2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

കിളിരൂരും സൂര്യനെല്ലിയും - ആരാണ് പീഡിപ്പിക്കപ്പെട്ടത് ?

     


      ഇന്നലെ വന്ന കിളിരൂര്‍ കേസ് വിധി മാത്രമല്ല ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത്. മറിച്ചു പത്രത്തില്‍ കണ്ട വേറൊരു വാര്‍ത്തയാണ്. മുന്‍പ് വാര്‍ത്തകളിലെ താരമായിരുന്ന സൂര്യനെല്ലി പെണ്‍ വാണിഭ കേസിലെ പെണ്‍കുട്ടി രണ്ടേ കാല്‍ ലക്ഷം രൂപയോളം വരുന്ന ഒരു തിരിമറി കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത. 2010-11 കാലയളവില്‍ ചങ്ങനാശേരി സെയില്‍സ് ടാക്സ് ഓഫീസില്‍ ജോലി ചെയ്യവേയാണ് തിരിമറി നടത്തിയത്. സെയില്‍സ് ടാക്സ് ഓഫീസില്‍ നടത്തിയ ഓഡിറ്റിലാണ് തിരിമറി കണ്ടെത്തിയത്. തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തുക തിരിച്ചടച്ചിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കാണിച്ചാണ് അറസ്റ്റ്. 

     ഈയടുത്ത് വന്നുകൊണ്ടിരുന്ന വാര്‍ത്തകളില്‍ എല്ലാം ഈ പെണ്‍ വാണിഭ കേസിലെ നായികമാരെ പാവങ്ങളായും അവരെ 'പീഡിപ്പിച്ച' ആണുങ്ങള്‍ എല്ലാം മൃഗങ്ങള്‍ ആണെന്നും മട്ടിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇവരെപറ്റി വളരെയധികം വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും രക്ഷപെടാന്‍ പറ്റാത്ത രീതിയില്‍ ഉള്ള ഒരു അന്തരീക്ഷത്തില്‍ അകപ്പെട്ടു വേറെ വഴിയില്ലാതെ പീഡനത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുള്ള പച്ചപാവങ്ങള്‍ ആയി ഇവരെ കാണാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അത് ചിലപ്പോള്‍ എന്റെ ക്രൂരമായ മനസ്സായിരിക്കും. പക്ഷെ യുക്തിപരമായി ചിന്തിച്ചാല്‍ ആ പെണ്‍കുട്ടികളുടെ ഭാഗത്തും തെറ്റില്ലേ ? ഏതു പ്രലോഭനത്തിലും വീണു പോയി തെറ്റുകള്‍ക്ക് മൌന സമ്മതം നല്‍കുന്നവരും തെറ്റുകാരല്ലേ ? അതില്‍ ഒരു വിഭാഗത്തെ മാത്രം പ്രതി കൂട്ടില്‍ നിര്‍ത്തുന്നതില്‍ എന്താണര്‍ത്ഥം ? ഞാന്‍ പീഡിപ്പിച്ചവരെ ന്യായീകരിക്കുകയല്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ തെറ്റ് ചെയ്തത് ആരാണ് ? കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്ത മിക്ക വാണിഭ കേസുകളിലും ശ്രദ്ധിച്ചാലറിയാം. സീരിയലില്‍ അഭിനയിക്കുക, പണം സമ്പാദിക്കുക, ആഭരണങ്ങള്‍ സമ്പാദിക്കുക മുതലായ ആഗ്രഹങ്ങളില്‍ വീണു പോയവര്‍ തന്നെയാണ് മിക്കതിലെയും നായികമാര്‍. ഈയടുത്ത കാലത്ത് വന്ന ഒരു വാര്‍ത്ത‍ എല്ലാവരും കണ്ടിട്ടുണ്ടാവും. സീരിയല്‍ നായിക നടി ആയിരുന്ന പ്രിയങ്കയുടെ മരണ വാര്‍ത്ത‍ . ടെലി ഫിലിം സംവിധായകനായ ഒരാളുടെ 'ചൂണ്ടയില്‍' കുരുങ്ങി ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു നടി. മരിക്കുമ്പോള്‍ പ്രിയങ്ക രണ്ടു മാസം ഗര്‍ഭിണി ആയിരുന്നുവെന്നാണ് പത്ര വാര്‍ത്തകള്‍. റഹിം പ്രിയങ്കയെ വഞ്ചിക്കുകയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെ പറഞ്ഞു പ്രിയങ്കയുടെ അമ്മയുടെ പതം പറച്ചിലുകള്‍ വാര്‍ത്താ പ്രാധാന്യം നേടി. പക്ഷെ ഭാര്യയും നാല് കുട്ടികളുമുള്ള മധ്യ വയസ്കനായ ഒരാള്‍ പരസ്യമായി അവളെ കൊണ്ട് നടന്നത് ആ അമ്മ അറിഞ്ഞില്ലെന്നോ അല്ലെങ്കില്‍ അതിനു മൌന സമ്മതം കൊടുത്തു എന്നതോ ഒരു തെറ്റല്ലേ  ? അത്ര പോലും മനസ്സിലാക്കാനോ മകളെ തിരുത്താനോ കഴിയാതിരുന്ന ഒരമ്മ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിലപിക്കുന്നത് ? 

