2011, ഫെബ്രുവരി 27, ഞായറാഴ്‌ച

ബെര്‍ളി സാര്‍ പ്രചോദിതന്‍ ആവുമ്പോള്‍ !!!

ഉള്ള സത്യം ആദ്യമേ പറഞ്ഞേക്കാം. അങ്ങേര്‍ എന്റെ പോസ്റ്റ്‌ ചൂണ്ടി അല്ലെങ്കില്‍ കോപ്പി അടിച്ചു എന്നൊന്നുമല്ല ദുശാസ്സനന്‍ ഇവിടെ ആരോപിക്കുന്നത്. അതിന്റെ പേരില്‍ ഒരു തെറി വിളി മഹോത്സവത്തിന് നമ്മളില്ല.  ചിലപ്പോ ഈ പോസ്റ്റ്‌ കണ്ടിട്ട് അദ്ദേഹം നമ്മുടെ പുതിയ മലയാള സിനിമ സംവിധായകരെ പോലെ 'പ്രചോദനം' ഉള്‍ക്കൊണ്ടാതായിരിക്കാനെ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ സ്വന്തം പോസ്റ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടുമ്പോള്‍ പൊട്ടി തെറിക്കുന്ന ബെര്‍ളി സാര്‍ അങ്ങനെ ഒക്കെ ചെയ്യുമോ ? എന്തായാലും കഴിഞ്ഞാഴ്ച ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റിനു "പ്രചോദനം" നല്‍കി എന്ന് തോന്നുന്നു. ഇത്  'ചൂണ്ടി' കാണിച്ച കാര്‍ന്നോര്‍  ചേട്ടന് നന്ദി രേഖപ്പെടുത്തി കൊള്ളുന്നു. എന്തായാലും രണ്ടു പോസ്റ്റുകളും നിങ്ങ കണ്ടു നോക്കിന്‍..

എന്തായാലും പുള്ളിയുടെ ചില പ്രയോഗങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ജാനുവിനെ പറ്റി എഴുതിയത്. അത് തകര്‍ത്തു 

ഇത് ദുശുവിന്റെ പോസ്റ്റ്‌ 

പാല്‍ക്കാരന്‍ പയ്യന്‍, സരള , ജാനു - കൌമാര ബിംബങ്ങള്‍ - ഒരു പഠനം

     ഇന്നലെ രാത്രിയാണ് , കൃത്യമായി പറഞ്ഞാല്‍ സൂര്യയിലെ പാതിരാ പടം കണ്ടു കഴിഞ്ഞപ്പോഴാണ്  വന്‍ മുഴക്കത്തോടെ എന്റെ മനസ്സിലേക്ക് ഈ ചിന്ത കടന്നു വന്നത്. ഒരു പാല്‍ക്കാരന്‍ പയ്യന്റെ കഥയായിരുന്നു ചിത്രത്തിന്റെ കാമ്പ് . പാല്‍ പശു എന്നീ ബിംബങ്ങള്‍  വന്നപ്പോഴാണ് കാമ്പ് ഇതിനിടക്ക്‌ വന്നത്. ക്ഷമിക്കുക ( ബിംബം കൊണ്ടുള്ള കളിയാണ് ഈ പോസ്റ്റ്‌. ആരും തല്ലരുത് :) )

     അപ്പൊ പറഞ്ഞു വന്ന വിഷയം മാറിപ്പോയി. ഈ പാല്‍ക്കാരന്‍ പയ്യന്റെ കഥ ഞാന്‍ ജനിച്ചപ്പോ തൊട്ടു കേള്‍ക്കുന്നതാണ്. അത് പോലെ തന്നെ ജാനുവിന്റെയും. എന്നാല്‍ ഇത് വരെ ഇതൊന്നും ഒരു പഠനത്തിനു വിധേയമായിട്ടില്ല. ദുശാസ്സനന്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരു ശരാശരിക്കു മലയാളിക്ക് പരിചിതമായതും എന്നാല്‍ ഇത് വരെ ആരും അര്‍ഹിക്കുന്ന പ്രാധ്യാന്യം കൊടുത്തിട്ടില്ലാതതുമായ ചില യഥാര്‍ത്ഥ കേരളീയ ബിംബങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം . കേരളീയ ബിംബങ്ങള്‍ എന്ന് പറഞ്ഞാല്‍ കിണ്ടി, ഭസ്മം , നില വിളക്ക് , നാലു കേട്ട് എന്ന് ഒരു തെറ്റി ധാരണ ചിലര്‍ക്കൊക്കെ ഉണ്ട്. യഥാര്‍ത്ഥ കിണ്ടി .. സോറി ബിംബങ്ങള്‍ ഇവിടെ കണ്ടോ.. ഇതൊക്കെ തന്നെയാണ് മലയാളിയുടെ കൌമാര ബിംബങ്ങളും 

1. പാല്‍ക്കാരന്‍ പയ്യന്‍ -
    എത്രയോ കാലമായി ഈ പയ്യന്‍ പാലും കൊണ്ട് പല വീട്ടിലും പോകുന്നു. വളര്‍ന്നു വരുന്ന പൊടി മീശ , വെളുത്തു തുടുത്തു നെയ്‌ കുമ്പളങ്ങ പോലുള്ള തടി. പാല്‍ വാങ്ങുന്ന വീട്ടിലെ ചെറുപ്പക്കാരി ചേച്ചി, കൊച്ചമ്മ എന്നിവരെ കാണുമ്പോള്‍ വിയര്‍ക്കുന്ന ദേഹ പ്രകൃതി ഇവയാണ് ഇവന്റെ ലക്ഷണം. വേറൊരു കാര്യം എന്താന്നു വച്ചാല്‍ ഇവന്‍ തുടങ്ങി വയ്ക്കുന്ന 'പലതും ' മുഴുമിക്കുന്ന ടൈപ്പ് അല്ല. പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളിലെ നായികമാരുടെ നാണം , അടക്കം ഒതുക്കം എന്നിവ ഇവന്റെ മുഖ മുദ്രകളാണ് . കാലാകാലങ്ങളായി പയ്യന്‍ പല വീട്ടിലും മുകളിലത്തെ ഷെല്‍ഫില്‍ ഇരിക്കുന്ന മുളക് പൊടിയുടെ പാട്ട എടുക്കാനും ഫ്യൂസ് ആയ ബള്‍ബ്‌ മാറ്റി ഇടാനും ഒക്കെ കൊച്ചമ്മമാരെ സഹായിച്ചു കാലം കഴിക്കുന്നു. ഇവന് വരെയുള്ള ഒരു വിനോദം പശുവിനെ കുളിപ്പിക്കലാണ് .

2. അടിച്ചു തളിക്കാരി ജാനു -
പാവം ജാനു. വര്‍ഷങ്ങളായി എല്ലാ വീട്ടിലെയും അടിച്ച് തളിക്കാരി ആണ് ജാനു. കറുത്ത ഒരു ബ്ലൌസ്, വെളുത്ത ഒരു തോര്‍ത്ത്‌ , ഒരു കള്ളി മുണ്ട് എന്നിവയാണ് ജാനുവിന്റെ യൂണിഫോം.
ഇത് വരെ ചുരിദാര്‍ ഇട്ട ഒരു ജാനുവിനെ കാണാന്‍ ഉള്ള ഭാഗ്യം നമുക്കുണ്ടായിട്ടില്ല. പയ്യന്റെ കാര്യം പറഞ്ഞ പോലെ ജാനു വര്‍ഷങ്ങളായി പ്രമാണിമാരുടെ വീട്ടില്‍ നിലം അടിച്ച് തുടച്ചും പാത്രം മോറിയും മുറ്റം തൂത്തു വാരിയും ജീവിക്കുന്നു. ഈ പണിയെല്ലാം വീട്ടിലെ തമ്പ്രാന്റെ മുന്നില്‍ വച്ചാണ് ചെയ്യുന്നതെന്ന് മാത്രം. എത്രയോ മുതലാളിമാര്‍ ഭാര്യ ഇല്ലാത്ത സമയത്ത് ജാനുവിനെ ബലാല്‍സംഗം ചെയ്തിരിക്കുന്നു. മുതലാളി ഇല്ലെങ്കില്‍ അങ്ങേരുടെ കൌമാരക്കാരന്‍ ആയ മകന്‍ ജാനുവിനെ കൈ വയ്ക്കും. ഇനി ഇതിനൊന്നും ഉള്ള സ്കോപ് കഥയില്‍ ഇല്ലെങ്കില്‍ ഉടനെ കഥയില്‍ ഒരു മഴ പെയ്യും. എന്നിട്ട് ആ മഴയില്‍ ജാനു നനഞ്ഞു കുതിര്‍ന്നു വല്ലവനും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ചെന്ന് കയറും. എന്നിട്ട് പണിയും വാങ്ങിക്കും

