2008, നവംബർ 19, ബുധനാഴ്‌ച

തെക്കനും വടക്കനും..

ആദ്യം തന്നെ പറയട്ടെ.. ഇതു സത്യമായും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും കുരിച്ചുല്ലതല്ല. പ്രത്യേകിച്ചു മുംബെയില്‍ രാജ് താക്കറെയുടെ ആള്‍ക്കാര്‍ വടക്കേ ഇന്ത്യക്കാരെ മൊത്തം തല്ലി ഓടിക്കുന്ന ഈ സമയത്തു. ഇതു വടക്കന്‍ കേരള നിവാസികള്‍ തെക്കന്‍ കേരള നിവാസികകള്‍.. അതായതു.. ആലുവ പുഴക്ക്‌ ഇപ്പുറം താമസിക്കുന്നവരെകുരിച്ചു ( ഇപ്പൊ അത് ഏറണാകുളം വരെ ആയിട്ടുണ്ട്‌ ട്ടോ ) വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്ന കിമ്വടന്തികല്‍ക്കെതിരെ ഉള്ള ഒരു മറുപടി ആണ്. ഞാന്‍ ഒരു തെക്കന്‍ ആയതു കൊണ്ടല്ല ഇതു എഴുതുന്നത്. ഇതൊക്കെ നാട്ടില്‍ ഇപ്പോഴും ഉണ്ട് എന്ന് പത്തു പേര്‍ അറിയട്ടെ എന്ന് വച്ചിട്ടാ. ഞാന്‍ ജോലി കിട്ടി ആദ്യമായി കൊച്ചിയില്‍ വന്നപ്പോഴാണ് ഇതു ആദ്യമായി അനുഭവിച്ചത്. കൊല്ലത്ത് നിന്നുള്ള ഒരാളാണെന്ന് കേട്ടപ്പോ പാകിസ്ഥാന്‍ കാരനെ കണ്ട പോലെ ആള്‍ക്കാരുടെ കണ്ണില്‍ നിഴലിച്ച ഭീതി. വടക്കൊട്ടുള്ളവര്‍ക്ക് പാമ്പിനേക്കാള്‍ പേടി ആണ് തെക്കാരെ എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. തെക്കനെയും പാമ്പിനെയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ വേണം തല്ലി കൊല്ലാന്‍ എന്ന് അവിടുള്ളവര്‍ പറയുന്നതു കേട്ടപ്പോള്‍. ഒരു തെക്കന് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നത് അവളെ കരമനയാറ്റില്‍ മുക്കി കൊല്ലുന്നതിനു തുല്യമായാണ് പോലും വടക്കന്‍ രക്ഷിതാക്കള്‍ കരുതുന്നത്... എന്ത് കൊണ്ടായിരിക്കും എന്നെ പോലുള്ള നിഷ്കളങ്കരായ തെക്കരെ കുറിച്ചു ഈ ദുഷ്ടത്മാക്കള്‍ ഇങ്ങനെ പറയാന്‍ ? ഞാന്‍ അറിയാവുന്ന നമ്പര്‍ ഒക്കെ ഇറക്കി വടക്കന്മാരുമായി അടിയുണ്ടാക്കി. അതിനിടക്കാണ്‌ ഓഫീസ് ലെ സെക്യൂരിറ്റി ( നിര്‍ഭാഗ്യവശാല്‍ ഒരു തിരുവനന്തപുരം കാരന്‍ ) പലരുടെയും കയ്യില്‍ നിന്നു കടം വാങ്ങിയിട്ട് വിദഗ്ധമായി മുങ്ങിയത്. പോരെ പൂരം.!! എല്ലാവനും എന്നെ അടിക്കാന്‍ ഒരു കച്ചി തുരുമ്പു കിട്ടി. അങ്ങനെ ഞാന്‍ കേരളത്തിലെ കിടുക്കളുടെ ഒരു കണക്കെടുക്കാന്‍ തുടങ്ങി. അപ്പോഴാണ് പടച്ച തമ്പുരാനെ.. എനിക്ക് ആശ്വാസമായത്.. എല്ലാവനും തെക്കന്മാര്‍.. ലാലേട്ടന്‍, സന്തോഷ് ശിവന്‍, കുമാരനാശാന്‍, മണിയന്‍ പിള്ള രാജു, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജഗതി ( രണ്ടു ജഗതിമാരും ) , വേണു നാഗവള്ളി, സുരേഷ് ഗോപി, ബാലാ ചന്ദ്ര മേനോന്‍, എന്ന് വേണ്ട ഈ ഞാന്‍ വരെ... എന്റമ്മോ എനിക്ക് വയ്യ. എന്തൊക്കെ ആയാലും ഒരു കാര്യം പറയാതെ വയ്യ. തെക്കന്മാരുടെ അത്രയും enterprising ആയിട്ടുള്ള ഏത് വടക്കനാ ഉള്ളത് ? ശബരീനാഥ് തന്നെ ഒന്നാമത്തെ ഉദാഹരണം. ലവന്‍ ഒരു തട്ടിപ്പും നടത്തിയിട്ടില്ല. വടക്കോട്ടുള്ള ഹിമാലയയോ എവേരെസ്ടോ പോലുള്ള ഒരു തട്ടിപ്പും അല്ല ഇതു. commodity trading ബുദ്ധിപരമായി നടത്തി കോടികള്‍ ഉണ്ടാക്കിയ അവനെ എല്ലാവരും കൂടി തട്ടിപ്പുകാരനാക്കി. എന്ത് ചെയ്യുമെന്ന് പറ.. അത് മാത്രമോ.. ഇന്റര്നെറ്റ് ന്റെ കാര്യമെടുത്താല്‍ ... rediff.com ആരാ തുടങ്ങിയത് ? അജിത് ബാലകൃഷ്ണന്‍. കൊല്ലം s.n കോളേജ് ന്റെ ഉല്പന്നം. കശുവണ്ടി ഇന്ത്യയില്‍ തന്നെ ആരാ ആദ്യം കയറ്റി അയച്ചത് ? തങ്ങള്‍ കുഞ്ഞു മുസ്സലിയാര്‍. അദ്ദേഹം തന്നെ കേരളത്തിലെ ആദ്യ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയതും. രാജന്‍ പിള്ള, രവീന്ദ്ര നാഥന്‍ നായര്‍ എന്ന അച്ചാണി രവി, പ്രമുഖ നടന്‍ മുകേഷ്. ഓ മാധവന്‍, അദ്ധേഹത്തിന്റെ കല കുടുംബം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സായി കുമാര്‍ തുടങ്ങി അദ്ധേഹത്തിന്റെ അനന്തിരവന്‍ വിനു മോഹനിലെത്തി നില്ക്കുന്നു ഈ പാരമ്പര്യം. ഇപ്പൊ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാള്‍ ആരാ.. പ്രിയദര്‍ശന്‍. എവിടതുകരാണാ ? പറ പറ .. ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. കൂടി പോവും. ഇനിയെന്കിലും തെക്കരെ ബഹുമാനിക്കാന്‍ പഠിക്കു എന്‍റെ വടക്കന്‍ സഹോദരാ..... NB: ഇതില്‍ പ്രസിദ്ധരായ ഏതെങ്കിലും തെക്കരെ പരാമര്‍ശിക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് സ്ഥല പരിമിതി മൂലമാണ്. അത്രക്കുണ്ട് ഫേമസ് തെക്കര്‍.

