന്നു. പക്ഷെ എല്ലാത്തിലും നല്ല തിരക്ക്. അങ്ങനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോ അതാ വരുന്നു ഒരു ഓട്ടോ. നിങ്ങളുടെ മുന്നില്‍ കൂടി വളരെ വേഗം കുറച്ചു , നിങ്ങളുടെ മുഖത്തേക്ക് തന്നെ നിര്‍നിമേഷനായി നോക്കി ഒരു ഓട്ടോ ഡ്രൈവര്‍. പണ്ട് പൂങ്കാവനത്തില്‍ വച്ച് ഹവ്വയ്ക്കുണ്ടായ അതേ വ്യാകുല ഭാവത്തോടെ നിങ്ങള്‍ ആ റിക്ഷയില്‍ കയറും. തീര്‍ച്ച. ആരുടെ മുന്നിലാണ് ഈ പ്രകടനം നടത്തേണ്ടത് എന്ന് വ്യക്തമായ ധാരണ ഉള്ളയാളാണ് ഡ്രൈവര്‍ ചേട്ടന്‍. അല്ലെങ്കില്‍ ഇനി ബസ്‌ കാത്തു നില്‍ക്കുമ്പോ വെറുതെ ഒന്ന് നിരീക്ഷിക്കൂ. എന്നും മഡിവാള മസ്ജിദ് ന്റെ മുമ്പില്‍ ഇത്തരം എത്രയോ അഭ്യാസങ്ങള്‍ കാണുന്നയാ ളാണ് ഈ ഞാന്‍. 

ജവുളിക്കട നടത്തുന്നവര്‍ :
തുണി എടുക്കാന്‍ പോകുമ്പോ കണ്ടിട്ടില്ലേ ? സേല്‍സ് ഗേള്‍സ്‌ ഇറക്കുന്ന ഓരോ നമ്പരുകള്‍. ആദ്യം നല്ല ആവേശത്തോടെ അവര്‍ കുറെ തുണികള്‍ എടുത്തു കാണിക്കും. എന്നിട്ട് നമ്മുടെ മുഖത്തേക്ക് നോക്കും. ഏതു ഡിസൈന്‍ കണ്ടാലും ഇഷ്ടപ്പെടാത്ത ആളാണെന്ന് മനസ്സിലായാല്‍ അവര്‍ ആരും വീണു പോകുന്ന അത്യുഗ്രന്‍ അടവ് പുറത്തെടുക്കും. ഏതേലും ഒരു തുണി എടുത്തു കാണിച്ചിട്ട് പറയും ഇത് സാറിനു ചേരുന്ന പോലെ വേറെ ആര്‍ക്കും ചേരില്ല എന്ന്. അതില്‍ വീഴാതിരിക്കണമെങ്കില്‍ നിങ്ങള്‍ കുറഞ്ഞത്‌ നെപ്പോളിയന്റെ അത്രയെങ്കിലും വില്‍ പവര്‍ ഉള്ള ആളായിരിക്കണം. അവരെ പറഞ്ഞിട്ട് കാര്യമില്ല. ചിലര്‍ക്ക് എന്തൊക്കെ എടുത്തു കാണിച്ചാലും തൃപ്തി വരില്ല. അവരോടൊക്കെ പിന്നെ എന്ത് ചെയ്യാനാ 

കല്യാണ ബ്രോക്കര്‍ :
മേല്പറഞ്ഞ പോലെ തന്നെ. ആളും താരവും നോക്കി വെറുതെ പൊക്കി വിട്ടാല്‍ ഏതവനും ഇതൊരു ആലോചനയിലും വീഴാതിരിക്കില്ല. അത് നല്ലത് പോലെ പ്രയോഗിക്കാനറിയാവുന്നവര്‍ക്കേ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റൂ. 

പോക്കറ്റടിക്കാര്‍ :
മനശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപയോഗം വേണ്ട തൊഴില്‍ മേഖല ആണ് പോക്കറ്റടി. ഇരയെ കണ്ടെത്തുന്നതിനു കള്ളന്മാര്‍ക്ക് ചില പ്രത്യേക രീതികള്‍ ഒക്കെയുണ്ട്. ഏതോ സിനിമയില്‍ ജഗതി പറയുന്ന പോലെ .. ആകാശത്തേക്ക് നോക്കി നടക്കുന്നവര്‍, സ്വപ്ന ജീവികള്‍, പെണ്‍പിള്ളേരെ വായി നോക്കി നടക്കുന്നവര്‍ ഇങ്ങനെ ബോധമില്ലാത്തവരെ വേണം പോക്കറ്റ് അടിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്. അത് മനാസ്സിലാക്കണമെങ്കില്‍ നിരീക്ഷണ ബോധം മാത്രമല്ല മറ്റുള്ളവന്റെ മനസ്സ് വായിക്കാനുള്ള കഴിവ് കൂടി വേണം. അപ്പൊ അവരും ഒരു തരത്തില്‍ മനശാസ്ത്രന്ജന്‍മാര്‍ തന്നെയല്ലേ ? എവിടെയോ വായിച്ചതോര്‍ക്കുന്നു. നമ്മുടെ ഇടയില്‍ ജീവിക്കുന്നതില്‍ ഏറ്റവും മിടുക്കന്മാരായ മനശാസ്ത്രന്ജന്‍മാര്‍ പിമ്പുകള്‍ ആണെന്ന്. സ്വന്തം ഐഡന്റിറ്റി വെളിവാക്കാതെ നമ്മളില്‍ ഒരാളെ പോലെ ജീവിക്കുകയും സ്ത്രീ വിഷയത്തില്‍ താല്പര്യമുള്ളവരെ അളന്നു മുറിച്ചു കണ്ടു പിടിക്കുന്ന ഭയങ്കരന്മാര്‍ ആണ് അവര്‍. ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഷയാസക്തിയുള്ളവരെ വെറുതെ മുഖത്ത് നോക്കി കണ്ടു പിടിക്കാന്‍ അസാമാന്യ കഴിവ് വേണം . മാത്രമല്ല വേലി പൊളിക്കാന്‍ നില്‍ക്കുന്ന പെണ്ണുങ്ങളെ ഈ ഫീല്‍ഡിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതും ഇവരാണ്. ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള എച് ആര്‍ ജോലികളില്‍ ഒന്ന്. തൂവാനതുമ്പികളില്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളെ ഓര്‍മ വരുന്നുണ്ടോ ? ഞാന്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി പിമ്പിനെ കണ്ടിട്ടുണ്ട്. ബാബു എന്നാണു അങ്ങേരുടെ പേര്. തൂവാന തുമ്പികള്‍ കാണുമ്പോ ഈ ബാബുവിനെ ഓര്‍മ വരും. കൊണിച്ചു മുണ്ട് ഉടുക്കുക, ഷര്‍ട്ടിന്റെ കൈമടക്കിനുള്ളില്‍ ബസ്‌ ടിക്കറ്റ്‌ സൂക്ഷിക്കുക, സിഗരറ്റ് പാക്കറ്റിന്റെ കവര്‍ കീറിയെടുത്തു അതിന്റെ വശത്ത് അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായവ എഴുതി വയ്ക്കുക തുടങ്ങി ആ നോട്ടം വരെ ബാബുവില്‍ നിന്ന് പകര്‍ത്തിയെന്ന് തോന്നും തങ്ങളെ കണ്ടാല്‍. പത്മരാജന്‍ പറഞ്ഞിട്ടുണ്ട്. ഏതോ യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്ന് സൃഷിടിച്ചതാണ് തങ്ങളെ എന്ന്. അത് മിക്കാരും ശരിയായിരിക്കും. 