     പലരും പറയുന്നത് കേട്ടു , വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് ഈ വഴിയിലേക്ക് അവര്‍ വീണു പോയതാണെന്ന്. നമ്മുടെ നാട്ടില്‍ പാവപ്പെട്ട കുടുംബങ്ങളിലെ , അതായതു പട്ടിണി പാവങ്ങള്‍ ഉള്‍പ്പെടെ ഉള്ള വീട്ടിലെ ഒരുപാടു പാവം പെണ്‍കുട്ടികള്‍ മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. അവരെ അപമാനിക്കുന്നതിനു തുല്യമാണ് ഇങ്ങനത്തെ പ്രസ്താവനകള്‍. ബലമായി തടവില്‍ വച്ച് പീഡിപ്പിച്ചു എന്ന വാദത്തിന്റെ പൊള്ളത്തരം കുറഞ്ഞത്‌ സൂര്യ നെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലെങ്കിലും നമ്മള്‍ കണ്ടതാണ്. ആ കുട്ടിക്ക് രക്ഷപ്പെടാന്‍ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല എന്ന് കോടതി വരെ കണ്ടെത്തിയിരുന്നു. മേല്പറഞ്ഞ പത്ര വാര്‍ത്ത ശ്രദ്ധിച്ചാലറിയാം ആ കുട്ടിയുടെ പശ്ചാത്തലം.  നമ്മുടെ മാധ്യമങ്ങള്‍ പറയുന്ന തരം പീഡനങ്ങള്‍ കേരളത്തില്‍ അല്ല നടക്കുന്നത്. ജാതി വ്യവസ്ഥ കൊടി കുത്തി വാഴുന്ന ഉത്തരേന്ത്യയില്‍ അതുണ്ട്. ജന്മിമാരും ജമീന്ദാര്‍മാരും തങ്ങളുടെ ജോലിക്കാരുടെ സ്ത്രീകളെ ബലമായി ആക്രമിക്കാറുണ്ട്. പലപ്പോഴും അച്ഛന്റെയും അമ്മയുടെയും മുന്നില്‍ വച്ച് പോലും ബലാല്‍സംഗം ചെയ്തതിനു ശേഷം കൊന്നു പട്ടിയെ പോലെ വലിച്ചെറിയുന്നുണ്ട്. ഇപ്പോഴും. ഭന്‍വാരി ദേവിയുടെ കേസ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അത്തരം വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകള്‍ ഇത് പോലുള്ള വാണിഭങ്ങളുമായി ചേര്‍ത്ത് വായിക്കുന്നത് തന്നെ തെറ്റാണ്. 

     കേരളത്തിലെ പെണ്‍ വാണിഭ കഥകളിലെ നായകന്മാരെ ന്യായീകരിക്കുകയല്ല ഞാന്‍. പക്ഷെ ഇരയായവര്‍ക്കും അതില്‍  കൂട്ടുത്തരവാദിത്വമുണ്ട്   എന്ന് പറയുക തന്നെ വേണം. നമ്മുടെ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ നഗ്നമായ ദുരുപയോഗം തന്നെയാണ് ഈ കേസുകളില്‍ പലതിലും നടന്നിട്ടുള്ളത്. അതിനെ എന്ത് പേരിട്ടു വിളിച്ചാലും ശരി. നമ്മള്‍ സമ്മതിക്കാതെ വേറൊരാള്‍ക്ക് നമ്മളെ പറ്റിക്കാന്‍ കഴിയില്ല. നടന്നടുക്കുന്നത് ഒരു കെണിയിലേക്കാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് മാതാ പിതാക്കള്‍ വേണം മക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. അത് ചെയ്യാതെ എന്റെ കുട്ടിയെ പറ്റിച്ചു എന്ന് ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. തൊണ്ണൂറു ശതമാനം കേസുകളിലും അറിഞ്ഞു കൊണ്ട് കെണിയിലേക്കു വീണവരാണ് അപകടത്തില്‍ പെട്ടതും. കേരളത്തിലെ കുടുംബങ്ങളുടെ ഓര്‍ഗാനിക് ഘടന തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. അണുകുടുംബങ്ങളില്‍ പലതിലും തങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് തീര്‍ത്തും അന്ധരായ മാതാ പിതാക്കള്‍ ആണുള്ളത്. ശ്രദ്ധിച്ചാലറിയാം. നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നിങ്ങള്‍ക്ക് വരാന്‍ പോകുന്ന ഒരു ചെറിയ ജലദോഷത്തെ പോലും തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്നു. നിങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന പാതയിലെ കള്ളി മുള്ളുകളെയും കൂര്‍ത്ത കരിങ്കല്ലുകളെയും പറ്റി മുന്നറിയിപ്പ് തരാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ ആ കഴിവ് നിങ്ങള്‍ക്കുണ്ടോ ? സത്യസന്ധമായി ചിന്തിച്ചു നോക്കൂ. ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. 