പൂര്‍ണമല്ല

2008, നവംബർ 10, തിങ്കളാഴ്‌ച

ഞാന്‍ ബോണ്ട്. പൂജ്യം പൂജ്യം ഏഴ്.. ഹല്ലാ പിന്നെ..

എങ്ങോട്ടെന്നില്ലാതെ നടക്കുന്ന ബോണ്ട്

ഹൊ. ഇന്നലെ ബോണ്ട്‌ ചേട്ടന്‍റെ പുതിയ പടം കാണാന്‍ പോയി. നമ്മള്‍ മൂന്നു നാല് സാധാരണക്കാര്‍ ... എന്ന് വച്ചാല്‍ ഇംഗ്ലീഷ് സിനിമകള്‍ അധികം കാണാത്തവര്‍ നഗരത്തിലെ മുന്തിയ തീയറ്ററില്‍ പോയി. പടം കാണാന്‍ രസമുണ്ടാകാന്‍ വേണ്ടി അഞ്ചു പത്തു പാക്കറ്റ് പോപ്പ് കോര്ന്‍, കൊക്ക കോള ഒക്കെ വാങ്ങി. ബോണ്ടിനെ ആദ്യം കാണാന്‍ വേണ്ടി മുന്നിലത്തെ സീറ്റില്‍ ആണിരിക്കുന്നത്. നമ്മള്‍ കണ്ടതിന്റെ പൊട്ടും പൊടിയും മാത്രമെ പുറകില്‍ ഇരിക്കുന്നവന്മാര്‍ക്ക് കാണാന്‍ കിട്ടു.. hmm. നമ്മളോടാ കളി. ചുമ്മാതല്ല പൈസ ചൊള ചൊള പോലെ എണ്ണി കൊടുത്തത്...
ഒടുവില്‍ വിളക്കുകളണഞ്ഞു. കര്‍ട്ടന്‍ പൊങ്ങി. ഇപ്പൊ തുടങ്ങും. നമ്മള്‍ റെഡി ആയി. അപ്പോഴതാ വരുന്നു പരസ്യം. ബാങ്ങളൂരിലെ സ്വര്‍ണ കടകളുടെയും ജൗളി കടകളുടെയും ഒക്കെ പരസ്യം തുരു തുരാ വരുന്നു... അത് കഴിഞ്ഞപ്പോ ന്യൂ രിലീസെസ് കാണിച്ചു തുടങ്ങി. ഇനി എത്ര നേരം കാത്തിരിക്കണം ബോന്ടെട്ടനെ കാണാന്‍. ക്ഷമ നശിച്ചു തുടങ്ങി.
എല്ലാം കഴിഞ്ഞു . പടം തുടങ്ങി. സെന്‍സര്‍ ബോര്‍ഡിന്‍റെ ആള്‍ക്കാര്‍ തുല്യം ചാര്‍ത്തിയ കേരള സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ ഒരെണ്ണം കാണിച്ചു. എന്താ ബോണ്ട്‌ വരാത്തതെന്ന് പുറകില്‍ ഇരിക്കുന്ന കുട്ടികള്‍ ചോദിക്കുന്നത് കേള്‍ക്കാം. ഹൊ. ഇവന്മാരുടെ ഒരു തൊലിക്കട്ടി. ബോണ്ടിന്റെ അഴിഞ്ഞാട്ടം കാണാം കൊച്ചു കുട്ടികളുമായി ഒക്കെ വന്നിരിക്കുന്നു. ഇങ്ങനൊക്കെ ആലോചിച്ചു ഞാന്‍ സീറ്റില്‍ ഒട്ടി ഇരിക്കുകയാണ്. അപ്പോഴതാ വരുന്നു ഒരു കാര്‍. ബോണ്ട്‌ അതും