3. വടക്കേതിലെ കൊച്ചമ്മ -

ദാമ്പത്യ ജീവിതത്തില്‍ ഒട്ടും സംതൃപ്ത അല്ലാത്ത കൊച്ചമ്മ. കമ്പ്ലീറ്റ്‌ കാണാന്‍ പറ്റുന്ന നേരിയ സാരി, സ്ലീവ് ലെസ്സ് ബ്ലൌസ് അല്ലെങ്കില്‍ നയിറ്റി , ലിപ്സ്ടിക് അടിച്ച് ചുവന്നു മിനുപ്പിച്ച ലിപ്സ് ഇവയാണ് കൊച്ചമ്മയുടെ ലക്ഷണം. ഈ കൊച്ചമ്മയുടെ വീട്ടില്‍ എപ്പോഴും കൌമാരക്കാരന്‍ ആയ ഒരു ഡ്രൈവര്‍, ജോലിക്കാരന്‍ പയ്യന്‍ ഇവയിലേതെങ്കിലും ഉണ്ടായിരിക്കും.ഭര്‍ത്താവു അടിച്ച് കൊണ്ടിരിക്കുന്ന ബ്രാണ്ടി കുപ്പിയും ഇവരുടെ വീട്ടില്‍ കാണും. വിഷാദം വരുമ്പോ പുള്ളിക്കാരി അതേന്ന് ഒരു പെഗ് വിട്ടിട്ടു വീട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ഒരു പാട്ട് പാടും. ഈ പാട്ടിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ ഇതിനിടക്ക്‌ പുള്ളിക്കാരി എവിടെ നിന്ന് നോക്കിയാലും ഡ്രൈവറുടെ അല്ലെങ്കില്‍ ജോലിക്കാരന്‍ പയ്യന്റെ റൂം കാണാം എന്നതാണ് 

4 . അങ്ങേതിലെ ട്യൂഷന്‍ എടുക്കുന്ന ചേച്ചി -

പീ ഡീ സീ തോറ്റിട്ട് വീട്ടില്‍ തയ്യലും ആയി നില്‍ക്കുന്നതായാണ് ഈ ചേച്ചിയെ നാം കണ്ടിട്ടുള്ളത്. 
സമയം പോക്കാന്‍ വേണ്ടി പുള്ളിക്കാരി അടുത്തുള്ള കൌമാരക്കാരായ പിള്ളേര്‍ക്ക്  ട്യൂഷന്‍ എടുക്കും.
അതില്‍ ഉറപ്പായിട്ടും ഒരു പയ്യന്‍സും കാണും. അവന്റെ കൂടെ ചേച്ചി തുണി കഴുകാന്‍ പോകും, അമ്പലത്തില്‍ പോകും. ഏതു സമയത്ത് വീട്ടില്‍ നിന്നിറങ്ങിയാലും അവര്‍ തിരിച്ചെത്തുന്നത് സന്ധ്യക്കായിരിക്കും. അതും ഒരു ഇടവഴിയില്‍ കൂടി. ആ ഒരു പോക്കില്‍ ആയിരിക്കും ചേച്ചിയുടെ കെട്ടു വിടുന്നത്. ചിലപ്പോ ചേച്ചി കുളിക്കാനും അവന്റെ ഒപ്പം പോകും. എങ്കില്‍ ഉറപ്പായിട്ടും നമ്മുടെ പയ്യന്‍സായിരിക്കും ചേച്ചിക്ക് സോപ്പ് തേച്ചു കൊടുക്കുന്നത് 

5 . സരള -

എല്ലാ ഗ്രാമത്തിലും ഉള്ള  ലോക്കല്‍ 'ആശ്വാസ' കേന്ദ്രം നടത്തുന്നത് സരള ചേച്ചി ആണ്. പാരലല്‍ ആയി കുറച്ചു പൈസ ഉണ്ടാക്കാന്‍ സരള ചേച്ചി ചിലപ്പോ കള്ള വാറ്റും നടത്തുന്നത് കാണാന്‍ കഴിയും. നാട്ടിലെ എല്ലാ ജനങ്ങളും ജാതി മത ഭേദമെന്യേ കയറി ഇറങ്ങുന്ന ഒരു മാതൃകാ  കേന്ദ്രം. 
സരള ചേച്ചി പക്ഷെ എപ്പോഴും ഒറ്റയ്ക്കാണ്. ഒരിക്കലും വരാത്ത ഒരു ഭര്‍ത്താവിനെയും കാത്തു സരള ചേച്ചി ഒറ്റയ്ക്ക് തന്റെ കുടിലില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ ( ഇപ്പൊ ചിലപ്പോ കറന്റ്‌ കിട്ടിക്കാണും ) വിളക്കിന്റെ വെളിച്ചത്തില്‍ ..

ബാക്കിയുള്ളത് ഓര്‍മ വരുന്നില്ല. ഇനി അഥവാ ആര്‍ക്കെങ്കിലും ഓര്‍മ വന്നാല്‍.. എന്നെ ഒന്ന്
ഓര്‍മിപ്പിചെക്കണേ ... 

സ്വന്തം
ദുശു


ഇത് ബെര്‍ളി സഹോദരന്റെ പോസ്റ്റ്‌


കാണ്മാനില്ല !!

