2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജനിക്കുന്നു - ഭാഗം 34

കഴിഞ്ഞ ഭാഗം ഇവിടെ 



   രണ്ടു രാത്രികൾ കഴിഞ്ഞത് അവർ അറിഞ്ഞതേയില്ല. ബൈജു അന്ന് തിരികെ പോവുകയാണ്. ചിന്നു ഒരു ദിവസം കൂടി കഴിഞ്ഞേ തിരിക്കൂ. വൈകിട്ട് കൃത്യ സമയത്ത് തന്നെ റെയിൽവേ സ്റ്റേഷൻ ബസ്‌ സ്റ്റോപ്പിൽ നിന്ന് ബൈജു ബസ്‌ കയറി. കുറച്ചു കാലം കൂടി അവൻ അതീവ ശാന്തനായിരുന്നു. സന്തോഷം നിറഞ്ഞു കവിയുന്ന വേളകളിൽ നമ്മൾ നിശബ്ദനാവും എന്ന് പറയുന്ന പോലെ തികട്ടി തികട്ടി വരുന്ന ഒരു ആഹ്ളാദ തള്ളിച്ചയിൽ അവൻ മനം മറന്നു ഇരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ചിന്നുവിന്റെ മെസ്സേജുകൾ വരുന്നുണ്ട്. ജീവിതം ഒടുവിൽ ഒരു കരയ്ക്കടുക്കുകയാണ്.   ഇനി ഒരു വീട് വേണം. ബാൽക്കണി ഉള്ള വീടായാൽ നന്നായിരുന്നു.  അവിടെ ഒരു ഫുടോണ്‍ വാങ്ങിയിടണം. രാത്രി മയങ്ങിക്കഴിയുമ്പോൾ ചിന്നുവിനെയും കെട്ടിപ്പിടിച്ചു അതിൽ കിടക്കാം. കുറച്ചു നേരം ആകാശം നോക്കി കിടന്നതിനു ശേഷം .. അയ്യേ.. നാണം വരുന്നു ..മാസങ്ങളായി പട്ടിണി കിടന്നവന് പൊടുന്നനെ ഒരു ഹോട്ടൽ തന്നെ തുറന്നു കിട്ടിയത് പോലെയായി . കാര്യത്തോടടുത്തപ്പോൾ ആകെപ്പാടെ ഒരു വെപ്രാളം . കഴിഞ്ഞ മൂന്നു വർഷമായി കൂട്ടി വച്ചിരുന്ന പല ആഗ്രഹങ്ങളും മറന്നു പോയിരിക്കുന്നു. എന്തായാലും എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടിയാൽ മതി . ടെൻഷൻ അടിച്ചു മനുഷ്യന്റെ പണി തീരാറായി. എന്തായാലും നാളെ ചിന്നു വരുമല്ലോ. ഈ ശനിയാഴ്ച എവിടെയെങ്കിലും പോയി ഒന്ന് റിലാക്സ് ചെയ്യണം .അന്ന് രാത്രി ബൈജു ഉറങ്ങിയില്ല. അടുത്ത ദിവസം രാവിലെ ചിന്നു എത്തും. ഇടയ്ക്ക് മഹേഷ്‌ വന്നു ചോദിച്ചു എന്താടാ ഭാര്യയെ സ്വപ്നം കണ്ടിരിക്കുകയാണോ എന്ന്. അത് കേട്ടപ്പോൾ ബൈജു വീണ്ടും നാണിച്ചു തല താഴ്ത്തി