ഇനിയും കാണും ഇതുപോലുള്ള മിടുക്കന്മാര്‍ . ഓര്‍മ  വരുന്നെങ്കില്‍ ഓര്‍മിപ്പിക്കുക .. :)

2012 മാർച്ച് 18, ഞായറാഴ്‌ച

മുല്ലപ്പെരിയാറില്‍ മുല്ലകള്‍ പൂത്തു - ഇനിയും പൊട്ടാത്ത ഒരു ഡാമും പഠിച്ച പാഠങ്ങളും

എന്റെ ഒരു പ്രിയ സുഹൃത്ത്‌ ഷമില്‍ ഈയിടയ്ക്ക് ഇട്ട ഒരു കമന്റില്‍ നമ്മുടെ മാധ്യമങ്ങളുടെ പത്ര പ്രവര്‍ത്തന രീതിയെ പറ്റി ഒരു വിമര്‍ശനം നടത്തിയിരുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും, എന്തിനു നമ്മുടെ തന്നെയും അവസരവാദത്തിനെ പറ്റി. അത് കണ്ടിട്ട് ആദ്യം ഒന്നും തോന്നിയില്ലെങ്കിലും പിന്നീടു ആലോചിച്ചപ്പോള്‍ തോന്നി അത് എത്രത്തോളം ശരിയാണെന്ന്. പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്ന വിഷയം നമ്മള്‍ ചര്‍ച്ച ചെയ്യുന്ന രീതി കണ്ടിട്ട് അത്ഭുതവും അത് പോലെ തന്നെ ഷാമില്‍ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്ന് തെളിയുന്നു. വാര്‍ത്തകള്‍ ഫോളോ അപ്പ്‌ ചെയ്യുന്ന കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ പൊതുവേ പിന്നോക്കമാണെന്നു ഒരു പറച്ചില്‍ ഉണ്ട്. പക്ഷെ അതിനെന്താ കാരണം ? ഇതൊക്കെ പെട്ടെന്ന് മറക്കാനുള്ള നമ്മുടെ കഴിവ് തന്നെ. അന്ന് തമിഴ് നാട് പറഞ്ഞതായിരുന്നോ ശരി എന്ന് മലയാളികള്‍ വരെ സംശയിച്ചു പോകുന്ന രീതിയില്‍ ഈ വിഷയം മറവിയിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഒരിട കൊണ്ട് കത്തി തീര്‍ന്ന ഒരു അമിട്ട് പോലെ അങ്ങിങ്ങായി ചെറിയ തീക്കനലുകള്‍ അവശേഷിപ്പിച്ചു കൊണ്ട് അതിന്റെ കടലാസും കത്തി തീര്‍ന്ന കരിമരുന്നും മാത്രമായി അത് മാറി. പക്ഷെ ഇതില്‍ നിന്ന് നമ്മള്‍ പല പാഠങ്ങളും പഠിച്ചു. അതിലേയ്ക്ക് പോകുന്നതിനു മുമ്പ് ഈ വിഷയം കത്തി നിന്ന കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കാം.


അന്ന് പ്രചരിച്ചിരുന്ന ചില മെയിലുകളും പോസ്റ്റുകളും ..


What will happen to Kerala and South India if Mullaperiyar Dam breaks?

1) Under water sea cable for internet connectivity connects India to rest of the world , thats only in Cochin. If Cochin Goes Down, South Indian IT Hub will come to a stand still. All the gateway CISCO routers , switches etc in Kakkanad will float in Arabian Ocean. IP packets from Bangalore, chennai etc will not cross the ocea...n.......
2) Cochin Refineries - Which refines petroleum products and services most of South India. If it is washed away, TamilNadu, Karnataka and Andhra has to find much more expensive options for Petroleum Refineries.
3) Kerala will be in complete darkness for ages, no TV, no Internet, no Mobile towers, once the Idukki hydro electric power plant is washed away, resulting from Mullaperiyar collapse.
4) Kerala... will be divided into 2 lands, impacting geography of India, and washing away an area of vast bio diversity, along with 30 lakh people. Serving rest of the people with food and other stuffs will be an extremely tedious task.
5) Port City of Cochin, will not be in world map anymore. Vallarpadam port will be a history, all of South India has to again depend on Colombo for Mother ships , a very expensive option.
6) Tamil Nadu will not get water for irrigation or drinking anymore, as stored water in Mullaperiyar dam will flow to the ocean, when the dam collapses.
7) Along its course, the water current will wash Idukki Dam, and many many Industries , Factories, IT Parks, Hospitals, Ports, Cochin City, temples, mosques, churches etc etc to the Arabian Ocean.
8) A disaster 180 times terrific than Hiroshima. This is not exaggeration. Spread this, my friends. Information is power. Kerala as well as Tamil Nadu are stakeholders in this issue. More than us, its normal Tamil people(excluding power-hungry politicians) who need such info. We need our brothers and sisters across the border to pressurize their own politicians to consider this as a humanitarian crisis, rather than an inter-state dispute.
 













ഇതില്‍ നിന്നൊക്കെ നാം എന്ത് പഠിച്ചു ? 