     ഇതൊക്കെ ഇനിയും കേരളത്തില്‍ നടക്കും. കിളിരൂരും സൂര്യനെല്ലിയും ആവര്‍ത്തിക്കും. ഭൌതിക സുഖങ്ങളോട് ആര്‍ത്തിയുള്ള പെണ്‍കുട്ടികള്‍ ഇനിയും ഇത്തരം വലകളിലേക്ക് സ്വയം വീണു കൊടുക്കും. അവസാനം അതില്‍ നിന്ന് രക്ഷപ്പെടാന്‍ വയ്യാത്ത വിധം കേട്ടു മുറുകുമ്പോള്‍ അത് വരെ സഹകരിച്ചവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ അല്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തി പണം വാങ്ങി മിണ്ടാതിരിക്കുകയോ ചെയ്യും. നമ്മുടെ മാധ്യമങ്ങള്‍ അവരെ ദുഖപുത്രിമാരാക്കും. നായകന്മാരെ വില്ലന്മാരാക്കും. ഈ വാര്‍ത്ത‍ അവരും ഞാനും നിങ്ങളും താല്പര്യത്തോടെ വായിക്കും. കുറച്ചു കാലത്തെ ഒച്ചപ്പാടുകള്‍ക്ക് ശേഷം അത് കെട്ടടങ്ങും.  

- ശുഭാപ്തി വിശ്വാസം തീരെയില്ലാത്ത ഒരു ക്രൂരന്‍ 

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

കര്‍ത്താവ്‌ കമ്യൂണിസ്ടാവുമ്പോള്‍ - വര്‍ഗീയമായ ചില ചിന്തകള്‍



അങ്ങനെ വീണ്ടും പണി കിട്ടി -  

    അങ്ങനെ ഒടുവില്‍ മഹത്തായ കേരള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി റോയല്‍ ആയി പണി വാങ്ങിച്ചു. സത്യം പറഞ്ഞാല്‍ ഇത്തവണത്തെ പാര്‍ട്ടി സമ്മേളനങ്ങളുടെ പോസ്ടറുകളില്‍ ജീസസ് മാത്രമല്ല ഉണ്ടായിരുന്നത്. ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ , അയ്യന്‍ കാളി മുതലായവരും ഉണ്ട്. പക്ഷെ പതിവിനു വിരുദ്ധമായി ദൈവ പുത്രന്‍ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്ന യേശുദേവന്റെ ചിത്രം പാര്‍ട്ടി ആദ്യമായി പ്രചാരണത്തിന് ഉപയോഗിച്ചതാണ് വിവാദമായത്.  വാര്‍ത്ത‍യായപ്പോള്‍ ചെയ്തത് ന്യായീകരിക്കാന്‍ സഖാവ് പിണറായി വിജയന്‍ തന്നെ മുന്നോട്ടു വരികയും ലോകം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്ടുകളില്‍ ഒരാളാണ് കര്‍ത്താവ് യേശു മിശിഹ എന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്തു. മാര്‍ ക്രിസോസ്ടം തിരുമേനി സഖാവിനെ ശക്തിയുക്തം പിന്താങ്ങുകയും ചെയ്തു. ക്രിസ്ത്യാനികളെക്കാള്‍ നന്നായി യേശുവിനെ മനസ്സിലാക്കിയ പിണറായിയെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ ആന്റി ക്ലൈമാക്സില്‍ കഥ നേരെ തിരിഞ്ഞു. പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ചു പ്രദര്‍ശിപ്പിച്ച ഒരു പോസ്റര്‍ മലയാള മനോരമ കുത്തിപൊക്കി വാര്‍ത്തയാക്കി. ഡാവിഞ്ചിയുടെ പ്രശസ്തമായ അവസാനത്തെ അത്താഴത്തിന്റെ ചിത്രത്തില്‍ കര്‍ത്താവിന്റെ മുഖത്തിന്റെ സ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ മുഖം വച്ചാണ് പോസ്റര്‍ ഇറങ്ങിയത്‌. മാത്രമല്ല യേശുവിന്റെ ശിഷ്യന്മാരുടെ സ്ഥാനത്ത് രാഹുല്‍ ഗാന്ധി മുതല്‍ സോണിയ വരെയുള്ളവരും നരേന്ദ്ര മോഡി , അദ്വാനി മുതലായ സംഘ പരിവാരങ്ങളും ഉണ്ട്. ഇത് കണ്ടു പ്രകോപിതരായ ക്രൈസ്തവ സമൂഹം പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പക്ഷെ ഇതില്‍ പങ്കില്ല എന്ന് പാര്‍ട്ടി പ്രസ്താവിച്ചു കഴിഞ്ഞു. പാര്‍ട്ടിയുടെ നീതിമാനായ നേതാവ് വി എസ് വെറുതെയിരുന്നില്ല. ഒരു പടി കൂടി കടന്ന് മൊഹമ്മദ്‌ നബിയും ശ്രീബുദ്ധനും വിമോചന നായകരില്‍ പെടും എന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. മഹാ ഭാരതവും രാമായണവും വിശ്വാസികളുടെ മാത്രം സ്വത്തല്ല എന്ന് പാര്‍ട്ടി ഉറക്കെ പറയുന്നു.