എപ്പോഴോ നേരം പുലർന്നു. ചിന്നു എവിടെ എത്തിയോ എന്തോ. അവളുടെ മെസേജസ്  ഒന്നും കാണുന്നില്ല. അവളെ വിളിച്ചു നോക്കാം. ഫോണ്‍ കണക്ട് ആകുന്നില്ല . ചിലപ്പോ ട്രെയിൻ ലേറ്റ് ആയിരിക്കും. ഒടുവിൽ ഫോണ്‍ കണക്ട് ആയി. പക്ഷെ ബിസി ടോണ്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇവൾ ഇതാരെയാണാവോ വിളിച്ചുകൊണ്ടിരിക്കുന്നത്. ബൈജുവിന് ചെറുതായി ദേഷ്യം വന്നു. ഒടുവിൽ അവൾ  എടുത്തു . 'നീ ഇതാരോടാ വാച്ചകമടിച്ചുകൊണ്ടിരിക്കുന്നത്  ? ഞാൻ കുറെ നേരമായല്ലോ ട്രൈ ചെയ്യുന്നു ' എന്നവൻ കയർത്തു  .  ഒന്നും മിണ്ടാതെ ചിന്നു ഫോണ്‍ പെട്ടെന്ന് കട്ട്‌ ചെയ്തു. അപ്പോഴാണ്‌ അവനു തോന്നിയത് ചെയ്തത് കുറച്ചു കൂടിപ്പോയി എന്ന്. വീണ്ടും വിളിച്ചു. അവൾ എടുത്തില്ല. മൂന്നു നാല് തവണ കഴിഞ്ഞപ്പോൾ അവൾ ഫോണ്‍ എടുത്തു. "അല്ല , എന്താ കുഴപ്പം ? എന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത് ? "  തികച്ചും നിർവികാരവും ഗൌരവമുള്ളതുമായ ശബ്ദത്തിൽ അവൾ ചോദിച്ചു. " അല്ല , എന്താ വിളിക്കണ്ടേ ? വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ ആവോ ? " അവനും ദേഷ്യത്തിൽ ചോദിച്ചു. "അതെ ഇഷ്ടപ്പെട്ടില്ല, മേലിൽ വിളിക്കണ്ട" അവൾ തിരിച്ചടിച്ചു. അവൻ ദേഷ്യപ്പെട്ടു ഫോണ്‍ വച്ചു. ഇവൾക്കെന്ത് പറ്റി ? ചിലപ്പോ ഞാൻ ചൊറിഞ്ഞത് ഇഷ്ടപ്പെട്ടുണ്ടാവില്ല. അവൻ വീണ്ടും വിളിച്ചു. പ്രതീക്ഷിച്ച പോലെ അവൾ ഫോണ്‍ എടുത്തില്ല. നാലഞ്ചു തവണ വിളിച്ചതിന് ശേഷം അവൻ പണി മതിയാക്കി. ഒരു അര മണിക്കൂർ കഴിഞ്ഞു കാണും. അതാ ഒരു മെസ്സേജ് . "ഇനി എന്നെ ഒരിക്കലും വിളിക്കരുത്. It's over .. forever"അത് കണ്ടു ബൈജുവിന് ചിരി വന്നു. ഇനിയെങ്കിലും ഇവൾക്കു ഇത് നിർത്താറായില്ലേ . അവൻ ഒരു സ്മൈലി തിരിച്ചയച്ചു . "സോറി മോളെ.. ചക്കരേ " എന്നൊക്കെ ഒരു മെസേജും. അതാ ചിന്നു തിരിച്ചു വിളിക്കുന്നു. അപ്പൊ പണി ഏറ്റു.


      എന്നാൽ അപ്പുറത്ത് വിങ്ങിപ്പൊട്ടുന്ന ഒരു ചിന്നുവായിരുന്നു. 'ബിജുവിന് ഞാൻ അയച്ച മെസേജ് മനസ്സിലായില്ലേ ? ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. നമ്മുടെ കാര്യം ഒന്നും നടക്കില്ല. എന്റെ കല്യാണം നിശ്ചയിച്ചു.' അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു . ഭൂമി പിളർന്നു പോകുന്നത് പോലെ തോന്നി അവന് . 'ചിന്നു.. നീ എന്താ ഈ പറയുന്നത് ? കളി മതിയാക്കു. ഞാൻ വെറുതെ തമാശക്ക് ദേഷ്യപ്പെട്ടതല്ലേ.. " അവൻ സമാധാനിപ്പിച്ചു. "അല്ല ബൈജൂ. വേണ്ട. സംസാരിക്കണ്ട. എല്ലാം കഴിഞ്ഞു " . നമ്മളെ എല്ലാവരും പറ്റിക്കുകയായിരുന്നു. നേരത്തെ വന്ന ഒരു കല്യാണ  ആലോചന ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ അവരെ വിളിച്ചു വരുത്തിയിരുന്നു. ജാതകം ഒക്കെ മുന്നേ തന്നെ നോക്കിയതാണത്രെ. അവർ കണ്ടിട്ട് അന്ന് തന്നെ വിളിച്ചു പറഞ്ഞു അവർക്ക് ഇഷ്ടപ്പെട്ടു എന്ന്. അച്ഛനും അവർക്ക് വാക്ക് കൊടുത്തു നടത്താം എന്ന്. ഈ മാസം അവസാനം അവർ വീട്ടിൽ വന്നു എല്ലാം ഉറപ്പിക്കും. ഞാൻ അമ്മയോടും അച്ഛനോടും ചോദിച്ചു എന്തിനാണ് ഇങ്ങനെ പറ്റിച്ചതെന്നു . അപ്പൊ അവർ പറഞ്ഞു നിന്നെ വെറും ഒരു സാധാരണ ഒരുത്തന് കെട്ടിച്ചു കൊടുക്കാൻ അവർക്ക് പറ്റില്ലെന്നും കുടുംബവും സൌകര്യങ്ങളും ഒക്കെ നോക്കണം എന്നൊക്കെ .ഞാൻ അമ്മയുടെ കാലിൽ വീണു പറഞ്ഞു നോക്കി. അപ്പൊ അച്ഛൻ ഇടയിൽ വന്നു.  ടൌണിലെ കമ്യൂണിറ്റി ഹാൾ ബുക്ക്‌ ചെയ്തിട്ടുണ്ട് . ഇനി അന്നത്തേക്ക്‌ കിട്ടിയില്ലെങ്കിലോ എന്ന് കരുതി. നിന്റെ അമ്മാവന്മാരോടൊക്കെ സൂചിപ്പിച്ചു. ഇനി വേണ്ട എന്ന് വയ്ക്കണോ  ? വയ്ക്കാം. നാണം കെടട്ടെ എന്നൊക്കെ അച്ഛൻ ഉറക്കെ പറഞ്ഞു. ഇത് വേണേൽ വേണ്ട എന്ന് വയ്ക്കാം. അതിന്റെ നാണക്കേട്‌ ഞാൻ സഹിക്കും. പക്ഷെ നിന്റെ മനസ്സിലുള്ള പ്ളാൻ നടക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട എന്ന് അവർ രണ്ടു പേരും കൂടി കട്ടായം പറഞ്ഞു.