ഓടിച്ചു വരുന്നു. അതിന്റെ പുറകില്‍ ഒരു ജാഥക്കുള്ള ആള്‍ക്കാര്‍ തോക്കുമായി വരുന്നുണ്ട്. എന്താണ് സ്ക്രീനില്‍ നടക്കുന്നതെന്ന് അറിയണമെങ്കില്‍ ഇടതു നിന്നു വലത്തേക്ക് ഒരു പാനിംഗ് നടത്തണം. വല്ല വിധേനയും കാര്യം പിടികിട്ടി. ബോണ്ടിനെ പിടിക്കാന്‍ വില്ലന്മാര്‍ വരുന്നത. ബോണ്ട്‌ ആരാ മോന്‍. കണ്ട കാട്ടിലും കുളത്തിലും ആകാശത്ത് കൂടിയുമൊക്കെ കാര്‍ ഓടിക്കുക. അതിനിടക്ക് ചൂടു വെള്ളം വായില്‍ ഒഴിച്ചിട്ടു നമ്മള്‍ നിലവിളിക്കുന്ന പോലെ എന്തൊക്കെയോ പറയുന്നുമുണ്ട്. അടുത്തിരിക്കുന്ന ആള്‍ക്കാര്‍ അത് കേട്ടു കയ്യടിക്കുന്നുമുണ്ട്. എന്ത് കുന്തമോ. നാണക്കേടല്ലേ എന്ന് കരുതി ഞാനും അടിച്ചു. പക്ഷെ അപ്പൊ ബാകിയുള്ളവര്‍ അടി നിര്‍ത്തിയ സമയമായതു കൊണ്ടു എല്ലാരും എന്നെ നോക്കി. കയ്യടിച്ചത് ഞാനല്ല എന്ന ഭാവത്തില്‍ ഞാന്‍ വെറുതെ ഇരുന്നു. സ്ക്രീനില്‍ ബോണ്ട് തകര്‍ക്കുകയാണ്. ഒടുവില്‍ ഒരു തീരുമാനമായി. വില്ലന്മാരുടെ നടുവോടിച്ചിട്ടു ബോണ്ട് തന്‍റെ കാര്‍ ഒരു മൂലയ്ക്ക് ഒതുക്കി. അതാ വരുന്നു ഒരു അമ്മച്ചി. ഇവരെ മുമ്പ് ചില ബോണ്ട് പടങ്ങളില്‍ കണ്ടു ചെറിയ പരിചയമുണ്ട്. അവര്‍ വന്നപാടെ ബോണ്ടിനെ കുറെ തെറി വിളിച്ചു. നമ്മുടെ ഷാജി കൈലാസ് പടങ്ങളില്‍ സാക്ഷിയെ ഷിറ്റ് ഗോപി വെടി വച്ചു കൊല്ലുമ്പോള്‍ മന്ത്രിമാര്‍ വിളിക്കുന്ന അതെ തെറി. അത് കേട്ടിട്ട് എന്റെ അടുത് കുഞ്ഞി ഉടുപ്പിട്ടിരുന്ന പെണ്ണ് ആകെ ഫീല്‍ ആയി അവളുടെ അപ്പുറത്തിരിക്കുന്ന മുടി നീട്ടി വളര്‍ത്തിയ അവനോടു എന്തൊക്കെയോ പറഞ്ഞു. അപ്പുറത്ത് ബോണ്ട് ചേട്ടനും ആകെ ഫീല്‍ ആയി നിക്കുകയാണ്. അങ്ങേരെ ആ അമ്മച്ചി ഇല്ലാത്ത കാര്യത്തിനാണ് വഴക്ക് പറഞ്ഞതെന്ന് തോന്നുന്നു.
വില്ലനെ ബോണ്ട് പഞ്ഞിക്കിട്ടിരിക്കുന്നു...