അപ്പ അതാണ്‌ വിഷയം -

     എന്തുകൊണ്ട് പാര്‍ട്ടി യേശുവിനെ വച്ച് ഇപ്പോള്‍ മാര്‍ക്കറ്റ്‌ ചെയ്തു/ചെയ്യുന്നു എന്നതാണ് വിഷയം. പിണറായി പറഞ്ഞത് പോലെ യേശുദേവന്‍ പലിശക്കാരെ പള്ളിക്ക് പുറത്താക്കി, മര്‍ദിതര്‍ക്ക് വേണ്ടി പോരാടി എന്നൊക്കെ പറഞ്ഞത് ഇരുട്ട് കൊണ്ട് ഒറ്റയടക്കുന്നത് പോലെയേ ആയുള്ളൂ. അതാണ്‌ അവരുടെ വാദമെങ്കില്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മനിഫെസ്ടോ എന്ന് വിളിക്കാവുന്നത് ഖുറാനെയാണ് . യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ മൊഹമ്മദ്‌  നബിയും. പാവങ്ങള്‍ക്ക് നിര്‍ബന്ധമായും സക്കാത്ത് നല്‍കണം, പലിശ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് , അന്യന്റെ വിശപ്പ്‌ ശമിപ്പിച്ചിട്ടേ നീ ആഹാരം കഴിക്കാവൂ എന്നും നിര്‍ബന്ധിക്കുന്ന ഒരു മത ഗ്രന്ഥം ഖുര്‍ ആന്‍ ആണ് ( അത് മുസ്ലീങ്ങള്‍ എത്ര കണ്ടു പാലിക്കുന്നു എന്നത് വേറൊരു കാര്യം ). ഇത് പോലുള്ള കാര്യങ്ങള്‍ പല മത ഗ്രന്ഥങ്ങളും പറയുന്നുണ്ടെങ്കിലും ഒരു നിയമം പോലെ അത് നടപ്പിലാക്കിയിരിക്കുന്നത് ഇസ്ലാമില്‍ മാത്രമാണെന്ന് തോന്നുന്നു. ഉത്കൃഷ്ടമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റില്ലെങ്കില്‍ അത് ഉപയോഗ ശൂന്യമായ വാചക ശകലങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് ഖുര്‍ ആന്‍ ചെയ്തിരിക്കുന്നത് ഒരു വിപ്ലവകരമായ കാര്യമാണ്. മാത്രമല്ല യേശു ചെയ്ത പോലെ അന്നത്തെ കലാപ കലുഷിതമായ കാല ഘട്ടത്തില്‍, പ്രാകൃത ജീവിതം നയിച്ചിരുന്ന  ഒരു ജന സമൂഹത്തെ നേര്‍ വഴിക്ക് കൊണ്ട് വരാന്‍ ജീവിതം ഉഴിഞ്ഞു വച്ച ഒരാള്‍ തന്നെയാണ് നബിയും. ദൈവം അശരീരിയായി പകര്‍ന്നു കൊടുത്ത വചനങ്ങള്‍ പാഠപുസ്തകമാക്കിയ നബിയുടെ ത്യാഗമാണ് ഇന്നത്തെ ഇസ്ലാം.  ദൈവത്തിന്റെ കയ്യില്‍ നിന്ന് നേരിട്ട് കിട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ഇത്തരം നിര്‍ദേശങ്ങളുടെ ക്രോഡീകരിക്കപ്പെട്ട രൂപമാണ്  ഖുര്‍ ആന്‍ എന്ന് പിന്നീട് അറിയപ്പെട്ടത്.  ഒരു തരത്തില്‍ മാതൃകാപരമായ ജീവിതത്തിന്റെ ഒരു പ്രാക്ടിക്കല്‍ ഗൈഡ് ആണ് ഖുര്‍ ആന്‍.  ഹിന്ദു മതത്തില്‍  ഭഗവത് ഗീത എന്താണോ അത്. പക്ഷെ ഒരിക്കല്‍ പോലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇസ്ലാമിലെ നല്ല കാര്യങ്ങളെ പ്രൊമോട്ട് ചെയ്യാന്‍ താല്പര്യം കാട്ടി കണ്ടിട്ടില്ല. ചിലപ്പോ എന്തും രാഷ്ട്രീയമായി മാത്രം കാണുന്ന പാര്‍ട്ടിയുടെ നിലപാടാവാം കാരണം. 