അതോടെ ചിന്നു ഫോണ്‍ കട്ട്‌ ചെയ്തു . ബൈജുവിന്റെ കയ്യിൽ നിന്ന് അവന്റെ ഫോണ്‍ ഊർന്നു വീണു. ഒരു മണിക്കൂർ അവൻ അങ്ങനെ തന്നെ ഇരുന്നു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ ഉണർന്നത് . ഓഫീസിൽ നിന്നാണ്. ഇന്ന് വരുന്നില്ല എന്ന് അവൻ പറഞ്ഞു. വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ചിന്നുവാണ് .
"ഇത് ഇനി എന്താവും എന്നറിയില്ല. എന്നോട് എന്തെങ്കിലും പറയ്‌ ബൈജൂ .. ഞാൻ അത് പോലെ ചെയ്യാം " അവൾ ഒരുതരം കപട ധൈര്യത്തോടെ പറഞ്ഞു. "ഞാൻ വിളിച്ചാൽ നീ എന്റെ ഒപ്പം വരുമോ  ?" അവന്റെ ചോദ്യം പൊടുന്നനെ ആയിരുന്നു

( തുടരും )

10 അഭിപ്രായങ്ങൾ:

  1. ഇടയ്ക്ക് ബ്രേക്ക് കുറെ നീണ്ടുപോയിരുന്നു കേട്ടോ

    മറുപടിഇല്ലാതാക്കൂ
  2. ങ്ഹേ...ബൈജൂനും ചിന്നൂനും നമ്മടെ എന്തേലും ഹെല്പ് വേണ്ടി വര്വോ?

    മറുപടിഇല്ലാതാക്കൂ
  3. ഇത്രയും വൈകിയപ്പോൾ "അങ്ങിനെ ബൈജുവും ചിന്നുവും കല്ല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു " എന്നു മനസ്സിൽ പൂർ ത്തിയാക്കിയിരുന്നു... ഇപ്പോഴിതാ പുതിയൊരു ട്വിസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  4. അവള്‍ടെ തന്തപ്പടിയോട് പോകാന്‍ പറ! ഹല്ലാ പിന്നെ!!
    ഗുരുവായൂര്‍ അമ്പലത്തില്‍ വന്നു താലി കെട്ടുന്നേ...തൊട്ടപ്പുറത്ത് തന്നെ മുനിസിപ്പാലിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം...Easy...(കഴിഞ്ഞ FEB 14th, ഒരോര്‍മ്മ)

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. വിളിച്ചാല്‌, അവള് ചെലപ്പോ ഒരാവേശത്തിനു എറങ്ങി വരും. കുടുങ്ങൂട്ടോ ബൈജൂ

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2013, ഒക്‌ടോബർ 2 8:09 PM

    വിളിച്ചോണ്ട് വാ മൈ...ഡിയർ - സൊന്തായിട്ട് പണീം കൂലീം ഇണ്ടെങ്കി പിന്നെന്ത് ക്വാപ്പിനാണ് പേടിക്കണ?
    ഇതൊന്നും ഇല്ലാഞ്ഞ കാലത്ത് ഇഷ്ടപ്പെട്ട പെണ്ണിന കൂടെ കൂട്ടാൻ പറ്റാണ്ട് ത്വാറ്റ് പോയവനാണ് നുമ്മ! ഇഞ്ഞി ചാകണ വരെ ആ സങ്കടം മാറൂല്ല, എന്നാലും ആരുടെയെങ്കിലും ജീവിതത്തീ കൊറച്ച് വെളിച്ചം നമ്മയായട്ട് ഉണ്ടാവോങ്കി അത് ഒര് സന്തോഷം!

    മറുപടിഇല്ലാതാക്കൂ