  •  ഇതില്‍ പങ്കെടുക്കാതെ മാറി നിന്ന നമ്മുടെ സിനിമാക്കാരെ നമ്മള്‍ തെറി വിളിച്ചു. പക്ഷെ സ്വന്തം കാര്യം നോക്കിയ അവരൊക്കെ മിടുക്കന്മാര്‍ ആണെന്ന് തെളിഞ്ഞു.
  • ഇവിടത്തെ സിനിമകളില്‍ വന്നു അഭിനയിച്ചു അവാര്‍ഡും പൈസയും ഉണ്ടാക്കിയ തമിഴ് നടന്മാരും ഒന്നും മിണ്ടിയില്ല. മാത്രമല്ല ശരത് കുമാര്‍ അടക്കമുള്ളവര്‍ അവിടെയിരുന്നു നമ്മളെ തെറി വിളിക്കുകയും ചെയ്തു. അവര്‍ക്ക് വല്ലതും പറ്റിയോ ? ഇല്ല. നമ്മള്‍ അങ്ങേരെ ദാണ്ടെ ഇപ്പോഴും വിളിച്ചു പടത്തില്‍ അഭിനയിപ്പിക്കുന്നു. ഇടുക്കിയില്‍ കുടിയേറിയ തമിഴന്മാര്‍ അവസരം മുതലാക്കി ഇടുക്കിയെ തമിഴ് നാടിനോട് ചേര്‍ക്കണമെന്ന് സമരം ചെയ്തു മിടുക്കന്മാരായി. 
  • ഡാമിന് വേണ്ടി ഏറ്റവും കൂടുതല്‍ കണ്ണീരൊഴുക്കിയ ജോസഫ്‌ സാറിനെ ഇപ്പൊ എവിടെ കാണാന്‍ പറ്റും ? 
  • അദ്ദേഹത്തെ അടിമുടി കളിയാക്കിയ പ്രതിപക്ഷവും ഇത് മറന്നോ ?
  • കുറെ സിനിമാക്കാര്‍ മറൈന്‍ ഡ്രൈവില്‍ പോയി മെഴുകു തിരി കത്തിച്ചു. അവരൊക്കെ ഇപ്പൊ എന്ത് ചെയ്യുന്നു ?
  • തമിഴന്മാര്‍ മണ്ടന്മാര്‍ ആണെന്ന് എല്ലാവരും പറഞ്ഞിട്ടെന്തായി ? ഒടുവില്‍ അവര്‍ പറഞ്ഞ പോലെ തന്നെ നടന്നില്ലേ ? ജയ ലളിതയുടെ പകുതി പോലും ധൈര്യമില്ലാത്ത നമ്മുടെ അഭിനവ ഗാന്ധിമാര്‍ പറഞ്ഞതില്‍ എന്താണ് നടന്നത് ?
  • ഇത്രയും വ്യക്തമായ ഭീഷണി ഉണ്ടായിട്ടും ബുദ്ധിജീവി ചമയാന്‍ വേണ്ടി ന്യൂട്രല്‍ വാദങ്ങളുമായി ബാക്കിയുള്ളവനെ കളിയാക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ മലയാളി സഹോദരങ്ങളും ഇവിടെ ഉണ്ടെന്നു തെളിഞ്ഞു. 
  • കൂടംകുളത്തും മുല്ലപ്പെരിയാറിലും ജീവന്റെ നിര്‍വചനം രണ്ടാണെന്ന് നാം അറിഞ്ഞു. 
  • ഇവിടെ നടന്നത് ഒന്ന് മാത്രം. പരസ്യമായ മനുഷ്യാവകാശ ലംഘനം. തുടരെയുള്ള ഭൂമി കുലുക്കങ്ങള്‍ കാരണം എപ്പോള്‍ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ള ഒരു ഡാമിന് കീഴെ , കുത്തിയൊലിച്ചു വരാന്‍ പോകുന്ന വെള്ളത്തിനെ പേടിച്ചു മരിച്ചു ജീവിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ല എന്ന മട്ടിലാണ് നമ്മുടെ ഭരണ കൂടം പെരുമാറിയത്
  • ജനങ്ങള്‍ മരിക്കും എന്ന് കേട്ടാല്‍ പോലും മുട്ട് ന്യായങ്ങള്‍ പറഞ്ഞു അത് പാടെ അവഗണിക്കാന്‍ തക്ക കല്ല്‌ പോലുള്ള മനസ്സുള്ള ഒരു കൂട്ടം മൃഗങ്ങള്‍ ആണ് നമ്മളെ ഭരിക്കുന്നതെന്ന് നാം അറിഞ്ഞു. 
  • വിവരക്കേടിന്റെയും ധാര്‍ഷ്ട്യത്തിന്റെയും മുന്നില്‍ നന്മയുടെയും സാഹോദര്യത്തിന്റെയും  കഥ പറഞ്ഞിരുന്നാല്‍ ഒടുവില്‍ നഷ്ടം മാത്രമാവും ഫലം എന്ന് പഠിച്ചു.
  • എത്ര ജീവന്‍ മരണ പ്രശ്നമായാലും ഒടുവില്‍ രാഷ്ട്രീയ ലാഭങ്ങള്‍ മാത്രമാണ് ശരി തെറ്റുകള്‍ നിശ്ചയിക്കുന്നതെന്ന് നാം കണ്ടു. 
  • ഇത്രയും കാലം നമ്മള്‍ സ്വാഗതമരുളിയ തമിഴന്മാര്‍ ഒരു അവസരം വരുമ്പോള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം എങ്ങനെ കാണിക്കും എന്നും കണ്ടു
  • എന്തുകൊണ്ട് കാവേരി പ്രശ്നത്തില്‍ കര്‍ണാടക തമിഴ് നാടിനോട് വിട്ടു വീഴ്ച കാണിക്കുന്നില്ല എന്നതിന്റെ യഥാര്‍ത്ഥ കാരണം അനുഭവത്തിലൂടെ നമ്മള്‍ മനസ്സിലാക്കി
  • നമ്മുടെ സ്വന്തം മണ്ണില്‍ അന്യന്റെ അധികാരം മേല്‍ക്കോയ്മ നേടുന്നതും കണ്ടു. നമ്മുടെ മണ്ണിലുള്ള ഡാം പൊളിച്ചു പണിയാന്‍ അന്യന്റെ അനുവാദം വേണം. 
  • ഏറ്റവും ഉപരിയായി.. ഭാരതം എന്ന രാജ്യത്തിലെ നിയമങ്ങള്‍ അല്ല തമിഴ് നാട് എന്ന രാജ്യത്തിന് ബാധകം എന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം നമ്മള്‍ എല്ലാവരും പഠിച്ചു. ഇന്ത്യന്‍ ഭരണ ഘടന എന്നത് കാശിനു കൊള്ളാത്ത കൊജ്ജാണന്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകമാണ് എന്നും കണ്ടു. 
ഇങ്ങനെ പഠിച്ച പാഠങ്ങള്‍ അനവധി. ഈ പ്രശ്നം ഒരിക്കലും ചര്‍ച്ച ചെയ്യുക പോലും വേണ്ട എന്നാണു എന്റെ അഭിപ്രായം. ഡാം പൊട്ടട്ടെ. കുറെ ആള്‍ക്കാര്‍ മരിക്കട്ടെ. ആര്‍ക്കെന്തു ചേതം ?
നമുക്ക് ചര്‍ച്ച ചെയ്യാന്‍ സന്തോഷ്‌ പണ്ഡിറ്റും കാസനോവയും വെറുതെ അല്ല ഭാര്യയും പിറവം തിരഞ്ഞെടുപ്പും ഒക്കെ ഉണ്ടല്ലോ. പിന്നെന്തിനാ ഇനി വേറെ വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നത് ?


വാല്‍ക്കഷണം > 
തമിഴന്മാര്‍ എന്ന് പറയുന്ന വര്‍ഗം എങ്ങനെ ചിന്തിക്കുന്നു / അല്ലെങ്കില്‍ അവര്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നതിനെ പറ്റി ഞാന്‍ ഒരു പോസ്റ്റ്‌ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അവരുടെ 'വിദഗ്ധര്‍' കണ്ടു പിടിച്ച ചില വസ്തുതകളും അഭിപ്രായങ്ങളും ഇതാ. 
വിവരക്കേടിനും മണ്ടത്തരത്തിനും മരുന്നില്ല എന്ന് ഇത് വായിച്ചാല്‍ നിങ്ങള്‍ക്ക് പിടി കിട്ടും 
കൂടാതെ സത്യത്തിന്റെ മുഖം എന്ന് പേര് കേട്ട The Hindu ദിനപത്രം ഡാം സുരക്ഷിതമാണെന്ന് പാടി പുകഴ്ത്തുന്നത് ഇവിടെ വായിക്കാം. 