താഴെ പറയുന്ന ഏതാനും കഥാപാത്രങ്ങളെ ഏതാനും നാളുകളായി മലയാള സിനിമയില്‍ നിന്നും കാണാതായ വിവരം ആശങ്കയോടെ പങ്കുവയ്‍ക്കുന്നു. കാലങ്ങളായി സിനിമയുടെയും സമൂഹത്തിന്റെയും ഭാഗമായിരുന്ന ഇവരുടെ തിരോദ്ധാനമാണോ സിനിമയുടെ പ്രതിസന്ധിക്കു കാരണം എന്നതു കൂട്ടി വായിക്കുമ്പോള്‍ ഇവര്‍ക്ക് എന്താണ് സംഭവിച്ചത് ? ഇവര്‍ എങ്ങോട്ടാണ് പോയത് ? തുടങ്ങിയ ചോദ്യങ്ങളും ബാക്കി നില്‍ക്കുന്നു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍.
അനിയത്തിക്കുട്ടി-18നും 20നും ഇടയ്‍ക്കു പ്രായം. ഡബ്ബിങ് ആര്‍ടിസ്റ്റ് ശ്രീജയുടെ ശബ്ദം. വല്യപാവാടയും ബ്ലൗസുമാണ് വേഷം. സന്ധ്യയ്‍ക്ക് ദീപം, ദീപം, ദീപം എന്നു പറഞ്ഞുകൊണ്ട് വീടിന്റെ ഉമ്മറത്ത് വിളക്കു വയ്‍ക്കുന്നതാണ് പ്രധാന ജോലി. വിളക്കു വച്ച് കയ്യില്‍ പുരണ്ട എണ്ണ മുടിയില്‍ തേച്ച് തിരിയുമ്പോള്‍ മുറ്റത്തൊരു കാല്‍പെരുമാറ്റം കേട്ട് നോക്കുമ്പോള്‍ ആളെ കണ്ട് അമ്പരപ്പോടെ അച്ഛാ…. അല്ലെങ്കില്‍ ഏട്ടാ… എന്നു വിളിക്കുന്നതാണ് പ്രധാന ഡയലോഗ്. കഥാപുരോഗതിക്കനുസരിച്ച് വല്ല ഓട്ടോക്കാരന്റെ കൂടെയോ ചെത്തുകാരന്റെ കൂടെയോ ഒളിച്ചോടാനോ ക്ലൈമാക്സില്‍ തൂങ്ങിമരിക്കാനോ സ്റ്റൗ പൊട്ടിത്തെറിച്ചു മരിക്കാനോ ആണ് വിധി.
ഓപ്പോള്‍- 30നും 35നും ഇടയ്‍ക്കു പ്രായം. നീല കരയുള്ള സെറ്റ് ആണ് സ്ഥിരം വേഷം. യൗവ്വനം മുറ്റി നില്‍ക്കുന്ന മദാലസയായ ഈ കക്ഷിക്ക് ചൊവ്വാദോഷം ആണ് പ്രധാനകുഴപ്പം. വിവാഹം പലതവണ നിശ്ചയിച്ചെങ്കിലും വിവാഹത്തിന്റെ തലേന്ന് അത് മുടങ്ങുകയോ പ്രതിശ്രുതവരന്‍ അപകടത്തില്‍ മരിക്കുകയോ ചെയ്യുന്നതാണ് വിധി. പ്രേക്ഷകര്‍ ഒന്നടങ്കം കെട്ടി കൂടെപ്പൊറുപ്പിക്കാനാഗ്രഹിക്കുന്ന ഓപ്പോളെ സിനിമയില്‍ ആര്‍ക്കും ആവശ്യമുണ്ടാവില്ല എന്നത് മറ്റൊരു വിധി. സ്വര്‍ണാഭരണങ്ങളില്ല. ചിലപ്പോള്‍ കാതില്‍ കണ്ടേക്കാവുന്ന ഇത്തിരിപ്പോന്ന ആകെയുള്ള കമ്മല്‍ നിര്‍ണായകമായ കഥാസന്ദര്‍ഭത്തില്‍ നായകനു വലിയൊരു ഇന്‍വെസ്റ്റ്മെന്റിനുള്ള നിക്ഷേപമാകാറുണ്ട്. വെളിച്ചം തീരെ കുറഞ്ഞ അടുക്കളയില്‍ എരിയുന്ന പുകയടുപ്പിലേക്ക് എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാനും മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ എത്ര വേണമെങ്കിലും കരയാനുമുള്ള കഴിവ് ശ്രദ്ധേയമാണ്.
കുട്ടിമാമ- 50നും 65നും ഇടയ്‍ക്ക് പ്രായം. പാടശേഖരങ്ങളുടെ ഉടമയായ ചെറുകിടനാട്ടുപ്രമാണി. സഹോദരിയുടെ ഭര്‍ത്താവ് അഥവാ നായകന്റെ അച്ഛന്‍ വളരെ പണ്ടേ മരിച്ചതിനാല്‍ കുടുംബത്ത് കാരണവരുടെ സ്ഥാനമാണ് കുട്ടിമാമയ്‍ക്ക് ലഭിക്കാറുള്ളത്. സുന്ദരിയായ മകള്‍ ഉറപ്പാണ്. അധികം ഡയലോഗ് ഇല്ലാത്ത ഭാര്യയും ഒപ്പമുണ്ടാവും. കറുത്ത ഫ്രെയിമുള്ള കണ്ണട, നേര്യത്, കാലന്‍കുട എന്നിവയും മിക്കവാറും കൂടെക്കാണും.
കാര്യസ്ഥന്‍- (ഈ പേരില്‍ സിനിമ പോലുമിറങ്ങിയത് അടുത്തകാലത്താണെങ്കിലും മുന്‍പുണ്ടായിരുന്ന ജെനുവിന്‍ കാര്യസ്ഥനെ കാണാതായതാണ് പ്രസക്തമായിട്ടുള്ളത്)45നും 55നും ഇടയ്‍ക്ക് പ്രായം. നല്ലവനോ കുഴപ്പക്കാരനോ ആവാന്‍ സാധ്യതയുണ്ട്. നല്ലവനാണെങ്കില്‍ പൗരുഷം നശിച്ചവനായിരിക്കും. ഡാഷേടത്തെ കാര്യസ്ഥപ്പണിയോളം വിശുദ്ധമായി മറ്റൊന്നുമില്ല എന്നതാവും വിശ്വാസപ്രമാണം. സ്വന്തം മോളെ ഡാഷേടത്തെ ചെക്കന്‍ പെഴപ്പിക്കുമ്പോള്‍ എല്ലാം മറക്കാന്‍ അവളെ നിര്‍ബന്ധിച്ച് ഏതെങ്കിലും മൊണ്ണയെക്കൊണ്ട് മോളെ കെട്ടിച്ച് ഡാഷേടത്തിന്റെ മാനം കാക്കുന്നതാണ് വഴക്കം. കാര്യസ്ഥനു മകനാണുള്ളതെങ്കില്‍ അവന്‍ കുഴപ്പക്കാരനായിരിക്കും. ഡാഷേടത്തെ കുട്ടിയെ പെഴപ്പിക്കാന്‍ ശ്രമിക്കുന്ന മകനെ വെട്ടിക്കൊല്ലുന്നതിലൂടെ കാര്യസ്ഥന്‍ അതുല്യനാവുകയാണ് പതിവ്.
ജാനു- 30നും 40നും ഇടയില്‍ പ്രായം. ചുരുണ്ട മുടി, ഇരുനിറം, സാമാന്യം പൊങ്ങിയ പല്ലുകള്‍. ചുവന്ന ബ്ലൗസും ലുങ്കിയും സ്ഥിരം വേഷം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ വേലക്കാരിയാണ് കഥാപാത്രം. കടലക്കച്ചവടക്കാരന്‍ കുമ്പിള്‍ കുത്തിയതുപോലുള്ള മാറിടങ്ങളും മത്തങ്ങ പോലുള്ള അരക്കെട്ടും പൊതുവായ സവിശേഷതയാണ്. അരകല്ലില്‍ മുളകരയ്‍ക്കുന്നതും നായകന്റെ മുറി തുടയ്‍ക്കുന്നതുമാണ് പ്രധാന ജോലി. പണം എത്രയുണ്ടെങ്കിലും ബ്ലൗസിനുള്ളില്‍ സൂക്ഷിക്കാനുള്ള കഴിവ് അപാരമാണ്. പ്രൗഢയായ അമ്മമഴക്കാറിന്റെ മനസ്സില്‍ സംശയത്തിന്റെ വിഷവിത്തുകള്‍ വിതയ്‍ക്കുകയാണ് കര്‍ത്തവ്യം.
ഡ്രൈവര്‍- 45നും 55നും ഇടയ്‍ക്കു പ്രായം. വെള്ള ഷര്‍ട്ടും വെള്ള പാന്റും വെള്ള തൊപ്പിയുമാണ് വേഷം. അധികം സംസാരിക്കില്ല. കാറില്‍ ചാരി നിന്നു സിരഗറ്റ് വലിക്കുന്നത് പ്രധാനവിനോദം. ശരി മുതലാളി, ഉവ്വ് കുഞ്ഞേ എന്നിവയാണ് പ്രധാന ഡയലോഗുകള്‍. കോടീശ്വരനായ മുതലാളിയുടെ സകല അപരാധങ്ങളും നേരില്‍ കാണാനും സാക്ഷിയാകാനും അവസരമുള്ള ഈ ഡ്രൈവര്‍ പക്ഷെ ആരോടും ഒന്നും പറയില്ല. അങ്ങേര്‍ക്ക് സ്വന്തമായി വീടോ കുടുംബമോ ദുഖങ്ങളോ ഇല്ല. മുതലാളിയുടെ വീട്ടിലെ ചെറിയ അസ്വസ്ഥതകളും പിണക്കങ്ങളും പോലും ഇദ്ദേഹത്തെ കരയിക്കും. പരാതികളോ പരിഭവങ്ങളോ ഇല്ല.
നക്സല്‍ - 30നും 40നും ഇടയ്‍ക്ക് പ്രായം. വല്ലാതെ ചുരുട്ടിക്കയറ്റിയ അയഞ്ഞ ഷര്‍ട്ടും മുഷിഞ്ഞ പാന്റുമാണ് വേഷം. വിപ്ലവം കാത്ത് കാട്ടിലോ മറ്റോ ഒളിച്ചു കഴിയുന്ന കഥാപാത്രം. പൊട്ടിക്കാളിയായ നായികയോട് റഷ്യയിലെ ഉദാഹരണങ്ങളും പൊലീസ് ഭീകരതയുമൊക്കെ സോദാഹരണസഹിതം വിവരിക്കാനുള്ള കടമ ഇദ്ദേഹത്തിനാണുള്ളത്. കഥ ആവശ്യപ്പെടുന്നതനുസരിച്ച് വിപ്ലവത്തിന്റെ ആവശ്യത്തിനായി ആരെയെങ്കിലും കൊല്ലുകയോ പൊലീസുകാരാല്‍ മരിക്കുകയോ പിടിക്കപ്പെടുകയോ ചെയ്യാം.
പട്ടാളക്കാരന്‍- പ്രായം 30നും 40നുമിടയില്‍. ഫുള്‍ യൂണിഫോമില്‍ പക്ഷിയെ വെടിവയ്‍ക്കുന്ന തോക്കും പിടിച്ചാണ് പട്ടാളത്തില്‍ നിന്നും വരുന്നത്. കോമണ്‍സെന്‍സ് എന്നൊരു സാധനമുണ്ടാവില്ല. പണ്ട് ഞാന്‍ ഡെറാഡൂണിലായിരുന്നപ്പോള്‍ എന്നു തുടങ്ങുന്ന ഡയലോഗ് ആദ്യാവസാനം അവര്‍ത്തിക്കുന്ന ജോലിയേ ഉള്ളൂ. ഇദ്ദേഹത്തിന്റെ അതിമദാലസയായ ഭാര്യയെ നാട്ടിലെ യോഗ്യന്‍മാര്‍ ദുരുപയോഗിക്കുക പതിവാണ്.
ഇവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏറ്റവും അടുത്തു താമസിക്കുന്ന തിരക്കഥാകൃത്തിന്റെ വീട്ടിലോ ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസിലോ വിവരമറിയിക്കേണ്ടതാണ്. 
 LATEST അപ്ഡേറ്റ് !!!!

കാര്‍ന്നോരുടെ കമന്റ്‌ കണ്ടപ്പോ തന്നെ ഞാന്‍ ബെര്‍ളിയുടെ പോസ്റ്റില്‍ പോയി ഒരു കമന്റ്‌ ഇട്ടു. അത് പുള്ളി മുക്കി.  മാത്രമല്ല ഇന്ത്യന്‍ സാത്താന്‍ ഇതേ വിവരം പറഞ്ഞിട്ട് അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു. സാത്താന്റെ കമന്റ്‌ ഉച്ച വരെ ആ പോസ്റ്റില്‍ കാണാന്‍ ഉണ്ടായിരുന്നു. ഇപ്പൊ അതും റിമൂവ് ചെയ്തിരിക്കുന്നു. അപ്പൊ ഇവരൊക്കെ ഇത്രയേ ഉള്ളൂ. ഇങ്ങനത്തെ ആളാണ്‌ പോസ്റ്റ്‌ മോഷ്ടിച്ച് എന്ന് പറഞ്ഞു ഇടയ്ക്കിടയ്ക്ക് രോഷം കൊള്ളുന്നത്‌. !!!!

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍



എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ സംവിധായകരില്‍ ഒരാള്‍ ആണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങളുടെ കഥകളും കുറച്ചു തമാശകളും ഒക്കെ ഉള്ള ഒരു പുസ്തകം ആയിരിക്കും എന്ന് വിചാരിച്ചാണ് സത്യം പറഞ്ഞാല്‍ 'സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന 
താഹ മാടായിയുടെ രചന വായിച്ചത്. സത്യം പറഞ്ഞാല്‍ ഉറക്കച്ചടവോടെ വായിക്കാന്‍ തുടങ്ങിയ പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ത്തതിനു ശേഷം ആണ് താഴെ വച്ചത്.


