2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

മലയാള സിനിമയിലെ ഫിലിമില്ലാ പരീക്ഷണങ്ങള്‍



     മലയാളത്തില്‍ ഇപ്പോള്‍ പുതിയ തരത്തിലുള്ള സിനിമകളുടെ വസന്തകാലമാണല്ലോ. സ്ക്രീനില്‍ മാത്രമല്ല അതിനു പുറകിലും ഇപ്പോള്‍ പരീക്ഷണങ്ങള്‍ ഒരുപാടു നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു മുന്നേറ്റമായി തോന്നിയത് ഡിജിറ്റല്‍ മൂവി മേകിംഗ് ആണ്. ലോകത്തെ സാമ്പ്രദായിക സിനിമ, അഥവാ സീരിയസ് മൂവി മേക്കിംഗ് ഇപ്പോഴും ഫിലിം ഉപയോഗിച്ചാണ്. എന്നാല്‍ ഇന്ന് ആര്‍ക്കും തന്റെ ആശയം ഏറ്റവും കുറഞ്ഞ ചിലവില്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ പറ്റും. അത്രയ്ക്കും അവിശ്വസനീയമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്ന വളര്‍ച്ച.

    ജയറാം ഏതോ സിനിമയില്‍ പറയുന്നതു പോലെ ക്യാമറ വച്ച് ഷൂട്ട്‌ ചെയ്തു ആ ഫിലിം കഴുകി അത് പ്രിന്റ്‌ ചെയ്തു കൊടുക്കുന്നതിനാണല്ലോ ഫോട്ടോഗ്രഫി എന്ന് പറയുക. എന്നാല്‍ ഫിലിം ഇല്ലാതെ ചിത്രമെടുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഹോളിവുഡില്‍ ഇത്തരം ചിത്രങ്ങള്‍
പുതിയതല്ല. Paranormal Activity പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. എന്നാല്‍  മലയാള സിനിമയില്‍ ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ പടിപടിയായാണ് നടന്നു കൊണ്ടിരിക്കുന്നത്. ഫിലിം പ്രോജെക്ഷന്‍ ആണ് നമ്മള്‍ ആദ്യം ഡിജിറ്റല്‍ സിസ്റ്റം പരീക്ഷിച്ചത്. മൂന്നാമതൊരാള്‍ എന്ന ചിത്രമാണ്‌ മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ പ്രോജെക്ഷന്‍ ഉപയോഗിച്ചത്. അതായതു ഫിലിം ഡിജിറ്റല്‍ ഡാറ്റ  ആക്കി മാറ്റിയിട്ടു അത് ഉപഗ്രഹം വഴി തീയെറ്ററിലെയ്ക്ക് നേരിട്ട് പ്രക്ഷേപണം ചെയ്യുക. അപ്പൊ അത്രയും പ്രിന്റുകളുടെ ചെലവ് ലാഭിക്കാന്‍ സാധിക്കും. പിന്നീട് ഒറ്റയ്ക്കും തെറ്റയ്ക്കുമായി ചെറിയ ശ്രമങ്ങള്‍ കണ്ടു. 

കാനോന്‍ എന്ന കമ്പനി പുറത്തിറക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അഥവാ D Series ക്യാമറകള്‍ ആണ് ന്യായമായ വിലയുള്ളതും HD Format വരെ സപ്പോര്‍ട്ട് ചെയ്യുന്നതും. ഇതില്‍ മുന്നേ വന്ന ചില മോഡലുകള്‍ ഉപയോഗിച്ചാണ് സീനിയര്‍ മാന്‍ഡ്രെക്ക് , ഗുലുമാല്‍, ട്രെയിന്‍ തുടങ്ങിയ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ആ ക്യാമറയുടെ ഒരു വികൃതമായ ഉപയോഗമായിരുന്നു ഈ ചിത്രങ്ങളില്‍ കണ്ടതെന്നേ ഞാന്‍ പറയൂ. പിന്നെയുള്ളതാണ് ഫാന്റം, റെഡ് വണ്‍ എന്നീ ഡിജിറ്റല്‍
മൂവി ക്യാമറകള്‍. ഇത് വളരെ വില പിടിച്ചതാണ്. അതോടൊപ്പം തന്നെ ഫിലിമിനോട് സമാനമായ ഗുണ നിലവാരം ഉള്ള ചിത്രങ്ങള്‍ തരികയും ചെയ്യും. ചെലവു ചുരുക്കി പടമെടുക്കുന്ന മലയാള സിനിമയ്ക്ക്‌ ഇത് എന്ത് ഗുണമാണ് ഉണ്ടാക്കുക എന്ന് എടുത്തു പറയേണ്ട കാര്യമില്ല. 