ഇതിനിടക്ക്‌ സ്ക്രീനില്‍ ചില പേരുകളൊക്കെ എഴുതി കാണിക്കുന്നുണ്ട്‌. ആദ്യം ഒരു പേരു കാണിച്ചു. ഞാന്‍ കരുതി അതിലെ നടന്മാരുടെയും നടികളുടെയും ഒക്കെ പേരായിരിക്കും എന്ന്. ഒരു പേരു കാണിച്ചാല്‍ പിന്നെ പത്തിരുപതു മിനിട്ട് കഴിഞ്ഞാണ്‌ അടുത്ത പേരു കാണിക്കുന്നത്. ഒടുവില്‍ ഒരു പേരു കാണിച്ചപ്പോ അടുത്തിരുന്നവള്‍ അലറി വിളിക്കുന്നത് കേട്ടപ്പോഴാ പിടി കിട്ടിയത് അത് ഒരു സ്ഥലത്തിന്‍റെ പേരായിരുന്നു എന്ന്. ലവള്‍ അവിടൊക്കെ പോയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും ഒരു കച്ചറ സ്ഥലം. ബോണ്ട് എങ്ങനെയോ ഒരു ബോട്ട് സംഘടിപ്പിച്ചു കടലിലിറങ്ങി. പോകുന്ന പോക്ക് കണ്ടപ്പോ ഞാന്‍ കരുതി പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതാണെന്ന്. പിന്നല്ലേ പിടികിട്ടിയത്. ടാര്‍ പാട്ടയില്‍ വീണത്‌ പോലുള്ള നമ്മുടെ നായികയെ രക്ഷിക്കാനാണ് ബോണ്ട് കടലില്‍ ചാടിയതെന്ന്.