പാര്‍ട്ടിയുടെ പുതിയ മത ഭൌതിക വാദം - 

    എന്തായാലും ഇവിടെ പാര്‍ട്ടിയുടെ ഉദ്ദേശ ശുദ്ധിയില്‍ നമുക്ക് സംശയം തോന്നുകയാണ്. ഭൌതിക വാദത്തിന്റെ പ്രയോക്താക്കള്‍ ആയ ഒരു പാര്‍ട്ടി എന്തുകൊണ്ട് വളരെ ടിപ്പിക്കല്‍ അയ മത വാദങ്ങള്‍ പുലര്‍ത്തുന്ന കത്തോലിക്കാ സഭയെ ഇങ്ങനെ സോപ്പ് ഇടാന്‍ ശ്രമിക്കുന്നതെന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു.  മാത്രമല്ല പിണറായി വിജയന്‍, അച്ചുതാനന്ദന്‍ മുതലായ തല മുതിര്‍ന്ന സഖാക്കള്‍ ഇതിനെ ന്യായീകരിക്കാന്‍ കഷ്ടപ്പെടുന്നത് കണ്ടിട്ട് സത്യം പറഞ്ഞാല്‍ സഹതാപം തോന്നുന്നു. പാര്‍ട്ടി സപ്പോര്‍ട്ട് ചെയ്തത് ക്രിസ്തു മതത്തെയല്ല, മരിച്ചു യേശു എന്ന വിപ്ലവകാരിയെയാണ് എന്ന് പല സഖാക്കളും ഇതിനെ വിശദീകരിച്ചു. Communism is a social, political and economic ideology that aims at the establishment of a classless, money less, stateless and revolutionary socialist society structured upon common ownership of the means of production. എന്നാണ് വിക്കി കമ്യൂണിസത്തെ നിര്‍വചിക്കുന്നത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞ മാര്‍ക്സിന്റെ ആശയങ്ങള്‍ ഇവര്‍ എങ്ങനെ ന്യായീകരിക്കും എന്നറിയില്ല. 

Religious Communism - അപ്പ ഇത് ആദ്യത്തെ സംഭവമല്ല. 