2012 ഫെബ്രുവരി 21, ചൊവ്വാഴ്ച

ജെയിംസ്‌ ബോണ്ടന്റെ ഒരു ദിവസം .. കഷ്ട കാലം വരുമ്പോള്‍




     പത്തു മണിയായല്ലോ കര്‍ത്താവേ .. ഒന്‍പതു മണിക്ക് ഓഫീസില്‍ കയറിയില്ലെങ്കില്‍ ആബ്സന്റ് മാര്‍ക്ക്‌ ചെയ്യുമെന്നാണ് മാഡം ക്യൂ പറഞ്ഞിരിക്കുന്നത്. അവരെ ക്യൂ എന്നല്ല വിളിക്കേണ്ടത് .. എട്ടു മണിയുടെ ബസ്‌ മിസ്സായാല്‍ എട്ടിന്റെ പണി കിട്ടും. ഒരു വിധത്തില്‍ ഒന്‍പതിന് തന്നെ എത്തിപ്പറ്റി. ബോണ്ട്‌ ഇന്‍ എന്ന ബോര്‍ഡ്‌ ഓണ്‍ ചെയ്തിട്ട് മുറിയില്‍ കയറി ഇരുന്നു. ഇന്ന് എന്തെങ്കിലും പണി കാണുമോ എന്തോ. സാമ്പത്തിക മാന്ദ്യം തുടങ്ങിയേ പിന്നെ മുകളിലുള്ളവരുടെ ഓര്‍ഡര്‍ ഇല്ലാതെ ഒരു പ്രശ്നത്തിലും കയറി ഇടപെടരുതെന്ന് പറഞ്ഞിട്ടുണ്ട്. കാശ് കിട്ടുന്ന പണി ചെയ്‌താല്‍ മതി പോലും. ഇങ്ങനെ പോയാല്‍ വെറുതെയിരുന്നു വെറുതെയിരുന്നു ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ സകല പേരും കളയുമെന്നാ തോന്നുന്നത്. മെയില്‍ തുറന്നു നോക്കട്ടെ. ഓഹോ. ഇന്നും കൊക്ക കോള ലോട്ടറി അടിച്ചിട്ടുണ്ട്. ഇവന്മാര്‍ക്ക് ഇത് നിര്‍ത്താറായില്ലേ ? ഒരിക്കല്‍ ഇതിനു മറുപടി അയച്ചു പി എഫില്‍ നിന്ന് ലോണ്‍ എടുത്തു വച്ചിരുന്ന മൂന്നു ലക്ഷം പോയിക്കിട്ടിയതാ. അതിനു ശേഷം ഇത് കണ്ടാലേ പേടിയാണ്. സാക്ഷാല്‍ ബോണ്ടിനെ പറ്റിച്ചതില്‍ സന്തോഷം എന്നൊക്കെ പറഞ്ഞിട്ട് അവന്മാരുടെ സംഘത്തിന്റെ മെയിലും അന്ന് വന്നിരുന്നു. കാശ് പോയതിനേക്കാള്‍ വിഷമമായത് അവന്മാര്‍ക്ക് ആളിനെ പിടികിട്ടിയല്ലോ എന്നോര്‍ത്തപ്പോഴാണ്. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മുഖത്ത് രണ്ടു ഉണ്ണിയും ഒട്ടിച്ചു വച്ച് താടി ഒക്കെ വച്ചാണ് പോയത്. എന്നിട്ടും ശവികള്‍ കണ്ടുപിടിച്ചു കളഞ്ഞു. എന്തായാലും അത് പോട്ടെ. ആ തട്ടിപ്പില്‍ തല വച്ച് എന്നെങ്ങാനും ഇവിടെ അറിഞ്ഞാല്‍ ഇവിടത്തെ പണി പോകും. കഴിഞ്ഞ തവണ അന്വേഷണത്തിന് പോയപ്പോ റോഡ്‌ സൈഡില്‍ നിന്ന ഒരുത്തിയെ വളയ്ക്കാന്‍ ശ്രമിച്ചിട്ട് ഒടുവില്‍ അവള്‍ പേഴ്സ് അടിച്ചു കൊണ്ട് പോയപ്പോ എന്റെ ഇന്‍ക്രിമെന്റ് കട്ട്‌ ചെയ്ത ചെറ്റകളാണ് ഇവിടെ ഇരിക്കുന്നത്.

    ഇനിയുള്ള കാലം പിടിച്ചു നില്‍ക്കുന്നത് അത്ര എളുപ്പമല്ല എന്നാ തോന്നുന്നത്. മുമ്പൊക്കെ കേസ് തെളിയിക്കാന്‍ വേണ്ടി ഓടിച്ചു നടക്കാന്‍ ഓസ്ടിന്‍ മാര്‍ട്ടിനും ബി എം ഡബ്ല്യുവും ഒക്കെ കിട്ടിയിരുന്നിടത്ത് ഇപ്പൊ ചെലവു ചുരുക്കലിന്റെ പേരും പറഞ്ഞു ഇന്ത്യയില്‍ നിന്നോ മറ്റോ ഇറക്കുമതി ചെയ്യുന്ന അംബാസ്സഡര്‍ കാര്‍ എടുത്തോളാനാണ് പറയുന്നത്. അതവിടെ ഇന്ത്യാക്കാര്‍ക്ക് പോലും വേണ്ടാഞ്ഞിട്ടു കയറ്റി അയക്കുന്നതാണത്രെ. ചിലപ്പോ ശരിയായിരിക്കും. കഴിഞ്ഞാഴ്ച ടി വിയില്‍ സി ഐ ഡി മൂസ എന്നൊരുത്തന്‍ ഇതിനെക്കാള്‍ ബെസ്റ്റ് കാറില്‍ വിലസി നടക്കുന്നത് കണ്ടല്ലോ. വേറൊരു പ്രശ്നം എന്താന്നു വച്ചാല്‍ ഇവന്മാരുടെ ലാബ്‌ അടച്ചു പൂട്ടിയതാണ്. പണ്ടൊക്കെ വാച്ചിലും, സോക്സിലും എന്തിനു അണ്ടര്‍ വെയറില്‍ വരെ ബോംബും റോക്കറ്റും ഒക്കെ പിടിപ്പിച്ചു തരാന്‍ ആളുണ്ടായിരുന്നു. ഇനി എല്ലാം കൈവിട്ട കളിയാണ്. കഴിഞ്ഞ തവണ ഒരു ഓപെറേഷന് പോയപ്പോള്‍ കയ്യിലിരുന്ന മുട്ടന്‍ സ്പൈ ക്യാമറ കണ്ടിട്ട് സഹതാപം തോന്നി ഒരു ഗുണ്ട സ്വന്തം ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിച്ചു വച്ചിരുന്ന ഒരു ക്യാമറ അഴിച്ചു തന്നു. എന്നിട്ട് അവന്‍ കരഞ്ഞ കരച്ചില്‍. ഹോ. ഓര്‍ത്താല്‍ നമുക്കും കരച്ചില്‍ വരും. ഒടുവില്‍ അവനെ വെടി വയ്ക്കാതെ വെറുതെ വിട്ടു. ഒന്നുമല്ലെങ്കിലും ഇവിടെയിരിക്കുന്നവരെക്കാള്‍ മനസാക്ഷി ഉണ്ട് അവന്.

     പണ്ടൊക്കെ പെണ്ണുങ്ങളെ കിട്ടാനും ഒരു വിഷമവുമില്ലായിരുന്നു. ബോണ്ട്‌ ഇപ്പൊ പാപ്പര്‍ ആണെന്ന് അവളുമാര്‍ക്കും മനസ്സിലായി. മുമ്പൊക്കെ അവളുമാരുടെ മുന്നില്‍ കൂടി മസിലും പെരുപ്പിച്ചു നടന്നാല്‍ തന്നെ ആരെങ്കിലും വീഴുമായിരുന്നു. പക്ഷെ ഇപ്പൊ അതല്ല സ്ഥിതി. ആറു മാസം മുമ്പ് നടന്ന കാര്യം ഓര്‍ത്താല്‍ തന്നെ തൊലിയുരിയുന്ന പോലെ തോന്നും. ഒരുത്തിയെ രാത്രി റൂമിലേക്ക്‌ പോകാം എന്ന് പറഞ്ഞു വിളിച്ചപ്പോ അവള്‍ പറയുകയാണ്‌. അവിടെ ചെന്നിട്ടു മാര്‍ട്ടിനി വേണം , കലക്കരുത്, ഇളക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അതിന്റെ പൈസ താന്‍ തന്നെ കൊടുത്തോണം. എന്റെ കയ്യില്‍ പൈസ ഇല്ലെന്നൊക്കെ. ഒന്നോര്‍ത്താല്‍ അവള്‍ പറഞ്ഞതും ശരിയാണ്. മാര്‍ട്ടിനിയും വോഡ്കയും പോയിട്ട് ഒരു പെഗ് ഓ പി ആറോ ഓ സി ആറോ കണ്ട കാലം മറന്നു. സത്യം പറഞ്ഞാല്‍ അന്ന് അവളെ മണിയടിച്ചു ഒരെണ്ണം ഒപ്പിക്കാം എന്ന് വിചാരിച്ചതാ. അല്ലെങ്കിലും കണ്ടക ശനി കൊണ്ടേ പോകൂ. നമ്മുടെ ദാരിദ്ര്യം എല്ലാവരും അറിഞ്ഞു. എന്നിട്ട് അന്ന് ആ തള്ള പറയുന്ന കേട്ടു ബോണ്ടിന്റെ പിക്ക് അപ്പ്‌ ഒക്കെ പോയി, ഇപ്പൊ പെണ്ണുങ്ങളെ വളച്ചു കേസിന് തുമ്പുണ്ടാക്കാന്‍ ഒന്നും അങ്ങേര്‍ക്കു കഴിവില്ല എന്നൊക്കെ. അവര്‍ മിക്കവാറും എന്നെകൊണ്ട്‌ തള്ളയ്ക്കു വിളിപ്പിക്കും എന്നാ തോന്നുന്നത്. ഇങ്ങനെ മാന്യനായി ജീവിചിറ്റൊന്നും ഒരു കാര്യവുമില്ല. കഴിഞ്ഞ തവണ പണിക്കരെ കണ്ടപ്പോ അങ്ങേര്‍ പറഞ്ഞതാ മൂലത്തില്‍ വ്യാഴം നില്‍ക്കുന്നത് കാരണം പണി വരുന്ന വഴി അറിയില്ല എന്നൊക്കെ. എന്തായാലും ഒന്ന് കരുതിയിരിക്കണം.