കൊമ്പന്‍ സ്രാവിനെ പിടിക്കാന്‍ അച്ഛന്കുഞ്ഞും പളനിയും പണ്ടു ചെമ്മീന്‍ സിനിമയില്‍ വള്ളം കൊണ്ടു മല്‍സരിക്കുന്ന പോലെ ബോണ്ടും വില്ലന്മാരും ആ കടല്‍ എടുത്തു തിരിച്ചു വച്ചു. അസഹ്യമായ ശബ്ദ കോലാഹലം. ഒടുവില്‍ ബോണ്ട് വല്ല വിധേനയും അവളെ രക്ഷിച്ചു കരക്കടുപ്പിച്ചു. പാവം ബോണ്ട്. അയാളെ ഒന്നു വിശ്രമിക്കാന്‍ പോലും നമ്മുടെ വില്ലന്‍ സമ്മതിച്ചില്ല. അവിടുന്നും ഓടിച്ചു. ബോണ്ട് ദാ കിടക്കുന്നു മരുഭൂമിയില്‍. ആ പെണ്ണിനേയും കൊണ്ടു അവിടെ ഒക്കെ ഒന്നു ചുറ്റി തിരിഞ്ഞു നോക്കി. അതാ ഒരു പ്ലെയിന്‍ കിടക്കുന്നു. അതിനടുത്ത് ഒരു ഷെഡ്. ആരാണാവോ ഈ മരുഭൂമിയില്‍ ഈ സര്‍വീസ് നടത്തുന്നത്. തമ്പുരാനറിയാം. ബോണ്ട് വിമാനത്തിന്‍റെ അടുത്തേക്ക് നടന്നു. ഞാന്‍ കരുതി അത് ഒരു ടാക്സി ആയിരിക്കും എന്ന്. എവിടെ. ബോണ്ട് അതില്‍ കയറി ഗിയര്‍ ഒക്കെ മാറ്റി പുല്ലു പോലെ ഓടിച്ചു തുടങ്ങി. ഒരു പഴയ വിമാനമായത് കൊണ്ടു കണ്ട്രോള്‍ പാനല്‍ എല്ലാം പഴയ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്. ഒരു വസ്തു മനസ്സിലാകാതെ ബോണ്ട് അതും ഇതും ഒക്കെ തിരിച്ചു നോക്കി. അതാ വരുന്നു വില്ലന്‍. ഒടുവില്‍ ബോണ്ടിന്റെ പഴഞ്ചന്‍ വിമാനവും മറ്റവന്മാരുടെ പുതിയ വിമാനവും തമ്മില്‍ ആകാശ യുദ്ധം. അവിടെയും ഇവിടെയും ഒക്കെ ബോംബ്. ഒരു ബോംബ്. രണ്ടു ബോംബ്. ... ഹാവൂ. എന്റമ്മേ . ഒടുവില്‍ എങ്ങനെയോ ബോണ്ട് താഴെ എത്തി. പിന്നെ ഒരു യുദ്ധമായിരുന്നു.പ്രപഞ്ചം നിരപ്പാകുന്ന യുദ്ധം. ഒടുവില്‍ ബോണ്ട് തന്നെ ജയിചു. എല്ലാരും എഴുനേറ്റു നിന്നു കയ്യടിക്കുന്നത് കണ്ടപ്പോഴാണ് അന്തിമ വിജയം ബോണ്ടിന് തന്നെ എന്ന് പുടി കിട്ടിയത്. ഞാനും വിട്ടില്ല. തുരു തുരെ കയ്യടിച്ചു. ബോണ്ട് ചേട്ടന്‍ നീണാള്‍ വാഴട്ടെ...

2008, നവംബർ 6, വ്യാഴാഴ്‌ച

ബിന്ദു കൃഷ്ണപ്രസാദ് - അഭിവാദനങ്ങള്‍ .