    Religious Communism എന്നൊരു കമ്മ്യൂണിസം ഉണ്ട്. അതായതു മതപരമായ ആശയങ്ങള്‍ ചിലത് കമ്മ്യൂണിസം അഡോപ്റ്റ് ചെയ്തിട്ടുണ്ട്. എന്തിനേറെ പറയുന്നു Christian communism എന്നൊരു കമ്മ്യൂണിസം തന്നെയുണ്ട്‌. ജീസസ് ക്രൈസ്റ്റ് പഠിപ്പിച്ച ആശയങ്ങള്‍ പിന്തുടര്‍ന്നുള്ള ഒരു സിദ്ധാന്തമാണ്‌ ഇത്. വ്യതിരിക്തമായ ഒരു സാമൂഹിക വ്യവസ്ഥയുടെ വ്യത്യസ്തമായ ഒരു വകഭേദവും കൂടിയാണിത്. ലോകത്ത് മിക്കയിടത്തും അവിടത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായും നിയന്ത്രിത ശക്തിയായും മറ്റും ഇടപെട്ടിരുന്ന സഭയുടെ ഇടപെടലുകള്‍ പ്രതിരോധിക്കാന്‍ വേണ്ടി പാര്‍ട്ടി നടത്തിയ ബുദ്ധിപരമായ ഒരു സന്ധി ആയും ഇതിനെ കാണാം എന്ന് എനിക്ക് തോന്നുന്നു. ക്യാപ്പിറ്റലിസം ഇപ്പോഴും ഒരു അപകടകാരിയായ ശത്രുവായിരുന്നു എന്ന് എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ കമ്മ്യൂണിസവും ക്രിസ്ത്യന്‍ സഭകളും ശ്രമിച്ചിരുന്നു. ചുരുക്കി പറഞ്ഞാല്‍ മതപരമായ കാര്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ചൂഷണത്തെ പറ്റിയും അധ്വാനിക്കുന്നവരെ പറ്റിയും ലാഭത്തില്‍ അധിഷ്ടിതമായ കുത്തകകളെ പറ്റിയും ഈ രണ്ടു വിഭാഗങ്ങളും സാമ്യമുള്ള തത്വ സംഹിതകള്‍ പിന്തുടര്‍ന്നിരുന്നു എന്ന് കാണാം. കാബേ , ഹഗ്ഗേര്‍ട്ടി, ബ്ലോഷ് മുതലായ ക്രിസ്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസവും മത സഭകളും തമ്മിലുള്ള വിടവുകള്‍ അടയ്ക്കാന്‍ പലതും മുന്നോട്ടു കൊണ്ട് വന്ന നേതാക്കള്‍ ആണ് .പക്ഷെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന നിരീശ്വര വാദം, മതത്തോടുള്ള എതിര്‍പ്പ്, അമേരിക്കയെ എതിര്‍ക്കുന്ന സോവിയറ്റ് റഷ്യ , ക്യൂബ, ചൈന മുതലായ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളോടുള്ള വിരോധം, മുതലായ കാരണങ്ങള്‍ കൊണ്ട് അത് ഇത് വരെ വിജയിച്ചിട്ടില്ല എന്ന് മാത്രം. മാര്‍ക്സിനു മുന്നും പിന്‍പും എന്ന് ഇതിനെ രണ്ടായി തിരിക്കാം. മാര്‍ക്സിന്റെ തത്വ സംഹിതകള്‍ അത്രയും ശക്തമായിരുന്നു എന്ന് ചുരുക്കം. വളരെയധികം വിശദമായ ഒരു വിഷയമാണ് ക്രിസ്ത്യന്‍ കമ്മ്യൂണിസം. അതിനെ പറ്റി കൂടുതല്‍ എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. താല്പര്യമുള്ളവര്‍ക്ക് താഴെയുള്ള രണ്ടു വിക്കി ലേഖനങ്ങള്‍ റെഫര്‍ ചെയ്യാവുന്നതാണ്. 




     ലെനിന്‍, മാര്‍ക്സ് എന്നീ രണ്ടു നേതാക്കളുടെ ആശയങ്ങള്‍ തമ്മിലുള്ള ബൌദ്ധികമായ ( ? ) പോരാട്ടവും ഏറ്റു മുട്ടലുകളും ആണ് എന്നും കമ്മ്യൂണിസം എന്ന് എനിക്ക് തോന്നുന്നു. കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന പ്രായോഗികമായ വെല്ലുവിളികളും ആശയങ്ങളുടെ പെരുമഴയും ഏറ്റു വാങ്ങാന്‍ പറ്റിയ ആള്‍ക്കാര്‍ അവരുടെ അനുയായികളില്‍ എത്ര  ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നു.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ വിവാദത്തില്‍ നമ്മുടെ പ്രമുഖ നേതാക്കള്‍ ഒരാള്‍ പോലും ക്രിസ്ത്യന്‍ കമ്യൂണിസത്തെ പറ്റി ഒരക്ഷരം മിണ്ടാതിരുന്നത്. ഒഴുക്കന്‍ മട്ടില്‍ യേശു ഒരു വിപ്ലവകാരിയായിരുന്നു എന്ന് ആവര്‍ത്തിക്കുന്നതിനു പകരം നൂറ്റാണ്ടുകള്‍ പഴക്കമുള്ള കമ്മ്യൂണിസ്റ്റ്‌ ക്രിസ്ത്യന്‍ ആശയ സമവര്‍ത്തിത്വത്തിനെ പറ്റി ഒരാളെങ്കിലും വായ തുറക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. 
പിണറായി വിജയന്‍, വി എസ് , ജയരാജന്‍ , എന്തിനു, പാര്‍ട്ടിയുടെ പ്രഖ്യാപിത ബുദ്ധിജീവി ആയ (?) തോമസ്‌ ഐസക് തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയവും ചരിത്രപരവുമായ ജ്ഞാനം എത്രയുണ്ടെന്നും കാലത്തെ അതിജീവിക്കുന്ന ഒരു പ്രസ്ഥാനമായി ഈ പാര്‍ട്ടിയെ കൊണ്ട് പോകാന്‍ അവര്‍ക്ക് എത്ര പ്രാപ്തിയുണ്ടെന്നും വ്യക്തമായ ഒരു ചോദ്യമുയര്‍ത്തുന്നു ഈ സംഭവം. 
 ഈ എം എസ് നമ്പൂതിരിപ്പാടിനെ ഇപ്പോഴാണ് ശരിക്കും മിസ്സ്‌ ചെയ്യുന്നത്. 