    വക്കീല്‍ വിളിക്കുന്നുണ്ട്. ഹോ . ഇന്ന് സെഷന്‍സ് കോടതിയില്‍ കേസ് ഉണ്ട്. കഴിഞ്ഞ മാസം ഒരു ഗുണ്ടനെ വെടി വച്ച് കൊന്നതിനാണ്. അവന്റെ കാറ്റ് പോയതിനു ശേഷമാണ് അവന്‍ ഗുണ്ടയല്ല, അവനാണ് വാദി എന്ന് മനസ്സിലായത്‌. അബദ്ധം പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇവിടത്തെ കുറെ ചാരന്മാര്‍ പറഞ്ഞത് കേട്ടിട്ടാണ് അവനെ തട്ടിയത്. ഒടുവില്‍ പണി കിട്ടിയപ്പോ അവന്മാര്‍ ആരുമില്ല. എല്ലാം സഹിക്കാന്‍ ബോണ്ടന്റെ ജന്മം ഇനിയും ബാക്കി. ഇളയ കുഞ്ഞിനെ എല്‍ കെ ജിയില്‍ ചേര്‍ക്കേണ്ട സമയമായി. ബോണ്ടിന്റെ കുട്ടിയായത് കൊണ്ട് ആരും അഡ്മിഷന്‍ തരുന്നില്ല. നമ്മുടെ കഷ്ടപ്പാട് എല്ലാവനും അറിഞ്ഞു എന്ന് തോന്നുന്നു.എന്നാലും മനസ്സിലാക്കാത്തവരുണ്ട്‌. ഒരിക്കല്‍ ടി വി കണ്ടു കൊണ്ടിരുന്നപ്പോ ഏതോ ഹിന്ദി സിനിമയില്‍ കയറില്‍ തൂങ്ങിയും തല കുത്തി നിന്നും ഒക്കെ സ്ടണ്ട് നടത്തുന്ന ഒരുത്തനോട്‌ നായകന്‍ ചോദിക്കുന്നത് കേട്ടു നീയാരാടാ ജെയിംസ്‌ ബോണ്ട്‌ ആണോ എന്ന്. അത് കേട്ടിട്ട് സത്യം പറഞ്ഞാല്‍ ചിരിയാണ് വന്നത്. ഇവിടത്തെ സ്ഥിതി അവനറിയില്ലല്ലോ. വെടി വയ്ക്കാനുള്ള ഉണ്ട വരെ ഇപ്പൊ റേഷന്‍ ആണ്. ആറെണ്ണം കിട്ടും. അതില്‍ കൂടുതല്‍ വില്ലന്മാര്‍ വന്നാല്‍ പിന്നെ ഭാര്യക്കും മക്കള്‍ക്കും എല്‍ ഐ സി കിട്ടും എന്ന് സമാധാനിച്ചു കൊണ്ട് കണ്ണടച്ചാല്‍ മതി. വേറെ ഒരു കൊച്ചു പിച്ചാത്തി പോലും ആയുധമായി ഈ തെണ്ടികള്‍ തരൂല. ഇന്ത്യയില്‍ മുഴുവന്‍ ഇപ്പൊ ബോണ്ടിനെ വെല്ലുന്ന ആള്‍ക്കാരാണെന്ന് തോന്നുന്നു. ഇന്നാളൊരിക്കല്‍ ചിട്ടി എന്ന് പറഞ്ഞിട്ടൊരുത്തന്‍ ഒരു പ്രദേശം മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കുന്നത് കണ്ടു. അത് കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞില്ല. വേറൊരുത്തന്‍ റാ വണ്‍ എന്നൊക്കെ പേരിട്ടു വന്നിട്ട് ഇതേ പരിപാടി ചെയ്യുന്നത് കണ്ടു. ഇവന്മാരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍  ബോണ്ട്‌, സൂപ്പര്‍ മാന്‍ , ഡിങ്കന്‍ എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ എങ്ങനെ ജീവിക്കും എന്ന് ഇവന്മാര്‍ ഓര്‍ക്കണ്ടേ. കണ്ണില്‍ ചോരയില്ലാത്തവന്മാര്‍.


    ഇന്നെങ്കിലും ആറു മണിക്ക് ഇറങ്ങാം എന്ന് കരുതിയതാ. കഴിഞ്ഞ മാസം ഒരു കേസിന്റെ പുറകെ പോയി അവന്മാരുടെ ചവിട്ടു വാങ്ങിച്ചതില്‍ പിന്നെ നടുവിനൊരു പിടിത്തം. കോട്ടക്കലിന്റെ ഒരു ബ്രാഞ്ച് ഇവിടെ അടുതെങ്ങാണ്ടോ ഉണ്ട്. അവിടെ കൊണ്ട് പോയി ഒന്ന് പിഴിച്ചില്‍ നടത്തണം. ഇപ്പോഴാണോര്‍ത്തത് .. കോട്ട് അളക്കാന്‍ കൊടുത്തിരിക്കുകയാണ്. പോകുന്ന വഴിക്ക് അതും വാങ്ങിയെച്ചു ചെല്ലണം. അല്ലെങ്കില്‍ ഏലിയാമ്മ കൈ വയ്ക്കും. എന്തിനാ വെറുതെ എന്നും കുടുംബത്ത് ചെന്ന് വഴക്കുണ്ടാക്കുന്നത്. അപ്പ ശരി. ഇറങ്ങിയെക്കാം.


വാല്‍ക്കഷണം 
ബോണ്ടിന്റെ ഒരു പടത്തിന്റെ റിവ്യൂ.. പണ്ടെഴുതിയത്
 ഞാന്‍ ബോണ്ട്. പൂജ്യം പൂജ്യം ഏഴ്.. ഹല്ലാ പിന്നെ..