ശ്രീമതി ബിന്ദു കൃഷ്ണപ്രസാദ് നടത്തി വരുന്ന 'അടുക്കളതളങ്ങള്‍' എന്ന ബ്ലോഗ് ആണ് എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത്... ഇക്കാലത്ത് പാചകത്തില്‍ താത്പര്യം കാണിക്കുന്ന ഒരു വനിതാ എന്ന് മാത്രമല്ല അത് മറ്റുള്ളവരുമായി പങ്കിടാന്‍ സ്വന്തം ബ്ലോഗിലൂടെ നടത്തുന്ന ശ്രമങ്ങളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു..
ശ്രീമതി ബിന്ദുവിന്റെ ബ്ലോഗില്‍ ഉള്ള ഒരു വിഭവം ഞാന്‍ ഇവിടെയും പോസ്റ്റ് ചെയ്യുന്നു..
ഇതു വായിക്കുന്ന എല്ലാവരെയും പ്രത്യേകിച്ചും സ്ത്രീ വായനക്കാരെ ബിന്ദുവിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ടി വി സീരിയലുകളും റിയാലിറ്റി ഷോകളും മറ്റും കണ്ടു സമയം പാഴാക്കാതെ ബ്ലോഗ് വായിക്കു... അടുക്കളയിലേക്കു കയറു... വിപ്ലവം അരങ്ങില്‍ നിന്നു അടുക്കളയിലേക്കു...

- ദുശാസ്സനന്‍

ബിന്ദുവിന്റെ ബ്ലോഗ് http://bindukp2.blogspot.com/ എന്ന വിലാസത്തില്‍ ലഭ്യമാണ്..


പപ്പായ ഞങ്ങളുടെ നാട്ടിൽ കപ്പയ്ക്ക എന്നറിയപ്പെടുന്നു. കപ്പളങ്ങ,കപ്പങ്ങ,പപ്പയ്ക്ക,കൊപ്പക്കായ എന്നീ പേരുകളും കേട്ടിട്ടുണ്ട്. മലബാർ ജില്ലക്കാരായ എന്റെ ഭർതൃവീട്ടുകാർ ഓമക്കായ എന്നാണ് പറയുന്നത്. കുർമൂസ് എന്നൊരു പേര് സി.വി.ബാലകൃഷ്ണന്റെ ഒരു നോവലിൽ കണ്ടിട്ടുണ്ട്. പണ്ടുമുതൽക്കേ വീട്ടിൽ ഇതിന് ഒരുകാലത്തും ക്ഷാമമുണ്ടായിട്ടില്ല. പ്രത്യേക പരിചരണമൊന്നും വേണ്ടാത്തതുകൊണ്ടാവും ഒന്ന് നശിച്ചാൽ മറ്റൊന്ന് എന്ന മട്ടിൽ പറമ്പിൽ എവിടെയെങ്കിലുമൊക്കെ കപ്പച്ചെടികൾ സമൃദ്ധമായി വളർന്നു നിൽക്കാറുണ്ട്. കപ്പയ്ക്കാവിഭവങ്ങളോട് പണ്ട് അങ്ങേയറ്റത്തെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്ന എന്റെ അനിയനിപ്പോൾ നാട്ടിലെത്തിയാൽ അമ്മയോട് അങ്ങോട്ട് ആവശ്യപ്പെട്ട് കപ്പയ്ക്കക്കൂട്ടാൻ ഉണ്ടാക്കിക്കും!! അന്നും ഇന്നും കപ്പയ്ക്കാ വിഭവങ്ങൾ എനിയ്ക്കു പ്രിയങ്കരം തന്നെ. കപ്പയ്ക്കയും ചേമ്പും കൊണ്ട് ലളിതമായ ഒരു മൊളോഷ്യം ഇതാ:
ആവശ്യമുള്ള സാധനങ്ങള്‍ :
ഇടത്തരം വലുപ്പമുള്ള കപ്പയ്ക്ക - ഒന്ന്ചേമ്പ് - ചെറുതാണെങ്കിൽ 5-6. (വലുപ്പമനുസരിച്ച് എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.‌)കാന്താരിമുളക് - ആവശ്യത്തിന്.ഒരു ചെറിയ കഷ്ണം വാഴയില മഞ്ഞൾപ്പൊടി,ഉപ്പ്,കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:
ചേമ്പ് തൊലി കളഞ്ഞ് കുറച്ചു വലുപ്പമുള്ള കഷ്ണങ്ങളാക്കുക.