ഒരു ഓര്‍മ പുസ്തകം എന്നാണ് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റുന്നത്. മലയാളികള്‍ക്കെല്ലാം പരിചിതമായ ചില മുഖങ്ങളെ പറ്റിയുള്ള വേറിട്ട ഓര്‍മ കുറിപ്പുകള്‍. ശങ്കരാടി, ബഹാദൂര്‍, മീന, മാമുക്കോയ തുടങ്ങി സത്യന്റെ സിനിമ ജീവിതത്തിന്റെയും ഭാഗമായിരുന്ന അല്ലെങ്കില്‍ ഭാഗമായ ചിലരെ അദ്ദേഹം ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ കാണുന്നതിനേക്കാള്‍ തീഷ്ണമായ അനുഭവങ്ങള്‍ തികച്ചും ലളിതമായ ഭാഷയില്‍ നിങ്ങള്‍ക്ക് വായിക്കാം. ചായം തേച്ച മുഖങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍. ചിലത് സന്തോഷത്തോടെയും ചിലത് വേദനയോടെയും അനുഭവിക്കാം. 

2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

പാല്‍ക്കാരന്‍ പയ്യന്‍, സരള , ജാനു - കൌമാര ബിംബങ്ങള്‍ - ഒരു പഠനം

     ഇന്നലെ രാത്രിയാണ് , കൃത്യമായി പറഞ്ഞാല്‍ സൂര്യയിലെ പാതിരാ പടം കണ്ടു കഴിഞ്ഞപ്പോഴാണ്  വന്‍ മുഴക്കത്തോടെ എന്റെ മനസ്സിലേക്ക് ഈ ചിന്ത കടന്നു വന്നത്. ഒരു പാല്‍ക്കാരന്‍ പയ്യന്റെ കഥയായിരുന്നു ചിത്രത്തിന്റെ കാമ്പ് . പാല്‍ പശു എന്നീ ബിംബങ്ങള്‍  വന്നപ്പോഴാണ് കാമ്പ് ഇതിനിടക്ക്‌ വന്നത്. ക്ഷമിക്കുക ( ബിംബം കൊണ്ടുള്ള കളിയാണ് ഈ പോസ്റ്റ്‌. ആരും തല്ലരുത് :) )

     അപ്പൊ പറഞ്ഞു വന്ന വിഷയം മാറിപ്പോയി. ഈ പാല്‍ക്കാരന്‍ പയ്യന്റെ കഥ ഞാന്‍ ജനിച്ചപ്പോ തൊട്ടു കേള്‍ക്കുന്നതാണ്. അത് പോലെ തന്നെ ജാനുവിന്റെയും. എന്നാല്‍ ഇത് വരെ ഇതൊന്നും ഒരു പഠനത്തിനു വിധേയമായിട്ടില്ല. ദുശാസ്സനന്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഒരു ശരാശരിക്കു മലയാളിക്ക് പരിചിതമായതും എന്നാല്‍ ഇത് വരെ ആരും അര്‍ഹിക്കുന്ന പ്രാധ്യാന്യം കൊടുത്തിട്ടില്ലാതതുമായ ചില യഥാര്‍ത്ഥ കേരളീയ ബിംബങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം . കേരളീയ ബിംബങ്ങള്‍ എന്ന് പറഞ്ഞാല്‍ കിണ്ടി, ഭസ്മം , നില വിളക്ക് , നാലു കേട്ട് എന്ന് ഒരു തെറ്റി ധാരണ ചിലര്‍ക്കൊക്കെ ഉണ്ട്. യഥാര്‍ത്ഥ കിണ്ടി .. സോറി ബിംബങ്ങള്‍ ഇവിടെ കണ്ടോ.. ഇതൊക്കെ തന്നെയാണ് മലയാളിയുടെ കൌമാര ബിംബങ്ങളും 

1. പാല്‍ക്കാരന്‍ പയ്യന്‍ -
    എത്രയോ കാലമായി ഈ പയ്യന്‍ പാലും കൊണ്ട് പല വീട്ടിലും പോകുന്നു. വളര്‍ന്നു വരുന്ന പൊടി മീശ , വെളുത്തു തുടുത്തു നെയ്‌ കുമ്പളങ്ങ പോലുള്ള തടി. പാല്‍ വാങ്ങുന്ന വീട്ടിലെ ചെറുപ്പക്കാരി ചേച്ചി, കൊച്ചമ്മ എന്നിവരെ കാണുമ്പോള്‍ വിയര്‍ക്കുന്ന ദേഹ പ്രകൃതി ഇവയാണ് ഇവന്റെ ലക്ഷണം. വേറൊരു കാര്യം എന്താന്നു വച്ചാല്‍ ഇവന്‍ തുടങ്ങി വയ്ക്കുന്ന 'പലതും ' മുഴുമിക്കുന്ന ടൈപ്പ് അല്ല. പണ്ടത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളിലെ നായികമാരുടെ നാണം , അടക്കം ഒതുക്കം എന്നിവ ഇവന്റെ മുഖ മുദ്രകളാണ് . കാലാകാലങ്ങളായി പയ്യന്‍ പല വീട്ടിലും മുകളിലത്തെ ഷെല്‍ഫില്‍ ഇരിക്കുന്ന മുളക് പൊടിയുടെ പാട്ട എടുക്കാനും ഫ്യൂസ് ആയ ബള്‍ബ്‌ മാറ്റി ഇടാനും ഒക്കെ കൊച്ചമ്മമാരെ സഹായിച്ചു കാലം കഴിക്കുന്നു. ഇവന് വരെയുള്ള ഒരു വിനോദം പശുവിനെ കുളിപ്പിക്കലാണ് .

2. അടിച്ചു തളിക്കാരി ജാനു -
പാവം ജാനു. വര്‍ഷങ്ങളായി എല്ലാ വീട്ടിലെയും അടിച്ച് തളിക്കാരി ആണ് ജാനു. കറുത്ത ഒരു ബ്ലൌസ്, വെളുത്ത ഒരു തോര്‍ത്ത്‌ , ഒരു കള്ളി മുണ്ട് എന്നിവയാണ് ജാനുവിന്റെ യൂണിഫോം.
ഇത് വരെ ചുരിദാര്‍ ഇട്ട ഒരു ജാനുവിനെ കാണാന്‍ ഉള്ള ഭാഗ്യം നമുക്കുണ്ടായിട്ടില്ല. പയ്യന്റെ കാര്യം പറഞ്ഞ പോലെ ജാനു വര്‍ഷങ്ങളായി പ്രമാണിമാരുടെ വീട്ടില്‍ നിലം അടിച്ച് തുടച്ചും പാത്രം മോറിയും മുറ്റം തൂത്തു വാരിയും ജീവിക്കുന്നു. ഈ പണിയെല്ലാം വീട്ടിലെ തമ്പ്രാന്റെ മുന്നില്‍ വച്ചാണ് ചെയ്യുന്നതെന്ന് മാത്രം. എത്രയോ മുതലാളിമാര്‍ ഭാര്യ ഇല്ലാത്ത സമയത്ത് ജാനുവിനെ ബലാല്‍സംഗം ചെയ്തിരിക്കുന്നു. മുതലാളി ഇല്ലെങ്കില്‍ അങ്ങേരുടെ കൌമാരക്കാരന്‍ ആയ മകന്‍ ജാനുവിനെ കൈ വയ്ക്കും. ഇനി ഇതിനൊന്നും ഉള്ള സ്കോപ് കഥയില്‍ ഇല്ലെങ്കില്‍ ഉടനെ കഥയില്‍ ഒരു മഴ പെയ്യും. എന്നിട്ട് ആ മഴയില്‍ ജാനു നനഞ്ഞു കുതിര്‍ന്നു വല്ലവനും ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ചെന്ന് കയറും. എന്നിട്ട് പണിയും വാങ്ങിക്കും

3. വടക്കേതിലെ കൊച്ചമ്മ -

ദാമ്പത്യ ജീവിതത്തില്‍ ഒട്ടും സംതൃപ്ത അല്ലാത്ത കൊച്ചമ്മ. കമ്പ്ലീറ്റ്‌ കാണാന്‍ പറ്റുന്ന നേരിയ സാരി, സ്ലീവ് ലെസ്സ് ബ്ലൌസ് അല്ലെങ്കില്‍ നയിറ്റി , ലിപ്സ്ടിക് അടിച്ച് ചുവന്നു മിനുപ്പിച്ച ലിപ്സ് ഇവയാണ് കൊച്ചമ്മയുടെ ലക്ഷണം. ഈ കൊച്ചമ്മയുടെ വീട്ടില്‍ എപ്പോഴും കൌമാരക്കാരന്‍ ആയ ഒരു ഡ്രൈവര്‍, ജോലിക്കാരന്‍ പയ്യന്‍ ഇവയിലേതെങ്കിലും ഉണ്ടായിരിക്കും.ഭര്‍ത്താവു അടിച്ച് കൊണ്ടിരിക്കുന്ന ബ്രാണ്ടി കുപ്പിയും ഇവരുടെ വീട്ടില്‍ കാണും. വിഷാദം വരുമ്പോ പുള്ളിക്കാരി അതേന്ന് ഒരു പെഗ് വിട്ടിട്ടു വീട് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ഒരു പാട്ട് പാടും. ഈ പാട്ടിന്റെ പ്രത്യേകത എന്താന്നു വച്ചാല്‍ ഇതിനിടക്ക്‌ പുള്ളിക്കാരി എവിടെ നിന്ന് നോക്കിയാലും ഡ്രൈവറുടെ അല്ലെങ്കില്‍ ജോലിക്കാരന്‍ പയ്യന്റെ റൂം കാണാം എന്നതാണ് 