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

കര്‍ത്താവ്‌ കമ്യൂണിസ്ടാവുമ്പോള്‍ - വര്‍ഗീയമായ ചില ചിന്തകള്‍



അങ്ങനെ വീണ്ടും പണി കിട്ടി -  

    അങ്ങനെ ഒടുവില്‍ മഹത്തായ കേരള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി റോയല്‍ ആയി പണി വാങ്ങിച്ചു. സത്യം പറഞ്ഞാല്‍ ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങളുടെ പോസ്ടറുകളില്‍ ജീസസ് മാത്രമല്ല ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ , അയ്യന്‍ കാളി മുതലായവരും ഉണ്ട്. പക്ഷെ പതിവിനു വിരുദ്ധമായി ദൈവ പുത്രന്‍ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന യേശുദേവന്റെ ചിത്രം പാര്‍ട്ടി ആദ്യമായി പ്രചാരണത്തിന് ഉപയോഗിച്ചതാണ് വിവാദമായത്.  വാര്‍ത്ത‍യായപ്പോള്‍ ചെയ്തത് ന്യായീകരിക്കാന്‍ സഖാവ് പിണറായി വിജയന്‍ തന്നെ മുന്നോട്ടു വരികയും ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്ടുകളില്‍ ഒരാളാണ് കര്‍ത്താവ് യേശു മിശിഹ എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്തു. മാര്‍ ക്രിസോസ്ടം തിരുമേനി സഖാവിനെ ശക്തിയുക്തം പിന്താങ്ങുകയും ചെയ്തു. ക്രിസ്ത്യാനികളെക്കാള്‍ നന്നായി യേശുവിനെ മനസ്സിലാക്കിയ പിണറായിയെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ ആന്റി ക്ലൈമാക്സില്‍ കഥ നേരെ തിരിഞ്ഞു. പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ചു പ്രദര്‍ശിപ്പിച്ച ഒരു പോസ്റര്‍ മലയാള മനോരമ കുത്തിപൊക്കി വാര്‍ത്തയാക്കി. ഡാവിഞ്ചിയുടെ പ്രശസ്തമായ അവസാനത്തെ അത്താഴത്തിന്റെ ചിത്രത്തില്‍ കര്‍ത്താവിന്റെ മുഖത്തിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ മുഖം വച്ചാണ് പോസ്റര്‍ ഇറങ്ങിയത്‌. മാത്രമല്ല യേശുവിന്റെ ശിഷ്യന്മാരുടെ സ്ഥാനത്ത് രാഹുല്‍ ഗാന്ധി മുതല്‍ സോണിയ വരെയുള്ളവരും നരേന്ദ്ര മോഡി , അദ്വാനി മുതലായ സംഘ പരിവാരങ്ങളും ഉണ്ട്. ഇത് കണ്ടു പ്രകോപിതരായ ക്രൈസ്തവ സമൂഹം പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പക്ഷെ ഇതില്‍ പങ്കില്ല എന്ന് പാര്‍ട്ടി പ്രസ്താവിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ നീതിമാനായ നേതാവ് വി എസ് വെറുതെയിരുന്നില്ല. ഒരു പടി കൂടി കടന്ന് മൊഹമ്മദ്‌ നബിയും ശ്രീബുദ്ധനും വിമോചന നായകരില്‍ പെടും എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. മഹാ ഭാരതവും രാമായണവും വിശ്വാസികളുടെ മാത്രം സ്വത്തല്ല എന്ന് പാര്‍ട്ടി ഉറക്കെ പറയുന്നു.

അപ്പ അതാണ്‌ വിഷയം -

     എന്തുകൊണ്ട് പാര്‍ട്ടി യേശുവിനെ വച്ച് ഇപ്പോള്‍ മാര്‍ക്കറ്റ്‌ ചെയ്തു/ചെയ്യുന്നു എന്നതാണ് വിഷയം. പിണറായി പറഞ്ഞത് പോലെ യേശുദേവന്‍ പലിശക്കാരെ പള്ളിക്ക് പുറത്താക്കി, മര്‍ദിതര്‍ക്ക് വേണ്ടി പോരാടി എന്നൊക്കെ പറഞ്ഞത് ഇരുട്ട് കൊണ്ട് ഒറ്റയടക്കുന്നത് പോലെയേ ആയുള്ളൂ. അതാണ്‌ അവരുടെ വാദമെങ്കില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മനിഫെസ്ടോ എന്ന് വിളിക്കാവുന്നത് ഖുറാനെയാണ് . യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മൊഹമ്മദ്‌  നബിയും. പാവങ്ങള്‍ക്ക് നിര്‍ബന്ധമായും സക്കാത്ത് നല്‍കണം, പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് , അന്യന്റെ വിശപ്പ്‌ ശമിപ്പിച്ചിട്ടേ നീ ആഹാരം കഴിക്കാവൂ എന്നും നിര്‍ബന്ധിക്കുന്ന ഒരു മത ഗ്രന്ഥം ഖുര്‍ ആന്‍ ആണ് ( അത് മുസ്ലീങ്ങള്‍ എത്ര കണ്ടു പാലിക്കുന്നു എന്നത് വേറൊരു കാര്യം ). ഇത് പോലുള്ള കാര്യങ്ങള്‍ പല മത ഗ്രന്ഥങ്ങളും പറയുന്നുണ്ടെങ്കിലും ഒരു നിയമം പോലെ അത് നടപ്പിലാക്കിയിരിക്കുന്നത് ഇസ്ലാമില്‍ മാത്രമാണെന്ന് തോന്നുന്നു. ഉത്കൃഷ്ടമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ അത് ഉപയോഗ ശൂന്യമായ വാചക ശകലങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് ഖുര്‍ ആന്‍ ചെയ്തിരിക്കുന്നത് ഒരു വിപ്ലവകരമായ കാര്യമാണ്. മാത്രമല്ല യേശു ചെയ്ത പോലെ അന്നത്തെ കലാപ കലുഷിതമായ കാല ഘട്ടത്തില്‍, പ്രാകൃത ജീവിതം നയിച്ചിരുന്ന  ഒരു ജന സമൂഹത്തെ നേര്‍ വഴിക്ക് കൊണ്ട് വരാന്‍ ജീവിതം ഉഴിഞ്ഞു വച്ച ഒരാള്‍ തന്നെയാണ് നബിയും. ദൈവം അശരീരിയായി പകര്‍ന്നു കൊടുത്ത വചനങ്ങള്‍ പാഠപുസ്തകമാക്കിയ നബിയുടെ ത്യാഗമാണ് ഇന്നത്തെ ഇസ്ലാം.  ദൈവത്തിന്റെ കയ്യില്‍ നിന്ന് നേരിട്ട് കിട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ഇത്തരം നിര്‍ദേശങ്ങളുടെ ക്രോഡീകരിക്കപ്പെട്ട രൂപമാണ്  ഖുര്‍ ആന്‍ എന്ന് പിന്നീട് അറിയപ്പെട്ടത്.  ഒരു തരത്തില്‍ മാതൃകാപരമായ ജീവിതത്തിന്റെ ഒരു പ്രാക്ടിക്കല്‍ ഗൈഡ് ആണ് ഖുര്‍ ആന്‍.  ഹിന്ദു മതത്തില്‍  ഭഗവത് ഗീത എന്താണോ അത്. പക്ഷെ ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇസ്ലാമിലെ നല്ല കാര്യങ്ങളെ പ്രൊമോട്ട് ചെയ്യാന്‍ താല്പര്യം കാട്ടി കണ്ടിട്ടില്ല. ചിലപ്പോ എന്തും രാഷ്ട്രീയമായി മാത്രം കാണുന്ന പാര്‍ട്ടിയുടെ നിലപാടാവാം കാരണം. 


പാര്‍ട്ടിയുടെ പുതിയ മത ഭൌതിക വാദം - 

    എന്തായാലും ഇവിടെ പാര്‍ട്ടിയുടെ ഉദ്ദേശ ശുദ്ധിയില്‍ നമുക്ക് സംശയം തോന്നുകയാണ്. ഭൌതിക വാദത്തിന്റെ പ്രയോക്താക്കള്‍ ആയ ഒരു പാര്‍ട്ടി എന്തുകൊണ്ട് വളരെ ടിപ്പിക്കല്‍ അയ മത വാദങ്ങള്‍ പുലര്‍ത്തുന്ന കത്തോലിക്കാ സഭയെ ഇങ്ങനെ സോപ്പ് ഇടാന്‍ ശ്രമിക്കുന്നതെന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു.  മാത്രമല്ല പിണറായി വിജയന്‍, അച്ചുതാനന്ദന്‍ മുതലായ തല മുതിര്‍ന്ന സഖാക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടിട്ട് സത്യം പറഞ്ഞാല്‍ സഹതാപം തോന്നുന്നു. പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്തത് ക്രിസ്തു മതത്തെയല്ല, മരിച്ചു യേശു എന്ന വിപ്ലവകാരിയെയാണ് എന്ന് പല സഖാക്കളും ഇതിനെ വിശദീകരിച്ചു. Communism is a social, political and economic ideology that aims at the establishment of a classless, money less, stateless and revolutionary socialist society structured upon common ownership of the means of production. എന്നാണ് വിക്കി കമ്യൂണിസത്തെ നിര്‍വചിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ മാര്‍ക്സിന്റെ ആശയങ്ങള്‍ ഇവര്‍ എങ്ങനെ ന്യായീകരിക്കും എന്നറിയില്ല. 