- എന്ന് വിനയത്തോടെ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി 

    അവസാനത്തെ അത്താഴം ഇങ്ങനെ ചിത്രീകരിച്ചതില്‍ ഒരു വിശ്വാസിയും രോഷം കൊള്ളുകയോ അത് ചെയ്തവരെ കൊണ്ട് മാപ്പ് പറയിക്കുകയോ ചെയ്യേണ്ട കാര്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദൈവമേ.. ഇവര്‍ ചെയ്യുന്നതെന്താണ്‌ എന്നിവര്‍ അറിയുന്നില്ല .. അവര്‍ക്ക് മാപ്പ് നല്‍കേണമേ.. എന്ന് പ്രാര്‍ഥിച്ച ഒരു മഹാത്മാവിന്റെ അനുയായികള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഒരു കാര്യം കൂടി... മുകളില്‍ പറഞ്ഞിരിക്കുന്ന മതപരമായ വസ്തുതകളില്‍ എന്തെങ്കിലും പിഴവ് വന്നിട്ടുണ്ടെങ്കില്‍ ദയവു ചെയ്തു ചൂണ്ടിക്കാണിക്കാന്‍ അപേക്ഷിക്കുന്നു. ഇതില്‍ പലതും വിക്കിയും പുസ്തകങ്ങളും റെഫര്‍ ചെയ്തു കിട്ടിയിട്ടുള്ളതാണ്. തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ മനപൂര്‍വമല്ല എന്ന് കരുതി ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുമ്പ് എഴുതിയ ചില കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോസ്റ്റുകള്‍ വീണ്ടും. 

കലിപ്പ് തീരണില്ല. അതാ.. ഹി ഹി 

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

മല്ലു ആക്സന്റ്



ആദ്യം ഇന്നലെ എന്റെ ഒരു സുഹൃത്ത്‌ ഫോര്‍വേഡ് ചെയ്തു തന്ന ഒരു ഇ-മെയില്‍ വായിക്കാം. മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ കളിയാക്കിക്കൊണ്ട്‌ ആരോ ഉണ്ടാക്കിയതാണ്.  

Here are some special accents only by Mallus..  You can easily find out a Mallu from his accents…
Q: Where did the Malayali study?
A: In the ko-liage.
Q: Why did the Malayali not go to ko-liage today?
A: He is very bissi.
Q: Why did the Malayali buy and air-ticket?A: To go to Thuubai, zimbly to meet his ungle in the Gelff.
Q: Why do Malayali’s go to the Gelff?
A: To yearn meney.
Q: What did the Malayali do when the plane caught fire?
A: He zimbly jembd out of the vindow.
Q: Why did the Malayali go to the concert in Rome?
A: Because he wanted to hear pope music.
Q: How does a Malayali spell moon?
A: MOON – Yem Yo yet another Yo and Yem
Q: What is Malayali management graduate called?
A: Yem Bee Yae.
Q: What does a Malayali do when he goes to America?
A: He changes his name from Karunakaran to Kevin Curren.
Q: What does a Malayali use to commute to office everyday?
A: An Oto
Q: And for cargo?
A: Loree
Q: Where does he pray?
A: Demble
Q: Who is Bruce Lee’s best friend ?
A: A Malaya-Lee of coarse.
Q: Name the only part of the werld, where Malayali’s dont werk hard?
A: Kerala
Q: Why is industrial productivity so low in Kerala?
A: Because 86% of the shift time is spent on lifting,folding and re-tying the lungi.

     ഇത് പോലുള്ള മെയിലുകള്‍ ഇപ്പൊ കുറെയായി കാണുന്നു. അപ്പോഴാണ്‌ ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. എവിടെ ചെന്നാലും മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ ബാക്കിയുള്ളവന്മാര്‍ കളിയാക്കുന്നത് കേള്‍ക്കാം. സത്യം പറഞ്ഞാല്‍ അത്രയ്ക്ക് മോശമല്ല നമ്മുടെ ഇംഗ്ലീഷ്. അത്യാവശ്യം വാക്കുകള്‍ വ്യക്തമായി പറയാന്‍ മലയാളി ശ്രമിക്കുന്നുണ്ട്. ആകെയുള്ള പ്രോബ്ലം നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. ഒരു സിടുവേഷനില്‍ ഉപയോഗിക്കേണ്ട വാക്ക് പലപ്പോഴും നമ്മള്‍ തെറ്റായിട്ടാണ് പറയുന്നത്. അതായത് I am learning driving എന്നതിന് പകരം I am studying driving എന്ന് പറയുന്ന പോലെ. എന്നാല്‍ ഇങ്ങനെ കളിയാക്കുന്നവരുടെ ഇംഗ്ലീഷ് കേട്ടാലോ ..ഇതാ കുറച്ചു ഉദാഹരണങ്ങള്‍...