 ഈ വഴിത്താരയില്‍ ഏറ്റവും റിമാര്‍ക്കബിള്‍ എന്ന് വിളിക്കാവുന്ന രണ്ടു സിനിമകളെ കുറിച്ചാണ് സത്യത്തില്‍ ഈ പോസ്റ്റ്‌. ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടിക്കൊണ്ടിരിക്കുന്ന സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ , ചാപ്പ കുരിശു എന്നിവയാണ് ആ ചിത്രങ്ങള്‍. അതില്‍ തന്നെ ചാപ്പ കുരിശ് ആണ് ഒരു ബോള്‍ഡ് ആയ ശ്രമം എന്ന് ഞാന്‍ പറയും. കാരണം താരതമ്യേന വില കുറഞ്ഞ Cannon 7D  എന്ന പ്രശസ്തമായ ഡിജിറ്റല്‍ എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ചാണ് ചാപ്പ കുരിശു ചിത്രീകരിച്ചിരിക്കുന്നത്. ഒരു പാട്ടില്‍ വില പിടിച്ച ഒന്ന് രണ്ടു ലെന്‍സ്‌ ഉപയോഗിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ ആ ചിത്രത്തിലെ മികച്ച രംഗങ്ങള്‍ പലതും ഈ ക്യാമറ വച്ചാണ് എടുത്തിരിക്കുന്നത്. എത്ര ലളിതമാണ് ഇതെന്ന് നോക്കൂ. 
ഇതില്‍ ഷൂട്ട്‌ ചെയ്ത ചിത്രത്തെ ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് വഴി കുറച്ചു കൂടി ഭംഗിയാക്കിയിട്ടുണ്ട്. ഇതിന്റെ സംവിധായകനായ സമീര്‍ താഹിര്‍ ബേസിക്കലി  ഒരു സിനിമാട്ടോഗ്രാഫര്‍ ആയതു കൊണ്ട് അതിന്റെ ഗുണങ്ങള്‍ ചിത്രത്തില്‍ കാണാനുണ്ട്. 

അത് പോലെ തന്നെയാണ് റെഡ് വണ്‍. ഡിജിറ്റല്‍ മൂവി ക്യാമറകളുടെ തല തൊട്ടപ്പന്‍ ആണ് ഇവന്‍. ഈ ക്യാമറ ഉപയോഗിച്ചാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ഷൂട്ട്‌ ചെയ്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സിനിമ. വില പിടിച്ച ഈ ക്യാമറയുടെ ഗുണനിലവാരം ആ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും.

സംവിധായകന്‍ ആഷിക് അബു ... സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിന്റെ ഷൂട്ടിംഗ് 

ചാപ്പ കുരിശ് - നോക്കൂ എത്ര ലളിതമായാണ് ഇത് ചിത്രീകരിചിരിക്കുന്നതെന്ന് .
ആ കുട്ടുകത്തില്‍ ഇരിക്കുന്നയാളുടെ കയ്യിലുള്ളതാണ് ക്യാമറ

ഇനി ഈ ചിത്രങ്ങളിലെ ചില പാട്ടുകള്‍ 





സന്തോഷ്‌ പണ്ഡിറ്റിന് മാത്രമല്ല നിങ്ങള്‍ക്കും ഇതൊക്കെ പറ്റും. ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ ഇപ്പൊ നിങ്ങള്‍ക്ക് വേണ്ടത് നല്ലൊരാശയം മാത്രം. സമീറും ആഷിക്കും അത്  തെളിയിച്ചു കഴിഞ്ഞു. എന്താ നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ ? 

5 അഭിപ്രായങ്ങൾ:

  1. ഉണ്ട് ഉണ്ട്. അത് എഴുതുകയാണ്. ചില 'സാങ്കേതിക' പ്രശ്നങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  2. ആ സിനിമ കാണണം എന്നുണ്ട് . 'ചാപ്പ കുരിശു' ഒരു കൊറിയന്‍ സിനിമ യുടെ അനുകരനമാനെങ്കിലും നന്നായി എന്ന് പറയുന്നു.. ഈ കൊച്ചു ക്യാമറ കൊണ്ടാണ് ഷൂട്ട്‌ ചെയ്തതെന്ന അറിവ് പുതിയതാണ്.

    മറുപടിഇല്ലാതാക്കൂ