Religious Communism - അപ്പ ഇത് ആദ്യത്തെ സംഭവമല്ല. 

    Religious Communism എന്നൊരു കമ്മ്യൂണിസം ഉണ്ട്. അതായതു മതപരമായ ആശയങ്ങള്‍ ചിലത് കമ്മ്യൂണിസം അഡോപ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു Christian communism എന്നൊരു കമ്മ്യൂണിസം തന്നെയുണ്ട്‌. ജീസസ് ക്രൈസ്റ്റ് പഠിപ്പിച്ച ആശയങ്ങള്‍ പിന്തുടര്‍ന്നുള്ള ഒരു സിദ്ധാന്തമാണ്‌ ഇത്. വ്യതിരിക്തമായ ഒരു സാമൂഹിക വ്യവസ്ഥയുടെ വ്യത്യസ്തമായ ഒരു വകഭേദവും കൂടിയാണിത്. ലോകത്ത് മിക്കയിടത്തും അവിടത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായും നിയന്ത്രിത ശക്തിയായും മറ്റും ഇടപെട്ടിരുന്ന സഭയുടെ ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ വേണ്ടി പാര്‍ട്ടി നടത്തിയ ബുദ്ധിപരമായ ഒരു സന്ധി ആയും ഇതിനെ കാണാം എന്ന് എനിക്ക് തോന്നുന്നു. ക്യാപ്പിറ്റലിസം ഇപ്പോഴും ഒരു അപകടകാരിയായ ശത്രുവായിരുന്നു എന്ന് എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ കമ്മ്യൂണിസവും ക്രിസ്ത്യന്‍ സഭകളും ശ്രമിച്ചിരുന്നു. ചുരുക്കി പറഞ്ഞാല്‍ മതപരമായ കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചൂഷണത്തെ പറ്റിയും അധ്വാനിക്കുന്നവരെ പറ്റിയും ലാഭത്തില്‍ അധിഷ്ടിതമായ കുത്തകകളെ പറ്റിയും ഈ രണ്ടു വിഭാഗങ്ങളും സാമ്യമുള്ള തത്വ സംഹിതകള്‍ പിന്തുടര്‍ന്നിരുന്നു എന്ന് കാണാം. കാബേ , ഹഗ്ഗേര്‍ട്ടി, ബ്ലോഷ് മുതലായ ക്രിസ്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസവും മത സഭകളും തമ്മിലുള്ള വിടവുകള്‍ അടയ്ക്കാന്‍ പലതും മുന്നോട്ടു കൊണ്ട് വന്ന നേതാക്കള്‍ ആണ് .പക്ഷെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന നിരീശ്വര വാദം, മതത്തോടുള്ള എതിര്‍പ്പ്, അമേരിക്കയെ എതിര്‍ക്കുന്ന സോവിയറ്റ് റഷ്യ , ക്യൂബ, ചൈന മുതലായ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളോടുള്ള വിരോധം, മുതലായ കാരണങ്ങള്‍ കൊണ്ട് അത് ഇത് വരെ വിജയിച്ചിട്ടില്ല എന്ന് മാത്രം. മാര്‍ക്സിനു മുന്നും പിന്‍പും എന്ന് ഇതിനെ രണ്ടായി തിരിക്കാം. മാര്‍ക്സിന്റെ തത്വ സംഹിതകള്‍ അത്രയും ശക്തമായിരുന്നു എന്ന് ചുരുക്കം. വളരെയധികം വിശദമായ ഒരു വിഷയമാണ് ക്രിസ്ത്യന്‍ കമ്മ്യൂണിസം. അതിനെ പറ്റി കൂടുതല്‍ എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് താഴെയുള്ള രണ്ടു വിക്കി ലേഖനങ്ങള്‍ റെഫര്‍ ചെയ്യാവുന്നതാണ്. 




     ലെനിന്‍, മാര്‍ക്സ് എന്നീ രണ്ടു നേതാക്കളുടെ ആശയങ്ങള്‍ തമ്മിലുള്ള ബൌദ്ധികമായ ( ? ) പോരാട്ടവും ഏറ്റു മുട്ടലുകളും ആണ് എന്നും കമ്മ്യൂണിസം എന്ന് എനിക്ക് തോന്നുന്നു. കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന പ്രായോഗികമായ വെല്ലുവിളികളും ആശയങ്ങളുടെ പെരുമഴയും ഏറ്റു വാങ്ങാന്‍ പറ്റിയ ആള്‍ക്കാര്‍ അവരുടെ അനുയായികളില്‍ എത്ര  ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നു.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിവാദത്തില്‍ നമ്മുടെ പ്രമുഖ നേതാക്കള്‍ ഒരാള്‍ പോലും ക്രിസ്ത്യന്‍ കമ്യൂണിസത്തെ പറ്റി ഒരക്ഷരം മിണ്ടാതിരുന്നത്. ഒഴുക്കന്‍ മട്ടില്‍ യേശു ഒരു വിപ്ലവകാരിയായിരുന്നു എന്ന് ആവര്‍ത്തിക്കുന്നതിനു പകരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കമ്മ്യൂണിസ്റ്റ്‌ ക്രിസ്ത്യന്‍ ആശയ സമവര്‍ത്തിത്വത്തിനെ പറ്റി ഒരാളെങ്കിലും വായ തുറക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. 
പിണറായി വിജയന്‍, വി എസ് , ജയരാജന്‍ , എന്തിനു, പാര്‍ട്ടിയുടെ പ്രഖ്യാപിത ബുദ്ധിജീവി ആയ (?) തോമസ്‌ ഐസക് തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയവും ചരിത്രപരവുമായ ജ്ഞാനം എത്രയുണ്ടെന്നും കാലത്തെ അതിജീവിക്കുന്ന ഒരു പ്രസ്ഥാനമായി ഈ പാര്‍ട്ടിയെ കൊണ്ട് പോകാന്‍ അവര്‍ക്ക് എത്ര പ്രാപ്തിയുണ്ടെന്നും വ്യക്തമായ ഒരു ചോദ്യമുയര്‍ത്തുന്നു ഈ സംഭവം. 
 ഈ എം എസ് നമ്പൂതിരിപ്പാടിനെ ഇപ്പോഴാണ് ശരിക്കും മിസ്സ്‌ ചെയ്യുന്നത്. 

- എന്ന് വിനയത്തോടെ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി 

    അവസാനത്തെ അത്താഴം ഇങ്ങനെ ചിത്രീകരിച്ചതില്‍ ഒരു വിശ്വാസിയും രോഷം കൊള്ളുകയോ അത് ചെയ്തവരെ കൊണ്ട് മാപ്പ് പറയിക്കുകയോ ചെയ്യേണ്ട കാര്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദൈവമേ.. ഇവര്‍ ചെയ്യുന്നതെന്താണ്‌ എന്നിവര്‍ അറിയുന്നില്ല .. അവര്‍ക്ക് മാപ്പ് നല്‍കേണമേ.. എന്ന് പ്രാര്‍ഥിച്ച ഒരു മഹാത്മാവിന്റെ അനുയായികള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു കാര്യം കൂടി... മുകളില്‍ പറഞ്ഞിരിക്കുന്ന മതപരമായ വസ്തുതകളില്‍ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടെങ്കില്‍ ദയവു ചെയ്തു ചൂണ്ടിക്കാണിക്കാന്‍ അപേക്ഷിക്കുന്നു. ഇതില്‍ പലതും വിക്കിയും പുസ്തകങ്ങളും റെഫര്‍ ചെയ്തു കിട്ടിയിട്ടുള്ളതാണ്. തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ മനപൂര്‍വമല്ല എന്ന് കരുതി ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുമ്പ് എഴുതിയ ചില കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോസ്റ്റുകള്‍ വീണ്ടും. 