4 . അങ്ങേതിലെ ട്യൂഷന്‍ എടുക്കുന്ന ചേച്ചി -

പീ ഡീ സീ തോറ്റിട്ട് വീട്ടില്‍ തയ്യലും ആയി നില്‍ക്കുന്നതായാണ് ഈ ചേച്ചിയെ നാം കണ്ടിട്ടുള്ളത്. 
സമയം പോക്കാന്‍ വേണ്ടി പുള്ളിക്കാരി അടുത്തുള്ള കൌമാരക്കാരായ പിള്ളേര്‍ക്ക്  ട്യൂഷന്‍ എടുക്കും.
അതില്‍ ഉറപ്പായിട്ടും ഒരു പയ്യന്‍സും കാണും. അവന്റെ കൂടെ ചേച്ചി തുണി കഴുകാന്‍ പോകും, അമ്പലത്തില്‍ പോകും. ഏതു സമയത്ത് വീട്ടില്‍ നിന്നിറങ്ങിയാലും അവര്‍ തിരിച്ചെത്തുന്നത് സന്ധ്യക്കായിരിക്കും. അതും ഒരു ഇടവഴിയില്‍ കൂടി. ആ ഒരു പോക്കില്‍ ആയിരിക്കും ചേച്ചിയുടെ കെട്ടു വിടുന്നത്. ചിലപ്പോ ചേച്ചി കുളിക്കാനും അവന്റെ ഒപ്പം പോകും. എങ്കില്‍ ഉറപ്പായിട്ടും നമ്മുടെ പയ്യന്‍സായിരിക്കും ചേച്ചിക്ക് സോപ്പ് തേച്ചു കൊടുക്കുന്നത് 

5 . സരള -

എല്ലാ ഗ്രാമത്തിലും ഉള്ള  ലോക്കല്‍ 'ആശ്വാസ' കേന്ദ്രം നടത്തുന്നത് സരള ചേച്ചി ആണ്. പാരലല്‍ ആയി കുറച്ചു പൈസ ഉണ്ടാക്കാന്‍ സരള ചേച്ചി ചിലപ്പോ കള്ള വാറ്റും നടത്തുന്നത് കാണാന്‍ കഴിയും. നാട്ടിലെ എല്ലാ ജനങ്ങളും ജാതി മത ഭേദമെന്യേ കയറി ഇറങ്ങുന്ന ഒരു മാതൃകാ  കേന്ദ്രം. 
സരള ചേച്ചി പക്ഷെ എപ്പോഴും ഒറ്റയ്ക്കാണ്. ഒരിക്കലും വരാത്ത ഒരു ഭര്‍ത്താവിനെയും കാത്തു സരള ചേച്ചി ഒറ്റയ്ക്ക് തന്റെ കുടിലില്‍ മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ ( ഇപ്പൊ ചിലപ്പോ കറന്റ്‌ കിട്ടിക്കാണും ) വിളക്കിന്റെ വെളിച്ചത്തില്‍ ..

ബാക്കിയുള്ളത് ഓര്‍മ വരുന്നില്ല. ഇനി അഥവാ ആര്‍ക്കെങ്കിലും ഓര്‍മ വന്നാല്‍.. എന്നെ ഒന്ന്
ഓര്‍മിപ്പിചെക്കണേ ... 

സ്വന്തം
ദുശു





2011, ഫെബ്രുവരി 20, ഞായറാഴ്‌ച

പിറന്നാള്‍ ആശംസകള്‍


നിങ്ങള്‍ ഇത് വരെ ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടിട്ടുണ്ടാവില്ല അല്ലേ ?
ഇന്ന് ദുശ്ശാസ്സനന്റെ പിറന്നാള്‍ ആണ്.
വേറെ ആരും ഇല്ലാത്തതു കൊണ്ട് ഞാന്‍ എനിക്ക് തന്നെ ആശംസകള്‍ നേരുന്നു...
ഈ ബ്ലോഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവര്‍ക്കും
ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു 


2011, ഫെബ്രുവരി 13, ഞായറാഴ്‌ച

കമല്‍ ഹാസ്സന്‍ അമ്പ് - എന്നാലും എന്റെ കമലാസനാ

കമലേട്ടന്‍ ഒരു ഹോളിവുഡ് നോക്കി ആണെന്ന് നമുക്കെല്ലാം അറിയാം. എന്നാലും ഇത് അല്‍പം കടന്നു പോയി.


ഇത് ചൂണ്ടിയത് എവിടെ നിന്നാണെന്നു നോക്കു...

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 22

    
കഴിഞ്ഞ ഭാഗം ഇവിടെ വായിക്കാം ...


     പ്രണയം ഒരു വല്ലാത്ത സംഗതി ആണ് . അത് ഏത്‌ കല്ലിനെയും അലിയിക്കും എന്നു പണ്ട് കുട്ടേട്ടന്‍ വെള്ളമടിച്ചിട്ട് പറഞ്ഞത് ശരിയാണ്. ബൈജു ആകെ മാറിപ്പോയി. ആദ്യമായി അവന്‍ സ്വന്തം സൌന്ദര്യത്തെ പറ്റി ശ്രദ്ധിക്കാന്‍ തുടങ്ങി. ദിവസവും ഷേവ് ചെയ്യുക, പൌഡര്‍ ഇടുക. ആവശ്യമില്ലാത്ത ക്രീം ഒക്കെ വാങ്ങി തേയ്ക്കുക ഒക്കെ തുടങ്ങി. ചിന്നുവും അത് പോലെ തന്നെ. അവളെക്കാള്‍ സുന്ദരിയായ ഒരു പെണ്ണ് ആ പ്രദേശത്ത് ഇല്ല എന്നു ഒക്കെ ബൈജുവിന് ഇടയ്ക്കു തോന്നാറുണ്ട്.  മഹേഷിനെ ഒരിക്കല്‍ ബൈജു അവളുടെ ഫോട്ടോ കാണിച്ചു. അത് കണ്ടിട്ട് മഹേഷ്‌ പറഞ്ഞു.. ഇതൊരു സാധാരണ പെണ്ണല്ലേ.. നീയല്ലേ പറഞ്ഞത് ലോക സുന്ദരി ആണെന്നൊക്കെ.. ? അത് കേട്ടിട്ട് ബൈജുവിന് നല്ല ദേഷ്യം വന്നു. പക്ഷെ അവന്‍ അത് കണ്ട്രോള്‍ ചെയ്തു. മഹേഷ്‌ ചെറുതായി ഒന്ന് ചിരിച്ചു.  എന്നിട്ട് പറഞ്ഞു.. ' ഡാ . അവള്‍ ഒരു സാധാരണ പെണ്ണ് ആണ്. നിനക്ക് അവളോടുള്ള സ്നേഹം കൊണ്ടാണ് അവള്‍ക്കുള്ള അത്ര സൌന്ദര്യം വേറെ എങ്ങും നീ കാണാത്തത്...' അത് ശരിയാണെന്ന് ബൈജുവിനും തോന്നി.. എന്തായാലും ഇനി ഈ ഫോട്ടോ ആരെയും കാണിക്കണ്ട.  എന്റെ കണ്ണില്‍ അവള്‍ തന്നെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. ബൈജു ഉറപ്പിച്ചു.  അവന്‍ അവളോട്‌ അഭിപ്രായങ്ങള്‍ ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങി. പുതിയ ഡ്രസ്സ്‌ എടുക്കാന്‍ പോകുമ്പോ ഏത്‌ സ്റ്റൈല്‍ എടുക്കണം ... മുടി വെട്ടുമ്പോ നീളം ഒരുപാടു കുറക്കണോ .. താടിയും മീശയും ഇല്ലാത്ത ചിന്നുവിനോട് ബൈജു ഷേവ് ചെയ്യുന്നതിനെ പറ്റി പോലും അഭിപ്രായം ചോദിച്ചു. അവള്‍ക്ക് പറ്റുന്ന പോലൊക്കെ അവള്‍ ബിജുവിനോട് സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് ഓഫീസില്‍ നിന്നു വൈകിട്ട് നേരത്തെ ഇറങ്ങി അവര്‍ ആര്യ ഭവനിലും ഉടുപ്പി ഗാര്‍ഡനിലും ഒക്കെ പോയി ചായ കുടിക്കുമായിരുന്നെങ്കിലും ഇത് വരെ അവര്‍ അല്ലാതെ ഒരുമിച്ചു പുറത്തു പോയിരുന്നില്ല. ബൈജുവിന് നല്ല ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിന്നു എന്ത് പറയും എന്നു വിചാരിച്ചു അവന്‍ അത് വരെ അവളോട്‌ സ്വന്തം ആഗ്രഹം തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ ഓഫീസില്‍ ബാക്കിയുള്ള ബൈനറികള്‍ ( ബൈനറി എന്നു വച്ചാല്‍ 10. സ്വാഭാവികമായും 1 എന്നു പറയുന്നത് കാമുകിയും 0 എന്നു പറയുന്നത് കാമുകനെയും. ഇത്രയും നന്നായി ആരാണാവോ ഒരു പേര് കണ്ടു പിടിച്ചത് .. ഹി ഹി .. ) ഒക്കെ പബ്ബിലും ബാറിലും ഡിസ്കൊയിലും ഒക്കെ ചുറ്റി നടക്കുമ്പോ ബൈജുവിന് ചെറിയ അസൂയ തോന്നാതിരുന്നില്ല.


ബൈജുവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു ദിവസം രാത്രി ചിന്നു ഫോണ്‍ ചെയ്തു കൊണ്ടിരുന്നപ്പോ അവളുടെ ഒരു റൂം മേറ്റ്‌ എവിടെയോ പോയ കാര്യം പറഞ്ഞു. അവര്‍ അവിടെ പോയി.. ഇവിടെ പോയി.. എന്നൊക്കെ ചിന്നു അടിച്ചു വിടുകയാണ്. കിട്ടിയ അവസരം ബൈജു പാഴാക്കിയില്ല. 'ഡീ. നമുക്കും എവിടെയെങ്കിലും പോകണ്ടേ ? വരുന്നോ ? ' അവന്‍ ചോദിച്ചു. 'അയ്യേ. എവിടെ പോവാന്‍. ഞാനില്ല. ആരെങ്കിലും കാണും ' എന്നു അവളുടെ മറുപടി അപ്പൊ തന്നെ കിട്ടി. 'ശരി. എന്ന വേണ്ട' എന്നു പകുതി നിരാശയോടെ ബൈജു പറഞ്ഞു. കുറച്ചു നേരം കൂടി സംസാരിച്ച ശേഷം ഫോണ്‍ വച്ചു. രണ്ടു പേരും പോയി കിടന്നു. അര മണിക്കൂര്‍ കഴിഞ്ഞില്ല. അതാ അവളുടെ വിളി വീണ്ടും. ഭാഗ്യം ആരും കണ്ടില്ല. ഫോണ്‍ എടുത്തു ബൈജു പുറത്തിറങ്ങി. 'അതേയ് ബൈജു. നമുക്ക് നാളെ അവധിയല്ലേ. എവിടെയെങ്കിലും പോയാലോ ? ' ചിന്നു മുക്കിയും മൂളിയും ചോദിക്കുകയാണ് .'അതല്ലേ പോത്തെ ഞാന്‍ നേരത്തെ ചോദിച്ചത്. അപ്പൊ നീയല്ലേ പറഞ്ഞത് വേണ്ട ന്നു ? ' അവന്‍ ചോദിച്ചു. 'ആരെങ്കിലും കണ്ടാലോ എന്നു പേടിച്ചിട്ടാ.. ' അവള്‍ പറഞ്ഞു. 'ഇപ്പൊ പേടിയൊക്കെ പോയോ ? ' അവന്‍ ചോദിച്ചു. ' ഇല്ല. പക്ഷെ ഞാന്‍ ഒരു പ്ലാന്‍ ഉണ്ടാക്കി. ആരും കാണില്ല' അവള്‍ പറയുന്നു. ' നമുക്ക് രാവിലെ അമ്പലത്തില്‍ പോകാം. ഒരുമിച്ചു പോയി പ്രാര്‍ഥിചിട്ടു  വരാം. എങ്ങനുണ്ട് ? ' അവളുടെ ചോദ്യം. ' ശരി.പോയേക്കാം ' ബൈജു പറഞ്ഞു. അമ്പലമെങ്കില്‍ അമ്പലം. ദൈവത്തോട് നമ്മുടെ കല്യാണം നടത്താന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാമല്ലോ. അവനും സന്തോഷം ആയി.
' നീ ഒരു ആറു മണി ആകുമ്പോ സിഗ്നലിന്റെ അടുത്തുള്ള സ്റ്റോപ്പില്‍ നിന്നോ. ഞാന്‍ അവിടെ വരാം. എന്നിട്ട് ഒരു ഓട്ടോ റിക്ഷയില്‍ പോകാം. ജെയിന്‍ ഹോസ്പിടലിന്റെ അടുത്ത് ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട്. അവിടെ പോയേക്കാം.' അവന്‍ പറഞ്ഞു. ചിന്നുവും അത് സമ്മതിച്ചു.


     രാവിലെ അഞ്ചു മണിക്ക് തന്നെ ബൈജു എഴുനേറ്റു റെഡി ആയി. അവളെ വിളിച്ചു. അവള്‍ പത്തു മിനിട്ടിനുള്ളില്‍ സിഗ്നലില്‍ എത്താം എന്നു പറഞ്ഞു. അവന്‍ പുറത്തിറങ്ങി. സിഗ്നല്‍ വരെ നടന്നു പോകാം. റോഡില്‍ പട്ടികള്‍ കാണും. പക്ഷെ നല്ല സുഖം നടക്കാന്‍. ചെറിയ തണുപ്പേ ഉള്ളൂ. റോഡില്‍ അധികം തിരക്കും ഇല്ല. സിഗ്നലിന്റെ അടുത്ത് എത്തി. ചിന്നു ദൂരെയായി നില്‍ക്കുന്നത് കാണാം. അടുത്തെത്തി. അവള്‍ ഒരു കസവ് കരയുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്. അമ്പലത്തിലേക്ക് പോകാനാണ് ഇറങ്ങിയതെങ്കിലും അവളെ കണ്ടപ്പോള്‍ ബൈജുവിന്റെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. 'പെട്ടെന്ന് പോയേക്കാം. ഇവിടെ ചുറ്റി പറ്റി നില്‍ക്കണ്ട. ' അവന്‍ പറഞ്ഞു. ഒരു റിക്ഷ വന്നു. ഭാഗ്യം കൂടുതല്‍ ഇന്റര്‍വ്യൂ നടത്താതെ അയാള്‍ അവരെ കയറ്റി. ബാംഗ്ലൂരിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ ആണ്. കഥ ഇഷ്ടപെട്ടില്ലെങ്കില്‍ ഒഴിവാക്കാന്‍ വേണ്ടി അടുത്ത കാലത്തെങ്ങും കാള്‍ ഷീറ്റ് ഇല്ല അല്ലെങ്കില്‍ താങ്ങാന്‍ പറ്റാത്ത ഒരു പ്രതിഫലം  ചോദിക്കുക എന്നൊക്കെ നമ്പര്‍ ഇടുന്നത് പോലെ ചെറിയ ദൂരം ആണെങ്കില്‍ ഇവന്മാര്‍ ഒന്നുകില്‍ വരുന്നില്ല അല്ലെങ്കില്‍ ഒടുക്കലത്തെ റേറ്റ് ഒക്കെ ചോദിച്ചു കളയും. റിക്ഷയില്‍ കയറിയതും ചിന്നുവിന്റെ മട്ടു മാറി. അത് വരെ പേടിച്ചു അരണ്ട അവളുടെ മുഖത്ത് ഒരു നേരിയ ചിരി പരന്നു. ' വല്ലതും കഴിച്ചിട്ടാണോ ഇറങ്ങിയത്‌ ?' അവള്‍ ചോദിച്ചു. 'കഴുതേ. ക്ഷേത്രത്തില്‍ പോകുമ്പോ മൂക്ക് മുട്ടെ തിന്നിട്ടാണോ പോകുന്നത് ? നീ വല്ലതും കഴിച്ചോ ? ' അവന്‍ ചോദിച്ചു. 'ഇല്ല . പക്ഷെ എനിക്ക് വിശക്കുന്നുണ്ട്. ' അവള്‍ പറഞ്ഞു. എന്നു മാത്രമല്ല വഴിയില്‍ ഓരോ ഹോട്ടല്‍ കാണുമ്പോഴും അവള്‍ പറയാന്‍ തുടങ്ങി നമുക്ക് അമ്പലത്തില്‍ നിന്നിരങ്ങിയിട്ടു അവിടുന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം എന്നു. 'ഡീ. നമ്മള്‍ ഒരു തീറ്റ മത്സരതിനല്ല പോകുന്നത്. ക്ഷേത്രതിലെക്കാ. വാങ്ങിച്ചു തരാം. അവിടെ അടങ്ങി ഇരിക്ക് ' ബൈജു പറഞ്ഞു. ചിന്നു അത് കേട്ടു ഒന്ന് മന്ദഹസിച്ചു. ക്ഷേത്രത്തില്‍ എത്തി. നല്ലത് പോലെ പ്രാര്‍ഥിച്ചു. ചിന്നു ഗണപതിയുടെ മുന്നില്‍ പോയി ഏത്തം ഒക്കെ ഇടുന്നത് കണ്ടു. ഭാഗ്യം. രണ്ടു പേരുടെയും കൂട്ടുകാര്‍ക്കു ആര്‍ക്കും അമ്പലത്തില്‍ പോകുന്ന ശീലം ഒന്നുമില്ല. അതുകൊണ്ട് ആരെയും പേടിക്കണ്ട. ഒരു അര്‍ച്ചന ഒക്കെ നടത്തി. കുറച്ചു നേരം അവിടെ ഇരുന്നതിനു ശേഷം ഇറങ്ങി. അടുത്തുള്ള കാമത്ത് ഹോട്ടലില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ അടിച്ചു. ചിന്നു പറഞ്ഞത് ശരിയായിരുന്നു എന്നു അവള്‍ ഇഡ്ഡലി കഴിക്കുന്നത്‌ കണ്ടപ്പോ ബൈജുവിന് മനസ്സിലായി. 'നീ നല്ല തീറ്റ ആണല്ലോ കുഞ്ഞേ ' അവന്‍ പറഞ്ഞു. 'ഹേയ് എന്നുമില്ല. ഇന്ന് നല്ല വിശപ്പായിട്ടാ.. അതൊക്കെ പോട്ടെ.. ഒരു മസാല ദോശ കൂടി കിട്ടുമോ ' അവള്‍ പറഞ്ഞു. ' കിട്ടും കിട്ടും. ചാമ്പിക്കോ ..' അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ചെറു ചിരിയോടെ ചിന്നുവും കഴിപ്പ്‌ തുടര്‍ന്നു...' ഒടുവില്‍ ഒരു പത്തു മണി ആയപ്പോഴേക്കും അവര്‍ തിരിച്ചെത്തി. അവളെ സിഗ്നലില്‍ ഇറക്കിയിട്ട്‌ ബൈജു അടുത്ത വഴിയിലൂടെ റൂം ലക്ഷ്യമാക്കി നടന്നു. അവള്‍ അതാ വിളിക്കുന്നു. 'ഹേയ് ബൈജു.. കൊള്ളാമായിരുന്നു അല്ലേ ഇന്നത്തെ പോക്ക്... നമുക്ക് വേറെ പ്ലാന്‍ ഇട്ടാലോ ? ' അവള്‍ ചോദിക്കുന്നു. 'അതിനെന്താ .. പോകാം. ഒരു കാര്യം ചെയ്യാം. വാലന്‍റ്റയിന്‍സ്  ഡേ വരുകല്ലേ. അന്ന് ഞാന്‍ നിനക്ക് ഒരു ട്രീറ്റ്‌ തരാം. എന്ത് പറയുന്നു ? ബൈജു ചോദിച്ചു. 'അത് കൊള്ളാം. ഏറ്റു. പ്ലാന്‍ ചെയ്തിട്ട് പറഞ്ഞാല്‍ മതി. ' അവള്‍ സമ്മതിച്ചു. അപ്പൊ ശരി. അവന്‍ ഫോണ്‍ വച്ചു. കൊള്ളാം . നാളെ വാലന്‍റ്റയിന്‍സ്  ഡേ ആണ്. നല്ല ദിവസം തന്നെ.