കപ്പയ്ക്കയും തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിവച്ച ശേഷം, വാഴയില ഒന്നു ചെറുതായി വാട്ടിയെടുത്ത് അതിൽ കാന്താരിമുളക് (കിട്ടാനില്ലെങ്കിൽ പച്ചമുളക് ഉപയോഗിക്കാം.ഞാനും പച്ചമുളകാണ് എടുത്തിരിക്കുന്നത്) ഇലയിൽ വച്ച് ഒരു ചെറിയ പൊതിയായി പൊതിഞ്ഞെടുത്ത് വാഴനാരുകൊണ്ട് കെട്ടുക.
കഷ്ണങ്ങളുടെ കൂടെ ഈ പൊതിയും,അവശ്യത്തിന് മഞ്ഞൾപ്പൊടിയും,ഉപ്പും ഇട്ട് വെള്ളവും ചേർത്ത് വേവിക്കുക.(കുക്കറിലാണ് വേവിക്കുന്നതെങ്കിൽ വേവ് അധികമാവാതെ ശ്രദ്ധിക്കണം.അല്ലെങ്കിൽ ചേമ്പ് വെന്തു കലങ്ങിപ്പോവും.വെന്തുകഴിഞ്ഞാൽ ഇലപ്പൊതി തുറന്ന് മുളക് നന്നായി ഉടച്ച് കൂട്ടാനിൽ ചേർക്കുക. ഇനി ഇല കളയാം കേട്ടോ :)ചേമ്പ് ഉടയാതെ കപ്പയ്ക്കാകഷ്ണങ്ങൾ ഒന്ന് ഉടച്ചുയോജിപ്പിക്കുക. തീ അണച്ചശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് കുറച്ചുനേരം അടച്ചുവയ്ക്കുക.

കപ്പയ്ക്ക മുളകു പൊതിഞ്ഞിട്ടത് ഇതാ:


എന്താ നാവില്‍ വെള്ളമൂരുന്നുണ്ടോ ? എങ്കില്‍ ഇന്നു തന്നെ തുടങ്ങിക്കോ



2008, നവംബർ 5, ബുധനാഴ്‌ച

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നിട്ടു നില്‍ക്കുന്നു.



അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബാരക് ഒബാമ മുന്നിട്ടു നില്‍ക്കുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒബാമയെ അനുകൂലിക്കുന്ന 200 ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വിജയിച്ചു.

റിപ്പബ്ലിക്കന്‍ സ്ഥാ‍നാര്‍ത്ഥി ജോണ്‍ മക്കെയിന് 124 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളിലും ഒബാമ വ്യക്തമായ മുന്‍‌തൂക്കം നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 51 ശതമാനം ഒബാമ നേടിയപ്പോള്‍ മക്കെയിന് 49 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ.

പതിനേഴ് സംസ്ഥാനങ്ങളിലാണ്‍ ഒബാമ മുന്നിട്ടു നില്‍ക്കുന്നത്. ഇല്ലിനോയിലും ന്യൂജഴ്സിയിലും ജയം ഉറപ്പിച്ച ഒബാമ ഫ്ലോറിഡ, നോര്‍ത്ത് കരോലിനോ ഓഹിയോ എന്നിവിടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. എക്കാലവും റിപ്പബ്ലിക്കന്‍മാരെ തുണച്ചിട്ടുള്ള വെര്‍ജിനിയയില്‍ പോലും ഒബാമ മക്കെയിന് തൊട്ടടുത്ത് ഉണ്ട്.

മൊത്തം 538 ഇലക്ടറല്‍ കോളജ് അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ഇതില്‍ 270 അംഗങ്ങളുടെ പിന്തുണ ഉള്ളവര്‍ ജയിക്കും.

2008, നവംബർ 3, തിങ്കളാഴ്‌ച

അമ്മയുടെ 20-20 !!!

ഈ അടുത്ത കാലത്തു ഏറ്റവും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു ചിത്രമാണല്ലോ അമ്മ നിര്‍മിക്കുന്ന മലയാള ചലച്ചിത്രമായ 20-20. ഇതിന്‍റെ പോസ്റ്ററുകള്‍ ഇപ്പൊ പുറത്തിറങ്ങി തുടങ്ങി.

നില്‍ക്കൂ. ഈ പോസ്റ്റിന്റെ ബാക്ക്ഗ്രൌണ്ട് ഒന്നു ശ്രദ്ധിച്ചേ... എവിടെന്കിലും കണ്ടിട്ടുണ്ടോ ?
ഇല്ലെങ്ങില്‍ നോക്ക്...

ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ പോലും ആര്ക്കും സമയമില്ല...
( കടപ്പാട്. http://malayalamfun2.blogspot.com/ )