കലിപ്പ് തീരണില്ല. അതാ.. ഹി ഹി 

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

മല്ലു ആക്സന്റ്



ആദ്യം ഇന്നലെ എന്റെ ഒരു സുഹൃത്ത്‌ ഫോര്‍വേഡ് ചെയ്തു തന്ന ഒരു ഇ-മെയില്‍ വായിക്കാം. മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ കളിയാക്കിക്കൊണ്ട്‌ ആരോ ഉണ്ടാക്കിയതാണ്.  

Here are some special accents only by Mallus..  You can easily find out a Mallu from his accents…
Q: Where did the Malayali study?
A: In the ko-liage.
Q: Why did the Malayali not go to ko-liage today?
A: He is very bissi.
Q: Why did the Malayali buy and air-ticket?A: To go to Thuubai, zimbly to meet his ungle in the Gelff.
Q: Why do Malayali’s go to the Gelff?
A: To yearn meney.
Q: What did the Malayali do when the plane caught fire?
A: He zimbly jembd out of the vindow.
Q: Why did the Malayali go to the concert in Rome?
A: Because he wanted to hear pope music.
Q: How does a Malayali spell moon?
A: MOON – Yem Yo yet another Yo and Yem
Q: What is Malayali management graduate called?
A: Yem Bee Yae.
Q: What does a Malayali do when he goes to America?
A: He changes his name from Karunakaran to Kevin Curren.
Q: What does a Malayali use to commute to office everyday?
A: An Oto
Q: And for cargo?
A: Loree
Q: Where does he pray?
A: Demble
Q: Who is Bruce Lee’s best friend ?
A: A Malaya-Lee of coarse.
Q: Name the only part of the werld, where Malayali’s dont werk hard?
A: Kerala
Q: Why is industrial productivity so low in Kerala?
A: Because 86% of the shift time is spent on lifting,folding and re-tying the lungi.

     ഇത് പോലുള്ള മെയിലുകള്‍ ഇപ്പൊ കുറെയായി കാണുന്നു. അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. എവിടെ ചെന്നാലും മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ ബാക്കിയുള്ളവന്മാര്‍ കളിയാക്കുന്നത് കേള്‍ക്കാം. സത്യം പറഞ്ഞാല്‍ അത്രയ്ക്ക് മോശമല്ല നമ്മുടെ ഇംഗ്ലീഷ്. അത്യാവശ്യം വാക്കുകള്‍ വ്യക്തമായി പറയാന്‍ മലയാളി ശ്രമിക്കുന്നുണ്ട്. ആകെയുള്ള പ്രോബ്ലം നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. ഒരു സിടുവേഷനില്‍ ഉപയോഗിക്കേണ്ട വാക്ക് പലപ്പോഴും നമ്മള്‍ തെറ്റായിട്ടാണ് പറയുന്നത്. അതായത് I am learning driving എന്നതിന് പകരം I am studying driving എന്ന് പറയുന്ന പോലെ. എന്നാല്‍ ഇങ്ങനെ കളിയാക്കുന്നവരുടെ ഇംഗ്ലീഷ് കേട്ടാലോ ..ഇതാ കുറച്ചു ഉദാഹരണങ്ങള്‍...

ബംഗാളികള്‍  / ഗുജറാത്തികള്‍ / ഒറിയക്കാര്‍   - പൂജ്യം അഥവാ സീറോയ്ക്ക് ഇവന്മാര്‍ വിളിക്കുന്നത്‌ ജീറോ എന്നാണ്. ആദ്യം തന്നെ ഇത് പറഞ്ഞത് ഇതാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാവുന്ന ഏറ്റവും കോമണ്‍ ആയ ഒരു വാക്ക് ആയതുകൊണ്ടാണ്‌. നോര്‍ത്തികള്‍ പൊതുവേ ഇത് തന്നെ പറയുന്നത്. ബംഗാളികളുടെ ഇംഗ്ലീഷ് ചൈനക്കാര്‍ ഇംഗ്ലീഷ് പറയുന്ന പോലെയാണ്. ഷ എന്നതിന് സ ആണ് ഇവന്മാര്‍ ഉപയോഗിക്കുന്നത്. അതായത് , ഇംഗ്ലീഷ് എന്നതിന് ഇന്ഗ്ളീസ്, cash എന്നതിന് കാസ് , എന്ന് വേണ്ടാ കപീഷ് എന്നതിന് കപീസ് എന്ന് വരെ ഇവന്മാര്‍ വിളിക്കും. വാക്കുകള്‍ മാക്സിമം അലമ്പാക്കി മാത്രമേ ഇവര്‍ പറയുകയുള്ളൂ. Material എന്നതിന് നമ്മള്‍ എന്ത് പറയും ? മെറ്റീരിയല്‍ എന്ന് പറയും. എന്നാല്‍ അവരോ.. മട്ടീറിയല്‍ എന്ന്. അല്ലെങ്കിലും ഹിന്‍ഗ്ലീഷ് എല്ലാവരും അംഗീകരിച്ചതാണല്ലോ. അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക. 

തന്‍ഗ്ലീഷ് അഥവാ തമിഴ് ഇംഗ്ലീഷ്  - കോളേജ് എന്നതിന് കാളേജ് എന്ന് വിളിക്കുന്നതില്‍ തുടങ്ങി ആകെ തമാശയാണ് ഇവന്മാരുടെ ഇംഗ്ലീഷ്. ഫോര്‍മാറ്റ്‌ എന്നതിന് ഫാര്‍മാറ്റ്,  ഓഫീസ് എന്നതിന് ആഫീസ് , കോപ്പി എന്നതിന് കാപ്പി, കോഫി എന്നതിന് കാഫി. മുമ്പ് ഒരു കഥയില്‍ പറഞ്ഞ പോലെ guy എന്നതിന് ഗേ എന്ന് വരെ ഇവന്മാര്‍ വിളിക്കും. ഇവന്മാരുടെ ഇംഗ്ലീഷ് കാണ്ഡം കാണ്ഡമായി അങ്ങനെ കിടക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ നീട്ടുന്നില്ല. ഹി ഹി. 

തെലുങ്ക് ഇംഗ്ലീഷ് - മേല്‍പ്പറഞ്ഞത്‌ തന്നെ. ഒരു മാറ്റവുമില്ല. ഒരു ലെവല്‍ താഴെ നില്‍ക്കുന്നെങ്കിലേ ഉള്ളൂ 

കന്നഡ ഇംഗ്ലീഷ് അഥവാ കന്‍ഗ്ലീഷ് - ഇവന്മാരുടെ ഇംഗ്ലീഷ് ബഹുതമാശയാണ്. ദക്ഷിണേന്ത്യയില്‍ ഒരു വിധം ന്യൂട്രല്‍ ആക്സന്റ് ഉള്ള ഒരേ ഒരു സംസ്ഥാനമാണ് കര്‍ണാടക എന്നാണു ഇവിടത്തുകാര്‍ പറഞ്ഞു നടക്കുന്നത്. എന്നിട്ടോ. അയണ്‍ ( iron ) എന്നതിന് ഐറണ്‍ എന്നാണു ഇവന്മാര്‍ പറയുന്നത്. Turning എന്നതിന് ടര്‍ണിംഗ് എന്നും. ഇവന്മാര്‍ കാറിനു മുന്നില്‍ ആരെങ്കിലും ചാടിയാല്‍ horn അടിക്കില്ല. പകരം ഹോറന്‍ അടിക്കും. 

എന്താന്നറിയില്ല. ബാക്കിയൊന്നും ഓര്‍മ വരുന്നില്ല. നിങ്ങള്‍ പറയൂ ..