     പോകേണ്ട സ്ഥലം ഫിക്സ് ചെയ്തു. ബാര്‍ബിക്യൂ നേഷന്‍ . അവന്‍മാര്‍ തലയെണ്ണിയിട്ടാണ് പൈസ വാങ്ങിക്കുന്നത്. പെര്‍ തല 500 രൂപ. ബാര്‍ബിക്യൂ  ആണ് അവന്‍മാരുടെ സ്പെഷ്യാലിറ്റി. ടാക്സ് ഒക്കെ ചേര്‍ത്തു നല്ല പൈസ ആകും. ആദ്യത്തെ ട്രീറ്റ്‌ ആയതു കൊണ്ട് പൈസ മുടക്കാന്‍ തന്നെ ബൈജു തീരുമാനിച്ചു. JK ആയാലും സാരമില്ല.( JK എന്നു വച്ചാല്‍ ജോക്കി കീറുക എന്നു പറയും ). ആറു  മണിക്ക് അവിടെ എത്താം എന്നു രാവിലെ തന്നെ ചിന്നുവിനെ വിളിച്ചു പറഞ്ഞു. ഒരുങ്ങി വരണം എന്നൊക്കെ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. കൃത്യ സമയത്ത് തന്നെ ബൈജു അവിടെ ഹാജരായി. ഭാഗ്യം പുറത്തൊന്നും ആരെയും കാണാനില്ല. മിക്ക കാമുകി കാമുകന്മാരും പിച്ചകള്‍ ആയതു കാരണം ഇത് പോലുള്ള സ്ഥലത്തും വരില്ല. ചിന്നുവിനെയും കാണാനില്ല. ഇനി ഇറങ്ങിയില്ലേ ആവോ . അതാ അവള്‍ വിളിക്കുന്നു. 'അതേയ് .. ഞാന്‍ ഇപ്പൊ എത്തും. ഒരുങ്ങിയിറങ്ങിയപ്പ ലേറ്റ് ആയതാ .' 'ശരി. നീ പെട്ടെന്ന് വാ.' അവന്‍ പറഞ്ഞു. 


     അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഓട്ടോ വന്നു നിന്നു. ചിന്നു ഇറങ്ങി വന്നു. അവള്‍ പറഞ്ഞത് ശരിയാ. അടിമുടി ഒരുങ്ങിയിട്ടുണ്ട്. മുഖത്ത് അരയിഞ്ചു കനത്തില്‍ എന്തോ തേച്ചു പിടിപ്പിച്ചിട്ടുണ്ട്. ലിപ് ഗ്ലോസ് എന്തോ ഇട്ടിട്ടുണ്ട്. അങ്ങനെ ആകെ ഒരു വന്‍ കളര്‍ ഫുള്‍ വേഷം. പടി കയരിക്കൊണ്ടിരുന്നപ്പോ അവള്‍ ചോദിച്ചു. 'ഞാന്‍ എങ്ങനെ ഉണ്ട് ? ' 'നല്ല ബെസ്റ്റ് ആയിട്ടുണ്ട്‌. ഒരു സ്ട്രീറ്റ് ലുക്ക്‌ ' ബൈജു പറഞ്ഞു. അവന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അത് കേട്ട പാതി അവളുടെ മുഖം വാടി. ' അപ്പോഴേക്കും സീരിയസ് ആയോ ? ഞാന്‍ ചുമ്മാ പറഞ്ഞതാ . നന്നായിട്ടുണ്ട് ' ബൈജു അപ്പൊ തന്നെ തടി രക്ഷിക്കാന്‍ വേണ്ടി പറഞ്ഞു. 'വേണ്ട. വെറുതെ പറയണ്ട.' ചിന്നു ചൂടായി. 'ഈശ്വരാ.. പണി പാളിയോ ? ' ബൈജു മനസ്സിലോര്‍ത്തു. അകത്തു കയറി. 
ഉഗ്രന്‍ ആംബിയന്‍സ്. കോട്ടും സൂട്ടും ഇട്ട ഒരു ചേട്ടനും ഒരു ചേച്ചിയും കൂടി വന്നു അകത്തേക്ക് ആനയിച്ചു കൊണ്ട് പോയി. നോണ്‍ വെജ് ബാര്‍ബിക്യൂ ആണ് വേണ്ടത് എന്നു പറഞ്ഞു. 'ഇപ്പ ശരിയാക്കി തരാം' എന്നു പറഞ്ഞിട്ട് അവര്‍ ഒരു ടേബിളില്‍ കൊണ്ടിരുത്തി. 'ഇപ്പൊ വരാം' എന്നു കടുപ്പിച്ച ശബ്ദത്തില്‍ പറഞ്ഞിട്ട് അവള്‍ റസ്റ്റ്‌ റൂമിലേക്ക്‌ പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ ചിന്നു തിരിച്ചു വന്നു. മുഖത്തുള്ള മേക് അപ്പ്‌ ഒക്കെ കഴുകി വൃത്തിയാക്കിയിരിക്കുന്നു. ഉള്ളത് പറഞ്ഞാല്‍ അവള്‍ ഇപ്പൊ ആണ് ഒരു സുന്ദരി ആയതെന്നു ബൈജുവിന് തോന്നി. അവന്‍ പതുക്കെ പറഞ്ഞു.. ' ഡീ.. സത്യം പറയാമല്ലോ. ഇപ്പൊ ആണ് നീ സ്മാര്‍ട്ട്‌ ആയതു. വെറുതെ അതും ഇതും ഒന്നും വാരി തെയ്ക്കണ്ട എന്നു പറയുന്നത് ഇത് കൊണ്ടാ...' എന്തായാലും ഈ ടയലോഗ് കേട്ടപ്പോ ചിന്നുവിന്‍റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിടര്‍ന്നു. അവള്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു ' ശരിക്കും പറഞ്ഞാല്‍ എനിക്കും അങ്ങനെ തോന്നിയതാ. കുറച്ചു ഒരുക്കം കൂടി പോയി എന്നു. ' ബൈജു അത് കേട്ടു ഉറക്കെ ചിരിച്ചു. 'മതി ചിരിച്ചത്. ' അത് പറഞ്ഞിട്ട് അവളും ചിരിച്ചു. 