ബംഗാളികള്‍  / ഗുജറാത്തികള്‍ / ഒറിയക്കാര്‍   - പൂജ്യം അഥവാ സീറോയ്ക്ക് ഇവന്മാര്‍ വിളിക്കുന്നത്‌ ജീറോ എന്നാണ്. ആദ്യം തന്നെ ഇത് പറഞ്ഞത് ഇതാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാവുന്ന ഏറ്റവും കോമണ്‍ ആയ ഒരു വാക്ക് ആയതുകൊണ്ടാണ്‌. നോര്‍ത്തികള്‍ പൊതുവേ ഇത് തന്നെ പറയുന്നത്. ബംഗാളികളുടെ ഇംഗ്ലീഷ് ചൈനക്കാര്‍ ഇംഗ്ലീഷ് പറയുന്ന പോലെയാണ്. ഷ എന്നതിന് സ ആണ് ഇവന്മാര്‍ ഉപയോഗിക്കുന്നത്. അതായത് , ഇംഗ്ലീഷ് എന്നതിന് ഇന്ഗ്ളീസ്, cash എന്നതിന് കാസ് , എന്ന് വേണ്ടാ കപീഷ് എന്നതിന് കപീസ് എന്ന് വരെ ഇവന്മാര്‍ വിളിക്കും. വാക്കുകള്‍ മാക്സിമം അലമ്പാക്കി മാത്രമേ ഇവര്‍ പറയുകയുള്ളൂ. Material എന്നതിന് നമ്മള്‍ എന്ത് പറയും ? മെറ്റീരിയല്‍ എന്ന് പറയും. എന്നാല്‍ അവരോ.. മട്ടീറിയല്‍ എന്ന്. അല്ലെങ്കിലും ഹിന്‍ഗ്ലീഷ് എല്ലാവരും അംഗീകരിച്ചതാണല്ലോ. അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുക. 

തന്‍ഗ്ലീഷ് അഥവാ തമിഴ് ഇംഗ്ലീഷ്  - കോളേജ് എന്നതിന് കാളേജ് എന്ന് വിളിക്കുന്നതില്‍ തുടങ്ങി ആകെ തമാശയാണ് ഇവന്മാരുടെ ഇംഗ്ലീഷ്. ഫോര്‍മാറ്റ്‌ എന്നതിന് ഫാര്‍മാറ്റ്,  ഓഫീസ് എന്നതിന് ആഫീസ് , കോപ്പി എന്നതിന് കാപ്പി, കോഫി എന്നതിന് കാഫി. മുമ്പ് ഒരു കഥയില്‍ പറഞ്ഞ പോലെ guy എന്നതിന് ഗേ എന്ന് വരെ ഇവന്മാര്‍ വിളിക്കും. ഇവന്മാരുടെ ഇംഗ്ലീഷ് കാണ്ഡം കാണ്ഡമായി അങ്ങനെ കിടക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ നീട്ടുന്നില്ല. ഹി ഹി. 

തെലുങ്ക് ഇംഗ്ലീഷ് - മേല്‍പ്പറഞ്ഞത്‌ തന്നെ. ഒരു മാറ്റവുമില്ല. ഒരു ലെവല്‍ താഴെ നില്‍ക്കുന്നെങ്കിലേ ഉള്ളൂ 

കന്നഡ ഇംഗ്ലീഷ് അഥവാ കന്‍ഗ്ലീഷ് - ഇവന്മാരുടെ ഇംഗ്ലീഷ് ബഹുതമാശയാണ്. ദക്ഷിണേന്ത്യയില്‍ ഒരു വിധം ന്യൂട്രല്‍ ആക്സന്റ് ഉള്ള ഒരേ ഒരു സംസ്ഥാനമാണ് കര്‍ണാടക എന്നാണു ഇവിടത്തുകാര്‍ പറഞ്ഞു നടക്കുന്നത്. എന്നിട്ടോ. അയണ്‍ ( iron ) എന്നതിന് ഐറണ്‍ എന്നാണു ഇവന്മാര്‍ പറയുന്നത്. Turning എന്നതിന് ടര്‍ണിംഗ് എന്നും. ഇവന്മാര്‍ കാറിനു മുന്നില്‍ ആരെങ്കിലും ചാടിയാല്‍ horn അടിക്കില്ല. പകരം ഹോറന്‍ അടിക്കും. 

എന്താന്നറിയില്ല. ബാക്കിയൊന്നും ഓര്‍മ വരുന്നില്ല. നിങ്ങള്‍ പറയൂ ..