     നേരത്തെ പോയ ചേട്ടന്‍ അതാ വരുന്നു. ഇവിടത്തെ രീതികള്‍ ഒക്കെ പറഞ്ഞു തരാന്‍. മേശപ്പുറത്തു ഒരു കൊടി കൊണ്ട് വച്ചു. ആദ്യം അവര്‍ സ്റ്റാര്‍ട്ടര്‍ ടിഷുകള്‍ കൊണ്ട് വന്നു കൊണ്ടേയിരിക്കും മതിയവുമ്പോ ആ കൊടി താഴ്ത്തി വച്ചാല്‍ മതി. കൊള്ളാമല്ലോ. രണ്ടു പേരും തമ്മില്‍ തമ്മില്‍ പറഞ്ഞു. അതാ വേറൊരുത്തന്‍ വരുന്നു. മേശപ്പുറത്തു നടുക്കുനിന്ന് ഒരു പലക എടുത്തു മാറ്റി. അവിടെ ഒരു അടുപ്പ് കൊണ്ട് വച്ചു. അതിന്മേല്‍  ചിക്കനും മട്ടനും ഫിഷും ഒക്കെ കമ്പിയില്‍ കോര്‍ത്ത്‌ വച്ചിട്ടുണ്ട്. അതില്‍ പുരട്ടാന്‍ കൂറെ അനുസാരികളും.ബ്രഷും ഒക്കെ ഉണ്ട്. പകുതി കുക്ക് ചെയ്ത സാധനങ്ങള്‍ ആണത്രേ. ബാക്കി നമ്മള്‍ ചെയ്തു കഴിക്കണം. 'ഇവന്മാര്‍ കൊള്ളാമല്ലോ. പൈസയും കൊടുക്കണം പാചകവും ചെയ്യണം ' ബൈജു അവളോട്‌ തമാശയായി പറഞ്ഞു. ബട്ട്‌ ചിന്നു അപ്പോഴേക്കും പണി തുടങ്ങിയിരുന്നു . ആദ്യത്തെ പീസ്‌ അവള്‍ തന്നെ ഒരു ഫോര്‍കില്‍ എടുത്തു അവനു കൊടുത്തു. അത് ബൈജുവിന് വളരെ ഇഷ്ടപ്പെട്ടു. " കല്യാണം കഴിഞ്ഞാലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കുമോ ? അതോ നീ മാത്രം വെട്ടി വിഴുങ്ങുമോ ? " അവന്‍ ചോദിച്ചു. അവള്‍ തീറ്റ നിര്‍ത്തിയിട്ടു ബൈജുവിനെ ഒരു നിമിഷം നോക്കി. എന്നിട്ട് പറഞ്ഞു . 'അത് ശരി. അപ്പൊ അങ്ങനെ വിചാരിച്ചു ഇരിക്കുകയാണ് അല്ലേ ... കല്യാണം കഴിഞ്ഞാല്‍ എനിക്ക് ബൈജു ഉണ്ടാക്കി തരണം. ഞാന്‍ ഇവിടെ അതും പ്രതീക്ഷിച്ചു ആണ് ഇരിക്കുന്നത് ' . അത് കേട്ടിട്ട് ബൈജു ഉറക്കെ ചിരിച്ചു. 'വേണ്ട വേണ്ട. ആരെങ്കിലും ശ്രദ്ധിക്കും. അതെടുത്തു കഴിക്കാന്‍ നോക്കു. അവള്‍ പറഞ്ഞു. പിന്നെ കുറേ നേരത്തേക്ക് രണ്ടു പേരും കൂടി വന്‍ പാചകവും തീറ്റയും ആയിരുന്നു. 'ഇനി കൊടി താഴ്ത്തിയെക്കാം ' അവന്‍ പറഞ്ഞു. 'ശരിയാ. അടുത്ത പരിപാടിയിലേക്ക് നീങ്ങാം ' ചിന്നുവും പറഞ്ഞു. അടുത്ത ഐറ്റം ബഫെ ആണ്. അവിടെ ഇരിക്കുന്ന സാധനങ്ങള്‍ കണ്ടിട്ട് അവര്‍ക്ക് ബോധക്കേട് വന്നു. അത്രയ്ക്ക് വെറൈറ്റി . അതും എന്തായാലും കുറേ അകത്താക്കി. 'കുടിക്കാന്‍ എന്തെങ്കിലും പറഞ്ഞാലോ ? ' അവന്‍ ചോദിച്ചു. ചിന്നു മെനു എടുത്തു നോക്കി.
എന്നിട്ട് പതുക്കെ പറഞ്ഞു ' വേണ്ട . ഇവിടുന്നു വല്ലതും കുടിക്കുന്ന പൈസ ഉണ്ടെങ്കില്‍ ഒരു കൊല്ലം വേറെ എവിടുന്നെങ്കിലും കഴിക്കാം ' . രണ്ടു പേരും കൂടി ഗമ വിടാതെ കുറച്ചു തണുത്ത വെള്ളം ഒക്കെ എടുത്തു കുടിച്ചു തല്ക്കാലം ആശ്വസിച്ചു. 'ഇനി ഇറങ്ങിയേക്കാം ..' ബൈജു പറഞ്ഞു.


സന്ധ്യ മാഞ്ഞു തുടങ്ങി. ചെറിയ ഇരുട്ട് വീണിരിക്കുന്നു. ചിന്നുവിന്റെ വീട്ടിലേക്കു നടക്കാവുന്ന ദൂരമേ ഉള്ളൂ. അവളുടെ റൂം മേറ്റ്‌ എത്തിയിട്ടുണ്ട്. ഇടയ്ക്കു വിളി ഒക്കെ വരുന്നുണ്ട്. 'ഒരു കാര്യം ചെയ്യാം. റൂമിനടുത്തു വരെ ഞാന്‍ കൂടി വരാം ' ബൈജു പറഞ്ഞു . അവള്‍ സമ്മതിച്ചു. റോഡിനു വശത്തായി ഒരു പാര്‍ക്ക്‌ ഉണ്ട്. അവിടെ കമിതാക്കള്‍ സല്ലപിച്ചു ഇരിക്കുന്നത് കാണാം. എല്ലാവരുടെയും കയ്യില്‍ റോസ് പുഷ്പങ്ങള്‍ ഉണ്ട്. ചിന്നു അവിടേക്ക് നോക്കിയ ശേഷം ബൈജുവിനെയും നാണത്തോടെ ഒന്ന് നോക്കി. 'എന്താന്നറിയില്ല. എന്തോ ഒരു സന്തോഷം പോലെ ' അവള്‍ പറഞ്ഞു. 'എനിക്കും ' അവനും പറഞ്ഞു. ഒരു വളവു തിരിഞ്ഞു. അടുത്ത വളവിലാണ് ചിന്നുവിന്റെ റൂം. തിരിച്ചു പോകണം. റോഡില്‍ ആരുമില്ല. ഒരു പോസ്റ്റില്‍ സ്ട്രീറ്റ് ലൈറ്റ് നല്ല പ്രകാശത്തോടെ നില്‍പ്പുണ്ട്. അതിന്റെ ചുവട്ടില്‍ എത്തി അവര്‍ നിന്നു. 'എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ട്രീറ്റ്‌ ചിന്നൂ ? അവന്‍ ചോദിച്ചു. 'എനിക്ക് ഇഷ്ടപ്പെട്ടു ബൈജു... ഞാന്‍ നേരത്തെ പറഞ്ഞ പോലെ എന്തോ ഒരു ഹാപ്പിനെസ്സ് ..' അവള്‍ ചുവന്നു തുടുത്ത മുഖത്തോടെ പറഞ്ഞു. എങ്ങോ നിന്നു  ഒരു കൂട്ടം കിളികള്‍ ചെറിയ കലപില ശബ്ദത്തോടെ പറന്നു പോയി. അവ ഏതോ ഒരു മരത്തില്‍ ചെന്നു ചേര്‍ന്നു എന്നു തോന്നുന്നു.ആ ശബ്ദം നേര്‍ത്തു നേര്‍ത്തു ഇല്ലാതായി . ആകാശത്ത് ചന്ദ്രന്‍ അരണ്ട വെളിച്ചത്തില്‍ നില്‍പ്പുണ്ട്. ചെറിയ നിലാ വെളിച്ചം അവിടെ പരന്നു കിടക്കുന്നു. പഴയ ചില ബോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള അതേ അന്തരീക്ഷം. അവിടെ ആ സ്ട്രീറ്റ് ലൈറ്റ് ഒട്ടും ചേരാത്ത ഒരു ഏച്ച് കെട്ടല്‍ പോലെ അവര്‍ക്ക് രണ്ടു പേര്‍ക്കും തോന്നി. അവരുടെ മനസ്സില്‍ നടന്നു കൊണ്ടിരുന്നതൊക്കെ ആരോ കേട്ടിട്ടെന്ന പോലെ പെട്ടെന്ന് കറന്റ്‌ പോയി. ആ ഭാഗം ഇരുട്ടിലമര്‍ന്നു. നിലാ വെളിച്ചം മാത്രം. ഈ ഒരു നിമിഷത്തിനു വേണ്ടി കാത്തിരുന്നതെന്ന പോലെ അവര്‍ക്ക് രണ്ടിനും തോന്നി. ബൈജു അവളെ ദേഹത്തോട് ചേര്‍ത്തു. എന്നിട്ട് കവിളത്ത് ഒരു ഉമ്മ കൊടുത്തു. അടുത്ത നിമിഷം കറന്റ്‌ വന്നു. ചിന്നു അകന്നു മാറി. 'ഞാന്‍ പൊയ്ക്കോട്ടേ ' എന്നു പറഞ്ഞിട്ട് അവള്‍ ഓടിപോയി. ആ വളവു തിരിയുന്നതിന് മുമ്പ് അവള്‍ ഒരു തവണ തിരിഞ്ഞു നോക്കി. ആ മുഖത്തെ ചുവപ്പ് അപ്പോഴും മാഞ്ഞിട്ടില്ലയിരുന്നു... ബൈജു അവിടെ ഒരു നിമിഷം നിര്‍നിമേഷനായി നിന്നു പോയി... ആ മരത്തില്‍ നിന്നു മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കള്‍ ഇതളുകളായി പൊഴിഞ്ഞു റോഡില്‍ വീഴുന്നുണ്ട്‌. ഇളം കാറ്റ് വീശുന്നുണ്ട്. അവന്‍ തിരിച്ച് നടന്നു....

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

സ്വദേശാഭിമാനി ബാലകൃഷ്ണപിള്ള

 നമ്മുടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ വിപ്ലവകാരി.
ഗാന്ധിജിക്ക് ശേഷം ജനങ്ങള്‍ക്ക്‌ വേണ്ടി ഇതാ ഒരു മഹന്‍ ജയിലില്‍ പോകുന്നു.
മറ്റാരുമല്ല . ശ്രീ ബാലകൃഷ്ണ പിള്ള.
അഭിവാദ്യങ്ങള്‍